Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഒപ്പിട്ട ജൂലൈ 11നു രാവിലെ തദ്ദേശസെക്രട്ടറിയുടെ കത്ത് ലഭിച്ചപ്പോൾ മാത്രമാണ് ഇതിനെ കുറിച്ച് സിഇഒ യുവി ജോസ് അറിഞ്ഞത്; പിന്നെ ഒന്നും ആലോചിക്കാതെ ഒപ്പിടൽ! ധാരണാപത്രം ആരാണ് തയ്യാറാക്കിയെന്ന് പോലും അറിയില്ലെന്ന് ലൈഫ് മിഷന്റെ വിചിത്ര വിവരാവകാശ മറുപടി; മിനിട്‌സും ഇല്ല; ധാരണാപത്രത്തിനു ശേഷം ഓരോ പദ്ധതിക്കും പ്രത്യേക കരാർ വേണമെന്നു വ്യവസ്ഥയും അട്ടിമറിച്ചു; കള്ളക്കളികൾക്ക് തെളിവായി വിവരാവകാശ മറുപടിയും; വടക്കാഞ്ചേരി ലൈഫ് മിഷിനിൽ സിബിഐയ്ക്ക് സാധ്യത കൂടി

ഒപ്പിട്ട ജൂലൈ 11നു രാവിലെ തദ്ദേശസെക്രട്ടറിയുടെ കത്ത് ലഭിച്ചപ്പോൾ മാത്രമാണ് ഇതിനെ കുറിച്ച് സിഇഒ യുവി ജോസ് അറിഞ്ഞത്; പിന്നെ ഒന്നും ആലോചിക്കാതെ ഒപ്പിടൽ! ധാരണാപത്രം ആരാണ് തയ്യാറാക്കിയെന്ന് പോലും അറിയില്ലെന്ന് ലൈഫ് മിഷന്റെ വിചിത്ര വിവരാവകാശ മറുപടി; മിനിട്‌സും ഇല്ല; ധാരണാപത്രത്തിനു ശേഷം ഓരോ പദ്ധതിക്കും പ്രത്യേക കരാർ വേണമെന്നു വ്യവസ്ഥയും അട്ടിമറിച്ചു; കള്ളക്കളികൾക്ക് തെളിവായി വിവരാവകാശ മറുപടിയും; വടക്കാഞ്ചേരി ലൈഫ് മിഷിനിൽ സിബിഐയ്ക്ക് സാധ്യത കൂടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വടക്കാഞ്ചേരിയിൽ പാർപ്പിട സമുച്ചയം പണിയാൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ലൈഫ് മിഷൻ സിഇഒ ഒപ്പിട്ട ധാരണാപത്രം ആരാണ് തയാറാക്കിയതെന്ന് 'അറിയില്ലെന്ന' വിചിത്ര ഉത്തരവുമായി വിവരാവകാശ മറുപടി. സാധാരണ പലതരത്തിലുള്ള നിയമ പരിശോധനകൾക്ക് ശേഷമാണ് സർക്കാർ കരാറുകളും ധാരണാപത്രങ്ങളും ഒപ്പിടാറുള്ളത്. എന്നാൽ ഈ ഉത്തരവ് ആരാണ് തയ്യാറാക്കിയെന്ന് പോലും ലൈഫ് മിഷന് അറിയില്ല. ഇത് പുതിയ ചർച്ചകൾക്കാണ് വഴിയൊരുക്കുന്നത്.

ജൂലൈയിൽ തദ്ദേശ സെക്രട്ടറി ലൈഫ് മിഷന് അയച്ച കത്തിൽ റെഡ് ക്രസന്റാണ് ധാരണാപത്രം തയാറാക്കിയതെന്നു വ്യക്തമാക്കിയിട്ടും അതറിയില്ലെന്ന നിലപാടിലാണ് പരസ്യമായി ലൈഫ് മിഷൻ എടുക്കുന്നതെന്നാണ് ഉയരുന്ന വാദം. ധാരണാപത്രം ഒപ്പിട്ട ജൂലൈ 11നു രാവിലെ തദ്ദേശസെക്രട്ടറിയുടെ കത്ത് ലഭിച്ചപ്പോൾ മാത്രമാണ് ഇതിനെക്കുറിച്ച് സിഇഒ: യു.വി.ജോസ് അറിഞ്ഞതെന്നും വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു. അങ്ങനെ ഒരു ധാരണാപത്രവും വ്യക്തതയില്ലാതെ ആരും ഒപ്പിടാൻ പാടില്ല. ഇതാണ് യുവി ജോസ് ലംഘിച്ചതെന്നാണ് വ്യക്തമാകുന്നത്.

