അബ്ദുള്ളക്കുട്ടിയിലൂടെ ലക്ഷ്യമിടുന്നത് മുസ്ലിം മനസ്സ് അനുകൂലമാക്കാൻ; സിപിഎം എംപിയും കോൺഗ്രസ് എംഎൽഎയുമായിരുന്ന കണ്ണൂരുകാരനെ മോദി കേന്ദ്രമന്ത്രിയാക്കിയാലും അത്ഭുതപ്പെടേണ്ട; പൂർണ്ണ നിരാശയിലാകുന്നത് ശോഭാ സുരേന്ദ്രൻ; ദേശീയ ഭാരവാഹിത്വവും നിഷേധിക്കപ്പെട്ടതോടെ വനിതാ നേതാവിന്റെ മൗനം കൂടുതൽ ചർച്ചകളിലേക്ക്; ബിജെപിയിലും 'അത്ഭുതം' കാട്ടി അബ്ദുള്ളക്കുട്ടി; കേരളത്തിലെ ഗ്രൂപ്പ് മാനേജർമാർക്ക് നെഞ്ചിടിപ്പ് കൂട്ടി നദ്ദയും; ബിജെപിയിൽ പൊട്ടിത്തെറിക്കും സാധ്യത
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബിജെപിയുടെ ദേശീയ നേതൃത്വത്തിലേക്ക് അതിവേഗം ഉയർത്തപ്പെടുകായണ് എപി അബ്ദുള്ളക്കുട്ടി. കേരളത്തിലെ നേതാക്കൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യം. വളരെ മുമ്പ് തന്നെ മോദിയുടെ മനസ്സിലേക്ക് കുടിയേറിയ അത്ഭുതക്കുട്ടിയാണ് അബ്ദുള്ളകുട്ടി. ഗുജറാത്ത് മോഡൽ വികസനത്തെ പരസ്യമായി അനുകൂലിച്ച നേതാവായിരുന്നു അബ്ദുള്ളകുട്ടി മുമ്പ്. കോൺഗ്രസിൽ നിൽക്കുമ്പോൾ മോദിക്ക് അനുകൂലമായി അബ്ദുള്ളക്കുട്ടി നടത്തിയ അഭിപ്രായ പ്രകടനങ്ങൾ ദേശീയതലത്തിൽ തന്നെ ചർച്ചായായി. കോൺഗ്രസിൽ ഒതുക്കപ്പെട്ട അബ്ദുള്ളക്കുട്ടി ബിജെപിയിൽ എത്തി. സിപിഎമ്മിലും കോൺഗ്രസിലും സംഭവിക്കാത്തതാണ് ബിജെപിയിൽ എത്തിയപ്പോൾ അബ്ദുള്ളക്കുട്ടിക്ക് കിട്ടുന്നത്. നല്ലൊരു മുസ്ലിം നേതൃമുഖം ഇല്ലാത്ത ബിജെപി അബ്ദുള്ളക്കുട്ടിയെ പാർട്ടിയുടെ ദേശീയ ഉപാധ്യക്ഷനാക്കി.
വളരെ കുറച്ച് പേർക്ക് മാത്രമേ ബിജെപിയുടെ ദേശീയ രാഷ്ട്രീയത്തിൽ മലയാളി മുഖമായി നിറയാൻ കഴിഞ്ഞിട്ടുള്ളൂ. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ടോം വടക്കൻ ഇത്തവണ ദേശീയ വക്തമാവായി. ക്രൈസ്തവ സഭകളുമായുള്ള അടുപ്പമാണ് ടോം വടക്ക് തുണയാകുന്നത്. കോൺഗ്രസിൽ നിന്നാണ് വടക്കനും ബിജെപിയിൽ എത്തുന്നത്. സ്ഥാനമാനങ്ങൾ ഒന്നുമില്ലായിരുന്ന വടക്കന്‍ ദേശീയ വക്താവ് സ്ഥാനം അംഗീകാരമാണ്. അരവിന്ദ് മേനോൻ സെക്രട്ടറിയായി. ഏഷ്യാനെറ്റ് ഓഹരി ഉടമയായ രാജീവ് ചന്ദ്രശേഖരും വക്തവായി. അതായത് ദേശീയ ഭാരവാഹികളായ മലയാളികൾക്കൊന്നും സംസ്ഥാന നേതൃത്വത്തിൽ വലിയ റോളുണ്ടായിരുന്നവരല്ല. കുമ്മനം രാജശേഖരനും ശോഭാ സുരേന്ദ്രനും പദവികൾ പ്രതീക്ഷിച്ചു. രണ്ടു പേരേയും നിരാശരായി. ശോഭാ സുരേന്ദ്രനെ തീർത്തും ഒഴിവാക്കിയെന്ന് വേണം വിലയിരുത്താൻ.
