Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് കേസെടുത്തു; കേസെടുത്തത് കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരം; കോടിയേരിയുടെ പുത്രന്റെ മുഴുവൻ ആസ്തിയും കണ്ടെത്താൻ അന്വേഷണം; രജിസ്‌ട്രേഷൻ വകുപ്പിന് കത്തു നൽകി ഇഡി; ആസ്തികൾ അനുമതിയില്ലാതെ ക്രയവിക്രയം നടത്താൻ അനുവദിക്കരുതെന്നും കർശന നിർദ്ദേശം; സാമ്പത്തിക കുറ്റകൃത്യം തടയാനുള്ള കേന്ദ്ര ഏജൻസിയുടെ സുപ്രധാന നീക്കം നിർണായക ചോദ്യം ചെയ്യലിന് ശേഷം; മകനെതിരായ അന്വേഷണത്തിൽ വെട്ടിലായി കോടിയേരി

ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് കേസെടുത്തു; കേസെടുത്തത് കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരം; കോടിയേരിയുടെ പുത്രന്റെ മുഴുവൻ ആസ്തിയും കണ്ടെത്താൻ അന്വേഷണം; രജിസ്‌ട്രേഷൻ വകുപ്പിന് കത്തു നൽകി ഇഡി; ആസ്തികൾ അനുമതിയില്ലാതെ ക്രയവിക്രയം നടത്താൻ അനുവദിക്കരുതെന്നും കർശന നിർദ്ദേശം; സാമ്പത്തിക കുറ്റകൃത്യം തടയാനുള്ള കേന്ദ്ര ഏജൻസിയുടെ സുപ്രധാന നീക്കം നിർണായക ചോദ്യം ചെയ്യലിന് ശേഷം; മകനെതിരായ അന്വേഷണത്തിൽ വെട്ടിലായി കോടിയേരി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെന്റ് കേസടുത്തു. ഈമാസം ഒമ്പതിന് വിളിച്ചു വരുത്തി ബിനീഷിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബിനീഷിനെതിരെ കേസെടുത്തിരിക്കുന്നത്.കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡിയുടെ കൊച്ചി ഓഫീസ് ആണ് കേസെടുത്തിരിക്കുന്നത്. ആസ്തികൾ അനുമതി ഇല്ലാതെ ക്രയവിക്രയം നടത്താൻ അനുവദിക്കരുത് എന്നും കർശന നിർദ്ദേശം നൽകിയിരിക്കയാണ് എന്റഫോഴ്സ്മെന്റ്.

ബിനീഷിന്റെ മുഴുവൻ ആസ്ഥിയും സ്വത്തുവകകളും സംബന്ധിച്ച വിവരങ്ങളും ശേഖരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. സ്വർണക്കടത്ത് കേസ് അന്വേഷിച്ചു കൊണ്ടിരുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രതികളുടെ അനധികൃത സ്വത്തിനെക്കുറിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. ബിനീഷിന്റെ സ്വത്തുവകകൾ സംബന്ധിച്ച വിവരങ്ങൾ അറിയിക്കുന്നതിനായി ഈ മാസം 11ന് അസിസ്റ്റൻഡ് ഡയറക്ടർ രജിസ്‌ട്രേഷൻ വകുപ്പിന് നൽകിയ കത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. ബിനീഷ് കോടിയേരിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തതായും ഈ കത്തിൽ വ്യക്തമാക്കുന്നുണ്ട്. യുഎപിഎ വകുപ്പിന്റെ 16,17,18 വകുപ്പുകൾ പ്രകാരമുള്ള കുറ്റം ചുമത്തിയിട്ടുള്‌ല പ്രതികളുമായി ബിനീഷിന് ബന്ധം സംശയിക്കുന്നതായും കത്തിൽ പറയുന്നു. കൂടാതെ അതിനാൽ ഇദ്ദേഹത്തിന്റേതായി കണ്ടെത്തുന്ന ആസ്തിവകകൾ ഇഡിയെ അറിയിക്കാതെ ക്രയവിക്രയം ചെയ്യാൻ പാടില്ലെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.

ബിനീഷ് കോടിയേരിയെ ഈ മാസം ഒൻപതിന് ഇഡി കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. സ്വർണക്കടത്തു കേസ് സംബന്ധിച്ച അന്വേഷണത്തിൽ, വിസ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ട് യു.എ.എഫ്.എക്സ്. എന്ന സ്ഥാപനത്തിന്റെ ലാഭവിഹിതം ബിനീഷ് കോടിയേരിക്ക് ലഭിച്ചു എന്നും ഈ കമ്പനിയുടെ ഡയറക്ടറാണ് ബിനീഷ് എന്നുമുള്ള മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യൽ. വിദേശത്തുനിന്നുള്ള പണമിടപാട് സംബന്ധിച്ചായിരുന്നു ചോദ്യംചെയ്യൽ. ഇതിനെ തുടർന്നാണ് കേസ് എടുത്തിരിക്കുന്നതെന്നാണ് വിവരം.