ഈ ചടങ്ങിന്റെ മിനിറ്റ്‌സ് ലഭിച്ചിട്ടില്ലെന്നും ലൈഫ് മിഷൻ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മിനിറ്റ്‌സ് ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്നായിരുന്നു മറുപടി. ഇത്രയും പ്രധാനമായ പരിപാടിക്ക് എന്തുകൊണ്ട് മിനിറ്റ്‌സ് ഇല്ലാതെ പോയെന്ന ചോദ്യത്തിനും ഉത്തരമില്ല. അങ്ങനെ സർവ്വത്ര ദുരൂഹമാണ് ഈ പദ്ധതി. ധാരണാപത്രത്തിനു ശേഷം ഓരോ പദ്ധതിക്കും പ്രത്യേക കരാർ വേണമെന്നു വ്യവസ്ഥയുണ്ടെങ്കിലും അതും ഉണ്ടായിട്ടില്ല. സംയുക്തമായി നടപ്പാക്കുന്ന പദ്ധതികൾക്കും വ്യത്യസ്തമായ നിബന്ധനകളാണുള്ളതെന്നാണു വിശദീകരണം. ധാരണാപത്രത്തിലെ ആറാം അനുച്ഛേദ പ്രകാരം റെഡ് ക്രസന്റ് നേരിട്ട് നടപ്പാക്കുന്ന പദ്ധതിക്കു തുടർകരാർ വേണ്ടെന്നാണു വാദം.

യു.എ.ഇ റെഡ്ക്രസന്റ് സഹകരണത്തോടെ നടപ്പാക്കുന്ന വടക്കാഞ്ചേരിയിലെ ലൈഫ്മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും സിബിഐ അന്വേഷണത്തിന് സാധ്യതയേറി. ഇതിനിടെയാണ് വിചിത്ര വിവരാവകാശ രേഖയും പുറത്തു വരുന്നത്. ലൈഫ് മിഷൻ കരാർ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പരിശോധിക്കുന്നുണ്ട്. അന്വേഷണം നടക്കുകയാണെന്നും റെഡ് ക്രെസന്റുമായുണ്ടാക്കിയ ധാരണാപത്രം ഉൾപ്പെടെയുള്ളവയുടെ നിയമവശം പരിശോധിക്കുകയാണെന്നും മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

കേന്ദ്ര വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങൾ കേരളം ഈ വിഷയത്തിൽ പ്രോട്ടോകോൾ ലംഘനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ആ സാഹചര്യത്തിൽ സിബിഐ അന്വേഷണത്തിന് അനുകൂല നിലപാടിലാണ് ഈ വകുപ്പുകളും. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങൾ എൻ.ഐ.എ, എൻഫോഴ്‌സ്‌മെന്റ് ഏജൻസികളിൽനിന്ന് സിബിഐ ശേഖരിച്ചു തുടങ്ങി. 20 കോടി രൂപയുടെ പദ്ധതിയിൽ ഒമ്പതു കോടിയുടെ അഴിമതി നടന്നതായി അനിൽ അക്കര എംഎ‍ൽഎ സിബിഐ കൊച്ചി യൂനിറ്റ് എസ്‌പിക്കും പരാതി നൽകിയിട്ടുണ്ട്.

ആ സാഹചര്യത്തിൽ സി.ബി.െഎ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാണു സാധ്യത. ലൈഫ് മിഷൻ അധ്യക്ഷനായ മുഖ്യമന്ത്രി, സഹഅധ്യക്ഷനായ തദ്ദേശമന്ത്രി, മുൻ സിഇഒ, ഇപ്പോഴത്തെ സിഇഒ, സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് നായർ, നിർമ്മാണ കരാർ കമ്പനിയായ യുനിടാക് എം.ഡി എന്നിവർക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

വിദേശസഹായം സ്വീകരിക്കൽ നിയമം ലംഘിച്ചതായാണ് പരാതിയിലെ ആക്ഷേപം. ആ സാഹചര്യത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ സിബിഐക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അനുവാദം ആവശ്യവുമില്ല. കേസിൽ ഉദ്യോഗസ്ഥ പങ്കാളിത്തം തെളിഞ്ഞാൽ അവർക്കെതിരെ നടപടി സ്വീകരിക്കാൻ കുറ്റപത്രം സമർപ്പിക്കുന്ന ഘട്ടത്തിൽ പ്രോസിക്യൂഷൻ അനുമതി തേടിയാലും മതി.

ലൈഫ് പദ്ധതി അന്വേഷണം ഏറ്റെടുക്കുന്നതോടെ യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും സിബിഐ അന്വേഷണ പരിധിയിൽ വരുമെന്നാണ് വിവരം. യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടതിൽതന്നെ സംസ്ഥാനത്ത് പ്രോട്ടോകോൾ ലംഘനം നടന്നെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP