പ്രതിസന്ധികളിൽ ഖത്തറിനെ കരുതലോടെ ചേർത്ത് പിടിച്ച ഭരണാധികാരി; ഗൾഫിന്റെ ഐക്യം ആഗ്രഹിച്ച വ്യക്തിത്വം; കുവൈത്ത് ഇന്ത്യ ബന്ധം കൂടുതൽ ശക്തമാക്കിയ നേതാവ്; കുവൈത്ത് മുൻസിപ്പാലിറ്റിയിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകുകയും ആസൂത്രണ വകുപ്പ് മന്ത്രിയായി ആദ്യമായി ഒരു വനിതയെ നിയമിക്കുകയും ചെയ്ത രാഷ്ട്ര തലവൻ: അന്തരിച്ച അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് സമാനതകളില്ലാത്ത വ്യക്തിത്വം
മറുനാടൻ ഡെസ്ക്
കുവൈത്ത് സിറ്റി: കുവൈറ്റിനെ വികസനത്തിന്റെ പാതയിൽ കൂടുതൽ ഉന്നതിയിലേക്ക് നയിച്ച ഭരണാധികാരിയായിരുന്നു കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ്. വികസനത്തിന്റെ പുതുയുഗ പിറവിക്കായി പാരമ്പര്യത്തെയും ആധുനികതയെയും ബന്ധിപ്പിക്കുന്ന സുപ്രധാന കണ്ണിയായി ശൈഖ് സബാഹ് നിലകൊണ്ടപ്പോൾ ശക്തമായ പിൻബലം നൽകി കുവൈറ്റ് ജനതയും അദ്ദേഹത്തിന് ഒപ്പം നിന്നു. അടിസ്ഥാന നയങ്ങളിൽ മാറ്റമില്ലാതെ കുവൈത്ത് സമൂഹത്തെ ആധുനിക വത്കരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെ മേലുള്ള നിയമങ്ങൾക്ക് അയവു വരുത്തിയ അദ്ദേഹം വിവിധ തസതികകളിൽ സ്ത്രീകളെ ജോലിക്ക് നിയമിച്ചും ആദരണീയനായി. കുവൈത്ത് മുൻസിപ്പാലിറ്റിയിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകിയ അദ്ദേഹത്തിന്റെ കാലത്താണ് ആസൂത്രണ വകുപ്പ് മന്ത്രിയായി ആദ്യമായി ഒരു വനിതയെ നിയമിക്കുകയും ചെയ്തത്.
അത്രമേൽ പ്രായോഗിക രാഷ്ട്രീയവും ദീർഘ വീക്ഷണവുമുള്ള കരുത്തനായ ഭരണാധികാരിയായിരുന്നു അദ്ദേഹം. നയതന്ത്ര രംഗത്തും സാമ്പത്തിക ആസൂത്രണ മേഖലയിലും വിശാലമായ കാഴ്ചപ്പാടും, നിശ്ചയദാർഢ്യത്തിന്റെ പ്രതീകവുമായിരുന്നു. രാജ്യ്തതിന്റെ സാമ്പത്തിക മുന്നേറ്റത്തിനും സാമൂഹിക സാംസ്കാരിക വികസനത്തിനും, വിദ്യാഭ്യാസ ആരോഗ്യ പുരോഗതിക്കും അദ്ദേഹം മുൻതൂക്കം നൽകി. വിദേശ രാജ്യങ്ങളുമായി ശക്തമായ സൗഹൃദം നിലനിർത്തിയിരുന്ന അദ്ദേഹം നിരവധി അന്താരാഷ്ട്ര സംഘടനകളിൽ കുവൈത്തിന്റെ പങ്കാളിത്തം ഉറപ്പിച്ചു.
