മോർച്ചറിയൊ അതിന്റെ താക്കോലോ നഴ്സുമാരുടെ ഉത്തരവാദിത്തത്തില്ല; പകരം മോർച്ചറിയിലെ ജീവനക്കാരാണ് കൈകാര്യം ചെയ്യുന്നത്; മെഡിക്കൽ സൂപ്രണ്ടിനോട് പിരിച്ച് വിട്ടത് എന്തിനെന്ന് ചോദിച്ചപ്പോൾ കൂട്ടായ ഉത്തരവാദിത്തമാണ് എന്നാണ് മറുപടി നൽകിയത്; . ഇവർക്കെല്ലാം വേണ്ടിയുള്ള ജോലികൾ കൂടി ചെയ്തിട്ടും അവസാനം ആരോ ചെയ്ത തെറ്റിന് ശിക്ഷയായി പിരിച്ചു വിടുകയാണ്; വെളിപ്പെടുത്തി പിരിച്ചുവിട്ട നഴ്സുമാർ
മറുനാടൻ ഡെസ്ക്
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ മൃതദേഹം മാറി നൽകിയ സംഭവത്തിൽ രണ്ട് നഴ്സുമാർക്കാണ് ജോലി നഷ്ടമായത്. ജോലിയിൽ നിന്ന് പിരിച്ച് വിട്ടതിന് പിന്നാലെ പകുതി വഴിയിൽ എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുകയാണ് ഈ നഴ്സുമാർ. ആ വാർത്ത കേട്ടപ്പോൾ സത്യത്തിൽ ഞെട്ടിപ്പോയെന്നാണ് പിരിച്ചുവിട്ട നഴ്സായ ആതിര പറയുന്നത്. ജില്ലാ മെഡിക്കൽ ഓഫിസറാകട്ടെ എന്തിനു പിരിച്ചു വിടുന്നെന്ന് വിശദീകരിക്കാൻ തയാറാകുന്നില്ലെന്നു മാത്രമല്ല, കാണാൻ പോലും സമയം അനുവദിക്കുന്നില്ലെന്നും നഴ്സുമാർ പറയുന്നത്.
മൃതദേഹം മാറിയതിൽ നഴ്സുമാർക്ക് നേരിട്ടൊ അല്ലാതെയൊ യാതൊരു ബന്ധവുമില്ലെന്നിരിക്കെയാണ് ഈ പിരിച്ചു വിടൽ നടപടി എന്നാണ് ആരോപണം. സംഭവത്തിൽ ഇതിനകം മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക് നഴ്സുമാർ പരാതി നൽകിയിട്ടുണ്ട്. മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി. വരും ദിവസങ്ങളിൽ ഇതു ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയെ സമീപിക്കാനാണ് പിരിച്ചു വിട്ട നഴ്സുമാരുടെ തീരുമാനം.
തെറ്റൊന്നും ചെയ്തിലില.
ഡ്യൂട്ടിയിലുണ്ടായി എന്നതുകൊണ്ടെന്ന് സൂപ്രണ്ടഎന്തു തെറ്റു ചെയ്തിട്ടാണ് പിരിച്ചു വിടുന്നതെന്ന് സൂപ്രണ്ടിനോട് ചോദിച്ചപ്പോൾ നിങ്ങൾ തെറ്റു ചെയ്തിട്ടല്ല, നിങ്ങൾ ശരിയായാണ് ചെയ്തത്. പക്ഷെ ആ സമയത്ത് നിങ്ങൾ ഡ്യൂട്ടിയിലുണ്ടായിരുന്നതാണ് കാരണമായി പറയുന്നതെന്നാണ് നഴ്സ് രമ്യ പറയുന്നു. പിന്നെ ആശുപത്രി സൂപ്രണ്ടിനോട് ചോദിച്ചപ്പോൾ മുകളിൽ നിന്നുള്ള ഉത്തരവാണ് എന്നു പറഞ്ഞു.
എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല. പിന്നെ നിങ്ങൾ താൽക്കാലിക ജീവനക്കാരാണ്, അതുകൊണ്ട് പിരിച്ചു വിടാമെന്നുണ്ട് എന്നും പറഞ്ഞു. എന്നാൽ ഇത് എഴുതിത്ത്ത്തരാൻ പറഞ്ഞപ്പോൾ പറ്റില്ലെന്നും പറഞ്ഞയച്ചു. കൂടെയുണ്ടായിരുന്ന സിഎംഒയ്ക്കെതിരെ അന്വേഷണം വരുമെന്ന് പറയുന്നുണ്ട്. പക്ഷെ ഇപ്പോഴും അവർ അവിടെ ജോലി ചെയ്യുന്നുണ്ട്. സിഎംഒ ഒപ്പിട്ട ശേഷമേ നഴ്സിന് എന്തെങ്കിലും ചെയ്യാൻ പറ്റൂ എന്നിരിക്കെ ഒരു കാരണവുമില്ലാതെയാണ് പിരിച്ചു വിട്ടിരിക്കുന്നത്.
