എല്ലാം ശരിയാകും എന്നാണ് അവർ പറയുന്നത്..അതിൽ വിശ്വസിക്കാത്തവരെയും അൽപവിശ്വാസികളെയും ശരിപ്പെടുത്തും; പ്രതിപക്ഷ സ്വരങ്ങൾ നേർത്തു നേർത്തു ഇല്ലാതാകുന്ന അവസ്ഥ; രാജ്യം ഇതുപോലെ ഒരവസ്ഥയിലൂടെ പോയിട്ടില്ല; ജനായത്ത സംവിധാനത്തിന്റെ അന്ത്യ കൂദാശകൾ: ജെ.എസ്.അടൂർ എഴുതുന്നു
ജെ എസ് അടൂർ
ജനായത്ത സംവിധാനത്തിന്റെ അന്ത്യ കൂദാശകൾ
സർക്കാർ ഒന്നിന് പുറകെ ഒന്നായി ബില്ലുകൾ കൊണ്ടു വന്നു പാർലമെന്റിൽ പോലും അധിക ചർച്ചയില്ലാതെ പാർലമെന്ററി സബ്ജക്കറ്റ് കമ്മറ്റികളുടെ വിശദ പരിശോധന (scrutiny )ഇല്ലാതെ ഒന്നിന്ന് പുറകെ മറ്റൊന്നായി പാസ്സാക്കുകയാണ്
എന്താണ് പ്രശ്നം?
ഒന്നാമത്തെത് എക്സികുറ്റിവിന്റെ അപ്രമാദിത്തം തന്നെയാണ്. അധികാരം കേന്ദ്രീകരിക്കുന്നത് തടയിടാന് പാർലിമെന്റ്, ജൂഡിഷ്യറി, എക്സികൂട്ടിവ് എന്നിവക്ക് 'ചെക്ക് ആൻഡ് ബാലൻസ് ഓഫ് പവർ ' എന്ന അടിസ്ഥാന ജനായത്ത തത്വമാണ് ജനാധിപത്യ ഭരണ വ്യവസ്ഥയുടെ കാതൽ. ഈ മൂന്നു എസ്റ്റേറ്റിനോടൊപ്പം സ്വതന്ത്ര മാധ്യമങ്ങൾ എന്ന ഫോർത് എസ്റ്റേറ്റും സ്വതന്ത്ര സിവിൽ സമൂഹം/പൗര സമൂഹവുമെന്ന ഫിഫ്ത് എസ്റ്റേറ്റും ചേർന്നതാണ് ജനായത്ത ഭരണ സംവിധാനം.
എന്നാൽ കഴിഞ്ഞ 2019 ലെ തിരഞ്ഞെടുപ്പിന് ശേഷം കാണുന്ന രാഷ്ട്രീയ അടയാളങ്ങൾ ഇന്ത്യൻ ജനായത്ത സംവിധാനത്തെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ്. അടിയന്തര അവസ്ഥ പ്രഖ്യാപിക്കാതെ അത് നടപ്പാക്കുവാനുള്ള ശ്രമങ്ങളാണ്
ഇതിന്റെ ലക്ഷണങ്ങൾ എന്താണ്?
1) സാമ്പത്തിക, ഭരണ, രാഷ്ട്രീയ അധികാര കേന്ദ്രീകരണം. അധികാരം അധികമായി കേന്ദ്ര സർക്കാരിലേക്കും അവിടെ രണ്ടോ മൂന്നോ പേരുള്ള ഒരു കാർട്ടിലിക്കു മാറുന്നു.
2) ഇതു ഫെഡറൽ സംവിധാനത്തെ ക്ഷീണിപ്പിച്ചു സംസ്ഥാന സർക്കാരുകളുടെ അധികാരം കുറച്ചു അവയെ കേന്ദ്രത്തിന്റെ കീഴാള ഭരണ കാര്യസ്ഥന്മാർ മാത്രമാക്കാനുള്ള ശ്രമം(subsidiary administrative overseers ). ഉദാഹരണത്തിന് വിദ്യാഭ്യാസം കൺകറന്റ്റ് വിഷയമാണ്. എന്നാൽ പുതിയ വിദ്യാഭ്യാസ നയത്തിൽ കൂടുതൽ അധികാരം കേന്ദ്രത്തിനാണ്. അങ്ങനെ കൂടുതൽ ഭരണ കേന്ദ്രീകരണമാണ് വിഭാവനം ചെയ്യുന്നത്.
3). ഒരൊറ്റ ഇന്ത്യ, ഒരൊറ്റ പാർട്ടി, ഒരൊറ്റ ഭാഷ, ഒരൊറ്റ നേതാവ് എന്ന ഏകപാർട്ടി ഏകാധിപത്യ കാർട്ടലാണ് ലക്ഷ്യം. വൈവിധ്യങ്ങളോടും ബഹുസ്വരതയെയും ഇല്ലാതാക്കി ന്യൂനപക്ഷങ്ങളെ അടക്കി ഒതുക്കി രണ്ടാം തരം പൗരന്മാരായി ഭരിക്കുന്ന ചൈനീസ് ഒലിഗാർക്കി മോഡലാണത്. ജനായത്ത സംവിധാനത്തിനു കടക വിരുദ്ധം
4) പാർലമെന്റിനെ നോക്ക് കുത്തിയാക്കി. ജൂഡിഷ്യറിയെ കോ -ഓപ്റ്റ് ചെയ്തു. മീഡിയയെ വിലക്ക് വാങ്ങിയും കോ -ഓപ്റ്റ് ചെയ്തും അധികാരത്തിന്റെ വേട്ട നായ്ക്കളാക്കി. അധികാരത്തിന്റെ പ്രോപ്പഗണ്ട മെഷിനാക്കി.
