'കോവളത്തേക്കുള്ള യാത്രയ്ക്കിടെ ഒരു ചോക്ക്ലേറ്റ് നൽകിയപ്പോൾ മയങ്ങിപ്പോയി.. എഴുന്നേൽക്കുമ്പോൾ കാർ പടിഞ്ഞാറേക്കോട്ടയിലൂടെ ഓടുകയായിരുന്നു; ബേക്കറി ജംഗ്ഷനിൽ വെച്ച് എന്നെ പട്ടിയെപ്പോലെ തല്ലിയപ്പോൾ കാണിച്ച് തന്നത് ലൈംഗികമായി എന്നെ പീഡിപ്പിക്കുന്ന വീഡിയോ'; യുവതിയെ പീഡിപ്പിച്ച ശേഷം ഐടി എഞ്ചിനീയർ മുങ്ങിയത് ജർമ്മനിയിലേക്ക്; ചോക്കലേറ്റിൽ മയക്കുമരുന്ന് കലർത്തി പീഡിപ്പിച്ച ശേഷം കടന്ന യുവാവിന്റെ വീട്ടുകാർ ഭീഷണി മുഴക്കുന്നുവെന്നും യുവതി
എം മനോജ് കുമാർ
തിരുവനന്തപുരം: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ശേഷം ജർമ്മനിയിലേക്ക് മുങ്ങിയ ഐടി എഞ്ചിനീയർ ഇതുവരെ അറസ്റ്റിലായില്ല. രണ്ടു തവണയാണ് ഐടി എഞ്ചിനീയർ ആയ ബിനോജ് ബാബുരാജ് യുവതിയെ പീഡിപ്പിച്ചത്. മയക്കുമരുന്ന് കലർത്തിയ ചോക്കലേറ്റ് നൽകിയ ശേഷം കാറിൽ വച്ചാണ് ആദ്യ പീഡനം നടത്തിയത്. ഈ വീഡിയോ കാണിച്ച് വീണ്ടും പീഡനം നടത്തിയ ശേഷം ബിനോജ് ജർമ്മനിയിലേക്ക് മുങ്ങുകയായിരുന്നു. ബിനോജ് ആദ്യമേ തന്നെ വിവാഹം കഴിച്ചതാണ്.
ഇത് മറച്ചുവച്ചാണ് ഈ യുവതിയെ കെണിയിൽ വീഴ്ത്തിയത്. വിവാഹം കഴിച്ചത് അറിയാത്തതിനാൽ തന്നെ ബിനോജ് വിവാഹം കഴിക്കും എന്നാണ് യുവതി കരുതിയത്. എന്നാൽ വിവാഹം നീട്ടിക്കൊണ്ട് പോയതല്ലാതെ വിവാഹം കഴിക്കാൻ യുവാവ് തയ്യാറായില്ല. ഇതിലെ വഞ്ചന തിരിച്ചറിഞ്ഞാണ് കഴിഞ്ഞ മാർച്ചിൽ യുവതി പരാതി നൽകുന്നത്. സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ പേരൂർക്കട പൊലീസാണ് ബിനോജ് ബാബുരാജിനെതിരെ എഫ്ഐആർ ഫയൽ ചെയ്തത്. ബിനോജ് ജർമ്മനിയിൽ ആയതിനാൽ ഇയാളെ തിരികെ കൊണ്ടുവരാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. യുവതിയുടെ പരാതിയിൽ അന്വേഷണം നടക്കുകയാണ് എന്നാണ് പേരൂർക്കട പൊലീസ് മറുനാടനോട് പറഞ്ഞത്.
