പണം നിക്ഷേപിച്ചവരിൽ ഉന്നത രാഷ്ട്രീയക്കാരും; 90 ശതമാനവും കള്ളപ്പണം; ഒറ്റക്കേസിൽ ജാമ്യം നേടി പാപ്പർ ഹർജിയിലൂടെ മുതലാളിക്കും കുടുംബത്തിനും രക്ഷപ്പെടാനുള്ള നീക്കം പൊളിച്ചത് ഹൈക്കോടതി; പെൺമക്കളുടെ പാസ്പോർട്ടിന്റെ കോപ്പി ആക്ഷൻ കൗൺസിലിന് കിട്ടിയപ്പോൾ അത് സൂരജിലൂടെ സുരേന്ദ്രൻ അറിഞ്ഞത് അതിവേഗ അറസ്റ്റായി; കേസ് അട്ടിമറിക്കാൻ നടന്ന ശ്രമം തകർത്തത് നിർണ്ണയകമായി; പോപ്പുലർ തട്ടിപ്പ് കേസ് ഇനി ആലപ്പുഴയിലെ പ്രത്യേക കോടതിയിൽ; നിക്ഷേപകർ പ്രതീക്ഷയിൽ
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ് കേസ് ആലപ്പുഴയിലെ പ്രത്യേക കോടതി പരിഗണിക്കും. പ്രൊട്ടക്ഷൻ ഓഫ് ദ ഇന്ററസ്റ്റ് ഓഫ് ദി ഇൻവെസ്റ്റർ ആക്ട് 2013 പ്രകാരം സ്ഥാപിതമായ കോടതിക്ക് പത്തനംതിട്ട ജില്ലയിലും അധികാര പരിധിയുണ്ട്. നിക്ഷേപത്തട്ടിപ്പിൽ കുടുങ്ങി പണം നഷ്ടമാകുന്നവരുടെ താൽപര്യ സംരക്ഷണാർഥമാണ് 2013 ൽ ഈ നിയമം നിലവിൽ വന്നത്.
ഫിനാൻസ് കമ്പനി ഉടമയുടെ വസ്തുവകകളും ആസ്തിയുമെല്ലാം വിറ്റ് നിക്ഷേപകർക്ക് പണം നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് ഈ നിയമം. ധനകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപിക്കുന്നവരുടെ താൽപര്യം സംരക്ഷിക്കാൻ വേണ്ടി 2013 ൽ സംസ്ഥാന സർക്കാരാണ് നിയമം കൊണ്ടു വന്നത്. ആ വകുപ്പു കൂടി ചേർത്ത് കേസ് രജിസ്റ്റർ ചെയ്തതോടെയാണ് ആലപ്പുഴയിലെ പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റിയത്. തുടർ നടപടികൾ എല്ലാം ഇനി ഈ കോടതിയുടെ കീഴിൽ വരും.
ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയുമെല്ലാം ഈ കോടതിയാകും പരിഗണിക്കുക. നിക്ഷേപകരുടെ താൽപര്യം നോക്കിയില്ലെങ്കിൽ വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുമെന്ന് കണ്ടാണ് സർക്കാർ പ്രത്യേക താൽപര്യമെടുത്ത് കേസിൽ ഈ വകുപ്പ് കൂടി ചേർത്തത്. നിലവിൽ എൺപതോളം കേസുകളാണ് പുതിയതായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവയ്ക്ക് ഓരോന്നിനും പ്രത്യേകം എഫ്ഐആറും ഇട്ടിട്ടുണ്ട്. ആദ്യം ഒറ്റ് എഫ്ഐആർ മതിയെന്ന് സർക്കാർ നിർദേശിച്ചതിനെ തുടർന്ന് അങ്ങനെ രജിസ്റ്റർ ചെയ്ത കേസുകൾ പ്രത്യേകമാക്കി പുതിയ എഫ്ഐആർ ഇടും.
അതിനിടെ പോപ്പുലർ ഫിനാൻസ് ഉടമകളെ രക്ഷിക്കാൻ സർക്കാരിന്റെയും പൊലീസിന്റെയും ഭാഗത്ത് നിന്ന് നീക്കം ഉണ്ടായതായി ആരോപണം ഉയരുന്നു. പ്രതികളെ രക്ഷിക്കാൻ വേണ്ടി സർക്കാർ തലത്തിൽ നീക്കം നടന്നതിന്റെ ഭാഗമായിരുന്നു എല്ലാ കേസിനും കൂടി ഒറ്റ എഫ്ഐആർ എന്ന ഡിജിപിയുടെ ഉത്തരവ്. ഒറ്റക്കേസിൽ ജാമ്യം ലഭിച്ചാൽ പിന്നീട് പ്രതികൾക്ക് പുറത്തിറങ്ങി പാപ്പർ ഹർജിയും ഫയൽ ചെയ്ത് രക്ഷപ്പെടാൻ കഴിയുമായിരുന്നു. ഇതിനാണ് ഹൈക്കോടതി ഇടപെടലോടെ അന്ത്യമായിരിക്കുന്നത്.