ബിനീഷ് കോടിയേരിയുടെ ബിനാമി ബന്ധങ്ങൾ ഉറപ്പിക്കാനുള്ള അന്വേഷണം എൻഫോഴ്സ്മെന്റ് നടത്തിയിരുന്നു. മറ്റുപലരുടേയും പേരിൽ കമ്പനികളുണ്ടെന്നും അതിലൊന്നാണ് തിരുവനന്തപുരം ആസ്ഥാനമായ യു.എ.എഫ്.എക്സ്. സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡെന്നുമാണ് അന്വേഷണസംഘം കണ്ടെത്തുകയുണ്ടായി. വിസ സ്റ്റാമ്പിങ് സുഗമമാക്കാൻ യു.എ.ഇ. കോൺസുലേറ്റ് കരാറിൽ ഏർപ്പെട്ട സ്ഥാപനമാണ് യു.എ.എഫ്.എക്സ്. ഈ കമ്പനിയെ തിരഞ്ഞെടുത്തതിന് തനിക്ക് കമ്മിഷൻ ലഭിച്ചതായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് വ്യക്തമാക്കിയിരുന്നു.

നേരത്തെ ചോദ്യം ചെയ്യലിൽ സ്ഥാപനവുമായുള്ള ബന്ധം ചോദ്യംചെയ്യലിൽ ബിനീഷ് നിഷേധിച്ചിരുന്നു. സ്ഥാപനയുടമ അബ്ദുൾ ലത്തീഫുമായി സൗഹൃദമുണ്ടെന്നു സമ്മതിച്ചു. തിരുവനന്തപുരത്തെ ഒരു ഹോട്ടൽ ബിസിനസിൽ ഇരുവർക്കും പങ്കാളിത്തമുള്ളത് ഇ.ഡി. കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്ത് വരുമ്പോൾ അബ്ദുൾ ലത്തീഫിന്റെ കാർ ഉപയോഗിക്കുന്നതിനു പിന്നിലും സൗഹൃദത്തിൽ കവിഞ്ഞൊന്നുമില്ലെന്നായിരുന്നു ബിനീഷിന്റെ മറുപടി. ഇരുവരും തമ്മിലുള്ള പണമിടപാടുകളെക്കുറിച്ച് വിശദമായ അന്വേഷിക്കുകയാണ് ഇഡി.

ബെംഗളൂരുവിൽ തുടങ്ങി പൂട്ടിപ്പോയ ബിനീഷിന്റെ കമ്പനികൾവഴി കാര്യമായ പണമിടപാടുകളൊന്നും നടന്നിട്ടില്ലെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. വിദേശനാണ്യ വിനിമയ കമ്പനി തുടങ്ങിയെങ്കിലും പ്രവർത്തനത്തിന് റിസർവ് ബാങ്കിന്റെ രജിസ്‌ട്രേഷൻ എടുത്തിട്ടില്ല. ആർ.ബി.ഐ. അനുമതിയില്ലാതെ പ്രവർത്തിക്കാനുമാവില്ല. ഇത്തരം കമ്പനികൾ ഇടപാടുകളുമായി ബന്ധപ്പെട്ട് എട്ടോളം രേഖകൾ സൂക്ഷിക്കുകയും മൂന്നുമാസത്തിലൊരിക്കൽ ആർ.ബി.ഐ.ക്ക് റിപ്പോർട്ട് നൽകുകയും വേണം. ബിനീഷിന്റെ കമ്പനി ഈ രീതിയിലുള്ള ഒരു റിപ്പോർട്ടും സമർപ്പിച്ചിട്ടില്ല. ഇതെല്ലാം ബിനീഷ് കോടിയേരിയെ സംശയത്തിലാക്കാൻ കാരണങ്ങളായി.

മയക്കുമരുന്ന് കേസിൽ പിടിയിലായ അനൂപ് മുഹമ്മദ് തനിക്ക് നന്നായി അറിയുന്ന സുഹൃത്താണെന്ന് ബിനീഷ് കോടിയേരി വ്യക്തമാക്കിയിരുന്നു. എന്നാൽ വർഷങ്ങളായി പരിചയമുള്ള അനൂപിനെ കുറിച്ച് ഇപ്പോൾ വന്നിരിക്കുന്ന വാർത്ത എന്നെ പോലെ അവനെ അറിയുന്നവർക്ക് ഞെട്ടിപ്പിക്കുന്നതാണ്. അനൂപ് അത്തരത്തിലുള്ള ഒരാളല്ലെന്നാണ് എനിക്കറിയാവുന്നതെന്നും ബിനീഷ് പറഞ്ഞിരുന്നു. അതേസമയം ബെംഗളൂരു ലഹരിമരുന്നു കേസിൽ മകൻ ബിനീഷ് കോടിയേരി തെറ്റുകാരനെങ്കിൽ ആരും സംരക്ഷിക്കില്ലെന്നു സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചിരുന്നു.

അയാൾ ശിക്ഷിക്കപ്പെടേണ്ടതാണെങ്കിൽ ശിക്ഷിക്കപ്പെടട്ടെ, തൂക്കിക്കൊല്ലേണ്ടതാണെങ്കിൽ തൂക്കിക്കൊല്ലട്ടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗശേഷമുള്ള വാർത്താസമ്മേളനത്തിലെ ചോദ്യങ്ങളോടു കോടിയേരി പ്രതികരിച്ചു. ഇതിന്റെ പേരിൽ തന്നെ മാനസികമായി തകർക്കുകയാണ് ഉദ്ദേശ്യമെങ്കിൽ അങ്ങനെ തകരാൻ പോകുന്നില്ല. അന്വേഷണ ഏജൻസി സ്വതന്ത്രമായി അന്വേഷിച്ചു കേസ് തെളിയിക്കട്ടെ. എന്തെങ്കിലും തെളിവ് കൈയിലുണ്ടെങ്കിൽ കേന്ദ്ര ഏജൻസിക്കു പ്രതിപക്ഷ നേതാവ് കൈമാറട്ടെ കോടിയേരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP