വാഹനങ്ങൾ മോഡിഫിക്കേഷനായി ഉപയോഗിക്കാവുന്ന എല്ലാ സാധനങ്ങളും നാട്ടിൽ സുലഭമായി വാങ്ങാൻ കിട്ടും; ഉപയോഗിച്ചാൽ മോട്ടോർ വാഹന വകുപ്പിന്റെ എട്ടിന്റെ പണിയും; ഡോക്ടർ സ്റ്റിക്കർ ഒട്ടിക്കുന്നത് പോലും നിയമവിരുദ്ധം; മോട്ടർവാഹന നിയമങ്ങൾക്കാണ് മോഡിഫിക്കേഷന് വേണ്ടതെന്ന ആവശ്യവും ശക്തം; ടാക്സ് അടച്ച് വാങ്ങി ഫിറ്റ് ചെയ്തിട്ടും മോട്ടർവാഹന വകുപ്പ് പിഴ ഈടാക്കിയെന്ന പരാതിയുമായി സംഗീത സംവിധായകനും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഏതാനും ദിവസങ്ങളായി മോട്ടോർവാഹന വകുപ്പ് നടത്തുന്ന പരിശോധനയിൽ ചെറിയ മോഡിഫിക്കേഷന് വരുത്തിയ വാഹനങ്ങൾക്ക് പോലും വലിയ പിഴയാണ് ഈടാക്കുന്നത്. ഈ സംഭവത്തിൽ കടുത്ത അമർഷം ഉടലെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ അടക്കം ഇതിന്റെ പ്രതികരണങ്ങൾ ശക്തമാണ്. ടാക്സ് അടച്ചു വാങ്ങാൻ സാധിക്കുന്ന മോഡിഫിക്കേഷന് ഉപകരണങ്ങൾ എന്തുകൊണ്ട് ഉപയോഗിക്കാൻ സാധിക്കില്ലെന്ന ചോദ്യമാണ് ശക്തമായി ഉയരുന്നത്. അങ്ങനെയാണെങ്കിൽ ഇത്തരം മോഡിഫിക്കേഷന് വസ്തുക്കളുടെ വിൽപ്പന തടയുക അല്ലേ നല്ലതെന്ന ചോദ്യവും വാഹന പ്രേമികൾ ഉയർത്തുന്നു.
ആഫ്റ്റർ മാർക്കറ്റ് ആക്സസറീസ് വിൽക്കാം, പക്ഷേ ഉപയോഗിക്കരുത് എന്ന വാദം അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം. വാഹനങ്ങൾ മോഡിഫിക്കേഷന് ഉപയോഗിക്കാവുന്ന എല്ലാ ഘടകങ്ങളും നാട്ടിൽ സുലഭമായി വാങ്ങാൻ കിട്ടും വിൽക്കുന്നതിലോ ടാക്സ് അടച്ച് വാങ്ങുന്നതിലോ പ്രശ്നമില്ല. ഉപയോഗിക്കുന്നത് മാത്രമാണ് നിയമവിരുദ്ധം. മോട്ടോർാ വാഹന നിയമങ്ങൾ പലതും ഇനിയും പരിഷ്ക്കരിക്കപ്പെടാത്ത അവസ്ഥയിലാണ്.
വാഹനത്തിൽ ഡോക്ടറാണെന്ന് തിരിച്ചറിയുന്ന സ്റ്റിക്കർ ഒട്ടിക്കുന്നതിൽ പോലും പ്രശ്നമാണ് എന്നതാണ് മറ്റൊരു കാര്യം. ഇത് പിഴ ഈടാക്കാവുന്ന കുറ്റമായി മറിയിട്ടുണ്ട്. ഡോക്ടർ സിറ്റിക്കർ അല്ല ഒരു സ്റ്റിക്കറും വാഹനത്തിൽ പാടില്ല എന്നാണ് നിയമം. അലോയ് വീലുകൾ, ബുൾബാറുകൾ, സ്റ്റിക്കറുകൾ... കുഴപ്പമുണ്ടാകില്ല എന്നു കരുതി വാഹനത്തിൽ വരുത്തുന്ന ഈ മാറ്റങ്ങൾ കീശയിലെ പണം ചോർത്തും, പിഴയുടെ രൂപത്തിൽ. മാറ്റങ്ങൾ വരുത്തിയ വാഹന ഉടമകളിൽ നിന്ന് മോട്ടർവാഹന വകുപ്പ് കനത്ത പിഴയാണ് ഈടാക്കുന്നത്.
