ഇന്ത്യയുടെ സുഹൃദ് രാഷ്ട്രത്തിനെതിരെ സായുധ പോരാട്ടം നടത്തിയത് ഇസ്ലാമിക് സ്റ്റേറ്റുമായി ചേർന്ന്; ഇറാഖിനെതിരെ പോരാട്ടം നടത്തിയ സുബഹാനി ഹാജാ മൊയ്തീൻ കുറ്റക്കാരനെന്ന് എൻഐഎ പ്രത്യേക കോടതി; തൊടുപുഴ സ്വദേശിയുടെ ശിക്ഷ വിധിക്കുക തിങ്കളാഴ്ച്ചയും
മറുനാടൻ ഡെസ്ക്
കൊച്ചി: ഇറാഖിനെതിരെ സായുധ പോരാട്ടം നടത്തിയെന്ന കേസിൽ തൊടുപുഴ മാർക്കറ്റ് റോഡിൽ സുബഹാനി ഹാജാ മൊയ്തീൻ (34) കുറ്റക്കാരനെന്നു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രത്യേക കോടതി കണ്ടെത്തി. ജീവപര്യന്തം തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾക്കാണു സുബഹാനി വിചാരണ നേരിട്ടത്. ശിക്ഷ 28നു വിധിക്കും. സുബഹാനിക്കെതിരെ യുഎപിഎ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളും ഗുഡാലോചന കുറ്റവുമാണ് എൻഐഎ ചുമത്തിയത്. 2016 ഒക്ടോബർ അഞ്ചിനാണ് സുബഹാനിയുടെ അറസ്റ്റ്. 2017 മാർച്ചിൽ കുറ്റപത്രം നൽകി.
ഇന്ത്യയുമായി സൗഹൃദം പുലർത്തുന്ന ഏഷ്യൻ രാജ്യമാണ് ഇറാഖ്. സഖ്യരാഷ്ട്രത്തിന് എതിരെ ഇന്ത്യൻ പൗരൻ യുദ്ധം ചെയ്ത സംഭവത്തിൽ കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസാണിത്. ഭീകര സംഘടനയായ ഐഎസിനൊപ്പം ചേർന്നാണു പ്രതി ഇറാഖിനെതിരെ പോരാടിയത്. എഎസ്പി എ.പി. ഷൗക്കത്തലി അന്വേഷിച്ച കേസിൽ എൻഐഎ കോടതി ജഡ്ജി പി. കൃഷ്ണകുമാറാണ് പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. എൻഐഎ അന്വേഷിക്കുന്ന മറ്റു യുഎപിഎ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) കേസുകളിലും സുബഹാനി പ്രതിയാണ്.
2015ൽ തുർക്കി വഴി ഇറാഖിലേക്കു കടന്ന സുബഹാനി ഐഎസിൽ ചേർന്ന് ആയുധ പരിശീലനം നേടിയ ശേഷമാണു മൊസൂളിനടുത്തു യുദ്ധഭൂമിയിൽ മറ്റുള്ളവർക്കൊപ്പം എത്തിയത്. 2016ൽ കണ്ണൂർ കനകമലയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കു വേണ്ടി ഗൂഢാലോചന നടത്തിയ കേസിലെ പ്രതികൾക്കൊപ്പമാണു സുബഹാനിയെ എൻഐഎ കസ്റ്റഡിയിലെടുത്തത്.
2016 ഒക്ടോബർ ഒന്നിനാണ് സുബഹാനി അടക്കമുള്ളവർക്കെതിരെ എൻഐഎ കേസെടുത്തത്. നിരോധിത സംഘടനയായ ഐഎസിനു വേണ്ടി ഇന്ത്യയിൽ ആക്രമണങ്ങൾ നടത്താൻ ഒരു സംഘം യുവാക്കൾ പദ്ധതിയിടുന്നതായി ലഭിച്ച വിവരം അടിസ്ഥാനമാക്കിയാണ് കേസെന്ന് എൻഐഎ പറഞ്ഞിരുന്നു. ഒക്ടോബർ 3ന് തിരുനൽവേലി ജില്ലയിൽ വസതിയിൽ നടത്തിയ റെയ്ഡിൽ സുബഹാനിക്കെതിരെ തെളിവുകൾ ലഭിച്ചതായും എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.
