ഏയ് ഒരുഇഷ്യൂവുമില്ല എന്ന് കൂളായി മധ്യസ്ഥതയുടെ പാലം പണിയുന്ന പ്രായോഗിക രാഷ്ട്രീയത്തിന്റെയും ഒത്തുതീർപ്പ് ഫോർമുലകളുടെയും തമ്പുരാൻ; കുഞ്ഞാലിക്കുട്ടിയോട് തരാ തരത്തിന് വിലപേശി സ്ഥാനമാനങ്ങൾ തരപ്പെടുത്തിയ ഗ്രൂപ്പ് നേതാക്കൾ; ലീഗ് നേതാവ് വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ 'കുഞ്ഞാലിക്കുട്ടി എന്ന വിസ്മയം! ഒരുവിമത വിമർശകൻ തുറന്നുപറയുന്നു': ഖാൻ ഷാജഹാന്റെ പോസ്റ്റ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: യുഡിഎഫിന്റെ വിശ്വസ്ത മധ്യസ്ഥൻ പി.കെ.കുഞ്ഞാലിക്കുട്ടി കുറച്ചുനാളായി ഡൽഹിയിലാണ്. അദ്ദേഹം ഡൽഹി വിട്ട് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുകയാണ്. തിരഞ്ഞെടുപ്പുകളുടെ ചുമതല ലീഗ് ഉന്നതാധികാര സമിതി അദ്ദേഹത്തിന് നൽകിയിരിക്കുന്നു. വരാൻ പോകുന്ന തെരെഞ്ഞെടുപ്പുകളിൽ യുഡിഎഫിന് വലിയ വിജയമുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടിയുടെ സാന്നിദ്ധ്യം കേരള രാഷ്ട്രീയത്തിൽ അനിവാര്യമാണെന്നും ലീഗ് വിലയിരുത്തി. പാർട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറയുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ പ്രായോഗിക രാഷ്ട്രീയത്തിന്റെയും ഒത്തുതീർപ്പ് ഫോർമുലകളുടേയും തമ്പുരാനായ കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയവും ലീഗിന്റെ രാഷ്ട്രീയവും വിലയിരുത്തുകയാണ് പാർട്ടിയിൽ കുഞ്ഞാലിക്കുട്ടിയുടെ വിമർശകനും എതിർചേരിക്കാരനുമായ ഖാൻ ഷാജഹാൻ. കാലത്ത് താൻ നേരിൽ കണ്ട അഥവാ പങ്കാളി ആയിരുന്ന 'ഐസ്ക്രീം പാർലർ ' ആരോപണം, അതേ തുടർന്ന് ഉണ്ടായ സംഭവങ്ങൾ! അതിനായി പാർട്ടിക്കകത്തും, പുറത്തുമായി ചേർന്ന കൂട്ടായ്മകൾ..ഇങ്ങനെ പാർട്ടിയിലെയും വ്യക്തിജീവിതത്തിലെയും അനുഭവങ്ങൾ ചേർത്ത് 'അർബുദ കാലവും കടന്ന്' എന്ന് പുസ്തകം പുറത്തിറങ്ങുന്നു. അതിന് മുന്നോടിയായുള്ള ഖാൻ ഷാജഹാന്റെ ആദ്യ പോസ്റ്റ് വായിക്കാം.
പോസ്റ്റ് ഇങ്ങനെ:
1998 ഞാൻ മുസ്ലിം ലീഗ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ആയിരുന്ന കാലം. യു.ഡി.എഫ്. പ്രതിപക്ഷത്തു ആയതുകൊണ്ട് നേതാക്കളെ കാണാൻ ആ സമയങ്ങളിൽ തിരക്ക് നന്നെ കുറവായിരുന്നു.
തലസ്ഥാനത്ത് എത്തിയാൽ കുഞ്ഞാലിക്കുട്ടി സാഹിബ് ഉണ്ടെങ്കിൽ നേരിൽ കണ്ട് പാർട്ടി കാര്യങ്ങൾ, ജില്ലാതല പ്രവർത്തനം തുടങ്ങി യുഡിഎഫ് പൊതു സ്ഥിതി ഒക്കെ ബോധിപ്പിച്ചു പോകുന്നതാണ് പതിവ് .
