കോവിഡ് ടെസ്റ്റ് നെഗറ്റീവായി വീട്ടിൽ പോകാൻ ഇറങ്ങിയപ്പോൾ കണ്ടത് വീട്ടമ്മ കുളിക്കാൻ കയറുന്നത്; എന്നാൽ പിന്നെ അതുകൂടി മൊബൈലിൽ ചിത്രീകരിച്ചിട്ട് പോകാമെന്ന് ഡിഫി നേതാവിന്റെ തീരുമാനം; യുവതിയുടെ നിലവിളിയിൽ പൊലീസ് എത്തിയിട്ടും അശ്ലീലത വീട്ടിലിരുന്ന് കണ്ട് രസിക്കാൻ കുട്ടി സഖാവിന് അവസരമൊരുക്കി സ്ത്രീത്വത്തെ വഞ്ചിച്ചത് പൊലീസ് തന്നെ; പിടിവീണത് സിപിഎമ്മിന്റെ പാറശ്ശാലയിലെ ഓപ്പറേഷൻ സ്പെഷ്യലിസ്റ്റിന്; ചർച്ചയാകുന്നത് പിണറായി സർക്കാരിന്റെ ഇരട്ട നീതി
എം മനോജ് കുമാർ
തിരുവനന്തപുരം: പാറശാലയിലെ കോവിഡ് നീരീക്ഷണ കേന്ദ്രത്തിൽ യുവതിയുടെ നഗ്നചിത്രം പകർത്താൻ ശ്രമിച്ച ഡിവൈഎഫ്ഐ നേതാവിനെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ച സംഭവം പുകയുന്നു. പാറശ്ശാല ശ്രീകൃഷ്ണ ഫാർമസി കോളേജ് കോവിഡ് സെന്ററിൽ ചികിത്സയിലിരുന്ന വീട്ടമ്മ കുളിക്കാൻ കയറിയപ്പോൾ നഗ്നചിത്രം പകർത്താൻ ഡിവൈഎഫ്ഐ ചെങ്കൽ യൂണിറ്റ് പ്രസിഡന്റ് ഷാലുവിനെ പൊലീസ് രക്ഷിക്കാൻ ശ്രമിച്ച സംഭവമാണ് പുകയുന്നത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരം ചാർജ് ചെയ്യേണ്ട കേസ് ഒതുക്കി സ്റ്റേഷൻ ജാമ്യത്തിൽ വിട്ട സംഭവമാണ് പാറശാലയിൽ പ്രതിഷേധത്തിനു കാരണമായിരിക്കുന്നത്. കേരള പൊലീസ് ആക്റ്റിലെ 119 (ഡി), ഐപിസി 354(സി) എന്നീ വകുപ്പുകൾ പ്രകാരമാണ് പാറശാല പൊലീസ് കേസ് എടുത്തത്. അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വീട്ടിലേക്ക് വിടുകയായിരുന്നു. ഷാലുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ പ്രതിഷേധിച്ച് പാറശാലയിലെ രണ്ടു കോൺഗ്രസ് ബ്ലോക്ക് കമ്മറ്റികൾ സംയുക്തമായി ഇന്നു പാറശാല പൊലീസ് സ്റ്റെഷനിലേക്ക് ഇപ്പോൾ മാർച്ച് നടത്തുകയാണ്.
