യേശുദാസ് ഗാനഗന്ധർവൻ ആണെങ്കിൽ എസ് പി ബാലസുബ്രമണ്യം ഗന്ധർവഗായകനാണെന്ന് ചൊല്ല്; എന്നിട്ടും ആയിരങ്ങൾ കാൺകെ യേശുദാസിന്റെ പാദങ്ങളിൽ വീണ് സാഷ്ടാംഗം നമസ്ക്കരിച്ചു; സമകാലികനായ ഗായകനെ ബാലുസാർ എന്തിന് നമിക്കണം എന്ന ആരാധകരുടെ ചോദ്യത്തിന് ദാസ് അണ്ണനുള്ള എന്റെ എളിയ ഗുരുദക്ഷിണയെന്ന് മറുപടി; ഒട്ടും ഇഗോയില്ലാതെ ഒരു സംഗീത കാലഘട്ടം ഇനി ഓർമ്മകളിൽ മാത്രം; എസ് പി ബിയും ഗാനഗന്ധർവനും തമ്മിലുണ്ടായിരുന്നത് സഹോദര ബന്ധം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: യേശുദാസ് ഗാനഗന്ധർവൻ ആണെങ്കിൽ എസ് പി ബാലസുബ്രമണ്യം ഗന്ധർവഗായകനാണെന്ന് പറഞ്ഞത് സാക്ഷൽ ഇളയരാജയാണ്. പക്ഷേ ഇന്ന് മഹാനായ ഗായകൻ എസ്പി ബാലസുബ്രമണ്യവും യേശുദാസും തമ്മിലുണ്ടായിരുന്നത് സഹോദര ബന്ധം തന്നെയായിരുന്നു. സമകാലികർ ആയിട്ടും ഒട്ടും ഇഗോ അവരെ ബാധിച്ചിരുന്നില്ല. യേശുദാസ് തന്റെ മാനസഗുരുവാണെന്നായിരുന്നു എസ്പിബി എപ്പോഴും പറയാറുള്ളത്.
സിനിമയിൽ അമ്പതുവർഷം പിന്നിട്ടവേളയിൽ എസ്പി.ബി. അനുവദിച്ച അഭിമുഖത്തിലെ ഒരു പരാമർശം ഇങ്ങനെയായിരുന്നു: ''എന്നേക്കാൾ അഞ്ചോ ആറോ വർഷം മുൻപ് സിനിമയിൽ കടന്നുവന്ന ആളാണ് ദാസ് അണ്ണ. പ്രായംകൊണ്ടും എന്റെ മൂത്ത ജ്യേഷ്ഠൻ. പക്ഷേ, ഞങ്ങളുടെ സംഗീതയാത്രകൾ ഏറെക്കുറെ സമാന്തരമായിരുന്നു. ഒരിക്കലും അദ്ദേഹവുമായി മത്സരിക്കേണ്ടിവന്നിട്ടില്ല എനിക്ക്. ഞങ്ങൾ തമ്മിൽ താരതമ്യംപോലുമില്ല എന്നതാണ് സത്യം. സംഗീതത്തിന്റെ തിയറിയോ വ്യാകരണമോ അറിയാതെ പാട്ടുകാരനായിപ്പോയ ആളാണ് ഞാൻ. അദ്ദേഹമാകട്ടെ ശാസ്ത്രീയസംഗീതവും സിനിമാസംഗീതവും ഒരുപോലെ കൈകാര്യംചെയ്യുന്ന ഒരു സംഗീത സവ്യസാചിയും.'' എസ്പി.ബി. എന്ന മഹാഗായകനുള്ളിലെ വിനയാന്വിതനായ മനുഷ്യന്റെ ഹൃദയനൈർമല്യം മുഴുവനുണ്ട് ഈ വാക്കുകളിൽ.