എംഎൽഎ.ഹോസ്റ്റലിൽ അദ്ദേഹത്തിന് അനുവദിച്ച മുറിയാണ് പാർലമെന്റ്റി പാർട്ടി ഓഫീസ് ആയി പ്രവർത്തിച്ചത്. അതുകൊണ്ട് കൃത്യമായി വൈകിട്ട് നാലിന് ലീഡർ എത്തും.
അന്ന് കേരളത്തിലെ ഏറ്റവും സെൻസേഷണൽ വാർത്ത മംഗളം പത്രത്തിലൂടെ പുറത്തു വന്ന ഒരു മാസപ്പടി ഡയറി കുറിപ്പ് ആയിരുന്നു.
ഇന്നത്തെ ഡിജിപി. ശ്രീലേഖ അന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി. അവർ ജില്ലയിലെ വലിയൊരു ചാരായ ഗോഡൗണിൽ റെയ്ഡ് നടത്തി അവിടെ നിന്നും പിടിച്ചെടുത്ത ഡയറിയിൽ ഓരോ രാഷ്ട്രീയ നേതാക്കൾക്കും ട്രേഡ് യൂണിയൻ നേതാക്കൾക്കും കൊടുക്കുന്ന മാസപ്പടി കൃത്യമായി പേരും, തുകയും, നൽകിയ തീയതിയും സഹിതം രേഖപ്പെടുത്തിയ വിശദാംശങ്ങളാണ് പുറത്ത് വന്നത് .
സംസ്ഥാന രാഷ്ട്രീയ രംഗത്ത് ഏറെ നാൾ ഈ വിവാദം കത്തിപ്പടർന്നിരുന്നു. എന്നാൽ എല്ലാ കക്ഷികളും ഉൾപ്പെട്ടതും, ഇന്നത്തെ പോലെ ദൃശ്യ- സാമൂഹിക മാധ്യമങ്ങക്ക് വലിയ സാന്നിദ്ധ്യമോ മാധ്യമങ്ങൾ അത്രയ്ക്ക് അക്രമാസക്തമോ, അല്ലാത്തതു കൊണ്ടും ഒരു വിധത്തിൽ അത് അവസാനിച്ചു.
ആ കാലത്ത് മാധ്യമങ്ങളോട് പാർട്ടിയുടെ അഭിപ്രായങ്ങളും നയങ്ങളും സംസ്ഥാന തലത്തിൽ പ്രധാന നേതാക്കൾ മാത്രമേ പറയാറുള്ളു. അതുകൊണ്ട് ആവേശത്തോടും അഭിമാന ബോധത്തോടെയും ഞാൻ കുഞ്ഞാലിക്കുട്ടി സാഹിബിനോട് പറഞ്ഞു.
' മാസപ്പടി പറ്റാത്ത പാർട്ടി ലീഗ് മാത്രമാണ്. അതുകൊണ്ട് സംസ്ഥാന തലത്തിൽ പത്രക്കാരെ കാണുന്ന കൂട്ടത്തിൽ പ്രത്യേകം ഈ കാര്യം പരാമർശിക്കണം'.
എന്റെ ആവശ്യം കേട്ട മാത്രയിൽ അദ്ദേഹം പറഞ്ഞു,
'ഹെയ് അതുവേണ്ടാ, മറ്റ് ജില്ലയിൽ ഇത്തരത്തിലെ റെയ്ഡ്കളിൽ നമ്മൾ പെട്ടാൽ അപ്പോൾ മാറ്റി പറയേണ്ടി വരില്ലേ '
മാധ്യമ വിചാരണ ഇത്രയും ഇല്ലാത്ത കാൽ നൂറ്റാണ്ട് മുമ്പുള്ള കാലത്തെ അദ്ദേഹത്തിന്റെ പ്രായോഗിക രാഷ്ട്രീയത്തിലെ ചടുലമായ നേതൃത്വ ഗുണം പാർട്ടിക്കുള്ളിൽ എതിർ ചേരിയിൽ ആയിരുന്നെങ്കിലും എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. തുടർന്നും പാർട്ടിക്കുള്ളിൽ 'നവജാഗരണം' ലക്ഷ്യം വെച്ച് പ്രവർത്തനം നടത്തുന്ന ഒരു വിഭാഗത്തോട് ചേർന്നായിരുന്നു ഞാൻ നിലയുറപ്പിച്ചത്.
