Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുപിയിൽ ഇരുപതുകാരിക്ക് കൂട്ടബലാത്സംഗം; അമ്മയ്ക്കും സഹോദരനും ഒപ്പം പുല്ലുവെട്ടാൻ പോയ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം നാക്ക് മുറിച്ചെടുത്തും കൊടുംക്രൂരത; ശരീരത്തിലുടനീളം മുറിവേറ്റ യുവതിയുടെ നില അതീവ ഗുരുതരം: സംഭവത്തിൽ പ്രതികളായ നാലു പേരെ അറസ്റ്റ് ചെയ്ത് പൊലീസ്

യുപിയിൽ ഇരുപതുകാരിക്ക് കൂട്ടബലാത്സംഗം; അമ്മയ്ക്കും സഹോദരനും ഒപ്പം പുല്ലുവെട്ടാൻ പോയ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം നാക്ക് മുറിച്ചെടുത്തും കൊടുംക്രൂരത; ശരീരത്തിലുടനീളം മുറിവേറ്റ യുവതിയുടെ നില അതീവ ഗുരുതരം: സംഭവത്തിൽ പ്രതികളായ നാലു പേരെ അറസ്റ്റ് ചെയ്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ: യുപിയിൽ നാലംഗ സംഘം ഇരുപതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ശരീരത്തിൽ ഉടനീളം മുറിവേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഹത്‌റാസിലാണ് നാലു പേർ ചേർന്ന് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. നിലവിൽ ഹത്‌റാസിലെ സർക്കാർ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള യുവതി ജീവനു വേണ്ടി മല്ലടിക്കുകയാണ്.

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത നാലംഗ സംഘം നാക്കു മുറിച്ചെടുക്കുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് നാലു പേരെയും പൊലീസ് അറസ്റ്റു ചെയ്തു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി മുറിവുകൾ ഉണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കി. പെൺകുട്ടിയുടെ നാക്ക് മുറിച്ചെടുത്ത നിലയിലാണെന്നും ഡോക്ടർ പറഞ്ഞു. പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിലാണ്. ജീവന് വേണ്ടി പോരാടുന്ന പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്കു മാറ്റേണ്ടി വരുമെന്നും ഡോക്ടർമാർ പറഞ്ഞു.

അമ്മയും മൂത്ത സഹോദരനുമായി പുല്ല് വെട്ടാൻ പോയപ്പോഴാണ് യുവതിയെ നാലംഗ സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. പുല്ലു വെട്ടിയ ശേഷം സഹോദരൻ ഒരു കെട്ട് പുല്ലുമായി തിരികെ പോന്നു. അമ്മയും സഹോദരിയും അവിടെ നിന്നു. അവർ നിന്നതിന് ഇരുവശവും ബാജ്‌റ വിളകൾ നിന്നിരുന്നു. അമ്മ ഒന്നു മാറിയപ്പോൾ നാല് അഞ്ചു പേർ പുറകിൽ കൂടി എത്തി അവളുടെ ദുപ്പട്ട കഴുത്തിൽ ചുറ്റി ബാജ്‌റ പാടത്തിനുള്ളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുക ആയിരുന്നു എന്ന് പെൺകുട്ടിയുടെ സഹേദരൻ പറഞ്ഞു.

കേസിൽ പൊലീസ് ഇടപെടാൻ വൈകിയെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ പൊലീസ് ഇത് നിഷേധിച്ചു. ആദ്യം ഒരാളെ അറസ്റ്റു ചെയ്‌തെന്നും അയാളിൽ നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വേഗം തന്നെ മറ്റു മൂന്നു പേരെയും അറസ്റ്റു ചെയ്‌തെന്നും പൊലീസ് പറഞ്ഞു. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കുമെന്നും അതിവേഗ കോടതിക്ക് കേസ് വിടാൻ എസ്‌പി ശുപാർശ ചെയ്തിട്ടുണ്ടെന്നും യുപി പൊലീസ് ട്വീറ്റ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP