ഏയ് ഒരുഇഷ്യൂവുമില്ല എന്ന് കൂളായി മധ്യസ്ഥതയുടെ പാലം പണിയുന്ന പ്രായോഗിക രാഷ്ട്രീയത്തിന്റെയും ഒത്തുതീർപ്പ് ഫോർമുലകളുടെയും തമ്പുരാൻ; കുഞ്ഞാലിക്കുട്ടിയോട് തരാ തരത്തിന് വിലപേശി സ്ഥാനമാനങ്ങൾ തരപ്പെടുത്തിയ ഗ്രൂപ്പ് നേതാക്കൾ; ലീഗ് നേതാവ് വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ 'കുഞ്ഞാലിക്കുട്ടി എന്ന വിസ്മയം! ഒരുവിമത വിമർശകൻ തുറന്നുപറയുന്നു': ഖാൻ ഷാജഹാന്റെ പോസ്റ്റ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: യുഡിഎഫിന്റെ വിശ്വസ്ത മധ്യസ്ഥൻ പി.കെ.കുഞ്ഞാലിക്കുട്ടി കുറച്ചുനാളായി ഡൽഹിയിലാണ്. അദ്ദേഹം ഡൽഹി വിട്ട് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുകയാണ്. തിരഞ്ഞെടുപ്പുകളുടെ ചുമതല ലീഗ് ഉന്നതാധികാര സമിതി അദ്ദേഹത്തിന് നൽകിയിരിക്കുന്നു. വരാൻ പോകുന്ന തെരെഞ്ഞെടുപ്പുകളിൽ യുഡിഎഫിന് വലിയ വിജയമുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടിയുടെ സാന്നിദ്ധ്യം കേരള രാഷ്ട്രീയത്തിൽ അനിവാര്യമാണെന്നും ലീഗ് വിലയിരുത്തി. പാർട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറയുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ പ്രായോഗിക രാഷ്ട്രീയത്തിന്റെയും ഒത്തുതീർപ്പ് ഫോർമുലകളുടേയും തമ്പുരാനായ കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയവും ലീഗിന്റെ രാഷ്ട്രീയവും വിലയിരുത്തുകയാണ് പാർട്ടിയിൽ കുഞ്ഞാലിക്കുട്ടിയുടെ വിമർശകനും എതിർചേരിക്കാരനുമായ ഖാൻ ഷാജഹാൻ. കാലത്ത് താൻ നേരിൽ കണ്ട അഥവാ പങ്കാളി ആയിരുന്ന 'ഐസ്ക്രീം പാർലർ ' ആരോപണം, അതേ തുടർന്ന് ഉണ്ടായ സംഭവങ്ങൾ! അതിനായി പാർട്ടിക്കകത്തും, പുറത്തുമായി ചേർന്ന കൂട്ടായ്മകൾ..ഇങ്ങനെ പാർട്ടിയിലെയും വ്യക്തിജീവിതത്തിലെയും അനുഭവങ്ങൾ ചേർത്ത് 'അർബുദ കാലവും കടന്ന്' എന്ന് പുസ്തകം പുറത്തിറങ്ങുന്നു. അതിന് മുന്നോടിയായുള്ള ഖാൻ ഷാജഹാന്റെ ആദ്യ പോസ്റ്റ് വായിക്കാം.
പോസ്റ്റ് ഇങ്ങനെ:
1998 ഞാൻ മുസ്ലിം ലീഗ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ആയിരുന്ന കാലം. യു.ഡി.എഫ്. പ്രതിപക്ഷത്തു ആയതുകൊണ്ട് നേതാക്കളെ കാണാൻ ആ സമയങ്ങളിൽ തിരക്ക് നന്നെ കുറവായിരുന്നു.
തലസ്ഥാനത്ത് എത്തിയാൽ കുഞ്ഞാലിക്കുട്ടി സാഹിബ് ഉണ്ടെങ്കിൽ നേരിൽ കണ്ട് പാർട്ടി കാര്യങ്ങൾ, ജില്ലാതല പ്രവർത്തനം തുടങ്ങി യുഡിഎഫ് പൊതു സ്ഥിതി ഒക്കെ ബോധിപ്പിച്ചു പോകുന്നതാണ് പതിവ് .