1963 ൽ കുവൈത്ത് ആദ്യമായി യു എൻ പൊതുസഭയിൽ അംഗമായി, തുടർന്ന് നീണ്ട 40 വർഷം യു എൻ പൊതുസഭയിൽ ശൈഖ് സബാഹിന്റെ ശക്തമായ സാന്നിധ്യം നിലനിർത്തി. അന്താരാഷ്ട്ര സമിതികളിൽ അംഗത്വം നേടുകയും ലോക ആരോഗ്യ സംഘടന, ലോക തൊഴിൽ സംഘടനയിലും, 1967 ൽ അന്താരാഷ്ട്ര സാമ്പത്തിക സമിതിയിലും, യൂ എൻ സാംസ്കാരിക സമിതികളിലും കുവൈത്ത് അംഗമായി. 2003 ൽ പ്രധാന മന്ത്രിയായതിനെ തുടർന്ന് 58-ാമത് യുഎൻ പൊതുസഭയിൽ ശൈഖ് സബാഹ് പ്രമേയം അവതരിപ്പിച്ചു അന്താരാഷ്ട്ര പ്രശംസ പിടിച്ചു പറ്റി.
ഊഷ്മളമായ അന്താരാഷ്ട്ര പങ്കാളിത്തം വഴി വിദേശ രാജ്യങ്ങളുമായി ശക്തമായ സൗഹൃദം നിലനിർത്തുകയുമായിരിന്നു ഭരണാധികാരിയെന്ന നിലയിൽ ശൈഖ് സബാഹ്. 1957ൽ കുവൈറ്റ് ഭരണത്തിന്റെ മുൻ നിരയിലേക്ക് കടന്നു വന്ന അദ്ദേഹം നിരവധി സർക്കാർ വകുപ്പുകൾ കൈകാര്യം ചെയ്തു. വിദേശ കാര്യ മന്ത്രിയായി 40 വർഷക്കാലത്തെ മികച്ച വിദേശ നയം ലോക രാഷ്ട്രങ്ങൾക്കിടയിൽ ശ്രദ്ധ പിടിച്ചു പറ്റി. സമാധാനത്തിന്റെയും യുദ്ധ വിരുദ്ധ പ്രഖ്യാപനത്തിന്റെയും, അടിസ്ഥാന മനുഷ്യാവകാശങ്ങളെ ആദരിക്കുന്ന സാംസകാരിക സഹിഷ്ണുതയുള്ള രാജ്യമായി കുവൈത്തിനെ ഉയർത്തുന്നതിനും അദ്ദേഹത്തിന്റെ വിദേശ നയം സഹായിച്ചു.
2005 ജൂലൈയിൽ ജോർജ് വാഷിങ്ടൺ സർവകലാശാല ഹോണററി ഡോക്ടർ ഓഫ് ലാസ് ഡിഗ്രി നൽകി സബാഹിനെ ആദരിച്ചു. വിദേശ നിക്ഷേപത്തിലൂടെ സാമ്പത്തിക മുന്നേറ്റം എന്ന ആശയത്തിലൂന്നി രാജ്യത്തെ വമ്പിച്ച പുരോഗതിയിലേക്ക് നയിക്കുകയായിരുന്നു ശൈഖ് സബാഹ്. വിദേശ നിക്ഷേപം ലക്ഷ്യമാക്കി സാമ്പത്തിക പരിഷ്ക്കാരങ്ങൾക്ക് തുടക്കം കുറിച്ചു. വിദേശ ബാങ്കിങ് സ്ഥാപനങ്ങളുടെ ശാഖകൾ കുവൈത്തിൽ ആരംഭിച്ചു.
രാജ്യത്ത് വികാസനോന്മുഖമായ പദ്ധതികൾ നടപ്പിലാക്കിയ നയതന്ത്രജ്ഞൻ
നികുതി നിയമത്തിൽ ഭേദഗതി വരുത്തി വിദേശ നിക്ഷേപകരെ കൂടുതൽ ആകർഷിപ്പിക്കുന്നതിന് ഉന്നത സമിതിക്ക് രൂപം നൽകി. അന്താരാഷ്ട്ര കമ്പനികൾ എത്തിയതോടെ ഗൾഫ് മേഖലയിൽ കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ച് മാർക്കറ്റ് സൂചിക കുതിച്ചുയർന്നു. രാജ്യത്ത് വികാസനോന്മുഖമായ പദ്ധതികൾ നടപ്പിലാക്കി. വിദേശ സർവകലാശാലകളും കുവൈത്തിൽ പ്രവർത്തനം ആരംഭിച്ചു.