പൂർവസൂരികളോടുള്ള സ്നേഹാദരങ്ങൾ ഉള്ളിൽ പൊതിഞ്ഞുസൂക്ഷിക്കാനുള്ളതല്ല, പുറമേ പ്രകടിപ്പിക്കാനുള്ളതാണെന്ന് ഉറച്ചുവിശ്വസിക്കുന്നയാളാണ് എസ്പിബി. അതുകൊണ്ടുതന്നെ, സിനിമയിൽ സുവർണജൂബിലി തികച്ച വേളയിൽ ആദ്യം അദ്ദേഹം ചെയ്തത് മാനസഗുരുവായ യേശുദാസിനെ നേരിട്ട് ചെന്ന് ആദരിക്കുകയാണ്. വിജയാ ഗാർഡൻസിൽവെച്ച് എസ്പിബി. യേശുദാസിന് പാദപൂജയർപ്പിക്കുന്ന ചിത്രം മാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ പലർക്കും അദ്ഭുതമായിരുന്നു; ചിലർക്കെങ്കിലും അവജ്ഞയും. ''പ്രതിഭയുടെ കാര്യത്തിൽ യേശുദാസിനെക്കാൾ ഒട്ടും പിന്നിലല്ല ബാലുസാർ. പിന്നെന്തിന് അദ്ദേഹം ദാസിന് മുന്നിൽ സാഷ്ടാംഗം പ്രണമിക്കണം? ഇതൊരുതരം പ്രകടനാത്മകതയല്ലേ എന്ന് സംശയിച്ചുപോകുന്നു.'' സോഷ്യൽ മീഡിയയിൽ യേശുദാസിനെ നമസ്കരിക്കുന്ന എസ്പിബി.യുടെ പടത്തിനുകീഴേ സംശയാലുവായ ഏതോ ഒരു ആരാധകൻ കുറിച്ചു. വിമർശകർക്ക് തെന്നിന്ത്യയുടെ പ്രിയഗായകൻ നൽകിയ മറുപടി ഇങ്ങനെ: ''ഇതെന്റെ ദക്ഷിണയാണ്. സംഗീതജീവിതത്തിൽ എനിക്കെന്നും ജ്യേഷ്ഠതുല്യനും മാർഗദർശിയുമായിരുന്ന ദാസ് അണ്ണനുള്ള എന്റെ എളിയ ഗുരുദക്ഷിണ. അദ്ദേഹത്തിന്റെ പാദങ്ങളിൽ വീണ് നമസ്കരിക്കുമ്പോൾ എന്റെ മനസ്സിൽ മുഴങ്ങിയത് ആ ഗന്ധർവനാദമാണ്. നമ്മുടെയൊക്കെ സൗഭാഗ്യമായ ശബ്ദം...''
അപൂർവങ്ങളിൽ അപൂർവമാണ് യേശുദാസും എസ് പി ബാലസുബ്രമണ്യവും ഒന്നിച്ചു പാടാനെത്തുന്ന വേദികൾ. അതിലും അപൂർവമായിട്ടുള്ള കാഴ്ച്ചയാണ് ഈയിടെ സിങ്കപ്പൂർ കണ്ടത്. അതികായരായ ഗായകർക്കൊപ്പം വേദി പങ്കിട്ട് ഇരുവരുടെയും മക്കളും എത്തി. സിങ്കപ്പൂരിൽ നാലുവർഷം മുമ്പ് സംഘടിപ്പിച്ച 'വോയ്സ് ഓഫ് ലിഗന്റ്സ്' എന്ന സംഗീത പരിപാടിയിലായിരുന്നു ഈ അപൂർവ സംഗമം. പാട്ടിനിടയിൽ എസ് പി ബിയുമായുള്ള ബന്ധത്തെ കുറിച്ചും യേശുദാസ് സംസാരിച്ചു. ഒരിക്കൽ പാരീസിൽ വച്ചുണ്ടായ അനുഭവമാണ് ഗാനഗന്ധർവൻ തുറന്നു പറഞ്ഞത്. ഒരു സംഗീത പരിപാടി കഴിഞ്ഞ് വിശന്ന് ഹോട്ടൽമുറിയിലെത്തിയ തനിക്ക് ഭക്ഷണവുമായി എത്തിയത് സ്വന്തം സഹോദരന്മാരല്ലെന്നും എസ് പി ബാലസുബ്രമണ്യമാണെന്നും യേശുദാസ് പറഞ്ഞപ്പോൾ സദസ്സിൽ നിറഞ്ഞ കൈയടിയായിരുന്നു.
