ലോകത്ത് ഡിഎംആർസി മാത്രമല്ല, ഒരു സ്ഥാപനത്തെയോ വ്യക്തിയേയോ ആശ്രയിച്ച് പദ്ധതികൾ എവിടെയങ്കിലും നടത്താൻ പറ്റുമോ.... കൺസൾട്ടൻസി കരാർ നൽകിയതിൽ അപാകതയുണ്ട്; ഉറഞ്ഞു തുള്ളി വർഷങ്ങൾക്ക് മുമ്പ് മെട്രോ മാനെ അപമാനിച്ചത് സിപിഎം മുൻ എംഎൽഎ ശിവൻകുട്ടി; ആധുനിക കേരളത്തിലെ ഏറ്റവും വലിയ എൻജിനീയറിങ് ദുരന്തം എൻജിനീയറിങ് വിസ്മയമാവാൻ അധികനാളുകളില്ലെന്ന് ഇപ്പോൾ പുകഴ്‌ത്തുന്നത് സിപിഎം മന്ത്രി സുധാകരനും; പാലാരിവട്ടത്ത് പ്രതീക്ഷ ശ്രീധരൻ ഇഫക്ടിൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഒടുവിൽ അതിവേഗ ഔദ്യോഗിക അറിയിപ്പും. അപകടാവസ്ഥയിലായ പാലാരിവട്ടം മേൽപ്പാലത്തിന്റെ പുനർനിർമ്മാണം ഏറ്റെടുക്കാൻ സമ്മതം അറിയിച്ചുകൊണ്ട് ഇ.ശ്രീധരൻ സർക്കാരിന് കത്ത് നൽകി. ഇതോടെ സർക്കാർ പ്രതീക്ഷയിലാകുകയാണ്. ശ്രീധരന്റെ കത്ത് ലഭിച്ചുവെന്ന് മന്ത്രി ജി.സുധാകരൻ അറിയിച്ചു. സമൂഹ മാധ്യമത്തിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആധുനിക കേരളത്തിലെ ഏറ്റവും വലിയ എൻജിനീയറിങ് ദുരന്തം എൻജിനീയറിങ് വിസ്മയമാവാൻ അധികനാളുകളില്ലെന്നും അദ്ദേഹം ഫെയ്‌സ് ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രിയും ഞാനും ഫോൺ മുഖാന്തിരം അദ്ദേഹവുമായി ആശയ വിനിമയം നടത്തിയപ്പോൾ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും വിശ്രമ ജീവിതം ആരംഭിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും അതിനാൽ പാലം നിർമ്മാണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ആലോചിച്ച് മറുപടി പറയാമെന്നും ഇ.ശ്രീധരൻ അറിയിച്ചിരുന്നു. പിന്നീട് സംസ്ഥാന സർക്കാരിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ച് പാലാരിവട്ടം പാലത്തിന്റെ പുനർനിർമ്മാണ പ്രവർത്തനം ഏറ്റെടുക്കുന്നതിന് തയാറാണെന്ന് അദ്ദേഹം ഫോൺ മുഖാന്തിരം അറിയിച്ചിരുന്നു. ഇന്ന് പാലം നിർമ്മാണം ഏറ്റെടുക്കുന്നതിന് സമ്മതമറിയിച്ചു കൊണ്ടുള്ള ഔദ്യോഗികമായ കത്ത് ലഭിച്ചുവെന്ന് സുധാകരൻ പറയുന്നു.
പാലം പുനർനിർമ്മാണത്തിനായി വിവിധ പ്രവൃത്തികൾ നടപ്പിലാക്കുന്നതിനായി സർക്കാർ ഡിപ്പോസിറ്റ് ചെയ്ത തുകയുടെ ബാക്കി നിൽപ്പായ തുക ചിലവഴിച്ച് ഡി.എം.ആർ.സി തന്നെ നിർമ്മാണ പ്രവർത്തനം ഏറ്റെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മേൽപ്പാല നിർമ്മാണം ഉടൻ ആരംഭിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് ആർ.ബി.ഡി.സി.കെയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ശ്രീ.ഇ.ശ്രീധരന്റേയും ഡി.എം.ആർ.സിയുടേയും സമർത്ഥ നേതൃത്വത്തിൽ കേരളത്തിലെ ഏറ്റവും ഗതാഗത സാന്ദ്രതയുള്ള സ്ഥലത്ത് ഉയരുന്ന പുനർ നിർമ്മിക്കപ്പെടുന്ന പാലാരിവട്ടം പാലം എട്ട്, ഒൻപത് മാസങ്ങൾ കൊണ്ട് പൂർത്തിയാവുമെന്നും യാത്രക്കാരുടെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമാവുമെന്നും വിശ്വസിക്കപ്പെടുന്നു.സംസ്ഥാന സർക്കാരിന് അധിക സാമ്പത്തിക ബാദ്ധ്യതയില്ലാതെയാണ് ഡി.എം.ആർ.സി നിർമ്മാണം ഏറ്റെടുത്ത് നടത്തുന്നത്-മന്ത്രി കുറിച്ചു.