സംസ്ഥാനത്ത് ബിജെപിയുടെ പ്രക്ഷോഭങ്ങളിൽ നിന്ന് ശോഭ മാറി നിൽക്കുകയാണ്. ഇപ്പോഴും ശോഭയ്ക്ക് ദേശീയ തലത്തിൽ ഉത്തരവാദിത്തം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നവരുണ്ട്. മഹിളാ മോർച്ചയിൽ ശോഭാ സുരേന്ദ്രന് പദവി കൊടുക്കുമെന്നാണ് വിലയിരുത്തൽ. സംഘടനാ തെരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തങ്ങളിൽ ശോഭ നിറഞ്ഞു നിന്നിരുന്നു. അതിന് ശേഷം ആറ്റിങ്ങലിൽ മികച്ച മത്സരം പുറത്തെടുത്തു. അതിന് ശേഷം സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരിഗണിച്ചു. പക്ഷേ നറുക്ക് വീണത് കെ സുരേന്ദ്രനായിരുന്നു. ഇതോടെ പാർട്ടിയുമായി അകലത്തിലായി. ഇതുവരെ ഈ വിഷയത്തിൽ ശോഭ പ്രതികരിച്ചിട്ടില്ല. കുമ്മനത്തെ ദേശീയ വൈസ് പ്രസിഡന്റാക്കുമെന്നും കരുതിയവരുണ്ട്. അതും നടന്നില്ല.
ബിജെപിയിലെ പ്രമുഖർക്കൊപ്പമാണ് അബ്ദുള്ളക്കുട്ടി വൈസ് പ്രസിഡന്റാകുന്നത്. രമൺ സിങ്, വസുന്ധര രാജെ സിന്ധ്യ, രാധാമോഹൻ സിങ്, ബൈജയന്ത് ജയ് പാണ്ഡ, രഘുബർ ദാസ്, മുകുൾ റോയ്, രേഖ വർമ, അന്നപൂർണ ദേവി, ഭാരതി ബെൻ ഷിയാൽ, ഡി.കെ. അരുണ, ചുബ ആവോ എന്നിവരാണ് മറ്റ് നാഷണൽ വൈസ് പ്രസിഡന്റുമാർ. ഡി.പുരന്ദരേശ്വരി, ഭൂപേന്ദർ യാദവ്, കൈലാഷ് വിജയവർഗിയ തുടങ്ങിയവരാണ് പുതിയ നാഷണൽ ജനറൽ സെക്രട്ടറിമാർ. ജനറൽ സെക്രട്ടറിമാരായിരുന്ന രാം മാധവ്, മുരളീധർ റാവു, അനിൽ ജെയിൻ എന്നിവരെ ഒഴിവാക്കിയിട്ടുമുണ്ട്. ബിജെപിയിലെ മംഗളൂരു വിഭാഗവുമായി അബ്ദുള്ളക്കുട്ടിക്ക് അടുത്ത ബന്ധമുണ്ട്. ഇതാണ് അബ്ദുള്ളക്കുട്ടിക്ക് മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ഉൾപ്പെടുന്ന വൈസ് പ്രസിഡന്റുമാരുടെ പട്ടികയിൽ ഇടം നൽകിയത്. ഭാവിയിൽ ബിജെപിയുടെ മുസ്ലിം മുഖമായി അബ്ദുള്ളക്കുട്ടിയെ ഉയർത്താനാണ് നീക്കം. കേന്ദ്രമന്ത്രിയായി പോലും അബ്ദുള്ളക്കുട്ടി മാറാൻ സാധ്യത ഏറെയാണ്.
