ലൈഫ് അഴിമതിയിൽ സിബിഐ പ്രതിക്കൂട്ടിലാക്കുക ആരൊയെക്കെ? മുഖ്യമന്ത്രി ചെയർമാനായ പദ്ധതിക്കെതിരായ ആരോപണം ചെന്നു തറയ്ക്കുന്നത് പിണറായിയിൽ തന്നെ; നുണപ്രചരണമെന്ന സർക്കാരിന്റെ പ്രതിരോധം തീർത്തും ദുർബലം; കേന്ദ്ര സർക്കാറിന്റെ 'ഫാസിസ'ത്തിനെതിരെ സിപിഎം തെരുവിലേക്ക് നീങ്ങും; ബിജെപി-കോൺഗ്രസ് കൂട്ടുകെട്ട് ആരോപിച്ചു ഒത്തുകളി ആരോപിക്കും; രാഷ്ട്രീയ ചക്രവ്യൂഹത്തിൽ നിൽക്കുന്ന പിണറായി വിജയൻ ലൈഫിനെയും പ്രതിരോധിക്കുക 'ലാവലിൻ' മോഡലിലോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇടതു സർക്കാറിന്റെ സുപ്രധാന പദ്ധതിയായ ലൈഫ് മിഷനിൽ സിബിഐ അന്വേഷണം എത്തുന്നതോടെ സംസ്ഥാന സർക്കാർ ശരിക്കും ചക്രവ്യൂഹത്തിൽ പെട്ട അവസ്ഥയിലാണ്. സർക്കാറിനെ പിടിച്ചു കുലുക്കിയ വിവാദത്തിലെ കേന്ദ്ര അന്വേഷണത്തെ എങ്ങനെ ചെറുക്കും എന്ന ചോദ്യമാണ് ഇനി ഉയരുന്നത്. റെഡ് ക്രസന്റുമായി കരാർ ഒപ്പിടുന്നതിനു കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം. മാത്രമല്ല, പാവങ്ങളെ സഹായിക്കാനുള്ള ലൈഫിനെതിരെ നുണപ്രചരണമാണ് നടക്കുന്നതെന്നും അദ്ദേഹം തന്റെ വാർത്താസമ്മേളനങ്ങളിൽ എടുത്തു പറഞ്ഞു. എന്നാൽ, ഈ പ്രതിരോധമെല്ലാം പാളുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
മുഖ്യമന്ത്രി ചെയർമാനായ പദ്ധതിയിലേക്കാണ് ആരോപണങ്ങൾ നീങ്ങുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹം രാജിവെക്കണമെന്ന ആവശ്യം ഇപ്പോൾ തന്നെ ഉയർന്നിട്ടുണ്ട്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും ആവശ്യപ്പെട്ടു. ലൈഫ് മിഷനും യുഎഇയിലെ റെഡ് ക്രസന്റും ചേർന്നു നിർമ്മിക്കുന്ന ഫ്ളാറ്റിനെക്കുറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും നിക്ഷിപ്ത താൽപര്യക്കാർ നുണപ്രചരണം നടത്തുകയാണെന്നുമാണു മുഖ്യമന്ത്രി ആവർത്തിച്ചിരുന്നത്. സിബിഐ അന്വേഷണം ആരംഭിച്ചതോടെ മുഖ്യമന്ത്രിക്ക് ഈ വാദം തുടരാനാവില്ല.
സിബിഐ അന്വേഷണം മുന്നിൽ കണ്ടാണു സർക്കാർ അവസാന നിമിഷം വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതെന്ന ആരോപണവും ശക്തമായി. വിദേശ ഏജൻസിയുമായി പദ്ധതി ആലോചിക്കുംമുൻപ് കേന്ദ്ര സർക്കാർ അനുമതി നേടണമെന്നാണു ചട്ടം. ഇത് സംസ്ഥാന സർക്കാർ പാലിച്ചില്ല. വിദേശത്തുനിന്ന് ഏതെങ്കിലും പദ്ധതിക്കു സഹായം ലഭിച്ചാൽ അതും കേന്ദ്ര അനുമതിയോടെ മാത്രമേ സ്വീകരിക്കാനാവൂ. ഇതിലും വീഴ്ച വന്നു.
അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐയുടെ ഏത് നീക്കവും സർക്കാരിന് വലിയ വെല്ലുവിളി ഉയർത്തും. പ്രതികളുടെ പേരില്ലാതെയാണു സിബിഐ കേസ് എടുത്തതെങ്കിലും ആരെയൊക്കെ ചോദ്യം ചെയ്യുമെന്നതാണു സർക്കാരിന്റെ നെഞ്ചിടിപ്പ് വർധിപ്പിക്കുന്നത്. സിബിഐ രംഗത്തെത്തിയതോടെ സംസ്ഥാനം പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണത്തിന്റെ പ്രസക്തിയും നഷ്ടപ്പെട്ടു. സിബിഐ വിചാരിച്ചാൽ മുഖ്യമന്ത്രിയിലേക്ക് നേരിട്ട് അന്വേഷണം എത്തിക്കാൻ സാധിക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
അതേസമയം രാഷ്ട്രീയമായി ചക്രവ്യൂഹത്തിൽ പെട്ട് എൽഡിഎഫും പിണറായി വിജയനും രാഷ്ട്രീയമായി തന്നെ പ്രതിരോധം തീർക്കാൻ ഒരുങ്ങുകയാണ്. മുമ്പ് ലാവലിൻ കേസിലെ സിബിഐ അന്വേഷണകാലത്തെ പ്രതിരോധ മാതൃകയാണ് സിപിഎം സ്വീകരിക്കുക. അന്ന് പിണറായി വിജയന് വേണ്ടി പ്രതിരോധം തീർക്കാൻ തെരുവിൽ ഇറങ്ങുകയായിരുന്നു സിപിഎം. ഇത്തവണ ബിജെപി-കോൺഗ്രസു കൂട്ടുകെട്ടാണെന്ന ആരോപണവും അദ്ദേഹം ഉന്നയിക്കും. ലൈഫ് മിഷനെ സംബന്ധിച്ച് കോൺഗ്രസ് എംഎൽഎയുടെ പരാതിയിൽ കേസെടുത്ത സിബിഐ നടപടി അസാധാരണവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചിട്ടുണ്ട്. ഇതിൽ നിന്നും സിപിഎമ്മിന്റെ രാഷ്ട്രീയ പ്ലാൻ എന്താണെന്ന് വ്യക്തമാകും.
ലെഫ് മിഷനുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പരസ്യ പ്രസ്താവന നടപ്പിലാക്കിയ മട്ടിലാണ് സിബിഐ പ്രവർത്തിച്ചത്. ഈ നടപടി അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്താനുള്ള ശ്രമമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാവിലെ ബിജെപി പ്രസിഡന്റ് കെ.സുരേന്ദ്രൻ പ്രഖ്യാപിച്ച കാര്യമാണു മണിക്കൂറുകൾക്ക് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവർത്തിച്ചത്. കോൺഗ്രസ് എംഎൽഎ നൽകിയ പരാതിയിലാണു സാധാരണ കീഴ്വഴക്കങ്ങൾ ലംഘിച്ച് സിബിഐ കേസെടുത്തിരിക്കുന്നത്.
കോൺഗ്രസ്- ബിജെപി കൂട്ടുകെട്ട് ഏതറ്റം വരെ പോയിരിക്കുന്നു എന്നതിന്റെ തെളിവാണിത്. അഖിലേന്ത്യാ തലത്തിൽ സിബിഐയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന കോൺഗ്രസ് കേരളത്തിൽ സിബിഐയുടെ സ്തുതിപാഠകരാണെന്നതും ശ്രദ്ധേയമാണ്. കോൺഗ്രസ്, ലീഗ് നേതാക്കൾ പ്രതികളായ ടൈറ്റാനിയം, മാറാട് കേസുകൾ വർഷങ്ങളായിട്ടും സിബിഐ ഏറ്റെടുക്കാത്തതും ഈ അവിശുദ്ധ സഖ്യത്തിന്റെ തീരുമാന പ്രകാരമാണ്. സാധാരണഗതിയിൽ സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരമാണ് സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത്. സുപ്രീം കോടതിയുടെയോ ഹൈക്കോടതിയുടെയോ വിധികളുടെ അടിസ്ഥാനത്തിലും സംസ്ഥാനങ്ങളിൽ നടന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ച് സിബിഐക്ക് അന്വേഷണം നടത്താം.
ഇവിടെ ഫെറ കേന്ദ്ര നിയമമാണെന്ന സാങ്കേതികത്വത്തിൽ നടത്തിയ ഇടപെടൽ യഥാർഥത്തിൽ നിയമവിരുദ്ധവും അധികാര ദുർവിനിയോഗവുമാണ്. സമീപകാലത്ത് സൃഷ്ടിക്കപ്പെട്ട വിവാദങ്ങളെ സംബന്ധിച്ച് ഏതന്വേഷണവും ആകാമെന്ന നിലപാടാണ് സംസ്ഥാന സർക്കാരും എൽഡിഎഫും സ്വീകരിച്ചിട്ടുള്ളത്. എന്നാൽ, അത് സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നടപടി ആകുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും സിപിഎം അഭിപ്രായപ്പെട്ടു.
സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ., കസ്റ്റംസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയുടെ അന്വേഷണം നടക്കുന്നതിനിടെയാണ് നാലാമതായി ലൈഫ് മിഷൻ ഇടപാടിനെക്കുറിച്ചുള്ള സിബിഐ. അന്വേഷണം എത്തിയത്. മതഗ്രന്ഥവിതരണത്തിന്റെ മറവിൽ നിയമവിരുദ്ധ നടപടി നടന്നോയെന്ന അന്വേഷണം സമാന്തരമായി ഈ ഏജൻസികൾതന്നെ നടത്തുന്നു. രാഷ്ട്രീയമായി എതിർചേരിയിൽ നിൽക്കുന്ന കേന്ദ്രസർക്കാരിന്റെ കീഴിലുള്ള വിവിധ കേന്ദ്രഏജൻസികൾ ഒരുമിച്ച് ഒരു സംസ്ഥാന സർക്കാരിനെ ഇതുപോലെ വളഞ്ഞിട്ടുപിടിക്കുന്ന സംഭവം ഇതാദ്യമാകാം. സംശയനിഴലിലായി അന്വേഷണ ഏജൻസികൾക്കുമുമ്പിൽ ചോദ്യംചെയ്യലിന് വിധേയമായിനിൽക്കുന്നത് ഒരു മന്ത്രിയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയടക്കമുള്ള പ്രമുഖ ഉദ്യോഗസ്ഥരുമാണെന്നത് സർക്കാരിനെ മുൾമുനയിലാക്കുന്നു.
സ്വർണക്കടത്ത് കേസിലടക്കമുള്ള അന്വേഷണം ശരിയായ ദിശയിലാണെന്നായിരുന്നു ഇതുവരെ മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാൽ, അന്വേഷണം മന്ത്രി കെ.ടി. ജലീലിലെത്തിയതോടെ അന്വേഷണ ഏജൻസികൾക്കെതിരേ സിപിഎം. തിരിഞ്ഞിരുന്നു. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ ലോക്കറിൽ കണ്ടെത്തിയ ഒരു കോടിരൂപയുടെ ഉറവിടം ലൈഫ് പദ്ധതിയിലെ കമ്മിഷനാണെന്ന് വെളിപ്പെടുത്തിയതാണ് പുതിയ തട്ടിപ്പിലേക്ക് അന്വേഷണസംഘത്തെ നയിച്ചത്. കമ്മിഷൻ ഒരു കോടിയല്ല, നാലരക്കോടിയാണെന്ന് ധനമന്ത്രികൂടി പങ്കെടുത്ത പാർട്ടിചാനലിലെ ചർച്ചയിൽ മുഖ്യമന്ത്രിയുടെ മാധ്യമഉപദേഷ്ടാവ് വെളിപ്പെടുത്തിയതോടെ വിവാദം കനത്തു.
ലൈഫ് ഇടപാട് സിബിഐ. അന്വേഷിക്കണമെന്ന് മുറവിളി പ്രതിപക്ഷമുയർത്തി. വിജിലൻസ് അന്വേഷണം ഉണ്ടാകുമെന്ന് സിപിഎം. സൂചന നൽകിയെങ്കിലും മുഖ്യമന്ത്രി ആദ്യം പ്രഖ്യാപിച്ചില്ല. കഴിഞ്ഞ ദിവസം അന്വേഷണം വിജിലൻസിന് വിട്ടത് സിബിഐ. അന്വേഷണം വരുമെന്ന സൂചനയെത്തുടർന്നാണെന്നാണ് പ്രതിപക്ഷ വിമർശനം. കോൺസുലേറ്റ് നടപ്പാക്കുന്ന പദ്ധതിയാണെങ്കിലും ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിൽ കരാർ ഒപ്പുവച്ചതാണ് സർക്കാരിനെ കുഴക്കുന്നത്. വിദേശസ്ഥാപനവുമായുള്ള സാമ്പത്തികഇടപാടിൽ വേണ്ടനടപടികൾ എത്രത്തോളം പാലിച്ചു എന്നതും അന്വേഷണത്തിൽ നിർണായകമാണ്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