എല്ലാം ശരിയാകും എന്നാണ് അവർ പറയുന്നത്..അതിൽ വിശ്വസിക്കാത്തവരെയും അൽപവിശ്വാസികളെയും ശരിപ്പെടുത്തും; പ്രതിപക്ഷ സ്വരങ്ങൾ നേർത്തു നേർത്തു ഇല്ലാതാകുന്ന അവസ്ഥ; രാജ്യം ഇതുപോലെ ഒരവസ്ഥയിലൂടെ പോയിട്ടില്ല; ജനായത്ത സംവിധാനത്തിന്റെ അന്ത്യ കൂദാശകൾ: ജെ.എസ്.അടൂർ എഴുതുന്നു
ജെ എസ് അടൂർ
ജനായത്ത സംവിധാനത്തിന്റെ അന്ത്യ കൂദാശകൾ
സർക്കാർ ഒന്നിന് പുറകെ ഒന്നായി ബില്ലുകൾ കൊണ്ടു വന്നു പാർലമെന്റിൽ പോലും അധിക ചർച്ചയില്ലാതെ പാർലമെന്ററി സബ്ജക്കറ്റ് കമ്മറ്റികളുടെ വിശദ പരിശോധന (scrutiny )ഇല്ലാതെ ഒന്നിന്ന് പുറകെ മറ്റൊന്നായി പാസ്സാക്കുകയാണ്
എന്താണ് പ്രശ്നം?
ഒന്നാമത്തെത് എക്സികുറ്റിവിന്റെ അപ്രമാദിത്തം തന്നെയാണ്. അധികാരം കേന്ദ്രീകരിക്കുന്നത് തടയിടാന് പാർലിമെന്റ്, ജൂഡിഷ്യറി, എക്സികൂട്ടിവ് എന്നിവക്ക് 'ചെക്ക് ആൻഡ് ബാലൻസ് ഓഫ് പവർ ' എന്ന അടിസ്ഥാന ജനായത്ത തത്വമാണ് ജനാധിപത്യ ഭരണ വ്യവസ്ഥയുടെ കാതൽ. ഈ മൂന്നു എസ്റ്റേറ്റിനോടൊപ്പം സ്വതന്ത്ര മാധ്യമങ്ങൾ എന്ന ഫോർത് എസ്റ്റേറ്റും സ്വതന്ത്ര സിവിൽ സമൂഹം/പൗര സമൂഹവുമെന്ന ഫിഫ്ത് എസ്റ്റേറ്റും ചേർന്നതാണ് ജനായത്ത ഭരണ സംവിധാനം.
എന്നാൽ കഴിഞ്ഞ 2019 ലെ തിരഞ്ഞെടുപ്പിന് ശേഷം കാണുന്ന രാഷ്ട്രീയ അടയാളങ്ങൾ ഇന്ത്യൻ ജനായത്ത സംവിധാനത്തെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ്. അടിയന്തര അവസ്ഥ പ്രഖ്യാപിക്കാതെ അത് നടപ്പാക്കുവാനുള്ള ശ്രമങ്ങളാണ്
ഇതിന്റെ ലക്ഷണങ്ങൾ എന്താണ്?
1) സാമ്പത്തിക, ഭരണ, രാഷ്ട്രീയ അധികാര കേന്ദ്രീകരണം. അധികാരം അധികമായി കേന്ദ്ര സർക്കാരിലേക്കും അവിടെ രണ്ടോ മൂന്നോ പേരുള്ള ഒരു കാർട്ടിലിക്കു മാറുന്നു.
2) ഇതു ഫെഡറൽ സംവിധാനത്തെ ക്ഷീണിപ്പിച്ചു സംസ്ഥാന സർക്കാരുകളുടെ അധികാരം കുറച്ചു അവയെ കേന്ദ്രത്തിന്റെ കീഴാള ഭരണ കാര്യസ്ഥന്മാർ മാത്രമാക്കാനുള്ള ശ്രമം(subsidiary administrative overseers ). ഉദാഹരണത്തിന് വിദ്യാഭ്യാസം കൺകറന്റ്റ് വിഷയമാണ്. എന്നാൽ പുതിയ വിദ്യാഭ്യാസ നയത്തിൽ കൂടുതൽ അധികാരം കേന്ദ്രത്തിനാണ്. അങ്ങനെ കൂടുതൽ ഭരണ കേന്ദ്രീകരണമാണ് വിഭാവനം ചെയ്യുന്നത്.