ഇതരസംസ്ഥാനങ്ങളും മറ്റു രാജ്യങ്ങളും സുരക്ഷിതമായ മോദിഫിക്കേഷൻ അനുവദിക്കുമ്പോൾ നമുക്ക് മാത്രമെന്താണ് ഈ നിയമം. ശരിക്കും മോഡിഫിക്കേഷന് വേണ്ടത് മോട്ടർവാഹന നിയമത്തിനാണോ? എന്ന ചോദ്യവും ഇവിടെ ഉയർന്നു കഴിഞ്ഞു. ടാക്സും ജിഎസ്ടിയും അടക്കം നൽകി പുതിയൊരു അലോയ് വീലോ, വലുപ്പം കൂടിയ ടയറോ വാഹനത്തിൽ ഘടിപ്പിക്കുന്നത് കുറ്റകരമാണ്. അപ്പോൾ ഇതൊക്കെ വിൽക്കാൻ അനുവദിക്കുന്നത് എന്തിനാണെന്നതാണ് മറുവാദം.
വാഹനത്തിൽ സൺഫീലിം ഒട്ടിക്കാൻ സാധിക്കില്ല പക്ഷേ വാഹന നിർമ്മാതാക്കൾ നൽകുന്ന ടിൻഡഡ് ഗ്ലാസാണെങ്കിൽ അതു നിയമ വിധേയം. മോഡിഫിക്കേഷന് നിയമവിരുദ്ധമാണ് എന്ന സുപ്രീം കോടതി വിധിയെ ചുവടുപിടിച്ചാണ് മോട്ടർ വാഹന വകുപ്പ് പരിശോധനകൾ നടത്തുന്നത്. എന്നാൽ നിയമവിധേയമായി വിൽക്കുന്ന ഘടകങ്ങൾ വാഹനങ്ങൾ വാങ്ങി ഫിറ്റ് ചെയ്താൽ നിയമ വിരുദ്ധം. വാഹനത്തിന്റെ സുരക്ഷയ്ക്കും സ്റ്റബിലിറ്റിക്കും കുഴപ്പം വരാത്ത വാഹന മോഡിഫിക്കേഷന് എന്തുകുഴപ്പമെന്നാണ് പൊതുജനം ചോദിക്കുന്നത്.
നേരത്തെ കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ മുഖ്യമന്ത്രിവരെ അഭ്യർത്ഥിച്ചതിൽ പ്രകാരം രക്ഷിക്കാനായി മോദിഫൈഡ് വാഹനങ്ങൾ ഇറങ്ങിയിരുന്നു. അധികൃതരുടെ അഭ്യർത്ഥനയെത്തുടർന്ന് പെട്ടെന്നു തന്നെ സഹായ വാഗ്ദാനങ്ങളുമായി എത്തിയ ഇവരുടെ സേവനങ്ങൾ ഒരിക്കലും വിസ്മരിക്കാനാകില്ല. എന്നാൽ അന്ന് ഈ സഹായങ്ങളെ വാനോളം വാഴ്ത്തിയവർ ഇന്ന് ഇവരെ തള്ളിപ്പറയുന്ന സാഹചര്യം ആണ്. ഇത് എങ്ങനെ അംഗീകരിക്കുമെന്നാണ് ചോദ്യം. ചിലർ കേരളാ പൊലീസിലെ വാഹനങ്ങളിലെ മോദിഫിക്കേഷനുകൾ നിയമപരമാണോ എന്നു പോലും ചോദ്യം ച്യെുന്നു.
ഈ സാഹചര്യത്തിൽ വാഹനങ്ങളിലെ മോദിഫിക്കേഷനുകൾ അപകടകരമാണോയെന്നു ചർച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്. എപ്രകാരമാണ് വാഹനങ്ങളിൽ മോദിഫിക്കേഷനുകൾ വരുത്തുന്നത്? ഈ മോഡിഫിക്കേഷനുകൾ അപകടങ്ങൾക്കു വഴിവയ്ക്കുന്നുണ്ടോ? മോദിഫിക്കേഷനുകളും അപ്ഗ്രഡേഷനുകളുമെല്ലാം നിർമ്മാതാക്കൾ തന്നെ വാഹനങ്ങളിൽ ചെയ്തുകൊടുക്കുന്നുണ്ട്. നിയമപ്രകാരം ഇതൊന്നും തന്നെ ശിക്ഷാർഹവുമല്ല. അപ്ഗ്രഡേഷൻ ചെയ്യാൻ ഉപയോഗിക്കുന്ന എല്ലാ ഘടകങ്ങളും നിർമ്മാതാക്കൾ നല്ല നിലവാരത്തിൽ നിർമ്മിക്കുന്നതും വിപണിയിൽ വിൽക്കാൻ സർക്കാർ അനുമതി നൽകിയിട്ടുള്ളതുമാണ്. എന്നാൽ അത് വാങ്ങി വാഹനത്തിൽ വയ്ക്കുമ്പോൾ കുറ്റകരമാകുന്നു.
