തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ തട്ടിപ്പുകളിൽ ആക്ഷേപം ഉന്നയിച്ചിരുന്നു; ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ നടത്തിയതിനെ ചോദ്യം ചെയ്തു; അക്രമം കാട്ടിയത് പ്രതികാരം തീർക്കാൻ; ഭരണപക്ഷത്തിന്റെ നേതൃത്വത്തിൽ നടന്നത് ആസൂത്രിത നീക്കം; ചർച്ചകൾ കൂടാതെ അജണ്ടകൾ പാസാക്കുന്നത് ചോദ്യം ചെയ്തതും പ്രകോപിപ്പിച്ചു; കോഴിക്കോട് കോർപറേഷനിൽ നടന്ന അടിപിടിയിൽ പ്രതിപക്ഷ നേതാവ് പിഎം നിയാസ് മറുനാടനോട്
ജാസിം മൊയ്ദീൻ
കോഴിക്കോട്: ഭരണപക്ഷ അംഗങ്ങൾ തന്നെ ആക്രമിക്കാൻ ആസൂത്രിതമായി എത്തിയതായിരുന്നു എന്ന് കെപിസിസി ജനറൽ സെക്രട്ടറിയും കോഴിക്കോട് കോർപറേഷനിലെ പ്രതിപക്ഷ നേതാവുമായ അഡ്വ. പിഎം നിയാസ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഇന്നലെ കോഴിക്കോട് കോർപറേഷൻ കൗൺസിൽ യോഗത്തിനിടെയാണ് കൗൺസിലർമാർ തമ്മിൽ കയ്യേറ്റവും അടിപിടിയുമുണ്ടായത്. സാമൂഹിക അകലം പാലിച്ച് കൗൺസിലർമാർ നടത്തുന്ന കയ്യാങ്കളിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ഇതിന്റെ വീഡിയോ പ്രചരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് എന്താണ് കഴിഞ്ഞ ദിവസം കോഴിക്കോട് കോർപറേഷൻ കൗൺസിൽ യോഗത്തിൽ സംഭവിച്ചത് എന്ന് മറുനാടൻ മലയാളിയുമായി പങ്കുവെക്കുകയാണ് കോർപറേഷനിലെ കോൺഗ്രസിന്റെ കക്ഷിനേതാവായ പിഎം നിയാസ്.
പിഎം നിയാസിന്റെ വാക്കുകൾ
വളരെ ആസൂത്രിതമായ അക്രമണമാണ് ഇന്നലെ സിപിഐഎം കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾക്കെതിരെ ഉണ്ടായത്.
45 വർഷമായി സിപിഎമ്മിന്റെ നേതൃത്വത്തിൽ ഇടതുമുന്നണി ഭരിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് കോർപറേഷൻ. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന തട്ടിപ്പുകൾക്കെതിരെ ഞാൻ നിരന്തരം ആക്ഷേപങ്ങൾ ഉന്നയിച്ചിരുന്നു.
വോട്ടർപ്പട്ടികയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾക്കെതിരെ ശബ്ദമുയർത്തുകയും ചെയ്തിരുന്നു. ഇതിന് കൂട്ടുനിൽക്കുന്ന കോർപറേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ പരാതിയും നൽകിയിരുന്നു. ഇതിന്റെ പേരിൽ വെള്ളിയാഴ്ച കോർപറേഷനിലെ സിപിഐഎം അനുകൂല സർവ്വീസ് സംഘടനയുടെ നേതൃത്വത്തിൽ തങ്ങളെ പിഎം നിയാസ് ഭീഷണിപ്പെടുത്തുന്നു എന്ന് പറഞ്ഞ് പ്രതിഷേധ സമരവും നടത്തിയിരുന്നു. വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകളാണ് സിപിഎം ഇടപെട്ട് നടത്തുന്നത്. ഇത് ചോദ്യം ചെയ്തതും പൊതുമദ്ധ്യത്തിൽ തുറന്നു കാണിച്ചതും അവരെ പ്രകോപിപ്പിച്ചിട്ടുണ്ടാകാം.