3). ഒരൊറ്റ ഇന്ത്യ, ഒരൊറ്റ പാർട്ടി, ഒരൊറ്റ ഭാഷ, ഒരൊറ്റ നേതാവ് എന്ന ഏകപാർട്ടി ഏകാധിപത്യ കാർട്ടലാണ് ലക്ഷ്യം. വൈവിധ്യങ്ങളോടും ബഹുസ്വരതയെയും ഇല്ലാതാക്കി ന്യൂനപക്ഷങ്ങളെ അടക്കി ഒതുക്കി രണ്ടാം തരം പൗരന്മാരായി ഭരിക്കുന്ന ചൈനീസ് ഒലിഗാർക്കി മോഡലാണത്. ജനായത്ത സംവിധാനത്തിനു കടക വിരുദ്ധം
4) പാർലമെന്റിനെ നോക്ക് കുത്തിയാക്കി. ജൂഡിഷ്യറിയെ കോ -ഓപ്റ്റ് ചെയ്തു. മീഡിയയെ വിലക്ക് വാങ്ങിയും കോ -ഓപ്റ്റ് ചെയ്തും അധികാരത്തിന്റെ വേട്ട നായ്ക്കളാക്കി. അധികാരത്തിന്റെ പ്രോപ്പഗണ്ട മെഷിനാക്കി.
5) അങ്ങനെ ഒന്നോ രണ്ടോ കോർപ്പറേറ്റ് വരേണ്യരും രണ്ടോ മൂന്നോ രാഷ്ട്രീയ അധികാര വരേണ്യരും ചേർന്നു കാര്യങ്ങൾ തീരുമാനിക്കുന്ന ക്രോണി ക്യാപറ്റലിസ്റ്റ് അധികാര കാർട്ടലിനുള്ള രണ്ടു തല വേദനകളുണ്ട്. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും സ്വതന്ത്ര സിവിൽ സമൂഹ സംഘടനകളും
ഒന്നാമത്തത്, പ്രതിപക്ഷ പാർട്ടികളെയും പ്രതിപക്ഷ രാഷ്ട്രീയത്തെയും നിർജർവമാക്കുക എന്നതാണ്. അവരെ ക്യാരെറ്റും സ്റ്റിക്കും ഉപയോഗിച്ച് ഇല്ലാതാക്കുക എന്ന തന്ത്രമാണ്.
പണ്ട് ഭരണത്തിൽ ഇരുന്ന പാർട്ടികളെ പഴയ അഴിമതികളും തരികിടകളും കാട്ടി വരുതിയിൽ നിർത്തുക.
സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ലാവലിൻ കേസ് നിരന്തരം മാറ്റി വയ്ക്കുന്നത് ഒരു ഡെമോക്ലസിന്റ വാള് പോലെയുള്ള ഏർപ്പാടാണ്. അത് പോലെയാണ് ആന്ധ്രാ പ്രദേശിലെ ജഗന്റ് പേരിലുള്ള കേസുകളും
രണ്ടാമത്തെത്, പണവും പദവിയും പ്രോട്ടേക്ഷനും കൊടുത്തു വിലക്ക് വാങ്ങി വരുതിയിലാക്കുക. കർണ്ണാടക, ഗോവ,നോർത്ത് ഈസ്റ്, മധ്യ പ്രദേശ് എല്ലായിടത്തും ഇതാണ് നടന്നത്.