വനിതകൽക്ക് വോട്ടവകാശം നേടിക്കൊടുത്ത ജനാധിപത്യ സ്നേഹി
രാജ്യത്തെ വനിതകൾ ദീർഘ കാലമായി ആവശ്യപ്പെടുന്ന വോട്ടവകാശവും രാഷ്ട്രീയ സ്വാതന്ത്ര്യവും അനുവദിക്കുന്നതിന് പിന്നിൽ പ്രധാന ശക്തിയായി ശൈഖ് സബാഹ്. പലതവണ പാർലമെന്റിൽ അവതരിപ്പിച്ചു പരാജയപ്പെട്ട ബിൽ വീണ്ടും വീണ്ടും പാർലമെന്റിൽ അവതരിപ്പിച്ചു പാസാക്കുകയും 2005 ൽ കുവൈത്ത് ജനാധിപത്യ ചരിത്രം തിരുത്തിയെഴുതി. ചരിത്ര താളുകളിൽ വനിതകളുടെ വോട്ടവകാശം ഇടം തേടി.
ജനാതിപത്യ പരിഷ്കർത്താവ് എന്ന നിലയിൽ 2005 ൽ ആദ്യമായി കുവൈത്ത് മുൻസിപ്പാലിറ്റിയിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകി. കൂടാതെ ആസൂത്രണ വകുപ്പ് മന്ത്രിയായി ആദ്യമായി ഒരു വനിതയെ നിയമിച്ചു. കുവൈത്ത് സർവകലാശാലയിലെ ഡോക്ടർ മാസുമാ അൽ മുബാറക്കിനെ ആസൂത്രണ മന്ത്രിയാക്കി തന്റെ മന്ത്രിസഭ വികസിപ്പിച്ചു അന്നത്തെ കുവൈത്ത് പ്രധാനമന്ത്രിയായിരുന്ന സബാഹ്. ജനാതിപത്യ പ്രക്രിയയിൽ അദ്ദേഹം വരുത്തിയ ഭരണ പരിഷ്കരമായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തി.
മനുഷ്യാവകാശങ്ങൾക്ക് പ്രാധാന്യം നൽകി
സ്വദേശികളുടെയും വിദേശികളുടെയും ക്ഷേമവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനും വിദേശികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും തയ്യാറായി. തൊഴിൽ അവസരങ്ങൾക്കനുസൃതമായി നിയമ പരമായ സംരക്ഷണവും ഉറപ്പ് വരുത്തുന്നതിനു തൊഴിൽ നിയമ ഭേദഗതി വരുത്തി. അന്താരാഷ്ട്ര തൊഴിൽ സംഘടനകളുടെ നിലവാരത്തിൽ പുതിയൊരു തൊഴിൽ സംസ്കാരത്തിന് രൂപം നൽകി. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന പുതിയ തൊഴിൽ നിയമം അന്താരാഷ്ട്ര നിലവാരത്തിൽ രാജ്യത്ത് നടപ്പിലാക്കി.
കുവൈത്ത് ഇന്ത്യ ബന്ധം കൂടുതൽ ശക്തമാക്കി
കുവൈത്ത് ഇന്ത്യ ബന്ധം കൂടുതൽ ശക്തമായത് ഇദ്ദേഹത്തിന്റെ കാലത്താണ്. 2006ലാണ് കുവൈത്ത് അമീർ പദവിയിലെത്തിയ ശേഷം ഇന്ത്യയിൽ ഒരാഴ്ച നീണ്ട സന്ദർശനം നടത്തിയത്. ഇന്ത്യൻ ഭരണാധികാരികളുമായി കൂടിക്കാഴ്ച്ച നടത്തി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിൽ തുടരുന്ന നയതന്ത്ര ബന്ധം കൂടുതൽ ശക്തമാകുന്നതിനും, ഇന്ത്യയുമായി വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനും സാധ്യതകൾ തെളിഞ്ഞു. വ്യാപാര വാണിജ്യ സാമ്പത്തിക മേഖലകളിൽ കുവൈത്ത് ഇന്ത്യ സഹകരണം കൂടുതൽ ശക്തമായി.