മുസ്ലിം ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു മുപ്പത്തിരണ്ടുകാരൻ പ്രത്യേക ഗ്രൂപ്പിന്റെ പിന്തുണയോ, ഗോഡ് ഫാദർമാരോ ഇല്ലാതെ ബാലറ്റിലൂടെ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറിയും, അതുവഴി സംസ്ഥാന ഉന്നത സമിതിയിലും അംഗമായി. (ഇന്നും ആ റിക്കാർഡ് നിലനിൽക്കുന്നു).
യുവജന സംഘടനയിലൂടെ ഉള്ള അതിവേഗ വരവും, പ്രായത്തിന്റെ തീക്ഷ്ണമായ രീതിയും സ്വാധീനിച്ചത് പ്രായോഗിക രാഷ്ട്രീയം ആയിരുന്നില്ല. സംഘടനയിൽ സി.എച്ചിന്റെ കാലത്തെക്കാൾ മികച്ച കാലം ഉണ്ടാക്കണമെന്നും, അതുവഴി സമുദായത്തിൽ വളർന്നു വരുന്ന തീവ്രവാദ സമീപനങ്ങളെ
'നവ ജാഗരണം' കൊണ്ട് ശുദ്ധീകരണം നടത്തിയും, ബാബറി മസ്ജിദ് തകർക്കപ്പെട്ട ശേഷം സമുദായത്തിന് ഉണ്ടായ അന്യതാ ബോധത്തിൽ നിന്നും ആത്മ വിശ്വാസം വളർത്താനും കഴിയണമെങ്കിൽ കുഞ്ഞാലിക്കുട്ടിയുട പ്രായോഗിക രാഷ്ട്രീയവും ഒത്തുതീർപ്പുകളും അല്ല, പൂർവ്വ സൂരികളുടെ ആദർശ വിശുദ്ധിയാണ് വേണ്ടത് എന്ന താത്വിക സമീപനത്തോട് ചേർന്ന് വലിയ പോരാട്ടങ്ങളുടെ ഭാഗമായ,ഞാൻ .
പോരാട്ടങ്ങളിൽ ഭൂരിപക്ഷവും ഒളിപ്പോരുകളായിരുന്നു. ഒടുവിൽ അത് ആത്യന്തികമായി കുഞ്ഞാലിക്കുട്ടി വിരുദ്ധ നീക്കം മാത്രമായി മാറി.
പ്രായോഗിക രാഷ്ട്രീയത്തിന്റെയും ഒത്തുതീർപ്പ് ഫോർമുലകളുടേയും തമ്പുരാനായ കുഞ്ഞാലിക്കുട്ടിയോട് തരാ തരത്തിന് വിലപേശി സമയാ സമയങ്ങളിൽ സ്ഥാനമാനങ്ങളും മറ്റു സൗകര്യങ്ങളും തരപ്പെടുത്തിയ ഇതേ ഗ്രൂപ്പ് നേതാക്കൾ ഈ സമയങ്ങളിൽ മറു വശത്ത് ഒരു യുവതയേയും, 'നവ ജാഗ്രണം' സ്വപ്നം കണ്ട വലിയൊരു അണി വൃന്ദത്തേയും, ആദർശ വിശുദ്ധിയും, സമുദായ താല്പര്യങ്ങളും കത്തിച്ച് കുഞ്ഞാലിക്കുട്ടി വിരുദ്ധത തീവ്രമാക്കി നിലനിർത്താൻ ബോധപൂർവം ശ്രമിക്കുകയും വലിയ അളവിൽ അത് വിജയിക്കുകയും ചെയ്തു.