ബിനോജിനെ ജർമ്മനിയിൽ നിന്നും തിരികെ എത്തിക്കാൻ പൊലീസ് താത്പര്യം കാട്ടുന്നില്ല. ഇപ്പോൾ ബിനോജിന്റെ വീട്ടുകാർ നഷ്ടപരിഹാരം നൽകാം കേസ് ഒഴിവാക്കണം എന്ന് പറഞ്ഞു കടുത്ത സമ്മർദ്ദം നടത്തുകയും ഭീഷണിപ്പെടുത്തുകയും തന്റെ പേരിൽ അപകീർത്തികരമായ പ്രചാരണം നടത്തുകയും ചെയ്യുന്നു എന്നാണ് യുവതിയുടെ ആരോപണം. തന്നെ ചതിച്ച് എല്ലാം കവർന്നെടുത്ത വഞ്ചകനെ എത്രയും പെട്ടെന്ന് ഇരുമ്പഴിക്കുള്ളിൽ ആക്കണം. ബിനോജ് എത്താൻ വൈകുന്തോറും എനിക്ക് നീതി വൈകുകയാണ്. നീതി കിട്ടണമെങ്കിൽ വഞ്ചകനായ ഐടി എഞ്ചിനീയർ അറസ്റ്റിൽ ആകണം-യുവതി മറുനാടനോട് പറഞ്ഞു. കാറിടിച്ച് വീണപ്പോൾ തുടങ്ങിയ പരിചയം എത്തിയത് അടുപ്പത്തിലാണ്. ഹോസ്റ്റലിൽ എത്തി വഴക്കുണ്ടാക്കിയപ്പോൾ സംസാരിക്കാൻ കാറിൽ കയറിയപ്പോൾ മയക്കുമരുന്ന് കലർത്തിയ ചോക്ക്ലേറ്റ് നൽകി കാറിൽ വച്ചാണ് പീഡിപ്പിച്ചത്. അപ്പോൾ വീഡിയോയും ഷൂട്ട് ചെയ്തു. ഇത് കാണിച്ച് എന്നെ ഭീഷണിപ്പെടുത്തി. വിവാഹം കഴിക്കാൻ നിർബന്ധിച്ചപ്പോൾ പട്ടം മരപ്പാലത്തെ സ്വന്തം വീട്ടിൽ കൊണ്ടുപോയി വീണ്ടും പീഡിപ്പിച്ചു. എണീക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഞാൻ തിരികെ എത്തിയത്. വിവാഹം കഴിക്കില്ലെന്ന് മനസിലാക്കിയാണ് പരാതി നൽകിയത്. പ്രണയച്ചതിയിൽ കുരുക്കി തന്നെ നശിപ്പിച്ച കഥ യുവതി പറയുന്നത് ഇങ്ങനെ:
പ്രണയച്ചതിയിൽ കുരുക്കി നശിപ്പിച്ച് ഇല്ലാതാക്കിയെന്നു യുവതി
2009 ൽ ബിനോജിന്റെ കാർ എന്നെ തട്ടിയതോടെയാണ് ഞങ്ങൾ തമ്മിൽ സൗഹൃദമാകുന്നത്. ആ സമയത്ത് ടെക്നോപാർക്കിൽ എഞ്ചിനീയർ ആയിരുന്നു ബിനോജ്. ഈ സൗഹൃദമാണ് അടുപ്പമായി മാറുന്നത്. പട്ടം മരപ്പാലത്ത് കൂടി ഞാൻ നടന്നുപോകുമ്പോൾ ബിനോജ് ഓടിച്ച കാർ എന്നെ ചെറുതായി തട്ടി. എനിക്ക് പരുക്കൊന്നും പറ്റിയിരുന്നില്ല. കൈ ചെറുതായി മുറിയുകയാണ് ചെയ്തത്. അപ്പോഴാണ് എന്റെ ഫോൺ നമ്പർ തപ്പിയെടുത്ത് വിളിക്കാൻ തുടങ്ങിയത്.. വളരെ മാന്യമായി ആണ് പെരുമാറിയിരുന്നത്. ആ സൗഹൃദമാണ് പിന്നെ അടുപ്പമായി മാറിയത്. രാത്രി എട്ടുമുതൽ വെളുപ്പിന് രണ്ടു മണിവരെ സംസാരിക്കുമായിരുന്നു. എന്റെ കോൾ ലിസ്റ്റിൽ എല്ലാം ഉണ്ട്. വിവാഹം കഴിഞ്ഞയാൾക്ക് ഇങ്ങനെ രാത്രിയിൽ സം,സംസാരിക്കാൻ കഴിയുമോ? . അതുകൊണ്ട് തന്നെ വിവാഹം കഴിഞ്ഞില്ല എന്നാണ് ഞാൻ കരുതിയത്. കൗശലപൂർവ്വം അയാൾ ബന്ധം മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു.