തൊഴിൽ റിക്രൂട്ടിങ് സംബന്ധിച്ചു ഇരു രാജ്യങ്ങളും പരസ്പരം ഒപ്പു വച്ച ധാരണ പത്രം ഉൾപ്പെടയുള്ള സുപ്രധാന കരാറുകളുടെ തുടക്കത്തിന് അമീറിന്റെ ഇന്ത്യ സന്ദർശനം ഇടയാക്കി. തുടർന്ന് ഇരു രാജ്യങ്ങളിൽ നിന്നുള്ള ഉന്നത തല പ്രധിനിധി സംഘങ്ങൾ സന്ദർശനം നടത്തി പുതിയ നിരവധി പദ്ധതികൾക്കു തുടക്കം കുറിച്ചു. കുവൈത്ത് ഇന്ത്യ ബന്ധം കൂടുതൽ ശക്തിയാർജിച്ചു വിദേശ ജനസംഖ്യയിൽ ഇന്ത്യ മുൻ പന്തിയിലെത്തി. ഇന്ത്യൻ സമൂഹത്തോടും ഇന്ത്യയോടും പ്രത്യേക പരിഗണന നൽകിയ ഭരണാധികാരിയായിരുന്നു അമീർ ശൈഖ് സബാഹ്. കുവൈത്ത് ഇന്ത്യ ബന്ധം പൂർവാധികം ശക്തമാവുകയും ഇന്ത്യക്കാർ ശക്തമായ സാന്നിധ്യമായി 10 ലക്ഷം കവിഞ്ഞു.
പ്രതിസന്ധികളിൽ ഖത്തറിനെ കരുതലോടെ ചേർത്ത് പിടിച്ച ഭരണാധികാരി
കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന്റെ വേർപാടിലൂടെ പ്രതിസന്ധികളിൽ ഖത്തറിനെ കരുതലോടെ ചേർത്ത് പിടിച്ച ഭരണാധികാരിയെയാണ് നഷ്ടമായത്. ഖത്തറിലെ സ്വദേശികൾക്ക് മാത്രമല്ല പ്രവാസികൾക്കും ഏറെ പ്രിയപ്പെട്ട ഭരണാധികാരിയായിരുന്നു അദ്ദേഹം. അയൽ രാജ്യമെന്നതിനേക്കാൾ ഉപരി ഖത്തറിന്റെ സഹോദര രാജ്യവും ശക്തികേന്ദ്രവും കൂടിയാണ് കുവൈത്ത്. ഗൾഫിന്റെ ഐക്യം ഏറെ ആഗ്രഹിച്ച ഭരണാധികാരി. സൗദി സഖ്യം ഖത്തറിന് മേൽ ഉപരോധം ഏർപ്പെടുത്തിയ നിമിഷം മുതൽ പ്രതിസന്ധി പരിഹരിക്കാൻ മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം വഹിച്ചു. ഉപരോധ പ്രഖ്യാപനത്തിന്റെ തൊട്ടടുത്ത നിമിഷം മുതൽ തന്നെ ഖത്തറിലെ ജനതയ്ക്ക് ആവശ്യമായ ഭക്ഷ്യ,ഭക്ഷ്യേതര സാധനങ്ങൾ എത്തിച്ച് ഭരണനേതൃത്വത്തിന് വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്തേകി ഒപ്പം നിന്നു.