ഈ നീക്കങ്ങളിൽ ആവേശത്തോടെ ഇടപെട്ട കേരളത്തിന്റെ വടക്ക് മുതൽ തെക്ക് വരെയുള്ള ജില്ലകളിലെ നിഷ്കളങ്കമായ നേതൃ ഗുണമുള്ള നിരവധി പേരെ ഈ പാർട്ടിക്ക് നഷ്ടപ്പെട്ടത് ചിലരുടെ നെറികെട്ട ഈ പങ്ക് വെയ്ക്കൽ ശൈലി കൊണ്ടാണ്. ഞാൻ ഇത്തരം പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും വലിയ പ്രചാരകനായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. തത്ഫലമായി അതിലേക്ക് വേണ്ടതിലും കൂടുതൽ രക്തം എന്റെ ദേഹത്ത് നിന്നും വാർന്നിട്ടുമുണ്ട്.......അതിന്റെ പേരിൽ വന്ന വ്യക്തിപരമായ നഷ്ടങ്ങൾ ഒക്കെ നേട്ടങ്ങളായി ഞാൻ കാണും.
കഴിഞ്ഞ മൂന്ന് വർഷമായി അർബുദ രോഗവും ചികിത്സയും കഴിഞ്ഞ് ...മരണ തീരത്ത് നിന്നും ജീവിതത്തിന്റെ കരയിലേക്ക് തിരിച്ചു വന്നപ്പോൾ തീക്ഷ്ണമായ ജീവിതയാത്രയിലെ അനുഭവങ്ങളെ അക്ഷരങ്ങളിൽ കോറിയിടാൻ തീരുമാനിച്ചു അങ്ങനെ 'അർബുദ കാലവും കടന്ന്' എന്ന എന്റെ പുസ്തകം പൂർത്തിയാകുന്നു.
കൗമാരവും, യുവത്വവും, ബലി നൽകിയ പ്രസ്ഥാനത്തേയും, കാലത്തേയും കുറിക്കാതെ പൂർത്തിയാക്കാൻ കഴിത്തതിനാൽ വിവിധ അദ്ധ്യായങ്ങളിലായി ആ കാലം ഞാൻ അടയാളപ്പെടുത്തിയിട്ടുണ്ട്.
ആരോടും ഒരു പരിഭവം കൂടാതെ ജീവിതത്തിൽ സാക്ഷ്യം വഹിച്ചതും പങ്കാളിയായതും, നേരനുഭവങ്ങളും ഒരു തുള്ളി പോലും കലർപ്പില്ലാതെ രേഖപ്പെടുത്താനുള്ള തീരുമാനത്തിൽ ഉറച്ചാണ് പുസ്തക രചന ആരംഭിച്ചത് അതിന്റെ കാരണം കഴിഞ്ഞ കാലത്തെ രേഖപ്പെടുത്തുമ്പോൾ അത് ചരിത്രമായി മാറുന്നു. ചരിത്രത്തിൽ മായം ചേർക്കൽ അക്ഷന്തവ്യമായ അപരാധവുമാണ്.
തലമുറയിലേക്ക് പകർന്നു കൊടുക്കേണ്ട ചരിത്രത്തെ വക്രീകരിക്കാനും അപനിർമ്മിക്കാനും ഫാഷിസ്റ്റുകൾ നടത്തുന്ന നീക്കങ്ങളിൽ നാം പ്രതിഷേധിക്കുന്നവരാണ്. അപ്പോൾ നമ്മൾ ഒരു ചരിത്രം എഴുതുമ്പോൾ സത്യസന്ധത പുലർത്താതെ തരമില്ല. ആ കാലത്ത് ഞാൻ നേരിൽ കണ്ട അഥവാ പങ്കാളി ആയിരുന്ന
'ഐസ്ക്രീം പാർലർ ' ആരോപണം, അതേ തുടർന്ന് ഉണ്ടായ സംഭവങ്ങൾ! അതിനായി പാർട്ടിക്കകത്തും, പുറത്തുമായി ചേർന്ന കൂട്ടായ്മകൾ
ഇടത് സർക്കാറിനെയും മുഖ്യമന്ത്രി നായനാരെയും പ്രകോപിപ്പിക്കാൻ യൂത്ത്ലീഗ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് അതിനായി കേരളത്തിൽ മൂന്ന് മേഖലകളാക്കി നടത്തിയ പ്രചരണ ജാഥകൾ.....