മരിക്കുന്നതിനു മുൻപ് ചേച്ചി ആഗ്രഹിച്ചത് എന്റെ വിവാഹം:
എന്റെ ചേച്ചി മരിക്കുന്നതിനു മുൻപ് ആഗ്രഹിച്ചത് എന്റെ വിവാഹമായിരുന്നു. ഞാൻ ബിനോജിന് വേണ്ടിയാണ് മാറ്റിവെച്ചത്. നിനക്ക് ഐഎഎസ് കിട്ടാൻ ആഗ്രഹമുണ്ട്. അതിനാൽ അതിനായി ശ്രമിക്കൂ എന്നാണ് പറഞ്ഞത്. ബിനോജ് വിവാഹം കഴിഞ്ഞത് ഞാൻ മനസിലാക്കിയിരുന്നില്ല.. വിവാഹം കഴിച്ചയാൾ ഇങ്ങനെ പറയുമോ? പിന്നെ ഒരു ദിവസം ബിനോജിനെയും വേറൊരു സ്ത്രീയെയും ഞാൻ ടൗണിൽ വെച്ച് കണ്ടു. ഇതോടെയാണ് വിവാഹം കഴിച്ചതായി ഞാൻ മനസിലാക്കുന്നത്. ഞാൻ വിവാഹം കഴിച്ചു..അമ്മയുടെ ഇഷ്ടപ്രകാരം അമ്മയുടെ സുഹൃത്തിന്റെ മകളെയാണ് വിവാഹം കഴിച്ചത്. പക്ഷെ എന്നെ കളയാൻ താത്പര്യമില്ല എന്നാണ് പറഞ്ഞത്. അപ്പോഴേക്കും ബിനോജ് പീഡനം നടത്തിയിരുന്നു. ബേക്കറി ജംഗ്ഷനിൽ സ്വീറ്റ് മഹലിന് മുന്നിൽ വെച്ച് എന്നെ പട്ടിയെപ്പോലെ തല്ലി..എന്റെ കൈ കടിച്ചു മുറിച്ചു....ആളുകൾ ഓടിക്കൂടി...അന്നാണ് ഞാൻ പരാതി നൽകുന്നത്. അപ്പോഴാണ് ആ വീഡിയോ ബിനോജ് എന്നെ കാണിക്കുന്നതും ഞാൻ കാണുന്നതും. ലൈംഗികമായി കാറിൽ വെച്ച് പീഡിപ്പിച്ചപ്പോൾ എടുത്ത വീഡിയോ അവൻ എനിക്ക് കാണിച്ച് തന്നത്. അവന്റെ കൂടെ കാറിൽ കയറാൻ ആവശ്യപ്പെട്ടാണ് വീഡിയോ കാണിച്ചു തന്നത്. ഈ വീഡിയോ പുറത്ത് വിടും എന്നാണ് പറഞ്ഞത്. ചേച്ചി അപ്പോൾ വെന്റിലെറ്ററിൽ ആയിരുന്നു. വീട്ടിൽ എനിക്ക് ഇത് ആരോടും പറയാൻ കഴിയാത്ത സാഹചര്യവുമായിരുന്നു.