ഡൽഹിയിൽനിന്നുള്ള അരവിന്ദ് മേനോൻ, പങ്കജ മുണ്ടെ, അനുപം ഹസ്ര,വിനോദ് സോങ്കാർ, സുനിൽ ദിയോധർ എന്നിവരുൾപ്പെട്ടതാണ് പുതിയ നാഷണൽ സെക്രട്ടറിമാർ. കർണാടകയിൽനിന്നുള്ള എംപി. തേജസ്വി സൂര്യയാണ് യുവ മോർച്ചയുടെ പുതിയ അധ്യക്ഷൻ. പൂനം മഹാജനെ ഒഴിവാക്കിയാണ് തേജസ്വി സൂര്യയെ യുവമോർച്ച അധ്യക്ഷനാക്കിയത്. ടോം വടക്കൻ, രാജീവ് ചന്ദ്രശേഖർ എന്നിവർ ദേശീയ വക്താക്കളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പാർട്ടിയുടെ ഐ.ടി. സെൽ ആൻഡ് സോഷ്യൽ മീഡിയ ചുമതലയിൽ അമിത് മാളവ്യ തുടരും. തെലങ്കാനയിൽനിന്നുള്ള ഡോ. കെ ലക്ഷ്മൺ ആണ് ഒ.ബി.സി. മോർച്ച അധ്യക്ഷൻ. ഉത്തർ പ്രദേശിൽനിന്നുള്ള രാജ്കുമാർ ചാഹർ എംപി. കിസാൻ മോർച്ചയുടെയും മധ്യപ്രദേശിൽനിന്നുള്ള ലാൽസിങ് ആര്യ എസ്.സി. മോർച്ചയുടെയും അധ്യക്ഷനാകും. ബിഹാർ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് ഭാരവാഹി പട്ടിക പുറത്തിറക്കിയിരിക്കുന്നത്. കേരളത്തിലെ ഗ്രൂപ്പ് താൽപ്പര്യമൊന്നും പരിഗണിക്കാതെയാണ് പ്രഖ്യാപനം.
പ്രധാനമന്ത്രി മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ താൽപ്പര്യമാണ് ദേശീയ അധ്യക്ഷൻ നദ്ദയുടെ പ്രഖ്യാപനത്തിൽ നിറയുന്നത്. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടു മാത്രമേ അതിനുള്ളൂവെന്നാണ് ലഭിക്കുന്ന സൂചന. സംഘടനാ ചുമതയുള്ള ജനറൽ സെക്രട്ടറിയായ ബിഎൽ സന്തോഷിന്റെ തീരുമാനങ്ങളും ഭാരവാഹി നിർണ്ണയത്തെ സ്വാധീനിച്ചു. മംഗളൂരുവിൽ ബന്ധമുള്ള അബ്ദുള്ളക്കുട്ടിക്ക് തുണയായതും സന്തോഷിന്റെ ഉറച്ച പിന്തുണയാണ്. കേരളത്തിലെ ഗ്രൂപ്പുകളെ സന്തോഷും തള്ളിക്കളയുന്നുവെന്നതാണ് തീരുമാനങ്ങളിൽ നിറയുന്നത്. അതിനിടെ പാർട്ടിക്ക് വേണ്ടി ത്യാഗം സഹിച്ചവരെ ഒഴിവാക്കി മറ്റ് പാർട്ടികളിൽ നിന്ന് ചേക്കേറിയവർക്ക് സ്ഥാനമാനങ്ങൾ നൽകിയതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. അതൃപ്തി പരസ്യമാക്കി ബംഗാളിലെ മുതിർന്ന നേതാവ് രാഹുൽ സിൻഹ രംഗത്തെത്തി.
ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നാണ് രാഹുൽ സിൻഹയെ മാറ്റിയത്. തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ മുൻ എംപി മുകുൾ റോയിയെ ഉപാധ്യക്ഷനാക്കുകയും ചെയ്തു.ദേശീയ നേതൃത്വത്തെയടക്കം വിമർശിച്ച രാഹുൽ സിൻഹ പാർട്ടി വിട്ടേക്കുമെന്ന സൂചന നൽകി. പത്ത് ദിവസത്തിനകം ഭാവി തീരുമാനം പ്രഖ്യാപിക്കുമെന്നു വ്യക്തമാക്കി. ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ മുരളീധർ റാവു, രാംമാധവ് എന്നിവരെ മാറ്റിയതിൽ ബിജെപി വിശദീകരണമൊന്നും നൽകുന്നില്ല. കേന്ദ്രമന്ത്രിസഭ, പാർലമെന്ററി പാർട്ടി പുനഃസംഘടനകളിൽ ചില നേതാക്കളെ ഉൾപ്പെടുത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.