യൂത്ത് ലീഗിന്റെ ഒരു നിയോജക മണ്ഡലം സെക്രട്ടറി മത്രമായിരുന്ന കെ.ടി.ജലീലിനെ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് എത്തിച്ച അണിയറ രാഷ്ട്രീയം.
കുട്ടനാട്ടിലെ സംസ്ഥാന യൂത്ത്ലീഗ് ക്യാമ്പ് ( ക്യാമ്പ് ഡയറക്ടർ ഞാനും)അവിടെ രൂപം കൊണ്ട രാഷ്ട്രീയ നീക്കങ്ങൾ തുടങ്ങി കുറ്റിപ്പുറം തെരഞ്ഞെടുപ്പ് വരെ നീളുന്ന രാഷ്ട്രീയ സംഭവങ്ങളുടെ സാക്ഷ്യം (കുറിപ്പുറത്ത് തെരഞ്ഞെടുപ്പിൽ ജലീലിന്റെ പ്രധാന ചുമതലയും ഞാൻ വഹിച്ചിരുന്നു).
വിശദമായി നിരവധി അദ്ധ്യായങ്ങൾ വിവരിക്കുന്ന പുസ്തകം ഈ മുഖ പുസ്തകത്തിൽ ചർച്ച ചെയ്യാൻ ഉദ്ദേശിച്ചല്ല ഈ വിവരങ്ങൾ ഇവിടെ പോസ്റ്റ് ചെയ്തത്.
കുഞ്ഞാലിക്കുട്ടി സാഹിബിന്റെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചു വരവ്, അതിനായി നവീകരണ വാദികൾ ഉണ്ടാക്കിയ പുതിയ കരാറുകൾ, വർത്തമാന കാലത്തെ ഭരണാധികാരികൾ മാധ്യമങ്ങളോട് കാട്ടുന്ന അസഹിഷ്ണുത ഒക്കെ നിരീക്ഷിച്ചപ്പോൾ ഇത്തരം ഒരു ചർച്ച സത്യസന്ധതയോടെ തുടങ്ങി വെക്കണമെന്ന ചിന്തയാണ് ഈ ദൗത്യത്തിന് മുതിരുന്നത്.
വിസ്തരിച്ചു പറയേണ്ടത് അങ്ങനെയേ ചെയ്യാൻ കഴിയു. അതുകൊണ്ട് ഈ കുറിപ്പ് രണ്ടു ഭാഗമായി പോസ്റ്റ് ചെയ്യും ആദ്യ ഭാഗം ആമുഖമായി കണക്കാക്കുക. രണ്ടാം ഭാഗത്ത് തലക്കെട്ട് സൂചിപ്പിക്കുന്ന വിസ്മയം വിശദീകരിക്കും.
ഇത് ആരേയും വാഴ്ത്താനൊ വീഴ്ത്താനൊ ഉള്ള ശ്രമമല്ല അതുകൊണ്ട് തന്നെ കഴിയുന്നത്ര തെളിവുകളോടെ ആയിരിക്കും സംവാദം.
ഖാൻ ഷാജഹാൻ #
24/09/2020
@രണ്ടാം ഭാഗം 27ന് പോസ്റ്റ് ചെയ്യും തുടർന്ന് വായിക്കുക
Stories you may Like
- ബംഗാളിലെ റേപ്പിസ്റ്റ് ലീഡർ ഷാജഹാൻ ഷെയ്ഖിന്റെ കഥ
- സന്ദേശ്ഖാലി കേസ്: തൃണമൂൽ നേതാവ് ഷാജഹാൻ ശൈഖ് അറസ്റ്റിൽ
- എം വി ആർ അനുസ്മരണ പരിപാടിയിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി
- ഗവർണർ വരുന്നത് കണ്ടു, വാണം വിട്ടതു പോലെ പോകുന്നത് കണ്ടു: പി കെ കുഞ്ഞാലിക്കുട്ടി
- 'മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിലിൽ കൂടി കടക്കേണ്ട കാര്യം മുസ്ലിം ലീഗിനില്ല'
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്