പീഡിപ്പിച്ചത് മയക്കുമരുന്ന് കലർത്തിയ ചോക്ക്ലേറ്റ് നൽകി
ഒരു ദിവസം ടൗണിൽ ഞാൻ താമസിക്കുന്ന ലേഡീസ് ഹോസ്റ്റലിൽ കയറിവന്നു അവൻ ബഹളമുണ്ടാക്കി. ഞാൻ കൂടെ വരണം എന്ന് പറഞ്ഞാണ് ബഹളം വെച്ചത്. നിനക്ക് എന്താണ് വേണ്ടത്.. സംസാരിക്കാൻ ഞാൻ തയ്യാറാണ് എന്ന് പറഞ്ഞു,.. അങ്ങിനെയാണ് ബിനോജിന്റെ കാറിൽ കയറിയത്. കാറിൽ കോവളം ഭാഗത്തേക്കാണ് പോയത്. കാറിൽ വെച്ച് എനിക്ക് ചോക്ക്ളെറ്റ് തന്നു...ഞാൻ മയങ്ങിപ്പോയി...ഞാൻ എണീക്കുമ്പോൾ കാർ ഓടുക തന്നെയായിരുന്നു. പടിഞ്ഞാറേക്കോട്ടയിലൂടെ കാർ ഓടുകയായിരുന്നു. ഉറങ്ങിപ്പോയത് എങ്ങനെയാണ് എന്ന് ഞാൻ ചോദിച്ചു. നീ ഉറങ്ങിയത് നിനക്കല്ലേ അറിയാൻ കഴിയൂ...എനിക്ക് അറിയത്തില്ല എന്ന് പറഞ്ഞു. ഞാൻ അങ്ങനെ ഉറങ്ങേണ്ട കാര്യമില്ലല്ലോ എന്ന് ഞാൻ പറഞ്ഞു. മയങ്ങിക്കിടക്കുന്ന സമയത്ത് അവൻ പീഡിപ്പിച്ചു. ആ സമയത്ത് കാറിൽ വെച്ച് അവൻ വീഡിയോ എടുത്തു. ആ വീഡിയോയാണ് ബേക്കറിയിൽ വെച്ച് പട്ടിയെ തല്ലുന്നതുപോലെ തല്ലിയപ്പോൾ ഭീഷണിപ്പെടുത്തി വഴങ്ങിക്കൊടുക്കാൻ പറഞ്ഞു എന്നെ കാണിച്ചത്....വീഡിയോ വെച്ച് ഭീഷണിപ്പെടുത്തിയാൽ ഞാൻ ആരോടും പറയില്ല എന്ന് അവൻ കരുതി.
തന്ത്രത്തിൽ വീട്ടിൽ കൊണ്ട് പോയി പിന്നെയും പീഡനം
കാറിലെ സംഭവത്തിനു ശേഷം പിന്നെയും അവൻ എന്നെ ലൈംഗികമായി ഉപയോഗിച്ചു. അത് പട്ടം മരപ്പാലത്തുള്ള അവന്റെ വീട്ടിൽവെച്ച്. ഇവന് ഉറപ്പായിരുന്നു എന്നെ സ്വന്തമാക്കി വെക്കാം എന്ന്. ശാരീരിക ബന്ധം നിലനിർത്തി എന്നെ കൂടെ നിർത്താനുള്ള അടവാണ് അവൻ പയറ്റിയത്. ഒരു ദിവസം ഞാൻ അടിയുണ്ടാക്കി. വിവാഹം കഴിക്കാൻ പറഞ്ഞിട്ട്. അവന്റെ അമ്മയെയും അച്ഛനെയും കണ്ടേ കഴിയൂ എന്നാണ് പറഞ്ഞത്. അങ്ങിനെയാണ് എന്നെ വീട്ടിൽ വിളിച്ചു കൊണ്ടുപോയത്. അപ്പോൾ അവന്റെ അമ്മയും അച്ഛനും ഉണ്ടായിരുന്നില്ല. അച്ഛനും അമ്മയും വരും എന്ന് പറഞ്ഞു എന്നെ പിടിച്ചിരുത്തി...