എംഎൽഎ.ഹോസ്റ്റലിൽ അദ്ദേഹത്തിന് അനുവദിച്ച മുറിയാണ് പാർലമെന്റ്റി പാർട്ടി ഓഫീസ് ആയി പ്രവർത്തിച്ചത്. അതുകൊണ്ട് കൃത്യമായി വൈകിട്ട് നാലിന് ലീഡർ എത്തും.
അന്ന് കേരളത്തിലെ ഏറ്റവും സെൻസേഷണൽ വാർത്ത മംഗളം പത്രത്തിലൂടെ പുറത്തു വന്ന ഒരു മാസപ്പടി ഡയറി കുറിപ്പ് ആയിരുന്നു.
ഇന്നത്തെ ഡിജിപി. ശ്രീലേഖ അന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി. അവർ ജില്ലയിലെ വലിയൊരു ചാരായ ഗോഡൗണിൽ റെയ്ഡ് നടത്തി അവിടെ നിന്നും പിടിച്ചെടുത്ത ഡയറിയിൽ ഓരോ രാഷ്ട്രീയ നേതാക്കൾക്കും ട്രേഡ് യൂണിയൻ നേതാക്കൾക്കും കൊടുക്കുന്ന മാസപ്പടി കൃത്യമായി പേരും, തുകയും, നൽകിയ തീയതിയും സഹിതം രേഖപ്പെടുത്തിയ വിശദാംശങ്ങളാണ് പുറത്ത് വന്നത് .
സംസ്ഥാന രാഷ്ട്രീയ രംഗത്ത് ഏറെ നാൾ ഈ വിവാദം കത്തിപ്പടർന്നിരുന്നു. എന്നാൽ എല്ലാ കക്ഷികളും ഉൾപ്പെട്ടതും, ഇന്നത്തെ പോലെ ദൃശ്യ- സാമൂഹിക മാധ്യമങ്ങക്ക് വലിയ സാന്നിദ്ധ്യമോ മാധ്യമങ്ങൾ അത്രയ്ക്ക് അക്രമാസക്തമോ, അല്ലാത്തതു കൊണ്ടും ഒരു വിധത്തിൽ അത് അവസാനിച്ചു.
ആ കാലത്ത് മാധ്യമങ്ങളോട് പാർട്ടിയുടെ അഭിപ്രായങ്ങളും നയങ്ങളും സംസ്ഥാന തലത്തിൽ പ്രധാന നേതാക്കൾ മാത്രമേ പറയാറുള്ളു. അതുകൊണ്ട് ആവേശത്തോടും അഭിമാന ബോധത്തോടെയും ഞാൻ കുഞ്ഞാലിക്കുട്ടി സാഹിബിനോട് പറഞ്ഞു.
' മാസപ്പടി പറ്റാത്ത പാർട്ടി ലീഗ് മാത്രമാണ്. അതുകൊണ്ട് സംസ്ഥാന തലത്തിൽ പത്രക്കാരെ കാണുന്ന കൂട്ടത്തിൽ പ്രത്യേകം ഈ കാര്യം പരാമർശിക്കണം'.
എന്റെ ആവശ്യം കേട്ട മാത്രയിൽ അദ്ദേഹം പറഞ്ഞു,
'ഹെയ് അതുവേണ്ടാ, മറ്റ് ജില്ലയിൽ ഇത്തരത്തിലെ റെയ്ഡ്കളിൽ നമ്മൾ പെട്ടാൽ അപ്പോൾ മാറ്റി പറയേണ്ടി വരില്ലേ '
മാധ്യമ വിചാരണ ഇത്രയും ഇല്ലാത്ത കാൽ നൂറ്റാണ്ട് മുമ്പുള്ള കാലത്തെ അദ്ദേഹത്തിന്റെ പ്രായോഗിക രാഷ്ട്രീയത്തിലെ ചടുലമായ നേതൃത്വ ഗുണം പാർട്ടിക്കുള്ളിൽ എതിർ ചേരിയിൽ ആയിരുന്നെങ്കിലും എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. തുടർന്നും പാർട്ടിക്കുള്ളിൽ 'നവജാഗരണം' ലക്ഷ്യം വെച്ച് പ്രവർത്തനം നടത്തുന്ന ഒരു വിഭാഗത്തോട് ചേർന്നായിരുന്നു ഞാൻ നിലയുറപ്പിച്ചത്.