ഇതുവരെയും സാഹചര്യം മനസിലാക്കി മാത്രമാണ് അവിടെ അഞ്ചു പേർ വേണ്ടിടത്ത് ജോലി ചെയ്തത്. ഒരു സ്ഥിരം സ്റ്റാഫ് എപ്പോഴും ഡ്യൂട്ടിക്ക് വേണ്ടിടത്ത് അതില്ലാതെയാണ് താൽക്കാലികക്കാരെ ജോലിക്കിടുന്നത്. ഹെഡ്നഴ്സുമാർ മൂന്നു പേരുണ്ടെങ്കിലും ഉച്ചകഴിഞ്ഞ് ഒരാൾ പോലും ഡ്യൂട്ടിയിലുണ്ടാകില്ല. സ്ഥിരം സ്റ്റാഫില്ലാതെ എന്തിന് ഡ്യൂട്ടിയെടുത്തെന്നാണ് ഇപ്പോൾ ചോദിക്കുന്നത്.
അത് നോക്കേണ്ടത് നഴ്സിങ് സൂപ്രണ്ടാണ്. അവരും അത് ചെയ്തില്ല. ഇവർക്കെല്ലാം വേണ്ടിയുള്ള ജോലികൾ കൂടി ചെയ്തിട്ടും അവസാനം ആരോ ചെയ്ത തെറ്റിന് ശിക്ഷയായി പിരിച്ചു വിടുകയാണ്. പിഞ്ചു കുഞ്ഞിനെ ഇട്ടിട്ടാണ് ഈ കോവിഡ് കാലത്ത് ഡ്യൂട്ടിക്ക് പോയിക്കൊണ്ടിരുന്നത്. ഇഷ്ടപ്പെട്ടാണ് ഇത്രനാളും ജോലി ചെയ്തത്. അതുകൊണ്ടു തന്നെ ഇങ്ങനെ ഒരു കുറ്റവും ചെയ്യാതെ കുറ്റക്കാരിയായി ഇറങ്ങിപ്പോരേണ്ടി വരുന്നതിലാണ് വിഷമം. അതുകൊണ്ടു തന്നെയാണ് കോടതിയിൽ പോകാൻ തീരുമാനിച്ചിരിക്കുന്നത്.
ഉത്തരവാദിത്തപ്പെട്ടവരെ രക്ഷിക്കാൻ
മോർച്ചറിയുടെ നേരിട്ടുള്ള ചുമതല ആർഎംഒയ്ക്കാണ്. അവരില്ലാത്തപ്പോൾ കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ(സിഎംഒ)ക്കായിരിക്കും ചുമതല. മൃതദേഹം മാറിയതിൽ നേരിട്ട് ഉത്തരവാദിത്തമുള്ള ഗ്രേഡ് 2 ജീവനക്കാരെയൊ, ചുമതലയുള്ള മോർച്ചറിയുടെ ചുമതലയുള്ള ആർഎംഒ, സിഎംഒ, സൂപ്രണ്ട് എന്നിവരെയൊ പ്രതികളാക്കാതെയാണ് കാഷ്വാലിറ്റിയിൽ ജോലി ചെയ്ത നഴ്സുമാരെ ഒരു അന്വേഷണം പോലും നടത്താതെ പിരിച്ചു വിട്ടിരിക്കുന്നത്.
ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ അന്വേഷണം വരാതിരിക്കാനും മാധ്യമങ്ങളുടെയും നാട്ടുകാരുടെയും സമരക്കാരുടെയും കണ്ണിൽ പൊടിയിടാനുമാണ് ഈ നടപടിയെന്നാണ് നഴ്സുമാരുടെ ആരോപണം. എന്തിനാണ് ഞങ്ങളെ പിരിച്ചു വിടുന്നതെന്നു ചോദിച്ചപ്പോൾ ഇത് കൂട്ടായ ഉത്തരവാദിത്തമാണ്, അതുകൊണ്ടാണ് നിങ്ങളെ പിരിച്ചു വിട്ടതെന്ന് സൂപ്രണ്ട് പറഞ്ഞതായി പിരിച്ചു വിടപ്പെട്ട നഴ്സുമാർ പറയുന്നു.