മൂന്നാമത് പാണാധിപത്യമുപയോഗിച്ചും ഭരണ സൗകര്യമുപയോഗിച്ചും പ്രധാന പ്രതിപക്ഷ പാർട്ടികളെ തിരെഞ്ഞെടുപ്പ് എന്ന മാച്ച് ഫിക്സിങ്ങിൽ തറപറ്റിച്ചു അവരുടെ നേതാക്കളെ ഭരണം ഉപയോഗിച്ചു വരുതിയിലാക്കുക
6) പിന്നെയുള്ള തലവേദന, പണവും നെറ്റ്വെർക്കും ലിബറൽ മനുഷ്യ അവകാശ ബോധ്യങ്ങളുമുള്ള സിവിൽ സൊസൈറ്റി സംഘടനകളും സാമൂഹിക പ്രസ്ഥാനങ്ങളുമാണ്. അതിലുള്ള ഒരുപാട് പേർ നേതൃത്വ ശേഷിയും വിദ്യാഭ്യാസവും വിവരവും സാമൂഹിക സാധുതയുള്ളവരുമാണ്. അവർ പ്രതിപക്ഷ ശബ്ദങ്ങൾ ഉയർത്തുന്നത് അധികാരികൾക്കു അലോസരമുണ്ടാക്കും
അതുകൊണ്ടു ആദ്യം ചെയ്തത് ആംനെസ്റ്റി, ഗ്രീൻ പീസ് എന്നിവയെ ടാർഗറ്റ് ചെയ്ത് എല്ലാവർക്കും അധികാര സിഗ്നൽ കൊടുത്തു നിശബ്ദമാക്കുക എന്ന തന്ത്രമാണ്. അതെ നിലപാടാണ് ഇന്ദിര ജയ്സിങ്, പ്രശാന്ത് ഭൂഷൻ, ആനന്ദ് ഗ്രോവർ മുതലായ പബ്ലിക് ഇന്ട്രെസ്റ് /മനുഷ്യ അവകാശ വക്കീലുമാർക്ക് നേരെ എടുത്തതും . അത് പോലെ വിധേയ മീഡിയ ഉപയോഗിച്ചു അവരുടെ സാധുതയെ കരിതേച്ചു ഇല്ലായ്മ ചെയ്യുക എന്നതാണ്.
അവർക്കു രാജ്യത്തു നിന്നും കിട്ടുന്ന സി എസ് ആർ ഫണ്ട് പി എം കെയറിലേക്ക് തിരിച്ചു വിട്ടു എന്ന് മാത്രം അല്ല സി എസ് ആർ ഫണ്ട് ട്രസ്റ്റ്കൾക്കും സൊസൈറ്റികൾക്കും കൊടുക്കണ്ട എന്നെ നിയമ ഭേദഗതി ചെയ്യുവാനുള്ള ശ്രമാണ്.
7) ഇപ്പോഴത്തെ എഫ് സി ആർ എ അമെൻഡ്മെന്റ് സാമൂഹിക സംഘടനകളുടെ ഫണ്ടുകളെ മൊത്തമായി സർക്കാർ നിയന്ത്രിച്ചു അവയുടെ ഫണ്ട് ഇല്ലാതാക്കാനാണ് .
പലരും ചോദിക്കും വിദേശ ഫണ്ട് നിയന്ത്രിക്കേണ്ടേ എന്ന്. അതിനാണ് മുമ്പത്തെ അടിയന്തരാവസ്ഥ കാലത്ത്1976 ഇൽ ഫോറിൻ കോൺട്രിബൂഷ്യൻ റെഗുലേഷൻ ആക്ട് കൊണ്ടു വന്നത് അത് 2010 ഇൽ അമൻഡ് ചെയ്തു കൂടുതൽ നിയന്ത്രണമാക്കി.