ഒരേ വസ്തുക്കൾ തന്നെയാണ് ഉപയോഗിക്കുന്നതെങ്കിലും വികസിത രാജ്യങ്ങളിൽ അനുവദനീയമായ കാര്യങ്ങൾ (വെഹിക്കിൾ മോദിഫിക്കേഷനുകൾ) ഇവിടെ കുറ്റകരമാണ്. അതുകൊണ്ടുതന്നെ നമ്മുടെ മോട്ടോർ വെഹിക്കിൾ നിയമത്തിന് കാലഘട്ടത്തിന് അനുസരിച്ച മാറ്റങ്ങൾ അനിവാര്യമാണ്. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന 4ഃ4 ഓഫ്റോഡ് വാഹനങ്ങളെ കാലഹരണപ്പെട്ടതും ഭേദഗതി ചെയ്യേണ്ടതുമായ നിയമം മൂലം ദുരിതത്തിലാക്കാതെ, ശാസ്ത്രീയമായി പഠനം നടത്തി വേണ്ട അംഗീകാരം നൽകേണ്ടതാണ് എന്നാണ് ഇത്തരം വാഹനങ്ങളുടെ ഉടമകൾക്ക് പറയാനുള്ളത്.
പണികിട്ടിയവരിൽ സംഗീത സംവിധായകനും
വാഹനങ്ങളിലെ ആഫ്റ്റർ മാർക്കറ്റ് ഫിറ്റിങ്ങുകൾക്ക് മോട്ടർ വാഹന വകുപ്പ് പിഴ ഈടാക്കുന്നതിൽ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. നിയമം അനുശാസിക്കാത്തത് വാഹനത്തിൽ പിടിപ്പിച്ചാൽ പിഴ ഈടാക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. തന്റെ വാഹനത്തിന് പിഴ ചുമത്തിയതിൽ പ്രതിഷേധിച്ച് രംഗത്ത് വന്നിരിക്കുയാണ് സംഗീത സംവിധായകൻ സൂരജ് എസ് കുറുപ്പ്. കാറിൽ അലോയ് വീൽ ഘടിപ്പിച്ചതിനാണ് ചെയ്തതിനാണ് പിഴ ഈടാക്കിയതെന്നും സൂരജ് പറയുന്നു.
സൂരജിന്റെ പോസ്റ്റ് ഇങ്ങനെ:
കുമ്പിടിയാണ് കുമ്പിടി. ഒരേ സമയം ഇടപ്പള്ളിയിലും, കടവന്ത്രയിലും ഒക്കെ കിടന്നു കറങ്ങുന്നുണ്ട് ഒരു ദിവസം ഇങ്ങനെ വേണം തുടങ്ങാൻ. ഒരു എംവിഡി ലൈറ്റ് പിടിപ്പിച്ച വണ്ടി സൈഡിൽ കൂടെ പോയ പോലെ തോന്നി. പോയ വഴി ഒരു മെസേജ് അയച്ചേച്ചും ആണ് പൊയതെന്ന് തോന്നുന്നു. കാറിന്റെ അലോയ്സ് ഇഷ്ടപ്പെട്ടിട്ടാകും എന്നാണ് എന്റെ ഒരു ഇത്. കാശുകൊടുത്ത്, ടാക്സും കൊടുത്ത് വാങ്ങിച്ചു ഇടുന്നതാണ്. കാറിൽ എക്സ്ട്രാ ഫിറ്റിങ്സ് പബ്ലിക് ആയിട്ട് ടാക്സും ഉൾകൊള്ളിച്ചു കടകളിൽ ആണല്ലോ വിൽക്കുന്നത്. ഡോണ്ട് വറി. അങ്ങനെ വിറ്റു പോയാലെ ഞമ്മക്ക് ഫൈൻ അടിക്കാൻ പറ്റു. ഹാ....പറ്റിയത് പറ്റി. എല്ലാരും തൈപ്പിച്ചോ ഒരെണ്ണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