പോപ്പുലറിൽ പണം നിക്ഷേപിച്ചവരിൽ ഉന്നത രാഷ്ട്രീയക്കാരുമുണ്ട്. കോടികൾ നിക്ഷേപിച്ചതിൽ 90 ശതമാനവും കള്ളപ്പണമാണ്. ഇങ്ങനെ വൻ തുക ഇട്ടവരുടെ പരാതികൾ ഇതുവരെ പൊലീസിലോ കോടതിയിലോ എത്തിയിട്ടുമില്ല. പോപ്പുലർ ഉടമകൾക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും പൊലീസ് കാര്യമായ തെരച്ചിൽ നടത്തിയിരുന്നില്ല. പോപ്പുലർ ഇൻവെസ്റ്റേഴ്സ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പോപ്പുലർ ഉടമ റോയി തോമസിന്റെ മക്കളായ റിനു, റീബ എന്നിവരുടെ പാസ്പോർട്ടിന്റെ കോപ്പി ബിജെപി ജില്ലാ സെക്രട്ടറി വിഎ സൂരജിന് കൈമാറുകയായിരുന്നു. ഇവർ എപ്പോൾ വേണമെങ്കിലും വിദേശത്തേക്ക് കടക്കുമെന്നും മുന്നറിയിപ്പ് നൽകി.
സൂരജാകട്ടെ വിഷയം സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ശ്രദ്ധയിൽപ്പെടുത്തി. ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിൽ നിന്ന് വിവരം കേന്ദ്രവിദേശകാര്യ മന്ത്രി വി മുരളീധരന്റെ ഓഫീസിലേക്ക് കൈമാറി. അങ്ങനെയാണ് രണ്ടു പേരെയും ഡൽഹി വിമാനത്താവളത്തിൽ പിടികൂടിയത്. ഇതിന് ശേഷം റോയിയെയും ഭാര്യ പ്രഭയെയും അറസ്റ്റ് ചെയ്തതും ധാരണയുടെ പുറത്തായിരുന്നു. അറസ്റ്റിന് മുൻപ് സംസ്ഥാന സർക്കാരിലെ പ്രമുഖനുമായി ഇവർ ചർച്ച നടത്തിയിരുന്നു.
അതിന്റെ അടിസ്ഥാനത്തിൽ ഒരു പുരോഹിതൻ ഇടപെട്ടാണ് ഇവരെ പൊലീസിന് കൈമാറിയത്. ഇടിഞ്ഞില്ലത്തെ ലോഡ്ജിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തുവെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. ഈ വിവരം മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞപ്പോഴാണ് പത്തനംതിട്ടയിലെ മാധ്യമപ്രവർത്തകർ പോലും അറിഞ്ഞതെന്നത് കൂട്ടി വായിച്ചാൽ ധാരണ വ്യക്തമാണ്. ഇടിഞ്ഞില്ലത്ത് പൊലീസ് പറയുന്നത് പോലെ ഒരു ലോഡ്ജ് ഇല്ല. ആ കഥ പൊലീസ് മെനഞ്ഞതായിരുന്നു. ചങ്ങനാശേരിയിൽ സ്വകാര്യ വാഹനത്തിൽ വന്ന പ്രതികളെ ഇടിഞ്ഞില്ലത്ത് വച്ച് പന്തളം പൊലീസ് ഇൻസ്പെക്ടർ ശ്രീകുമാർ ഏറ്റു വാങ്ങി എസ്പി ഓഫീസിലേക്ക് കൊണ്ടു വരികയായിരുന്നു.
ഈ സമയമെല്ലാം കോന്നി സ്റ്റേഷനിൽ ഒരു എഫ്ഐആർ മാത്രമാണ് പോപ്പുലർ തട്ടിപ്പ് കേസിൽ ഉണ്ടായിരുന്നത്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഈ എഫ്ഐആറിൽ ചേർത്തു. ഇതിന്റെ ഗുണം ആത്യന്തികമായി പോപ്പുലർ ഉടമകൾക്ക് ലഭിക്കാൻ വേണ്ടിയായിരുന്നു ഒറ്റ എഫ്ഐആർ എന്ന തന്ത്രം. അത് ഉത്തരവാക്കി ഡിജിപി പുറത്തു വിട്ടതും സർക്കാരിന്റെ മൗനാനുവാദത്തോടെയായിരുന്നു.
ഒറ്റ എഫ്ഐആർ മാത്രമുള്ളതിനാൽ പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ അപ്പോൾ തന്നെ പുറത്ത് ഇറങ്ങാമായിരുന്നു. വഞ്ചന, തട്ടിപ്പ് കേസുകളിൽ ലഭിക്കുന്ന പരാതികൾക്ക് എല്ലാം അതത് സ്റ്റേഷനുകളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതാണ് പതിവ്. അതു കൊണ്ടാണ് സോളാർ കേസിൽ സരിതയ്ക്ക് ജാമ്യം കിട്ടാൻ വൈകിയത്. അവസാന കേസിലും ജാമ്യം നേടിയ ശേഷമാണ് സരിതയ്ക്ക് പുറത്തിറങ്ങാൻ സാധിച്ചത്. ഈ ഗതികേട് പോപ്പുലർ ഉടമകൾക്ക് ഉണ്ടാകരുതെന്ന് ആർക്കോ നിർബന്ധമുണ്ടായിരുന്നു. അതിന്റെ ഭാഗമായിരുന്നു ഒറ്റ എഫ്ഐആർ.
Stories you may Like
- പോപ്പുലർ ഫ്രണ്ട് നേതാവ് തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങി
- മണപ്പുറം ഫിനാൻസിന്റെ ആസ്തികൾ ഇഡി മരവിപ്പിച്ചത് അന്യായമായി എന്ന് കമ്പനി
- പോപ്പുലർ ഫ്രണ്ട് കേന്ദ്രം കണ്ടുകെട്ടിയത് സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ പ്രഹരം
- പി.ഡി.പി നേതാവിനെതിരെ പോപ്പുലർ ഫ്രണ്ട് വധഭീഷണി
- നിരോധനത്തിനെതിരായ പോപ്പുലർ ഫ്രണ്ട് ഹർജി തള്ളി സുപ്രീംകോടതി
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