മുസ്ലിം ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു മുപ്പത്തിരണ്ടുകാരൻ പ്രത്യേക ഗ്രൂപ്പിന്റെ പിന്തുണയോ, ഗോഡ് ഫാദർമാരോ ഇല്ലാതെ ബാലറ്റിലൂടെ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറിയും, അതുവഴി സംസ്ഥാന ഉന്നത സമിതിയിലും അംഗമായി. (ഇന്നും ആ റിക്കാർഡ് നിലനിൽക്കുന്നു).
യുവജന സംഘടനയിലൂടെ ഉള്ള അതിവേഗ വരവും, പ്രായത്തിന്റെ തീക്ഷ്ണമായ രീതിയും സ്വാധീനിച്ചത് പ്രായോഗിക രാഷ്ട്രീയം ആയിരുന്നില്ല. സംഘടനയിൽ സി.എച്ചിന്റെ കാലത്തെക്കാൾ മികച്ച കാലം ഉണ്ടാക്കണമെന്നും, അതുവഴി സമുദായത്തിൽ വളർന്നു വരുന്ന തീവ്രവാദ സമീപനങ്ങളെ
'നവ ജാഗരണം' കൊണ്ട് ശുദ്ധീകരണം നടത്തിയും, ബാബറി മസ്ജിദ് തകർക്കപ്പെട്ട ശേഷം സമുദായത്തിന് ഉണ്ടായ അന്യതാ ബോധത്തിൽ നിന്നും ആത്മ വിശ്വാസം വളർത്താനും കഴിയണമെങ്കിൽ കുഞ്ഞാലിക്കുട്ടിയുട പ്രായോഗിക രാഷ്ട്രീയവും ഒത്തുതീർപ്പുകളും അല്ല, പൂർവ്വ സൂരികളുടെ ആദർശ വിശുദ്ധിയാണ് വേണ്ടത് എന്ന താത്വിക സമീപനത്തോട് ചേർന്ന് വലിയ പോരാട്ടങ്ങളുടെ ഭാഗമായ,ഞാൻ .
പോരാട്ടങ്ങളിൽ ഭൂരിപക്ഷവും ഒളിപ്പോരുകളായിരുന്നു. ഒടുവിൽ അത് ആത്യന്തികമായി കുഞ്ഞാലിക്കുട്ടി വിരുദ്ധ നീക്കം മാത്രമായി മാറി.
പ്രായോഗിക രാഷ്ട്രീയത്തിന്റെയും ഒത്തുതീർപ്പ് ഫോർമുലകളുടേയും തമ്പുരാനായ കുഞ്ഞാലിക്കുട്ടിയോട് തരാ തരത്തിന് വിലപേശി സമയാ സമയങ്ങളിൽ സ്ഥാനമാനങ്ങളും മറ്റു സൗകര്യങ്ങളും തരപ്പെടുത്തിയ ഇതേ ഗ്രൂപ്പ് നേതാക്കൾ ഈ സമയങ്ങളിൽ മറു വശത്ത് ഒരു യുവതയേയും, 'നവ ജാഗ്രണം' സ്വപ്നം കണ്ട വലിയൊരു അണി വൃന്ദത്തേയും, ആദർശ വിശുദ്ധിയും, സമുദായ താല്പര്യങ്ങളും കത്തിച്ച് കുഞ്ഞാലിക്കുട്ടി വിരുദ്ധത തീവ്രമാക്കി നിലനിർത്താൻ ബോധപൂർവം ശ്രമിക്കുകയും വലിയ അളവിൽ അത് വിജയിക്കുകയും ചെയ്തു.