എ പി അബ്ദുള്ളക്കുട്ടിയെ ഉപാധ്യക്ഷനാക്കിയതോടെ പാർട്ടിയുടെ ന്യൂനപക്ഷ നിലപാട് ഒന്നു കൂടി വ്യക്തമാക്കാനാണ് ദേശീയ നേതൃത്വം ശ്രമിച്ചത്. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളാരും പട്ടികയിൽ ഇടംപിടിക്കാതിരുന്നത് സംസ്ഥാനത്തെ ഗ്രൂപ്പ് പോരിലുള്ള ദേശീയ നേതൃത്വത്തിന്റെ അതൃപ്തി മൂലമാണെന്നും സൂചനയുണ്ട്. ഈ ഘട്ടത്തിൽ ശോഭാ സുരേന്ദ്രനും മറ്റും എടുക്കുന്ന നിലപാട് ഇനിയെന്തെന്ന ചോദ്യം സജീവമാണ്. കുമ്മനം രാജശേഖരനെ ദേശീയ ഉപാധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന പ്രചാരണം നേരത്തെയുണ്ടായിരുന്നു. മുൻ സംസ്ഥാന അധ്യക്ഷൻ, മുൻ മിസോറാം ഗവർണ്ണർ എന്നീ ചുമതലകൾ വഹിച്ച കുമ്മനത്തിന് ലഭിക്കുമെന്ന് കരുതിയ സ്ഥാനം അബ്ദുള്ളക്കുട്ടിക്ക് ലഭിച്ചതിൽ നേതാക്കൾക്കും അണികൾക്കും ഇടയിൽ അതൃപ്തിയുണ്ട്.
വി മുരളീധരന് ഗ്രൂപ്പിന് വലിയ പരിഗണന നൽകുന്നുവെന്ന പരാതി നേരത്തെ തന്നെ പികെ കൃഷ്ണദാസ് പക്ഷത്തിനുണ്ട്. വി മുരളീധരൻ കേന്ദ്ര സഹമന്ത്രിയായപ്പോൾ അതേ ഗ്രൂപ്പിൽ നിന്നുള്ള കെ സുരേന്ദ്രൻ പാർട്ടി സംസ്ഥാന അധ്യക്ഷനായി. ഈ സാഹചര്യത്തിൽ പികെ കൃഷ്ണ ദാസിനേയും ശോഭാ സുരേന്ദ്രനേയും ദേശീയ നേതൃത്വത്തിലേക്ക് പരിഗണിക്കപ്പെടുമായിരുന്നു. പികെ കൃഷ്ണദാസ് പക്ഷത്തിന് ഇപ്പോൾ പാർട്ടിയിൽ പൂർണ്ണമായും ഒതുക്കപ്പെട്ട പ്രതീതിയാണ് ഉള്ളത്. അതേസമയം, ദേശീയ ഭാരവാഹികളുടെ പട്ടികയിൽ ആരും അവഗണിക്കപ്പെട്ടതായി തോന്നുന്നില്ലെന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. ആർക്കൊക്കെ എന്തൊക്കെചുമതല നൽകണം എന്നുള്ളത് കേന്ദ്ര നേതൃത്വം ആലോചിച്ചെടുത്ത തീരുമാനമാണ്. ഇവിടെ ആരും അവഗണിക്കപ്പെട്ടതായി തോന്നുന്നില്ല. അവഗണിക്കപ്പെട്ടവരെന്ന് മാധ്യമങ്ങൾ പറയുന്നവരെ പാർട്ടി എങ്ങനെയാണ് പരിഗണിക്കുന്നത് കാത്തിരുന്ന് കാണാമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഒരു ചുമതലയും വേണ്ടെന്ന് പറഞ്ഞ് രാഷ്ട്രീയത്തിൽ പ്രവർത്തിച്ച ആളാണ് കുമ്മനം രാജശേഖരൻ, ഗവർണർ പദവി വേണ്ടെന്ന് വെച്ച് രാഷ്ട്രീയത്തിൽ പ്രവേശിച്ച ആളാണ് അദ്ദേഹം. അങ്ങനെയുള്ള ഒരാളെ പാർട്ടി പോസ്റ്റിന്റെ പേരിൽ മാധ്യമങ്ങൾ അപമാനിക്കുന്നത് ശരിയല്ലെന്നും സംസ്ഥാനങ്ങളോട് അഭിപ്രായം ആരാഞ്ഞല്ല കേന്ദ്രനേതൃത്വ ഭാരവാഹി പട്ടികയിൽ തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Stories you may Like
- തിരിച്ചടിക്ക് പികെ കൃഷ്ണദാസും കൂട്ടരും; ബിജെപിയിൽ ഭിന്നത പുതിയ തലത്തിൽ
- ശോഭാ സുരേന്ദ്രൻ ഇനി വെറുതെ ഇരിക്കില്ല
- പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളെ വെല്ലുവിളിച്ച് ശോഭാ സുരേന്ദ്രൻ
- കേന്ദ്ര സമ്മർദ്ദം അവഗണിക്കാതെ കെ സുരേന്ദൻ; ശോഭാ സുരേന്ദ്രനും പ്രഭാരിയാകുമ്പോൾ
- 'എനിക്ക് 49 വയസ്സേ ആയിട്ടുള്ളൂ; അമ്മൂമ്മയെന്ന് വിളിക്കുന്നതിൽ സന്തോഷം
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