ഇതോടെ ശ്രീധരനെ മുമ്പ് സിപിഎം നേതാവ് ശിവൻകുട്ടി വിമർശിച്ചതും ചർച്ചയാവുകയാണ്. കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ലൈറ്റ് മെട്രോ പദ്ധതിയുടെ കരാർ ഡിഎംആർസിക്ക് നൽകിയത് മാനദണ്ഡങ്ങൾ പാലിച്ചല്ല എന്നായിരുന്നു സിപിഎം നേതാവായിരുന്ന വി ശിവൻകുട്ടിയുടെ അന്നത്തെ ആരോപണം.''ലോകത്ത് ഡിഎംആർസി മാത്രമല്ല, ഒരു സ്ഥാപനത്തെയോ വ്യക്തിയേയോ ആശ്രയിച്ച് പദ്ധതികൾ എവിടെയങ്കിലും നടത്താൻ പറ്റുമോ..കൺസൾട്ടൻസി കരാർ നൽകിയതിൽ അപാകതയുണ്ട്''-എന്നിങ്ങനെ ആയിരുന്നു സിപിഎം നേതാവിന്റെ വിമർശനം. ശ്രീധരന്റെ മറുപടി കേൾക്കാൻ പോലും തയ്യാറാകാതെ വി ശിവൻകുട്ടി എംഎൽഎയും സിപിഎം സംഘവും ഇത് സംബന്ധിച്ച സെമിനാറിൽ നിന്ന് അന്ന് നേതാക്കൾ ഇറങ്ങിപ്പോവുകയും ചെയ്തു.
മെട്രോമാൻ ഇ ശ്രീരനെ അപമാനിക്കരുത് എന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടുവെങ്കിലും ശിവൻകുട്ടി വഴങ്ങിയില്ല. ''കേരളത്തിന് വേണ്ടെങ്കിൽ താനും ഡിഎംആർസിയും പദ്ധതിയിൽ നിന്ന് പിന്മാറാൻ തയ്യാറാണ്. ഞാൻ കേരളത്തിലുള്ളയാളാണ്.കേരളത്തോട് തനിക്ക് പ്രതിബന്ധതയുണ്ട്. എന്നും ശ്രീധരൻ ശിവൻകുട്ടിക്ക് മറുപടി നൽകി. ഇ ശ്രീധരനെ കേരളത്തിന് വേണം എന്ന ആവശ്യവുമായി മോഹൻലാൽ എഴുതിയ ബ്ലോഗും അക്കാലത്ത് ചർച്ചയായി. അന്ന് ഇ ശ്രീധരനെതിരെ ശക്തമായി രംഗത്തെത്തിയ സിപിഎം നേതാക്കൾ ഇപ്പോൾ അനാവശ്യവിവാദത്തിൽ തൂങ്ങി ഇ ശ്രീധരന് വേണ്ടി വാദിക്കുന്നത് കാലം നൽകിയ തിരിച്ചടിയാണെന്നാണ് സോഷ്യൽ മീഡിയ പരിഹാസം. ഇങ്ങനെ എങ്കിലും ഇ ശ്രീധരനെ അംഗീകരിച്ചല്ലോ എന്നാണ് കളിയാക്കൽ.