യേശുദാസിന്റെ വാക്കുകൾ ഇങ്ങനെ -'എനിക്ക് ബാലുവെന്നാൽ സ്വന്തം സഹോദരനെപ്പോലെയാണ്. ഇതിപ്പോൾ ഇവിടെ പറയാതെ ഇരിക്കാനാവില്ല. പാരീസിൽ ഒരു പരിപാടി കഴിഞ്ഞ് താമസിക്കുന്ന ഹോട്ടലിലേക്ക് തിരിച്ചെത്തിയതായിരുന്നു. നല്ല വിശപ്പുണ്ടായിരുന്നു. അവിടെയെത്തിയപ്പോൾ കഴിക്കാൻ ഒന്നുമില്ല. അപ്പോൾ ഒരാൾ മുറിയിലേക്ക് വരുന്നു. റൂം സർവീസ് എന്നു പറഞ്ഞുകൊണ്ട് ഒരാൾ വാതിലിൽ തട്ടി. വാതിൽ തുറന്നു നോക്കിയപ്പോൾ ഈ അനുജനാണ്. കൈയിൽ സാദം(തമിഴ്നാട്ടിലെ ഒരു വിഭവം). പുറത്തു പരിപാടികൾക്ക് പോകുമ്പോഴെല്ലാം ഇയാൾ അരി കൈയിൽ കരുതാറുണ്ട്. അന്നും കരുതിയിരുന്നു. കൊണ്ടു വന്ന അരിയും ചട്ണിപ്പൊടിയും എല്ലാം ചേർത്ത് സ്വന്തം റൂമിൽ വച്ച് പാകം ചെയ്ത് എനിക്ക് കൊണ്ടു വന്നു തന്നതാണ്. എന്തൊരു സ്വാദായിരുന്നു! കടുത്ത വിശപ്പ് അനുഭവപ്പെട്ട സമയത്ത് എന്റെ മൂന്നു സഹോദരന്മാരാരും വന്നില്ല. ഇദ്ദേഹമാണ് വന്നത്. അത് മറക്കാനാകില്ലെനിക്ക്. ഇത്രമേൽ പവിത്രമായ ബന്ധം സമ്മാനിച്ച സംഗീതത്തിനു നന്ദി പറഞ്ഞുകൊള്ളട്ടെ.' യേശുദാസ് പറഞ്ഞു നിർത്തിയപ്പോൾ എസ് പി ബിയും അദ്ദേഹത്തിനൊപ്പം കൈകൾ കൂപ്പി താണു വണങ്ങി.
അതുപോലെ തന്നെ പ്രൊഫഷണൽ ഈഗോകളും എസ്പിബിയെ ബാധിച്ചിരുന്നില്ല. ഗാനനിരൂപകനും മാധ്യമ പ്രവർത്തകനുമായ രവിമേനോൻ ഇങ്ങനെ എഴതുന്നു. 'അമരത്തിലെ ''അഴകേ നിൻ മിഴിനീർമണിയീ കുളിരിൽ തൂവരുതേ'' എന്ന സൂപ്പർ ഹിറ്റ് ഗാനത്തെ ചുറ്റിപ്പറ്റി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന 'ഐതിഹ്യം' സത്യമോ എന്നറിയണം. പാട്ടെഴുതിയ കൈതപ്രത്തോടല്ലാതെ മറ്റാരോട് ചോദിക്കാൻ? ഞാൻ ചോദിച്ചു.''കേട്ടത് ശരിയാണ്.''-കൈതപ്രം പറഞ്ഞു. ''യഥാർഥത്തിൽ ആ പാട്ട് ചിത്രയോടൊപ്പം എസ്പി. ബാലസുബ്രഹ്മണ്യത്തെക്കൊണ്ട് പാടിക്കാനായിരുന്നു ഭരതേട്ടന് ആഗ്രഹം. പടത്തിന്റെ മ്യൂസിക് റൈറ്റ്സ് സംബന്ധിച്ച എന്തോ അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ യേശുദാസുമായി ചെറുതായി ഇടഞ്ഞതാണ് കാരണമെന്ന് കേട്ടിരുന്നു. ഇല്ലെങ്കിൽ സ്വാഭാവികമായും രവീന്ദ്രന്റെ ഈണങ്ങൾ ദാസേട്ടനാണല്ലോ പാടുക. ഈ പാട്ടും ദാസേട്ടനെ മനസ്സിൽ കണ്ട് സൃഷ്ടിച്ചതാണ് രവിയേട്ടൻ.''