നിലവിലുള്ള കോർപറേഷൻ ഭരണാധികാരികൾ നടത്തിക്കൊണ്ടിരിക്കുന്ന അഴിമതിയെയും കെടുകാര്യസ്ഥതയെയും ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷം എന്ന നിലയിൽ പൊതുമദ്ധ്യത്തിൽ തുറന്നു കാണിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. ഇതിന്റെ പേരിൽ തങ്ങളുടെ ഉത്തരവാദിത്വ ബോധം മറന്നുകൊണ്ട് സിപിഎം മെമ്പർമാർ തെരുവ് ഗുണ്ടകളെപോലെ പെരുമാറുകയും ദേഹോപദ്രവം ഏൽപ്പിക്കുകയുമാണ് ഇന്നലെ ചെയ്തത്.ഇത് അങ്ങേയറ്റം നിർഭാഗ്യകരവും പ്രതിഷേധാർഹവും അപലപനീയവുമാണ്.
ഇന്ത്യൻ ജനധിപത്യത്തെയും അതിന്റെ അന്തസ്സിനേയും ഒരിക്കലും വകവെച്ചിട്ടില്ലാത്ത ബിജെപിയും സംഘപരിവാർ ശക്തികളും പിന്തുടരുന്ന അതേ മാതൃകയാണ് ഇന്നലെ കോഴിക്കോട് കോർപറേഷൻ ഹാളിൽ വെച്ച് സിപിഎം പുറത്തെടുത്തത്.കൊട്ടിഘോഷിച്ച് ഇടതുപക്ഷം തുടങ്ങിയ മഹിളാമാളും അതിന്റെ പതനവും ഇന്ന് പൂർത്തിയായിരിക്കുന്നു എന്ന യാഥാർഥ്യം കോഴിക്കോട്ടെ ജനങ്ങൾക്കെല്ലാവർക്കും അറിയാം. സിപിഎം നേതൃത്വത്തിൽ നടത്തിയ വമ്പിച്ച അഴിമതിയുടെ മറ്റൊരു ഉദാഹരണമാണ് മഹിളാമാൾ. മഹിളാമാളുമായി ബന്ധപ്പെട്ട വിവാദങ്ങളും ഇടപാടുകളും ജനാധിപത്യരീതിയിൽ ചർച്ചചെയ്യണമെന്ന് രേഖാമൂലം ഉത്തരവാദപ്പെട്ടവരെ അറിയിച്ചിരുന്നു.
എന്നാൽ ന്യായമായ ഈ ആവശ്യത്തോട് ഭരണസമിതി മുഖംതിരിഞ്ഞുനിന്നു എന്നുമാത്രമല്ല അതുമായി ബന്ധപ്പെട്ട ചർച്ച എന്ന് നടത്തുമെന്ന് അറിയിക്കാൻ തയ്യാറാകാത്ത ഡപ്യൂട്ടിമേയർ തന്റെ സഹപ്രപ്രവർത്തകരായ സഭക്കകത്തെ മെമ്പർമാരെ ഉപയോഗിച്ച് പ്രതിപക്ഷത്തെ ആക്രമിച്ചു നിശ്ശബ്ദമാക്കാനാണ് ശ്രമിച്ചത്. കോർപറേഷൻ പറയുന്നത് മഹിളമാൾ കോർപറേഷന്റെ നേതൃത്വത്തിലല്ല പ്രവർത്തിക്കുന്നത് എന്നാണ്. ഒരു കുടുംബ ശ്രീ യൂണിറ്റിന്റെ സംരഭമാണത്രെ. മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തി ആഘോഷപൂർവ്വം ഉദ്ഘാടനം നടത്തിയ ആ സ്ഥാപനം ഇപ്പോൾ പൂർണ്ണമായും തകർന്നിരിക്കുകയാണ്. ഇതിന്റെ ജാള്യതയും മാനക്കേടുമാണ് മഹിളാമാളിനെ തള്ളിപ്പറയുന്നതിലേക്ക് കോർപറേഷനെ നിർബന്ധിതമാക്കിയത്. അവിടെ വ്യാപാരം നടത്താനാവാത്ത അവസ്ഥയിലാണ് സംരംഭകർ.