പക്ഷെ ഇപ്പോൾ നടത്തുന്ന അമെൻഡ്മെന്റ് പ്രവർത്തിക്കുവാനാശ്യമായ ഫണ്ട് നിഷേധിച്ചു സ്വതന്ത്ര പൗരസമൂഹ/ചാരിറ്റി സംഘടനകളെ ഇല്ലായ്മ ചെയ്യുക എന്ന ഉദ്ദേശത്തിലാണ്. സർക്കാർ വരുതിയിലുള്ള വാലാട്ടി സംഘടനകൾ മാത്രം മതി എന്ന രാഷ്ട്രീയമാണ് പ്രതിപക്ഷ സ്വരങ്ങളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നത്
ഉദാഹരണത്തിനു എഫ് സി ആർ എ അക്കൗണ്ട് ഡൽഹിയിലെ ഒരൊറ്റ എസ് ബി ഐ യിൽ വേണമെന്നത് ഇന്ത്യൻ ഫെഡറലി സത്തിലും ബാങ്കിങ് സെക്റ്ററിലും വിശ്വാസമില്ലന്നു മാത്രം അല്ല..കേരളത്തിലോ തമിഴ് നാട്ടിലോ മഹാരാഷ്ട്രയിലോ ഹൈദരബാദദിലോ ആസ്സാമിലോ ബംഗാളിലോ ഉള്ള സംഘടനകൾ ഡൽഹിയിൽ അവർ നിർദ്ദേശിക്കുന്ന എസ് ബി ഐയിൽ മാത്രം വേണെമെന്ന ലോജിക് ഈ ഡിജിറ്റൽ യുഗത്തിൽ വിചിത്രമാണ്
പക്ഷെ ലക്ഷ്യം ആ ഒരൊറ്റ ബാങ്കിനെ ഇന്റലിജൻസ്കരെകൊണ്ടു നിയന്ത്രിച്ചു സർക്കാരിനെ ഒളിഞ്ഞോ തെളിഞ്ഞോ വിമർശിക്കുന്നവരെയും മനുഷ്യ അവകാശ പ്രവർത്തകാരെയും നിശബ്ദമാക്കാനാണ്.
അത് പോലെ 20% മാത്രം ശമ്പളത്തിനും അഡ്മിനിസ്ട്രീറ്റിവ് ചെലവിനും എന്നത് റിസേർച്ച് അഡ്വക്കസി സംഘടനകൾക്കു ഫണ്ട് ഇല്ലായ്മ ചെയ്തു നശിപ്പിക്കാനാണ്
നേരെത്തെ എഫ് സി ആർ എ ഉള്ള സംഘടനകൾക്ക് എഫ് സി ആർ എ ഉള്ള മറ്റു സംഘടനകൾക്ക് ഫണ്ട് കൈമാറാം. ഉദാഹരണതിന്നു കേരളത്തിൽ പ്രവർത്തിക്കുന്ന സംഘടനകൾക്ക് ഡൽഹിയിലുള്ള ഒക്സ്ഫാമിനോ ആക്ഷൻ എയ്ഡ്നോ പ്രളയ ദുരിതാശ്വാസത്തിന് ഇവിടെ എഫ് സി ആർ എ ഉള്ള സംഘടനകളിൽ കൂടി സഹായമെത്തിക്കാം.
ഇതു നിരോധിക്കുന്നത്തോട് കൂടി ദുരന്തങ്ങളിലും ദുരിതങ്ങളിലും വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനകൾക്ക് അതിനുള്ള ഫണ്ട് ഇല്ലാതാകും . കേരളത്തിൽ കഴിഞ്ഞ പ്രളയ സമയത്ത് യു എ ഈ വാഗ്ദാനം ചെയ്ത സഹായം അനുവദിച്ചില്ല. ഇനിയും എൻ ജി ഓ വഴി കിട്ടിയിരുന്ന സഹായവും സ്വാഹ! സംസ്ഥാനങ്ങൾ ഫണ്ട് തെണ്ടി കേന്ദ്രത്തിൽ പോയി ഓച്ചാനിച്ചു നിൽക്കണ്ട അവസ്ഥയാണ്.
ഇതിന്റെ ഏറ്റവും വലിയ വിരോധാഭാസം ഭരണപാർട്ടിക്ക് /പാർട്ടികൾക്ക് വിദേശത്ത് നിന്നോ സ്വദേശത്തു നിന്നോ ഇഷ്ടം പോലെ നിയന്ത്രണമില്ലാതെ ഫണ്ട് മേടിക്കാം. ബോണ്ടുകൾ വച്ചു വാങ്ങാം. അത് ആരും അറിയേണ്ട കാര്യം ഇല്ലെന്നാണ് നിലപാട്.