അവിടെവെച്ച് ലൈംഗികമായി എന്നെ ആക്രമിച്ചു. എനിക്ക് എണീക്കാൻ കഴിയാത്ത സ്റ്റേജിലാണ് ഞാൻ എഴുന്നേറ്റ് പോകുന്നത്. എന്റെ ഹോസ്റ്റൽമേറ്റ്സിനോട് ഞാൻ കാര്യങ്ങൾ പറഞ്ഞിരുന്നു. അവനു അറസ്റ്റ് വാറണ്ട് വരുന്നതിനു തലേന്നാളാണ് അവൻ മുങ്ങി ജർമ്മനിയിലേക്ക് പോകുന്നത്. പരാതി നൽകുന്നതിനു മുൻപ് എന്റെ സുഹൃത്തുക്കളായ രണ്ടു അഭിഭാഷകർ അവന്റെ വീട്ടിൽ പോയി എന്റെ നഗ്ന വീഡിയോ തിരികെ നൽകാൻ അവശ്യപ്പെട്ടിരുന്നു. കേസ് ഒത്തുതീർപ്പാക്കാൻ ഞാനും ആഗ്രഹിച്ചിരുന്നു. എന്നെ ശല്യം ചെയ്യരുത്.. ജീവിക്കാൻ എന്നെ അനുവദിക്കണം എന്നാണ് ആവശ്യപ്പെട്ടത്. അവൾക്ക് എത്ര കോടി വേണമെങ്കിലും കൊടുക്കാം.. അവളെ ഞാൻ കെട്ടാം എന്നാണ് അവൻ പറഞ്ഞത്. എന്നെ ഒഴിവാക്കാൻ അവൻ തയ്യാറല്ല. ജർമ്മനിയിൽ അവനു ഭാര്യയായിഞാൻ വേണം. എന്നോടു ജർമനിയിലേക്ക് വരാനാണ് ആവശ്യം. നാട്ടിൽ വന്നാൽ ഇപ്പോഴത്തെ ഭാര്യയും കുട്ടിയും ഉണ്ട്. അതുമതി എന്ന രീതിയിലാണ് അവന്റെ ആവശ്യം നീളുന്നത്.
വീട്ടിൽ വന്നു മുഴക്കിയത് ചേച്ചി പോയ സ്ഥലത്തേക്ക് അനിയത്തിക്കും പോകേണ്ടി വരും എന്ന ഭീഷണി
അവന്റെ അമ്മയും അച്ഛനും വിരമിച്ച ഒരു ഡിവൈഎസ്പിയും കൂടി ഈ അടുത്ത നാളിൽ എന്റെ വീട്ടിൽ വന്നിരുന്നു. കേസ് ഒത്തുതീർക്കണം. നഷ്ടപരിഹാരം നൽകാം എന്നാണ് പറഞ്ഞത്. ഞാൻ അത് തള്ളിക്കളഞ്ഞു. എന്റെ ചേച്ചി മരിച്ചിട്ട് കുറച്ച് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. ചേച്ചി പോയ സ്ഥലത്തേക്ക് അനിയത്തിക്കും പോകേണ്ടി വരും എന്ന ഭീഷണിയാണ് അവർ വീട്ടിൽ വന്നു മുഴക്കിയത്. പൊലീസിനോട് അവർ പറഞ്ഞത് ഞങ്ങൾ ബന്ധുക്കളാണ്. ഞങ്ങൾ പറഞ്ഞു തീർത്തോളാം എന്നാണ്. ഞങ്ങൾ തമ്മിൽ ബന്ധുക്കൾ അല്ല. അവർ എന്റെ സുഹൃത്തുക്കളെ വിളിച്ച് ചോദിക്കുകയാണ്. നിങ്ങളുടെ അടുത്ത നിന്ന് അവൾ കാശ് വാങ്ങിക്കാറുണ്ടോ? എന്നെക്കുറിച്ച് മോശമായി പറയുന്നു. കോൾ ലിസ്റ്റ്, ഫോൺ റെക്കോർഡിങ്സ്എല്ലാം പൊലീസിനു കൊടുത്തു. മജിസ്ട്രേറ്റിനു രഹസ്യമൊഴിയും നൽകിയിട്ടുണ്ട്. എഫ്ഐആറും വന്നു. എന്നിട്ടും അവൻ ഇതുവരെ അറസ്റ്റിൽ ആയിട്ടില്ല. എനിക്ക് അവനെ വേണ്ട. അവന്റെ കാശും വേണ്ട. എന്നെ ചതിച്ച അവൻ അഴിക്കുള്ളിൽ ആകണം. അതിനാലാണ് ഞാൻ പരാതി നൽകിയത്- യുവതി പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്