രാഷ്ട്രീയക്കാരുമായി എന്നും കാക്കുന്നത് ഊഷ്മള ബന്ധം; വിരമിക്കലിന് ശേഷം പൊതുസമൂഹം നൽകിയ സ്വീകരണത്തിൽ പ്രശംസകൾ ചൊരിഞ്ഞത് സാക്ഷാൽ പിണറായി വിജയൻ; പ്രധാനമന്ത്രിയുടെ പിറന്നാളിന് ക്യത്യമായി ഹാപ്പി ബെർത്ത്ഡേ വീഡിയോ; ഡൽഹിയിൽ ബിജെപി കേന്ദ്രനേതാക്കളോട് കുശലം മാത്രമല്ല കൂട്ടുകെട്ടും; കാഞ്ഞിരപ്പള്ളി മുൻ ബിഷപ്പ് മാർ മാത്യു അറയ്ക്കൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പദവിയിലേക്ക്? വത്തിക്കാന്റെ അനുമതി തേടിയതോടെ എതിർപ്പും പോരുമായി എതിരാളികളും
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ആശയങ്ങൾ പ്രസംഗിക്കാനുള്ളതല്ല, പ്രായോഗികമാക്കാനുള്ളതാണെന്ന പാഠം ഇടയ ജീവിതത്തിലൂടെ മാർ മാത്യു അറയ്ക്കൽ പകർന്നു നൽകിയെന്ന് അഭിപ്രായപ്പെട്ടത് മറ്റാരുമല്ല മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീക്കാരുമായി ഊഷ്മളമായ ബന്ധം സൂക്ഷിക്കുന്ന അറയ്ക്കൽ വിദ്യാഭ്യാസ മേഖലയിൽ ദീർഘവീക്ഷണത്തോടെയാണ് ഇടപെട്ടിട്ടുള്ളത്- എന്നും കൂടി പിണറായി പറഞ്ഞു. കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം മാർച്ചിൽ പൊതുസമൂഹം നൽകിയ സ്വീകരണത്തിലാണ് മുഖ്യമന്ത്രിയുടെ പ്രശംസ. അതെ പിണറായി പറഞ്ഞത് സത്യമാണ്. മുൻ ബിഷപ്പ് രാഷ്ട്രീയക്കാരോട് ഊഷ്മള ബന്ധം പുലർത്തുന്നയാളാണ്. കക്ഷിരാഷ്ട്രീയഭേദമെന്യേ. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾദിനത്തിൽ ആശംസ നേരുന്ന വീഡിയോ പുറത്തുവന്നിരുന്നു. ബിജെപിയോടും കേന്ദ്രനേതൃത്വത്തോടും അടുപ്പം പുവർത്തുന്ന മാർ മാത്യു അറയ്ക്കലിനെ തേടി പുതിയ പദവി എത്തുന്നു എന്നതാണ് ഒടുവിലത്തെ വാർത്ത. ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പദവിയിലേക്ക് മാർ മാത്യു അറയ്ക്കലിനെ പരിഗണിക്കുന്നു.
കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ഉടൻ അനുകൂല തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. 19 വർഷത്തെ സേവനത്തിന് ശേഷമാണ് ഈ വർഷമാദ്യം അദ്ദേഹം കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് വിരമിച്ചത്. ഇടയശുശ്രൂഷയിൽനിന്നുകൊണ്ടുതന്നെ സാമൂഹിക, വിദ്യാഭ്യാസ, കാർഷിക മേഖലകളിൽ നിരവധി സംഭാവനകൾ നൽകിയ ആളാണ് മാർമാത്യു അറയ്ക്കൽ. കേരളത്തിന്റെ ജൈവ ഉത്പന്നങ്ങൾ സംഘടിതമായി വിദേശ മാർക്കറ്റിലെത്തിക്കാൻ കഴിഞ്ഞത് അറയ്ക്കലിന്റെ നേതൃപാടവമായിരുന്നു. ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പദവിയിലും അദ്ദേഹത്തിന് ശോഭിക്കാൻ കഴിയും. എന്നാൽ, വിവരം സ്ഥിരീകരിക്കാറായിട്ടില്ലെന്നാണ് മാർ മാത്യു അറയ്ക്കലിന്റെ പ്രതികരണം. സഭയുടെ അനുമതിക്കായാണ് അദ്ദേഹം കാക്കുന്നത്.