ഈ നീക്കങ്ങളിൽ ആവേശത്തോടെ ഇടപെട്ട കേരളത്തിന്റെ വടക്ക് മുതൽ തെക്ക് വരെയുള്ള ജില്ലകളിലെ നിഷ്കളങ്കമായ നേതൃ ഗുണമുള്ള നിരവധി പേരെ ഈ പാർട്ടിക്ക് നഷ്ടപ്പെട്ടത് ചിലരുടെ നെറികെട്ട ഈ പങ്ക് വെയ്ക്കൽ ശൈലി കൊണ്ടാണ്. ഞാൻ ഇത്തരം പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും വലിയ പ്രചാരകനായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. തത്ഫലമായി അതിലേക്ക് വേണ്ടതിലും കൂടുതൽ രക്തം എന്റെ ദേഹത്ത് നിന്നും വാർന്നിട്ടുമുണ്ട്.......അതിന്റെ പേരിൽ വന്ന വ്യക്തിപരമായ നഷ്ടങ്ങൾ ഒക്കെ നേട്ടങ്ങളായി ഞാൻ കാണും.
കഴിഞ്ഞ മൂന്ന് വർഷമായി അർബുദ രോഗവും ചികിത്സയും കഴിഞ്ഞ് ...മരണ തീരത്ത് നിന്നും ജീവിതത്തിന്റെ കരയിലേക്ക് തിരിച്ചു വന്നപ്പോൾ തീക്ഷ്ണമായ ജീവിതയാത്രയിലെ അനുഭവങ്ങളെ അക്ഷരങ്ങളിൽ കോറിയിടാൻ തീരുമാനിച്ചു അങ്ങനെ 'അർബുദ കാലവും കടന്ന്' എന്ന എന്റെ പുസ്തകം പൂർത്തിയാകുന്നു.
കൗമാരവും, യുവത്വവും, ബലി നൽകിയ പ്രസ്ഥാനത്തേയും, കാലത്തേയും കുറിക്കാതെ പൂർത്തിയാക്കാൻ കഴിത്തതിനാൽ വിവിധ അദ്ധ്യായങ്ങളിലായി ആ കാലം ഞാൻ അടയാളപ്പെടുത്തിയിട്ടുണ്ട്.
ആരോടും ഒരു പരിഭവം കൂടാതെ ജീവിതത്തിൽ സാക്ഷ്യം വഹിച്ചതും പങ്കാളിയായതും, നേരനുഭവങ്ങളും ഒരു തുള്ളി പോലും കലർപ്പില്ലാതെ രേഖപ്പെടുത്താനുള്ള തീരുമാനത്തിൽ ഉറച്ചാണ് പുസ്തക രചന ആരംഭിച്ചത് അതിന്റെ കാരണം കഴിഞ്ഞ കാലത്തെ രേഖപ്പെടുത്തുമ്പോൾ അത് ചരിത്രമായി മാറുന്നു. ചരിത്രത്തിൽ മായം ചേർക്കൽ അക്ഷന്തവ്യമായ അപരാധവുമാണ്.
തലമുറയിലേക്ക് പകർന്നു കൊടുക്കേണ്ട ചരിത്രത്തെ വക്രീകരിക്കാനും അപനിർമ്മിക്കാനും ഫാഷിസ്റ്റുകൾ നടത്തുന്ന നീക്കങ്ങളിൽ നാം പ്രതിഷേധിക്കുന്നവരാണ്. അപ്പോൾ നമ്മൾ ഒരു ചരിത്രം എഴുതുമ്പോൾ സത്യസന്ധത പുലർത്താതെ തരമില്ല. ആ കാലത്ത് ഞാൻ നേരിൽ കണ്ട അഥവാ പങ്കാളി ആയിരുന്ന
'ഐസ്ക്രീം പാർലർ ' ആരോപണം, അതേ തുടർന്ന് ഉണ്ടായ സംഭവങ്ങൾ! അതിനായി പാർട്ടിക്കകത്തും, പുറത്തുമായി ചേർന്ന കൂട്ടായ്മകൾ
ഇടത് സർക്കാറിനെയും മുഖ്യമന്ത്രി നായനാരെയും പ്രകോപിപ്പിക്കാൻ യൂത്ത്ലീഗ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് അതിനായി കേരളത്തിൽ മൂന്ന് മേഖലകളാക്കി നടത്തിയ പ്രചരണ ജാഥകൾ.....
യൂത്ത് ലീഗിന്റെ ഒരു നിയോജക മണ്ഡലം സെക്രട്ടറി മത്രമായിരുന്ന കെ.ടി.ജലീലിനെ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് എത്തിച്ച അണിയറ രാഷ്ട്രീയം.