പാട്ട് റെക്കോഡ്ചെയ്യാൻ എസ്പി.ബി. എത്തുമ്പോൾ ഭരതൻ, രവീന്ദ്രൻ, ലോഹിതദാസ് എന്നിവർക്കൊപ്പം കൈതപ്രവുമുണ്ട് ചെന്നൈയിലെ കോദണ്ഡപാണി തിയേറ്ററിൽ. രവീന്ദ്രൻ പാടിവെച്ച ട്രാക്ക് രണ്ടുപ്രാവശ്യം കേട്ടുനോക്കി എസ്പി.ബി. പിന്നെ സംഗീതസംവിധായകന്റെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു: ''രവീ, ഇത് നീ ആർക്കുവേണ്ടി കംപോസ്ചെയ്ത പാട്ടാണെന്ന് നീ പറയാതെതന്നെ എനിക്കറിയാം. അദ്ദേഹത്തിനുമാത്രമേ ഇത് നീ ഉദ്ദേശിക്കുന്നതരത്തിൽ പാടാനാകൂ.'' എന്ത് മറുപടി പറയണം എന്നറിയില്ലായിരുന്നു രവീന്ദ്രന്. എസ്പി.ബി.ക്ക് മനസ്സുകൊണ്ട് നന്ദിപറഞ്ഞിരിക്കണം അദ്ദേഹം. അപ്രതീക്ഷിതമായ ഈ ചുവടുമാറ്റം സിനിമയുടെ അണിയറപ്രവർത്തകരിൽ ചെറിയൊരു ആശയക്കുഴപ്പമുണ്ടാക്കിയെങ്കിലും 'അമര'ത്തിൽ ഒടുവിൽ യേശുദാസ്തന്നെ പാടി. അഴകേ മാത്രമല്ല, വികാരനൗകയുമായ്, പുലരേ പൂങ്കോടിയിൽ (ലതികയോടൊപ്പം) എന്നീ പാട്ടുകളും.അതായിരുന്നു എസ്പിബി. പ്രൊഫഷണൽ ഈഗോകൾ ഒരിക്കലും ബാധിക്കാത്ത ഗായകനായിരുന്നു അദ്ദേഹം.
Stories you may Like
- ശശികുമാറിന്റെ വെളിപ്പെടുത്തൽ നിർണ്ണായകമാകും; പള്ളിപ്പുറം അപകടത്തിൽ നേര് ഇനി തെളിയുമോ?
- 'കണ്ണേ, കരളേ.. വി എസ്സേ..'; ഐതിഹാസിക സമര ജീവിതത്തിന് നൂറ്റാണ്ട് തികയുമ്പോൾ!
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- എസ് എഫ് ഐയോട് പാർട്ടി വിശദീകരണം തേടും; തോൽവിയിൽ അന്വേഷണവും വരും
- എസ്എഫ്ഐ കോട്ടകൾ തകർത്തെറിഞ്ഞ് കെ എസ് യു, ചരിത്ര നേട്ടം!
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- പെൺഗൂഡാലോചകക്കാർ ഇപ്പോൾ പുറത്ത് വിലസുന്നു; സാക്ഷികളെ സ്വാധീനിക്കാൻ കോളേജിൽ ഇടത് അദ്ധ്യാപക പ്രമുഖരും; 20 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോൾ ചർച്ചയാക്കുന്നത് ആ കള്ള ആത്മഹത്യാ വാദം; സിദ്ധാർത്ഥന്റെ കൊലയാളികൾ രക്ഷപ്പെടുമോ?
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- മുൻഭാര്യയെ കുടുക്കാൻ കാറിൽ മയക്കു മരുന്ന് വെച്ച ശേഷം പൊലീസിൽ അറിയിച്ചു; ചോദ്യം ചെയ്യലിൽ ദമ്പതികൾ നിരപരാധികളെന്ന് മനസ്സിലായതോടെ കള്ളം പൊളിച്ച് പൊലീസ്: യുവാവ് അറസ്റ്റിൽ: ഒളിവിൽ പോയ മുൻഭർത്താവിനായി തിരച്ചിൽ
- അഭിപ്രായം പുറത്തല്ല, പാർട്ടി വേദികളിലാണ് പറയേണ്ടത്; സി കെ പിയുടെ വിവാദ പ്രസ്താവനകൾ കടുത്ത അച്ചടക്ക ലംഘനമെന്ന് സംസ്ഥാന നേതൃത്വം; നിലയ്ക്ക് നിർത്താൻ ദേശീയ നേതൃത്വം ഇടപടണമെന്ന് ആവശ്യം; വിവാദത്തിൽ നിന്ന് തലയൂരാൻ ശ്രമിച്ച് സി കെ പിയും
- രജപുത്രയുടെ സിനിമയിൽ മോഹൻലാൽ നായകൻ; തരുൺ മൂർത്തി സംവിധായകൻ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്