സിപിഎമ്മിൽ നിന്നും വന്ന രാഷ്ട്രീയ സമ്മർദ്ദം കാരണമാണ് ജാമ്യമില്ലാ വകുപ്പ് പൊലീസ് ഒഴിവാക്കി നിർത്തിയത് എന്നാണ് കോൺഗ്രസ് ഉയർത്തുന്ന ആരോപണം. കോവിഡ് കേന്ദ്രത്തിൽ ചികിത്സയിലുള്ള യുവതിയുടെ നഗ്നദൃശ്യം പകർത്താൻ ശ്രമിച്ച സംഭവം തലസ്ഥാനനഗരിയെ തന്നെ ഞെട്ടിച്ചിരിക്കെയാണ് ജാമ്യമില്ലാ വകുപ്പുകൾ ഒഴിവാക്കി ഡിവൈഎഫ്ഐ നേതാവിനെ രക്ഷിക്കാൻ പൊലീസ് തന്നെ ചൂട്ടുപിടിച്ച സംഭവവും പുറത്ത് വരുന്നത്. മൊബൈൽ ഫോൺ ഉപയോഗിച്ച് യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്താനാണ് ഷാലു ശ്രമിച്ചത്.
സ്വാഭാവികമായും ഇതിൽ ഐടി ആക്റ്റ് വരുകയും സിഐ തന്നെ നേരിട്ട് അന്വേഷിക്കേണ്ട ജാമ്യമില്ല വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യം ആവുകയും ചെയ്യുമായിരുന്നു. എന്നാൽ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രം ചുമത്തി ഷാലുവിനെ പൊലീസ് രക്ഷിക്കാനാണ് ശ്രമിച്ചത്. ഇതാണ് പ്രതിഷേധത്തിനു കാരണമായത്. സ്ത്രീത്വത്തെ അപമാനിക്കുന്നത് ഉൾപ്പെടെയുള്ള വകുപ്പുകൾ ഒഴിവാക്കി. പീഡനത്തിന് സമാനമായ അപമാനിക്കലാണ് ഷാലു യുവതിയോട് ചെയ്തത്. എന്നാൽ അതൊന്നും പൊലീസ് മുഖവിലയ്ക്കെടുത്തില്ല. സിപിഎം സമ്മർദ്ദമാണ് എല്ലാത്തിനും കാരണം.
സ്ത്രീത്വത്തിന് ആയി വാദിക്കുന്ന പിണറായി സർക്കാരിന്റെ കാലത്താണ് ഇതെല്ലാം സംഭവിക്കുന്നത്. വീട്ടമ്മയെ പ്രവേശിപ്പിച്ച കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ ഷാലുവും ചികിത്സയിലായിരുന്നു. ഇന്നലെ ഷാലു കോവിഡ് നെഗറ്റീവ് ആയി. ഷാലുവിനെ ഇന്നലെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. വീട്ടിലേക്ക് പോകാൻ ഒരുങ്ങവേയാണ് വീട്ടമ്മ കുളിക്കാൻ കയറുന്നത് ഷാലു കാണുന്നത്. തൊട്ടു തൊട്ടുള്ള ബാത്ത്റൂം എന്ന സൗകര്യം ഉപയോഗിച്ച് മൊബൈൽ ഫോണിൽ വീട്ടമ്മയുടെ നഗ്നത മൊബൈൽ ഫോണിൽ പകർത്താൻ ഷാലു ശ്രമിക്കുകയായിരുന്നു.
മൊബൈൽ ഫോൺ കണ്ടു വീട്ടമ്മ നിലവിളിച്ചതോടെയാണ് മറ്റുള്ളവർ ഓടിയെത്തുകയും ശാലുവാണ് പ്രതി എന്ന് മനസിലാക്കുകയും ചെയ്തത്. ഇതോടെയാണ് ശാലുവിനെ മറ്റുള്ളവർ തടഞ്ഞുവെച്ച് പൊലീസിനു കൈമാറിയത്. കോവിഡ് സെന്ററിൽ പൊലീസ് എത്തിയെങ്കിലും ഷാലുവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് വിമുഖത കാണിച്ചതായി ആരോപണം വന്നിരുന്നു. ഈ കോവിഡ് സെന്ററുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ ഡിവൈഎഫ്ഐ മുഴുകിയിരിക്കെയാണ് നേതാവിൽ നിന്നും ഡിവൈഎഫ്ഐയുടെ മാനംകെടുത്തിയ ബാത്ത്റൂം ദൃശ്യങ്ങൾ പകർത്താനുള്ള ശ്രമം നടന്നത്.
ഡിവൈഎഫ്ഐയുടെ മാനം പോകും എന്നതിനാലാണ് നേതാക്കൾ ഇടപെട്ടു കേസ് ഒതുക്കാൻ ശ്രമിച്ചത്. പക്ഷെ വീട്ടമ്മ പരാതിയിൽ ഉറച്ചു നിന്നതോടെ കേസ് എടുക്കാൻ കഴിയാതെ വഴിയില്ലെന്നായി. ഇതിനെ തുടർന്നാണ് ഐടി ആക്റ്റ് പ്രകാരമുള്ള വകുപ്പുകൾ ഒഴിവാക്കി ജാമ്യം കിട്ടുന്ന വകുപ്പുകൾ മാത്രം ഉൾപ്പെടുത്തി കേസ് എടുത്ത് ശാലുവിനെ വീട്ടിൽ ക്വാറന്റൈനിൽ കഴിയാൻ വിട്ടത്. സംഭവം പുറത്ത് അറിഞ്ഞതോടെയാണ് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്ത് വന്നത്. സിപിഎമ്മിന്റെ ഗുണ്ടാ നേതാവാണ് ഷാലു എന്ന ആക്ഷേപമാണ് കോൺഗ്രസ് നേതാക്കൾ ഉയർത്തുന്നത്. മറ്റു പാർട്ടികൾക്ക് ഷാലു തലവേദനയാണ്.
സിപിഎമ്മിന്റെ ഓപ്പറെഷൻ സ്പെഷ്യലിസ്റ്റാണ് ശാലു. പാർട്ടിക്ക് ഷാലുവിനെ ഒഴിവാക്കാൻ കഴിയില്ല. അതുകൊണ്ടാണ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി പൊലീസ് ഡിവൈഎഫ്ഐ നേതാവിനെ വിട്ടയച്ചത്. ശല്യക്കാരനായ ഷാലുവിനെതിരെ കേസുകൾ നിലവിലുണ്ട് എന്നാണ് നാട്ടുകാരും പറഞ്ഞത്.
കോവിഡ് സെന്ററിൽ കുളിച്ചു കൊണ്ടിരിക്കുന്ന യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചപ്പോൾ പൊലീസ് പിടിയിലായ യുവാവിനെ എങ്ങനെ പൊലീസ് ജാമ്യം കിട്ടുന്ന വകുപ്പുകൾ മാത്രം ചുമത്തി വീട്ടിലേക്ക് വിടും. ഡിവൈഎഫ്ഐ നേതാവ് ആയതിനാലാണ് പൊലീസ് ഇങ്ങനെ ചെയ്തത്. പ്രതി ഡിവൈഎഫ്ഐ നേതാവ് ആയതിനാൽ പ്രതിയെ പൊലീസ് രക്ഷിക്കാൻ ശ്രമിച്ചു. ഇതിൽ കോൺഗ്രസിന് പ്രതിഷേധമുണ്ട്. അതിനാലാണ് പരശുവയ്ക്കൽ, പാറശാല കോൺഗ്രസ് മണ്ഡലം കമ്മറ്റികൾ യോജിച്ച് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തുന്നത്-പാറശാല കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ മറുനാടനോട് പറഞ്ഞു.
ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത് പൊലീസ് ക്വാറന്റൈനിൽ പ്രതിയെ പ്രവേശിപ്പിക്കേണ്ടതുണ്ടായിരുന്നു. പൊലീസ് അവരുടെ ഡ്യൂട്ടിയിൽ വീഴ്ച വരുത്തി. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ പെരുമാറി പ്രതിയെ സഹായിക്കാൻ ശ്രമിച്ചു. ഇതുകൊണ്ടാണ് മാർച്ച് നടത്തുന്നത്-സത്യനേശൻ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