കുട്ടനാട്ടിലെ സംസ്ഥാന യൂത്ത്ലീഗ് ക്യാമ്പ് ( ക്യാമ്പ് ഡയറക്ടർ ഞാനും)അവിടെ രൂപം കൊണ്ട രാഷ്ട്രീയ നീക്കങ്ങൾ തുടങ്ങി കുറ്റിപ്പുറം തെരഞ്ഞെടുപ്പ് വരെ നീളുന്ന രാഷ്ട്രീയ സംഭവങ്ങളുടെ സാക്ഷ്യം (കുറിപ്പുറത്ത് തെരഞ്ഞെടുപ്പിൽ ജലീലിന്റെ പ്രധാന ചുമതലയും ഞാൻ വഹിച്ചിരുന്നു).
വിശദമായി നിരവധി അദ്ധ്യായങ്ങൾ വിവരിക്കുന്ന പുസ്തകം ഈ മുഖ പുസ്തകത്തിൽ ചർച്ച ചെയ്യാൻ ഉദ്ദേശിച്ചല്ല ഈ വിവരങ്ങൾ ഇവിടെ പോസ്റ്റ് ചെയ്തത്.
കുഞ്ഞാലിക്കുട്ടി സാഹിബിന്റെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചു വരവ്, അതിനായി നവീകരണ വാദികൾ ഉണ്ടാക്കിയ പുതിയ കരാറുകൾ, വർത്തമാന കാലത്തെ ഭരണാധികാരികൾ മാധ്യമങ്ങളോട് കാട്ടുന്ന അസഹിഷ്ണുത ഒക്കെ നിരീക്ഷിച്ചപ്പോൾ ഇത്തരം ഒരു ചർച്ച സത്യസന്ധതയോടെ തുടങ്ങി വെക്കണമെന്ന ചിന്തയാണ് ഈ ദൗത്യത്തിന് മുതിരുന്നത്.
വിസ്തരിച്ചു പറയേണ്ടത് അങ്ങനെയേ ചെയ്യാൻ കഴിയു. അതുകൊണ്ട് ഈ കുറിപ്പ് രണ്ടു ഭാഗമായി പോസ്റ്റ് ചെയ്യും ആദ്യ ഭാഗം ആമുഖമായി കണക്കാക്കുക. രണ്ടാം ഭാഗത്ത് തലക്കെട്ട് സൂചിപ്പിക്കുന്ന വിസ്മയം വിശദീകരിക്കും.
ഇത് ആരേയും വാഴ്ത്താനൊ വീഴ്ത്താനൊ ഉള്ള ശ്രമമല്ല അതുകൊണ്ട് തന്നെ കഴിയുന്നത്ര തെളിവുകളോടെ ആയിരിക്കും സംവാദം.
ഖാൻ ഷാജഹാൻ #
24/09/2020
@രണ്ടാം ഭാഗം 27ന് പോസ്റ്റ് ചെയ്യും തുടർന്ന് വായിക്കുക
Stories you may Like
- ബംഗാളിലെ റേപ്പിസ്റ്റ് ലീഡർ ഷാജഹാൻ ഷെയ്ഖിന്റെ കഥ
- സന്ദേശ്ഖാലി കേസ്: തൃണമൂൽ നേതാവ് ഷാജഹാൻ ശൈഖ് അറസ്റ്റിൽ
- എം വി ആർ അനുസ്മരണ പരിപാടിയിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി
- ഗവർണർ വരുന്നത് കണ്ടു, വാണം വിട്ടതു പോലെ പോകുന്നത് കണ്ടു: പി കെ കുഞ്ഞാലിക്കുട്ടി
- 'മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിലിൽ കൂടി കടക്കേണ്ട കാര്യം മുസ്ലിം ലീഗിനില്ല'
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- പെൺഗൂഡാലോചകക്കാർ ഇപ്പോൾ പുറത്ത് വിലസുന്നു; സാക്ഷികളെ സ്വാധീനിക്കാൻ കോളേജിൽ ഇടത് അദ്ധ്യാപക പ്രമുഖരും; 20 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോൾ ചർച്ചയാക്കുന്നത് ആ കള്ള ആത്മഹത്യാ വാദം; സിദ്ധാർത്ഥന്റെ കൊലയാളികൾ രക്ഷപ്പെടുമോ?
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്