ചുരുക്കത്തിൽ എല്ലാ സാമൂഹിക സംഘടനകളെയും നിശബ്ദമാക്കി വരുതിയിലാക്കി വാലാട്ടികളക്കുക എന്ന തന്ത്രമാണ്. മീഡിയയെ വരുതിയിലാക്കിയത് പോലെ
ഇന്ന് സംസ്ഥാന സർക്കാരുകൾക്കും പ്രതിപക്ഷ പാർട്ടികൾക്കും ഇടം കുറഞ്ഞു വരുന്നു. പാർലിമെന്റ് നോക്കു കുത്തിയായ റബർ സ്റ്റാമ്പാകുന്നു.
ന്യായാധിപന്മാരാകേണ്ടവരിൽ പലരും അധികാര പട്ടെലരുടെ തൊമ്മിമാരാകുന്നു. കള്ളത്തരങ്ങളുടെ റിപ്പബ്ലിക്കുകളിൽ വേട്ടനായ്ക്കളുടെ കുരകളും ഏറാന്മൂളികളമായ 'ദേശീയ ' മീഡിയ. ഇനിയും വേണ്ടത് അത്യാവശ്യം തീറ്റ കൊടുക്കുന്ന വാലാട്ടികളായ അൻ -സിവിൽ സൊസൈറ്റി ദാസന്മാരാണ്.
അധികാരം മതി. അകൗണ്ടബിലിറ്റി വേണ്ട എന്നതുകൊണ്ടാണ് വിവരാവകാശത്തിന്റ ചിറക് ആദ്യമേ അരിഞ്ഞത്.
സിവിൽ അല്ലത്ത അൻ -സിവിൽ ഉദ്യോഗസ്ഥന്മാർ ഭരണഘടനായെക്കാൾ ഭരണ അധികാരികളെ മാനിക്കുന്നു. പച്ചക്ക് വർഗീയം പറയുന്ന പൊലീസ് അധികാരി അനുചരന്മാർ. വർഗ്ഗീയ വിഷ കൊലപാതകങ്ങളെയും കൂട്ടകൊലകളെ ന്യായീകരിക്കുന്നു പഴയതും പുതിയതമായ പൊലീസ് ഏമാന്മാർ.
കഴിഞ്ഞ 15 മാസങ്ങളിലുണ്ടായ വിവിധ നിയമങ്ങളും നയങ്ങളും പരിശോധിച്ചാൽ മൂന്നു കാര്യങ്ങൾക്ക് വേണ്ടിയാണ്.
1)പൗര സ്വാതന്ത്ര്യത്തിനും പൗരവകാശ തുല്യതക്കുമുള്ള കൂച്ചു വിലങ്ങു,
2).സാമ്പത്തിക -ഭരണ -അധികാര കേന്ദ്രീകരണം
3).കോർപ്പറേറ്റ് കൂട്ടാളികൾക്ക് വേണ്ടതെല്ലാം കൊടുത്തു കുത്തക സാമ്പത്തിക വ്യവദ്ധയുണ്ടാക്കുക
സാധാരണ ഒരു ജനായത്ത ഭരണ ക്രമത്തിൽ ജനങ്ങൾക്കാണ് മുൻതൂക്കം. ജനങ്ങൾ സർക്കാർ അധികാരത്തിന്റെ പരിധികൾ നിശ്ചയിക്കുന്നു. സർക്കാർ അധികാരം മാർക്കറ്റ് ശക്തികളുടെ പരിധി നിശ്ചയിക്കുന്നു.
ഇപ്പോൾ നേരെ തിരിച്ചാണ് വിരലിൽ എണ്ണാവുന്ന കോർപ്പറേറ്റ് ഫ്യുഡൽ കുടുംബങ്ങൾ സർക്കാരിന്റെ പരിധി നിയന്ത്രിക്കുന്നു. സർക്കാർ ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ പരിധി നിർണ്ണയിച്ചു സ്വതന്ത്ര മാധ്യമ സമൂഹത്തെയും സ്വതന്ത്ര പൗര സമൂഹത്തെയും ഇല്ലായ്മ ചെയ്തു അധികാരത്തിന്റെ ആശ്രിത വാലാട്ടികളക്കുന്നു.
രാജ്യം ചരിത്രത്തിലെ വലിയ സാമ്പത്തിക പ്രതിസന്ധിയും പൊതു ജനാരോഗ്യ പ്രതിസന്ധിയും നേരിടുമ്പോൾ മത സ്വത്വ രാഷ്ട്രീയ വികാരമാളികത്തിച്ചു ശ്രദ്ധ തിരിച്ചു വിടുന്ന കലികാല രാഷ്ട്രീയമാണ്.