2015ൽ സംഭവിച്ചത്
2015ൽ ലൈറ്റ് മെട്രോ പ്രായോഗികമാക്കുന്നതിന് വേണ്ട നിർദ്ദേശങ്ങൾക്കായി തിരുവനന്തപുരം വികസന അഥോറിറ്റി(ട്രിഡ) സംഘടിപ്പിച്ച ശില്പശാലയിൽ സംസാരിക്കുമ്പോഴായിരുന്നു സിപിഎമമിന്റെ വിമർശനം. ഡി.എം.ആർ.സി.ക്ക് കൺസൾട്ടൻസി കരാർ നൽകിയതിൽ വൻ ക്രമക്കേടുണ്ടെന്ന് ആരോപിച്ചതിനെത്തുടർന്നുണ്ടായ വാക്കേറ്റത്തിനൊടുവിൽ വി.ശിവൻകുട്ടി എംഎൽഎ., മേയർ കെ.ചന്ദ്രിക തുടങ്ങിയ എൽ.ഡി.എഫ്. അംഗങ്ങൾ ശില്പശാലയിൽനിന്ന് ഇറങ്ങിപ്പോയി.
ലൈറ്റ് മെട്രോ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാനെത്തിയ ഇ.ശ്രീധരന്റെ മുന്നിൽ എൽ.ഡി.എഫ്., കോൺഗ്രസ് അംഗങ്ങൾ തമ്മിൽ വാക്പോരും സംഭവിച്ചിരുന്നു. പദ്ധതിയെക്കുറിച്ച് പവർപോയിന്റ് പ്രസന്റേഷൻ നടത്തിയ ശേഷം ഇ.ശ്രീധരൻ സീറ്റിലേക്ക് മടങ്ങിയതിനുപിന്നാലെ വി.ശിവൻകുട്ടി എംഎൽഎ. ഡി.എം.ആർ.സി.ക്കെതിരെ വിമർശമുന്നയിക്കുകയായിരുന്നു. മോണോറെയിൽ പദ്ധതി അട്ടിമറിച്ചത് ഇ.ശ്രീധരനാണെന്നും മത്സരാധിഷ്ഠിത ടെൻഡർ വിളിക്കാതെ ഡി.എം.ആർ.സി.യെ കൺസൾട്ടന്റായി നിയമിച്ചതിൽ അഴിമതിയും ഭരണഘടനാലംഘനവുമുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
വിമർശമുന്നയിച്ച ശേഷം മറുപടി കേൾക്കാൻ നിൽക്കാതെ തനിക്ക് അത്യാവശ്യമായി ഒരിടത്ത് പോകേണ്ടതുണ്ടെന്നുപറഞ്ഞ് ശിവൻകുട്ടി എണീറ്റതോടെയാണ് ബഹളം തുടങ്ങിയത്. ആരോപണമുന്നയിച്ച ശിവൻകുട്ടി, ശ്രീധരന്റെ മറുപടി കേൾക്കാൻ തയ്യാറാകണമെന്ന് നഗരസഭാ കൗൺസിലർമാരായ കോൺഗ്രസ്സിലെ കെ.മഹേശ്വരൻനായരും ആർ.ഹരികുമാറും ആവശ്യപ്പെട്ടു. എന്നാൽ, താനിറങ്ങുകയാണെന്ന് ശിവൻകുട്ടി പറഞ്ഞു. തുടർന്ന് വാക്കേറ്റം രൂക്ഷമായി. ഒടുവിൽ മേയർ കെ.ചന്ദ്രിക, ഡെപ്യൂട്ടി മേയർ ജി.ഹാപ്പികുമാർ, മരാമത്ത് സമിതി അധ്യക്ഷൻ വി എസ്.പത്മകുമാർ എന്നിവരെയും ഒപ്പം കൂട്ടി ശിവൻകുട്ടി യോഗം ബഹിഷ്‌കരിക്കുകയായിരുന്നു.
ശില്പശാലയ്ക്കൊടുവിൽ ശിവൻകുട്ടിയുടെ വിമർശങ്ങൾക്ക് ഇ.ശ്രീധരൻ അക്കമിട്ട് മറുപടി നൽകി. കൊച്ചി മെട്രോ പദ്ധതി സുതാര്യമായി നടപ്പാക്കാൻ തങ്ങളുടെ പങ്കാളിത്തം ആവശ്യപ്പെട്ടത് എൽ.ഡി.എഫ്. ആണെന്നും ശ്രീധരൻ ഓർമിപ്പിച്ചു.