2015 ഏപ്രിലിൽ ഇന്ത്യ വിട്ട സുബഹാനി ഇറാഖിലെത്തി ഐഎസിൽ ചേർന്ന് പരിശീലനം തേടി ഭീകരപ്രവർത്തനത്തിൽ ഏർപ്പെട്ടെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. 2015 സെപ്റ്റംബറിൽ ഇന്ത്യയിൽ തിരികെയെത്തിയ സുബഹാനി രാജ്യത്ത് വിധ്വംസക പ്രവർത്തനങ്ങൾക്ക് പദ്ധതിയിട്ടതായും ശിവകാശിയിൽ നിന്ന് സ്ഫോടകവസ്തുക്കൾ ശേഖരിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയെന്നും എൻഐഎ അന്വേഷണ സംഘം പറഞ്ഞിരുന്നു.
അബു ജാസ്മിൻ എന്ന വിളിപ്പേരിലും അറിയപ്പെടുന്ന സുബഹാനി ഐഎസ് നിർദ്ദേശ പ്രകാരം ഇന്ത്യയിൽ ഇസ്ലാമിക് സ്റ്റേറ്റിന് അടിത്തറ കെട്ടിപ്പടുക്കാനും സ്ഫോടക വസ്തുക്കൾ നിർമ്മിക്കാനും കോപ്പുകൂട്ടുന്നതിനിടെയാണ് അറസ്റ്റിലായത്. ശിവകാശിയിലെ പടക്ക നിർമ്മാണ കടകളിൽ നിന്നു അത്യുഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കൾ കേരളത്തിലേക്ക് കടത്താൻ ഇയാൾ തയ്യാറെടുക്കുന്നതായി എൻഐഎയ്ക്ക് വിവരം കിട്ടിയിരുന്നു. 2015 ഏപ്രിലിലാണ് സുബഹാനി തുർക്കിയിലേക്ക് പോയത്. അവിടെ ഐഎസ് ഭീകരരുമായി ബന്ധം സ്ഥാപിച്ചു. തുടർന്നു ഇറാഖിലെ മൊസൂളിൽ ഒളിപ്പോരാട്ടത്തിലും സായുധ പോരാട്ടത്തിലും സ്ഫോടക വസ്തു നിർമ്മാണത്തിലും ഐഎസിന്റെ തീവ്രപരിശീലനം കിട്ടി.
ഇറാഖിലും സിറിയയിലും ഐഎസ് ആക്രമണങ്ങളിൽ സുബഹാനി നേരിട്ടു പങ്കെടുത്തതിനു വ്യക്തമായ തെളിവുകൾ എൻഐഎ ശേഖരിച്ചിരുന്നു. എകെ 47 ഉൾപ്പെടെയുള്ള അത്യാധുനീക ആയുധങ്ങൾ ഉപയോഗിച്ചുള്ള ഏറ്റുമുട്ടലിൽ ഇയാളുടെ കാലിന് സാരമായി പരുക്കേൽക്കുകയുണ്ടായി. തുടർന്ന് ഐഎസിന്റെ രഹസ്യതാവളത്തിൽ ശസ്ത്രക്രിയ നടത്തി കാലിനിൽ സ്റ്റീൽ റോഡ് ഘടിപ്പിച്ചു. ആലപ്പുഴ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഫൊറനനനടത്തിയ വിദഗ്ധ പരിശോധനയിൽ കാലിൽ സ്റ്റീൽ റോഡ് ഘടിപ്പിച്ചതായി എൻഐഎ സ്ഥിരീകരിക്കുകയുണ്ടായി. തൊടുപുഴയിലെ വീട്ടിൽ നിന്നു പിടിച്ചെടുത്ത തുർക്കി നിർമ്മിത ജാക്കറ്റുകളും സെറ്ററുകളും ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ അത്യുഗ്ര ശേഷിയുള്ള സ്ഫോടന വസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പൊട്ടാസ്യം നൈട്രേറ്റ്, പൊട്ടാസ്യം ക്ലോറേറ്റ് തുടങ്ങിയ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
നേരത്തേ, തൊടുപുഴയിൽ ജൂവലറിയിൽ സെയിൽസ്മാനും ബിസിനസുകാരനുമായിരുന്ന ഇയാൾ ഐഎസ് പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് ഭീകരപ്രവർത്തനത്തിലേക്ക് തിരിഞ്ഞത്. കാലിൽ പരുക്ക് പറ്റിയതിനെ തുടർന്നാണ് സുബഹാനിയെ ഐഎസ് ഇന്ത്യയിലേക്ക് തിരിച്ചയച്ചത്. രാജ്യത്ത് ഐഎസിന് ആളും അർത്ഥവും കെട്ടിപ്പടുക്കണമെന്ന നിർദ്ദേശത്തോടെയായിരുന്നു ഇത്. അതിനാവശ്യമായ രഹസ്യനീക്കങ്ങൾക്കായിട്ടാണ് തമിഴ്നാട്ടിലേക്ക് താമസം മാറ്റിയത്.