മറ്റെങ്ങുമില്ലാത്തെ വാടകയാണ് ഈടാക്കുന്നത്. ഇതൊക്കെ പ്രതിപക്ഷം ആരോപിക്കുമ്പോഴും അതിനെ കുറിച്ച് ചർച്ച ചെയ്യേണ്ട എന്ന നിലപാടാണ് കോർപറേഷനുള്ളത്.60 അജണ്ടകളാണ് ഇന്നലെ ചർച്ച ചെയ്യേണ്ടയിരുന്നത്. എന്നാൽ ഇതിൽ ഒന്നൊഴികെ ബാക്കിയെല്ലാം ചർച്ച ചെയ്യാതെ പാസാക്കാനുള്ള തീരുമാനമാണ് എടുത്തത്. ഇത് ചോദ്യം ചെയ്തതോടെയാണ് ആക്രമണം ആരംഭിച്ചത്. ഒന്നുകിൽ എല്ലാ അജണ്ടകളും ചർച്ച ചെയ്യുക. അല്ലെങ്കിൽ എല്ലാ അജണ്ടകളും ചർച്ച കൂടാതെ പാസാക്കുക എന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. സിപിഐഎമ്മിന് താത്പര്യമുള്ള ഒന്ന് മാത്രം ചർച്ച ചെയ്ത് യോഗം പെട്ടെന്ന് അവസാനിപ്പിക്കേണ്ടതുണ്ടെന്ന് ആവശ്യപ്പെട്ടു കൊണ്ട് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ബാബുരാജിന്റെ നേതൃത്വത്തിൽ യാതൊരു പ്രകോപനവും കൂടാതെ ഞാനടക്കമുള്ള പ്രതിപക്ഷ അംഗങ്ങളെ മർദ്ദിക്കുകയായിരുന്നു.
അവർ കൃത്യമായി ആസുത്രണം ചെയ്ത് നടപ്പിലാക്കിയ അക്രമണമായിരുന്നു അത്. വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ചോദ്യം ചെയ്തതിലെ അമർഷം ഈ രീതിയിൽ തീർക്കുകയായിരുന്നു അവർ.സംഘ് പരിവാർ ശക്തികളുടെ മാർഗം കടമെടുത്ത് ഭീഷണിപ്പെടുത്തിയും മർദിച്ചും എതിർശബ്ദത്തെ നിശബ്ദമാക്കിക്കളയാമെന്നാണ് അവർ കരുതുന്നത്. ജനാധിപത്യ സംവിധാനത്തിൽ അത് വിലപ്പോകില്ലെന്ന് ഏറ്റവും മാന്യമായ ഭാഷയിൽ സിപിഎംനെ ഓർമപ്പെടുത്തുകയാണെന്നും പിഎം നിയാസ് മറുനാടൻ മലയാളിയോട് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- സുരേഷ് ഗോപി എല്ലാ സ്ഥലത്തും കയറി നിരങ്ങുകയാണ്; വീട്ടിലെത്തുമ്പോൾ ഗെറ്റൗട്ട് അടിക്കുന്ന പാരമ്പര്യം കുടുംബത്തിനില്ല; മൂന്നാം സ്ഥാനത്ത് പോകുന്നതിന്റെ അങ്കലാപ്പാണ് സുരേഷ് ഗോപിക്ക്; കെ കരുണാകരന്റെ ഭാര്യ സഹോദരിയുടെ വസതി സന്ദർശിച്ച സുരേഷ് ഗോപിക്ക് മറുപടി നൽകി കെ മുരളീധരൻ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- കൊലയ്ക്ക് മുമ്പ് പാന്റ് മടക്കിയ നിലയിൽ; തിരികെ പോകുമ്പോൾ പാന്റ് നനഞ്ഞ് മടക്ക് അഴിഞ്ഞും; പേരാമ്പ്ര അനുവധക്കേസിൽ നിർണായക തെളിവായി പ്രതി മുജീബിന്റെ സിസി ടിവി ദൃശ്യങ്ങൾ; പൊലീസ് എത്തും മുമ്പേ തെളിവ് നശിപ്പിക്കാൻ മുജീബിന്റെ ഭാര്യയുടെ ശ്രമം; പ്രതി പൊലീസ് കസ്റ്റഡിയിൽ
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