വിമർശിച്ചവർ കുടുങ്ങി
ശ്രീധരൻ കാര്യക്ഷമതയില്ലാത്തവനും അഴിമതിക്കാരനുമാണെന്ന് കത്തയച്ച ഐ.എ.എസ് പ്രമുഖർ, ഇന്ന് അഴിമതിക്കേസുകളിൽ പ്രതികളായത് വിധിവൈപരീത്യം. സുഗമവും സുരക്ഷിതവും കൃത്യനിഷ്ഠയുമുള്ള മെട്രോ യാത്രാസംസ്‌കാരം രാജ്യത്തിന് സമ്മാനിച്ച ഇ.ശ്രീധരന്റെ ജീവിതം പുതുതലമുറയ്ക്കുള്ള പാഠപുസ്തകമാണ്. രാമേശ്വരവും തമിഴ്‌നാടും കൂട്ടിമുട്ടിക്കുന്ന പാമ്പൻപാലം 1963ൽ കടലെടുത്തപ്പോൾ, 31കാരനായ യുവഎക്സിക്യുട്ടീവ് എൻജിനിയറെ പുനർനിർമ്മാണം ഏൽപ്പിച്ചപ്പോൾ ജനറൽമാനേജർ ബി.സി.ഗാംഗുലിയെ പലരും വിമർശിച്ചു. പുതിയപാലം പണിയാൻ സർക്കാരിനോട് ഒരുവർഷം സാവകാശം നേടിയ റെയിൽവേ, ശ്രീധരന് ആറുമാസമാണ് നൽകിയത്. പണിതീരാൻ ഒരാഴ്ചകൂടി വേണമെന്ന് റെയിൽവേമന്ത്രി എസ്.കെ.പാട്ടീൽ പാർലമെന്റിനെ അറിയിച്ച രാത്രിയിൽ പാമ്പൻപാലത്തിന്റെ അവസാന ഗർഡറുമിട്ട് രാമേശ്വരത്തേക്കുള്ള ട്രെയിനിന് ശ്രീധരൻ പച്ചക്കൊടി വീശിക്കഴിഞ്ഞിരുന്നു. 46ദിവസം കൊണ്ട് പാമ്പൻപാലം പുതുക്കിപ്പണിത ശ്രീധരൻ രാഷ്ട്രപതിയുടെ മെഡലായിരുന്നു സമ്മാനം.
അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയിലൂടെ മലയും പുഴയും കുന്നും കടന്ന് ശ്രീധരൻ ഒരുക്കിയ 760കിലോമീറ്റർ റെയിൽപാത, ബ്രിട്ടീഷുകാർ പോലും അസാദ്ധ്യമെന്ന് എഴുതിത്ത്ത്ത്ത്ത്തള്ളിയതായിരുന്നു. മൂന്ന് സംസ്ഥാനങ്ങളിലെ അരലക്ഷം ഭൂവുടമകളിൽ നിന്ന് ഒരുവർഷത്തിനുള്ളിൽ നേരിട്ട് ഭൂമിയേറ്റെടുത്ത ശ്രീധരന്റെ എൻജിനിയറിങ് വൈദഗ്ദ്ധ്യവും നിശ്ചയദാർഡ്യവുമാണ് രാജ്യം പിന്നീട് കണ്ടത്. പശ്ചിമഘട്ടമലകൾ പിളർന്നും തുരന്നും കൂറ്റൻ പാലങ്ങളുണ്ടാക്കിയും കൊങ്കൺപാതയ്ക്ക് ശ്രീധരൻ വഴിയൊരുക്കി. 92ടണലുകൾ, 179വൻപാലങ്ങൾ, 1819ചെറുപാലങ്ങൾ എന്നിവയൊരുക്കി പ്രകൃതിയുടെ പ്രതിബന്ധങ്ങൾ മറികടക്കാൻ ശ്രീധരന് വേണ്ടിവന്നത് ഏഴുവർഷവും മൂന്നുമാസവും. 82.5കിലോമീറ്ററിലേറെയുള്ള മൊത്തം തുരങ്കങ്ങളും കപ്പലുകൾക്ക് കടന്നുപോകാവുന്ന തരത്തിലെ പാലങ്ങളും മണ്ണിടിച്ചിൽ മറികടക്കാൻ കോൺക്രീറ്റ് പമ്പുചെയ്തുണ്ടാക്കിയ കൃത്രിമപാറയുമെല്ലാം ശ്രീധരനൊരുക്കിയ അത്ഭുതങ്ങളാണ്, അതും പറഞ്ഞതിലും മൂന്നുവർഷം മുൻപ്.