അജണ്ട സെറ്റ് ചെയ്യുന്നത് ഭരണക്കാരും ഭരണപാർട്ടിയുമാണ്. ബാക്കി എല്ലാം അതിനോട് പ്രതികരിച്ചു തുള്ളുന്ന എക്സ്ട്രാ ആർട്ടിസ്റ്റുകളായിരിക്കുന്നു
ജനായത്തത്തിന്റെ അന്ത്യ കൂദാശകൾ നടക്കുമ്പോൾ അത് അറിയാതെ പാതി മയക്കത്തിലാണ് രാജ്യം. എല്ലാവരും അതിജീവനത്തിനുള്ള തത്രപ്പാടിൽ സ്വാതന്ത്ര്യത്തെകുറിച്ച് പോലും അധികം ചിന്തിക്കാത്ത അവസ്ഥയിലാണ് സ്വാതന്ത്ര്യം പതിയെ ഇല്ലാതാകുന്നത്.
ഭയമാണ് ഭരിക്കുന്നത്. ഭയപ്പെടുത്തിയാണ് ഭരിക്കുന്നത്. എന്നാൽ പുറത്തു നിന്നും അകത്തു നിന്നുമുള്ള ഭയത്തിൽ നിന്ന് പരിരക്ഷ നൽകാമെന്ന വാഗ്ദാന മൻ കെ ബാത്തുകൊണ്ടാണ് ആളുകളെ വരുതിയിൽ നിർത്തിയിരിക്കുന്നത്.
പ്രജാപതിയുടെ കീഴ്ശ്വാസത്തിന്റ സുഗന്ധത്തെ കുറിച്ച് വർണ്ണിക്കുന്ന തിരക്കിലാണ്' ദേശീയ ' മാധ്യമ ദാസവർഗ്ഗം. നിയന്ത്രണങ്ങൾ നല്ലതിനാണ് എന്ന മധ്യവർഗ്ഗ സ്വയഭോഗികളും ഭരണ ഉത്സാഹകമ്മറ്റി ചീയർ ലീഡിഴ്സും ആർപ്പു വിളിക്കുന്നു.
എല്ലാം ശരിയാകും എന്നാണ് അവർ പറയുന്നത്. അതിൽ വിശ്വസിക്കാത്തവരെയും അൽപ്പ വിശ്വാസികളെയും ശരിപ്പെടുത്തും.
പ്രതിപക്ഷ സ്വരങ്ങൾ നേർത്തു നേർത്തു ഇല്ലാതാകുന്ന അവസ്ഥ. നേരെ നിന്ന് പൊരുതാൻ പ്രതിപക്ഷത്തു ജനകീയ നേതാക്കൾ ഇല്ലാത്ത അവസ്ഥ.
രാജ്യം ഇതുപോലെ ഒരവസ്ഥയിലൂടെ പോയിട്ടില്ല.
കേഴുക പ്രിയ നാടേ !
Stories you may Like
- കുറിൽ ദ്വീപിൽ നിന്ന് പിടിച്ച പെറ്റി അടൂർ പൊലീസ് സ്റ്റേഷനിൽ തന്നെ അടച്ചേ തീരൂവെന്ന് പൊലീസ്
- കരിക്കിനേത്ത് സിൽക്ക് ഗലേറിയ കൊള്ളയടിച്ച കേസിൽ പ്രതികൾ പിടിയിൽ
- ഉമ്മൻ ചാണ്ടിയുടെ വിലാപ യാത്രയും ഇനി ലോക ചരിത്രം; മനമിടറും വിടവാങ്ങൽ
- ജോയിന്റ് കൗൺസിൽ നേതാക്കളെ രക്ഷിക്കാൻ മന്ത്രി തലത്തിൽ ഇടപെടൽ
- റവന്യൂവകുപ്പ് കൂടുതൽ സുതാര്യവും അഴിമതി രഹിതവുമായി: ഡെപ്യൂട്ടി സ്പീക്കർ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്