കാഷ്വാലിറ്റിയിൽ സാധാരണ നിലയിൽ അഞ്ചു നഴ്സുമാരാണ് ഡ്യൂട്ടിയിലുള്ളത്. കോവിഡായതിനാൽ ജീവനക്കാരുടെ കുറവ് മൂലം രണ്ടു പേരാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. അന്ന് യൂത്ത് കോൺഗ്രസ് മാർച്ചായിരുന്നതിനാൽ അടിയുണ്ടായി കുറെ പൊലീസുകാരുൾപ്പടെ ചികിത്സ തേടിയെത്തിയിരുന്നു. ഈ സമയത്താണ് ജാനകിയുടെ ബന്ധുക്കൾ മൃതദേഹം അന്വേഷിച്ചു വരുന്നത്.
എൻഒസി ഇല്ലാത്തിനാൽ ആദ്യം മൃതദേഹം വിട്ടു നൽകില്ലെന്ന് കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ(സിഎംഒ) പറഞ്ഞതോടെ ഇവർ അതിനായി പോയി. വൈകിട്ട് ആറര കഴിഞ്ഞാണ് എൻഒസിയുമായി ഇവർ എത്തിയത്. ഈ സമയം ആർഎംഒയെ വിവരം അറിയിച്ചെന്നും മൃതദേഹം വിട്ടു നൽകാമെന്നും സിഎംഒ എഴുതി നൽകി. മോർച്ചറി ബുക്കിൽ സിഎംഒ ഒപ്പിടുകയും ചെയ്തു. അതിനു ശേഷമാണ് ബോഡി വിട്ടു നൽകുന്നതിനുള്ള പേപ്പർ എഴുതി നൽകുന്നത്. തുടർന്ന് അറ്റെൻഡറാണ് താക്കോലും പേപ്പറുമായി മോർച്ചറിയിൽ പോയി മൃതദേഹം നൽകിയത്. മൃതദേഹം എടുക്കാൻ വന്നവർ ബോഡി കണ്ട ശേഷമാണ് മൃതദേഹം എടുത്ത് നൽകിയതെന്ന് അറ്റെൻഡർമാർ പറയുന്നു. ഇവർ ആവശ്യപ്പെട്ട ജാനകിയമ്മ മരിക്കുമ്പോൾ കോവിഡ് പോസിറ്റീവായിരുന്നു. അതുകൊണ്ടു തന്നെ വന്നവരും ശരിക്ക് നോക്കാതെയായിരിക്കണം എടുത്തത്. നഴ്സുമാരെന്ന നിലയിൽ മോർച്ചറിയുമായി ഒരു ബന്ധവുമില്ല എന്നിരിക്കെയാണ് ഈ പിരിച്ചു വിടൽ.
മോർച്ചറിയൊ അതിന്റെ താക്കോലോ നഴ്സുമാരുടെ ഉത്തരവാദിത്തത്തില്ല. പകരം മോർച്ചറിയിലെ ജീവനക്കാരാണ് കൈകാര്യം ചെയ്യുന്നത്. ഇപ്പോൾ ആറ് അറ്റൻഡർമാർക്കും രണ്ട് നഴ്സുമാർക്കും എതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്. ഐസൊലേഷൻ ഡ്യൂട്ടിയിൽ പിപിഇ ധരിച്ചെത്തിയ അറ്റെൻഡർമാർക്കെതിരെയാണ് നടപടിയുണ്ടായത്. എന്നാൽ പിഴവു പറ്റിയ മോർച്ചറി ജീവനക്കാർക്കെതിരെ അന്വേഷണവുമില്ല നടപടിയുമില്ല, പിരിച്ചു വിടലുമില്ല.
എന്താണ് സംഭവിച്ചതെന്ന് ചോദിക്കുകയോ, വിശദീകരണം ആവശ്യപ്പെടുകയോ, നടപടിയുണ്ടാകുമെന്നു അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് നഴ്സുമാർ പറയുന്നു. പിരിച്ചുവിട്ടു എന്നു പോലും അറിയുന്നത് പുറത്തു നിന്ന് പലരും പറഞ്ഞാണ്. ഒരു നോട്ടിസു പോലും തരാതെ പിരിച്ചു വിടുകയാണ് ചെയ്തിരിക്കുന്നത്. വാട്സാപ് ഗ്രൂപ്പിൽ ഒരു സന്ദേശം വന്നിരുന്നു. മൃതദേഹം മാറിയ സംഭവത്തിൽ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവർ ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ ജോലിക്കു വരേണ്ടതില്ല എന്ന് ഹെഡ്നഴ്സ് അറിയിപ്പ് ഇടുകയായിരുന്നു. പിന്നെ വാർത്തകളും മറ്റും വരുമ്പോഴാണ് പിരിച്ചു വിട്ടെന്ന വിവരം അറിയുന്നതെന്ന് ആതിര പറയുന്നു.