മാത്യു അറയ്ക്കലിനെ ശുപാർശ ചെയ്തത് സംസ്ഥാന നേതൃത്വം
ഈ വർഷം ഫെബ്രുവരിയിലാണ് രൂപത ബിഷപ്പ് സ്ഥാനത്ത് നിന്ന് മാത്യു അറക്കൽ വിരമിച്ചത്. നിലവിൽ പീരുമേട് കേന്ദ്രീകരിച്ച് സാമൂഹ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരികയാണ്. മെയ് മാസത്തിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായിരുന്ന ഖൈറുൽ റിസ്വി സ്ഥാനമൊഴിഞ്ഞത്. ഇതോടെ ചെയർമാൻ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. കേരളത്തിലെ ബിജെപി നേതാക്കൾ വഴി വ്യക്തി വിവരങ്ങൾ കേന്ദ്ര സർക്കാറിന് കൈമാറിയിരുന്നു. കഴിഞ്ഞ ആഴ്ചയോടെ നിയമന നടപടികൾ കേന്ദ്രം ത്വരിതഗതിയിലാക്കി. ക്യാബിനറ്റ് പദവിയോടെയാണ് മാർ മാത്യു അറയ്ക്കലിന്റെ നിയമനം.
സഭയും വത്തിക്കാനും സമ്മതം മൂളുമോ?
സിറോ മലബാർ സഭയുടെ സമ്മതത്തിന് ശേഷം മാത്രമായിരിക്കും പ്രഖ്യാപനം എന്നാണ് സൂചന. കർദിനാൾ ജോർജ് ആലഞ്ചേരി നിശ്ചയിച്ച സബ് കമ്മിറ്റി ഇക്കാര്യം പരിശോധിച്ച് വരികയാണ്. സഭ സമ്മതമറിയിക്കുന്ന മുറക്ക് വരും ദിവസങ്ങളിൽ കേന്ദ്രം പ്രഖ്യാപനം നടത്തുമെന്നാണ് വിവരം. അതേസമയം, വത്തിക്കാന്റെ സമ്മതം കൂടി മാർ മാത്യു അറയ്ക്കൽ തേടിയിട്ടുണ്ട്. ഔപചാരികമായി വത്തിക്കാന്റെ സമ്മതം ഇക്കാര്യത്തിൽ ആവശ്യമില്ലെങ്കിലും, തന്റെ നിയമനത്തിന് കൂടുതൽ ആധികാരികത വരണമെന്ന് മുൻ ബിഷപ്പ് ആഗ്രഹിക്കുന്നു. ബിജെപി ഭരിക്കുന്ന കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ന്യൂന പക്ഷ കമ്മീഷൻ ചെയർമാൻ പദവിയിൽ എത്തും മുമ്പ് വത്തിക്കാന്റെ ആശീർവാദം കൂടി ഉണ്ടാകുന്നത് ഉചിതമാകുമെന്നാണ് മാർ മാത്യു അറയ്ക്കൽ കണക്കുകൂട്ടിയത്. എന്നാൽ, എതിരാളികളായ ചില വൈദികരും മറ്റും മാർ മാത്യു അറയ്ക്കൽ പുതിയ പദവി തേടുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുണ്ട്. എതിരാളികൾ വത്തിക്കാന്‍ കത്തയച്ചതോടെ നിയമനം വിവാദത്തിലാകുമോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ വത്തിക്കാൻ എന്തുനിലപാടെടുക്കും എന്ന് വ്യക്തമല്ല. മാസങ്ങളോളം