അതിനിടെ, ഇസ്ലാമിക് സ്റ്റേറ്റുമായി അടുപ്പം പുലർത്തിയ നാല് മലയാളികളെ യുഎഇ നാടുകടത്തി. കാസർകോട് തൃക്കരിപ്പൂർ സ്വദേശികളായ നാലുപേരെയാണ് ഇന്ത്യയിലേക്ക് മടക്കി അയച്ചത്. കരിപ്പൂർ വഴി നാട്ടിലെത്തിയ നാലുപേരും ക്വാറന്റെൻ കാലാവധി പൂർത്തിയാക്കി വീടുകളിൽ എത്തിയതായാണ് റിപ്പോർട്ടുകൾ. നിലവിൽ ഇവർക്കെതിരെ കേസെടുത്തിട്ടില്ലെന്നും അതേസമയം, ഇവരുടെ പാസ്പോർട്ട് എൻഐഎ സംഘം പിടിച്ചുവച്ചതായും വിവരമുണ്ട്.
യുഎഇയിൽ നിരീക്ഷണത്തിലായിരുന്ന 9 കാസർഗോഡ് സ്വദേശികളിൽ നാല് പേരെയാണ് യുഎഇ പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടത്. നാലുപേരും തൃക്കരിപ്പൂർ മേഖലയിലുള്ളവരാണ്. കാബൂളിലെ ഗുരുദ്വാറിൽ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടതായി പറയുന്ന തൃക്കരിപ്പൂർ സ്വദേശി മുഹ്സിൻ, ജലാലാബാദ് ജയിലിൽ വെടിയുതിർത്ത് തടവുകാരെ മോചിപ്പിച്ച സംഭവത്തിൽ മുഖ്യപ്രതിയായി എൻഐഎ കണ്ടെത്തിയ പടന്ന സ്വദേശി ഇജാസ് എന്നിവരുമായി സൗഹൃദമുണ്ടായി എന്നാരോപിച്ചാണ് യുഎഇ പൊലീസ് 9 പേരെ പിടികൂടിയത്.
2016 ലാണ് ഡോ. ഇജാസ് ഉൾപ്പെടുന്ന 17 പേർ അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രത്തിലെത്തിയത്. വിദേശത്ത് ജോലിയിലുണ്ടായിരുന്ന മുഹ്സിൻ അവിടെ നിന്നുമാണ് പോയത്. ഇവരുമായി സൗഹൃദം സ്ഥാപിച്ചിരുന്നവരെക്കുറിച്ചുള്ള അന്വേഷണത്തിലാണ് കാസർഗോഡ് ജില്ലക്കാരായ 9 യുവാക്കൾ വിദേശത്ത് നിരീക്ഷണത്തിലായത്. ഇവരെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി വിശദമായ പരിശോധന നടത്തി വരുന്നതായാണ് വിവരം .
യു.എ.ഇ, സൗദി, ഒമാൻ, ഖത്തർ , ബഹ്റിൻ തുടങ്ങിയെ രാജ്യങ്ങൾ വഴി പ്രവാസികളായ നൂറു കണക്കിന് മലയാളികൾ ഇസ്ലാമിക് സ്റ്റേറ്റിൽ പ്രവർത്തിക്കാൻ പോയതായി നേരത്തെ ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇറാൻ വഴിയായിരുന്നു പലരുടെയും നീക്കം. പിന്നീട് ഐ.എസ് ദുര്‍ബലമായതിനെ തുടർന്ന് ഇവർ തിരിച്ചു ഗൾഫിലേക്ക് മടങ്ങി. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ദുബായ് നിരീക്ഷിച്ചു വരികയായിരുന്നു. ഇവരിൽ പെട്ടവരാണ് ഇപ്പോൾ നാട് കടത്തി കേരളത്തിൽ എത്തിച്ചിട്ടുള്ളത്.
Stories you may Like
- കരുവന്നൂരിൽ മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യും
- കരുവന്നൂർ തട്ടിപ്പ്: ചോദ്യം ചെയ്യലിന് നാളെ ഹാജരാകില്ലെന്ന് മൊയ്തീൻ
- മൊയ്തീന്റെ സ്ഥിര നിക്ഷേപം മരവിപ്പിച്ച് ഇഡി
- ബിജു കരിമും കിരണും സേഠും നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ടോ എന്ന് പരിശോധിക്കാൻ ഇഡി
- കരുവന്നൂരിൽ മുൻ മന്ത്രി പ്രതിയാകുമോ? നിർണ്ണായക രേഖകൾ ഇഡിക്ക് കിട്ടിയെന്ന് സൂചന
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