ഡൽഹിയിൽ നിന്ന് ഹരിയാനയിലേക്കുള്ള രണ്ടരമണിക്കൂർ ബസ്യാത്രയെ മെട്രോയിലെ ശീതികരിച്ച മുക്കാൽമണിക്കൂർ യാത്രയാക്കി മാറ്റിയത് പട്ടാമ്പിക്കാരൻ ശ്രീധരനായിരുന്നു. ശീതീകരിച്ച ട്രെയിനുകളിലെ വളഞ്ഞുപുളഞ്ഞുള്ള ആകാശയാത്ര രാജ്യതലസ്ഥാനത്തിന്റെ മുഖംമാറ്രി. കൃത്യതയുള്ള സർവീസുകൾ ഡൽഹിയുടെ ജീവിതതാളമായി മാറി. പട്ടാമ്പി കറുകപുത്തൂരിൽ അമ്മാളുഅമ്മയുടെയും നീലകണ്ഠൻ മൂസിന്റെയും മകനായ എളാട്ടുവളപ്പിൽ ശ്രീധരൻ ശുദ്ധവെജിറ്റേറിയനാണ്. പുലർച്ചെ നാലരയ്ക്കുണർന്ന് അരമണിക്കൂർ ഭാഗവതപാരായണം. പ്രാണായാമം, യോഗ, ധ്യാനം. ഒരുമണിക്കൂർ പ്രഭാതസവാരി. സ്വാമി ഭൂമാനന്ദതീർത്ഥയാണ് ആത്മീയഗുരു. എട്ടേമുക്കാലിന് ഓഫീസിലെത്തും. ഫയലുകളെല്ലാം ഏകാഗ്രതയോടെ പഠിക്കും. മൊബൈൽഫോൺ ഉപയോഗം നന്നേകുറവ്. രാത്രി ഒമ്പതരയ്ക്ക് ഉറക്കം. ഭഗവദ്ഗീതയാണ് മാർഗ്ഗദർശി. ഭാര്യ-രാധ. ഇംഗ്ലണ്ടിൽ ഡോക്ടറായ അച്യുത്മേനോൻ, ബംഗളുരുവിൽ എ.ബി.ബിയിൽ ചീഫഎൻജിനിയറായ കൃഷ്ണദാസ് എന്നിവർ മക്കൾ.
പാലക്കാട് ബേസൽ സ്‌കൂൾ പഠനകാലത്ത് ഫുട്ബോൾ, അത്‌ലറ്റിക് താരം. പാലക്കാട് വിക്ടോറിയയിലെ പഠനകാലത്ത് സൗത്ത്മലബാർ കായികമേളയിൽ ഹർഡിൽസ് മത്സരത്തിൽ ഒന്നാമൻ. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന ടി.എൻ.ശേഷൻ സ്‌കൂളിലും കോളേജിലും സഹപാഠി. കാക്കിനട എൻജിനിയറിങ് കോളേജിലെ ഫുട്ബോൾ ടീം ക്യാപ്റ്റൻ. കോഴിക്കോട് പോളിടെക്നിക് അദ്ധ്യാപകനായശേഷമാണ് 1954ഡിസംബറിൽ റെയിൽവെയിൽ ചേർന്നത്.കൊച്ചിൻ കപ്പൽശാലയുടെ ചെയർമാനായിരുന്നപ്പോഴാണ് ഒരുവർഷം കൊണ്ട് റാണിപത്മിനി കപ്പൽ നീറ്രിലിറക്കിയത്. 48തുരങ്കങ്ങളുള്ള കർണാടകത്തിലെ ഹാസൻ-മംഗലാപുരം പാതയും പറഞ്ഞസമയത്തിനകം പൂർത്തിയാക്കി. അങ്ങനെ വിസ്മയങ്ങൾ പലതു തീർത്തു ശ്രീധരൻ.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്‌കൂൾ നയത്തിന്റെ വിജയമെന്ന് സ്‌കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