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിനൊപ്പമുള്ള ചിത്രം. 2019 മേയിൽ ഖത്തർ അമീർ കുവൈത്തിൽ നടത്തിയ സന്ദർശനത്തിനിടെ.(ഫയൽ ചിത്രം-അമീരി ദിവാൻ, ഖത്തർ). 019 മെയ് 19 നായിരുന്നു ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ഔദ്യോഗിക കുവൈത്ത് സന്ദർശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹോദര, സൗഹൃദ, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തിയാണ് ഓരോ കൂടിക്കാഴ്കളും അവസാനിച്ചിരുന്നത്. ഖത്തർ അമീറിനോട് ഏറെ വാൽസല്യവും സ്നേഹവും പ്രകടമാക്കിയിരുന്ന ഭരണാധികാരി കൂടിയായിരുന്നു അദ്ദേഹം. ഇരുവരും തമ്മിൽ അഭേദ്യമായ ആത്മബന്ധവും ഉണ്ടായിരുന്നു. യുഎസിലെ ചികിത്സക്കിടയിലും കുവൈത്ത് അമീറുമായി അദ്ദേഹം നിരന്തര സമ്പർക്കം പുലർത്തിയിരുന്നു. കുവൈത്ത് അമീറിന്റെ വേർപാടിൽ മൂന്ന് ദിവസത്തെ ദുഃഖാചരണമാണ് ഖത്തർ പ്രഖ്യാപിച്ചിരിക്കുന്നത്.
ഷെയ്ഖ് നവാഫ് അൽ അഹ് മദ് അൽ സബാഹ് അടുത്ത അമീറായേക്കും
കുവൈത്ത് കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ഷെയ്ഖ് നവാഫ് അൽ അഹ് മദ് അൽ സബാഹ് അടുത്ത അമീറാകുമെന്ന് പ്രതീക്ഷ. അന്തരിച്ച അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹിനെ ആരോഗ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് 83കാരനായ ഇദ്ദേഹം ജുലൈ 18 മുതൽ ഭരണാധികാരിയുടെ ചില ഔദ്യോഗിക ചുമതലകൾ വഹിച്ചിരുന്നു.
കുവൈത്ത് നിയമമനുസരിച്ച് ഭരണാധികാരിയുടെ അഭാവത്തിൽ കിരീടാവകാശി ആക്ടിങ് ഭരണാധികാരിയായി ചുമതലയേൽക്കും. 2006ലാണ് ഷെയ്ഖ് സബാഹ് അമീറായി സ്ഥാനമേറ്റ ശേഷം ഷെയ്ഖ് നവാഫ് കിരീടാവകാശിയായി നിയമിതനായത്. അമീറിന്റെ അർധ സഹോദരനായ ഇദ്ദേഹം നേരത്തെ പ്രതിരോധആഭ്യന്തര മന്ത്രിയായിരുന്നു.
1990ലെ ഇറാഖ് അധിനിവേശത്തിന് ശേഷം ഷെയ്ഖ് നവാഫ് തൊഴിൽസാമൂഹിക കാര്യ മന്ത്രിയായി. 1992 വരെ ഈ ചുമതലകളാണ് വഹിച്ചത്. 1994നും 2003 നുമിടയിൽ ഷെയ്ഖ് നവാഫിനെ ദേശീയ സുരക്ഷാ ഗാർഡിന്റെ ഉപ മേധാവിയായി നിയോഗിച്ചു. ഗൾഫ് സുസ്ഥിരതയും സുരക്ഷയും കൈവരിക്കുന്നതിന് വേണ്ടി പ്രധാന പങ്കുവഹിച്ചിട്ടുള്ള ഇദ്ദേഹം ഗൾഫ് കൊ ഓപറേഷൻ കൗൺസിൽ(ജിസിസി) സമ്മേളനങ്ങളിൽ നിർണായകമായ റോൾ കൈകാര്യം ചെയ്തു. നിലവിൽ ലോകത്തെ ഏറ്റവും പ്രായം കൂടിയ കിരീടാവകാശിയാണ് ഷെയ്ഖ് നവാഫ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്