പിരിച്ചു വിടപ്പെട്ട ആതിര കോട്ടയം സ്വദേശിനിയാണ്. നാലു വർഷമായി പാലക്കാട് വാടകയ്ക്ക് താമസിച്ച് ജില്ലാ ആശുപത്രിയിൽ ജോലി ചെയ്യുന്നു. കരാർ ജോലിയാണെങ്കിലും പിന്നീട് സ്ഥിരപ്പെടുത്തുമെന്ന് പറഞ്ഞതിനാലാണ് ജോലിക്കു കയറിയതെന്നാണ് ഇവർ പറയുന്നത്. കോവിഡ് പ്രതിസന്ധിയിൽ തുടർന്ന് ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടു പോകുമെന്നറിയാതെ കഷ്ടപ്പെടുകയാണെന്നും ഇവർ പറയുന്നു. എന്തു കാരണം കൊണ്ടാണെങ്കിലും കോവിഡ് പോലെ ഒരു പ്രതിസന്ധി കാലത്ത് ആരോഗ്യ പ്രവർത്തകരെ പിരിച്ചു വിടുന്നത് അനാരോഗ്യകരമായ നടപടിയാണെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ ഈ വിഷയത്തിൽ ഉയർന്നിട്ടുള്ള പ്രതികരണം.
തെറ്റു ചെയ്തവർക്കെതിരെ നടപടി വേണം. എന്നു കരുതി ആളുകളുടെ ജീവൻ രക്ഷിക്കാൻ കഷ്ടപ്പെടുന്ന നഴ്സുമാരെ ഈ ഘട്ടത്തിൽ പിരിച്ചു വിടുന്നതിനോട് വിയോജിപ്പാണെന്നാണ് പ്രതികരണങ്ങളിൽ ഏറെയും. ഒരു കാരണവുമില്ലാതെ ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തിൽ ജില്ല ആശുപത്രിയിലെ നഴ്സുമാർ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുന്നതും ആലോചനയിലുണ്ട്.
ഡിഎംഒ ആട്ടിയോടിച്ചെന്ന് പരാതി രണ്ട് നഴ്സുമാരെ പിരിച്ചു വിട്ട വിവരം ചോദിക്കാൻ ചെല്ലുന്നവരെ ആട്ടിയോടിക്കുന്നതാണ് ഡിഎംഒയുടെ നിലപാടെന്ന് നഴ്സുമാർ പറയുന്നു. നിങ്ങൾ കരാർ ജീവനക്കാരാണ്, എപ്പോൾ വേണമെങ്കിലും പിരിച്ചു വിടാമെന്ന് ഡിഎംഒ പറഞ്ഞതായി ഇവർ പറയുന്നു. പിരിച്ചു വിടപ്പെട്ട നഴ്സുമാരിൽ ഒരാളുടെ ഭർത്താവിനോടും മോശമായി പെരുമാറുകയും ഇറങ്ങിപ്പോകാൻ ആവശ്യട്ടെന്നും പറയുന്നു.
നഴ്സുമാരെ പിരിച്ചു വിട്ട സംഭവത്തിൽ പ്രതികരിക്കാൻ നഴ്സിങ് സൂപ്രണ്ട്, ആശുപത്രി സൂപ്രണ്ട് തുടങ്ങിയവർ തയാറായില്ലെന്നു മാത്രമല്ല, മുകളിൽ നിന്നുള്ള ഉത്തരവാണ് എന്ന മറുപടി മാത്രം നൽകി. ഡിഎംഒയാണ് തീരുമാനിച്ചത് എന്നും കൂടുതൽ അറിയാൻ ഡിഎംഒയെ വിളിക്കണമെന്നുമായിരുന്നു ആശുപത്രി സൂപ്രണ്ടിന്റെ പ്രതികരണം. ഡിഎംഒ ഫോണെടുക്കാനും തയാറായിട്ടില്ല. അന്വേഷണ റിപ്പോർട്ട് ആരോഗ്യ വകുപ്പിന്റെ പരിഗണനയിലാണെന്നും കൂടുതൽ പേർക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നും സൂപ്രണ്ട് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
Stories you may Like
- കെ.എസ്.ആർ.ടി.സി ദീപാവലി സ്പെഷ്യൽ സർവീസുകളിലേയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
- കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിൻ പരീക്ഷണ ഓട്ടം വിജയം
- നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- യൂറോപ്പിലെ മലയാളികൾ മൂന്നാം കിട പൗരന്മാർ ആണോ? ടൊമി സെബ്യാസ്റ്റിയൻ എഴുതുന്നു
- പാലക്കാട് കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ: 430 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ചു
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്