ഡൽഹിയിൽ ക്യാമ്പ് ചെയ്ത് ബിജെപി കേന്ദ്ര നേതാക്കളെ കണ്ടും ഇടപഴകിയും വിശ്വാസം ആർജ്ജിക്കാൻ മാർ മാത്യു അറയ്ക്കൽ ശ്രമിച്ചിരുന്നു. ഒപ്പം അൽഫോൻസ് കണ്ണന്താനത്തിന്റെ പിന്തുണയും ഇക്കാര്യത്തിൽ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ബിജെപി സംസ്ഥാന നേതാക്കളും തുണച്ചതോടെ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പദവി കൂടുതൽ അരികത്തായി. എന്നാൽ, വത്തിക്കാന്റെ അനുമതിയോടെ, സഭയുടെ ഇന്ത്യൻ പ്രതിനിധി എന്ന നിലയിൽ ക്യാബിനറ്റ് റാങ്കുള്ള പദവിയിൽ എത്താനുള്ള നീക്കം തിരിച്ചടിയാകാനും സാധ്യതയുണ്ട്. എതിരാളികളുടെ എതിർപ്പ് തന്നെ കാരണം. എന്നിരുന്നാലും തടസ്സങ്ങൾ നീക്കി നിയമനം സാധ്യമാക്കാൻ കഴിയുമെന്നാണ് മാർ മാത്യു അറയ്ക്കലിന്റെ പ്രതീക്ഷ.
ഫ്രാങ്കോയെ യേശുക്രിസ്തുവിനോട് ഉപമിച്ച വിവാദം
മുൻ ജലന്ധർ രൂപതാദ്ധ്യക്ഷൻ ഫ്രാങ്കോ മുളയ്ക്കൽ ബലാത്സംഗക്കേസിൽ റിമാൻഡിലായി ജയിലിൽ കഴിയുന്ന വേളയിൽ, അദ്ദേഹത്തിന് പൂർണ്ണ പിന്തുണയുമായി കാഞ്ഞിരപ്പള്ളി രൂപതാ മെത്രാനായിരിക്കെ മാർ മാത്യു അറയ്ക്കലും സഹായമെത്രാൻ മാർ ജോസ് പുളിക്കലും പാലാ സബ് ജയിലിലെത്തി സന്ദർശിച്ചത് വിവാദമായിരുന്നു. പത്തനംതിട്ട രൂപതാ സഹായമെത്രാൻ സാമുവൽ മാർ ഐറേനിയേസും ഇവർക്കൊപ്പമുണ്ടായിരുന്നു
ഫ്രാങ്കോയെ സന്ദർശിച്ചത് പ്രാർത്ഥനാ സഹായത്തിനാണെന്നാണ് മാർ മാത്യു അറയ്ക്കൽ അന്ന് പറഞ്ഞത്. ഫ്രാങ്കോയെ യേശുക്രിസ്തുവിനോടാണ് അദ്ദേഹം ഉപമിച്ചത്. യേശുക്രിസ്തുവിനെ കുരിശിൽ തറച്ചത് തെറ്റുചെയ്തിട്ടാണോ എന്ന് അദ്ദേഹം ചോദിച്ചു. ഫ്രാങ്കോ മുളയ്ക്കൽ തെറ്റുകാരനാണെന്ന് അനാവശ്യം പറയരുത്. കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് കോടതി തീരുമാനിക്കട്ടെ. കോടതി വിധി സ്വന്തമായി ആരും വിധിക്കണ്ട. പതിനായിരക്കണക്കിന് രക്തസാക്ഷികൾ ക്രൂശിലേറ്റപ്പെട്ടിട്ടുണ്ട്. അവരെല്ലാം തെറ്റുകാരാണോ എന്നും മാർ മാത്യു അറയ്ക്കൽ അന്ന് ചോദിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