5) അങ്ങനെ ഒന്നോ രണ്ടോ കോർപ്പറേറ്റ് വരേണ്യരും രണ്ടോ മൂന്നോ രാഷ്ട്രീയ അധികാര വരേണ്യരും ചേർന്നു കാര്യങ്ങൾ തീരുമാനിക്കുന്ന ക്രോണി ക്യാപറ്റലിസ്റ്റ് അധികാര കാർട്ടലിനുള്ള രണ്ടു തല വേദനകളുണ്ട്. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും സ്വതന്ത്ര സിവിൽ സമൂഹ സംഘടനകളും
ഒന്നാമത്തത്, പ്രതിപക്ഷ പാർട്ടികളെയും പ്രതിപക്ഷ രാഷ്ട്രീയത്തെയും നിർജർവമാക്കുക എന്നതാണ്. അവരെ ക്യാരെറ്റും സ്റ്റിക്കും ഉപയോഗിച്ച് ഇല്ലാതാക്കുക എന്ന തന്ത്രമാണ്.
പണ്ട് ഭരണത്തിൽ ഇരുന്ന പാർട്ടികളെ പഴയ അഴിമതികളും തരികിടകളും കാട്ടി വരുതിയിൽ നിർത്തുക.
സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ലാവലിൻ കേസ് നിരന്തരം മാറ്റി വയ്ക്കുന്നത് ഒരു ഡെമോക്ലസിന്റ വാള് പോലെയുള്ള ഏർപ്പാടാണ്. അത് പോലെയാണ് ആന്ധ്രാ പ്രദേശിലെ ജഗന്റ് പേരിലുള്ള കേസുകളും
രണ്ടാമത്തെത്, പണവും പദവിയും പ്രോട്ടേക്ഷനും കൊടുത്തു വിലക്ക് വാങ്ങി വരുതിയിലാക്കുക. കർണ്ണാടക, ഗോവ,നോർത്ത് ഈസ്റ്, മധ്യ പ്രദേശ് എല്ലായിടത്തും ഇതാണ് നടന്നത്.
മൂന്നാമത് പാണാധിപത്യമുപയോഗിച്ചും ഭരണ സൗകര്യമുപയോഗിച്ചും പ്രധാന പ്രതിപക്ഷ പാർട്ടികളെ തിരെഞ്ഞെടുപ്പ് എന്ന മാച്ച് ഫിക്സിങ്ങിൽ തറപറ്റിച്ചു അവരുടെ നേതാക്കളെ ഭരണം ഉപയോഗിച്ചു വരുതിയിലാക്കുക
6) പിന്നെയുള്ള തലവേദന, പണവും നെറ്റ്വെർക്കും ലിബറൽ മനുഷ്യ അവകാശ ബോധ്യങ്ങളുമുള്ള സിവിൽ സൊസൈറ്റി സംഘടനകളും സാമൂഹിക പ്രസ്ഥാനങ്ങളുമാണ്. അതിലുള്ള ഒരുപാട് പേർ നേതൃത്വ ശേഷിയും വിദ്യാഭ്യാസവും വിവരവും സാമൂഹിക സാധുതയുള്ളവരുമാണ്. അവർ പ്രതിപക്ഷ ശബ്ദങ്ങൾ ഉയർത്തുന്നത് അധികാരികൾക്കു അലോസരമുണ്ടാക്കും
അതുകൊണ്ടു ആദ്യം ചെയ്തത് ആംനെസ്റ്റി, ഗ്രീൻ പീസ് എന്നിവയെ ടാർഗറ്റ് ചെയ്ത് എല്ലാവർക്കും അധികാര സിഗ്നൽ കൊടുത്തു നിശബ്ദമാക്കുക എന്ന തന്ത്രമാണ്. അതെ നിലപാടാണ് ഇന്ദിര ജയ്സിങ്, പ്രശാന്ത് ഭൂഷൻ, ആനന്ദ് ഗ്രോവർ മുതലായ പബ്ലിക് ഇന്ട്രെസ്റ് /മനുഷ്യ അവകാശ വക്കീലുമാർക്ക് നേരെ എടുത്തതും . അത് പോലെ വിധേയ മീഡിയ ഉപയോഗിച്ചു അവരുടെ സാധുതയെ കരിതേച്ചു ഇല്ലായ്മ ചെയ്യുക എന്നതാണ്.
അവർക്കു രാജ്യത്തു നിന്നും കിട്ടുന്ന സി എസ് ആർ ഫണ്ട് പി എം കെയറിലേക്ക് തിരിച്ചു വിട്ടു എന്ന് മാത്രം അല്ല സി എസ് ആർ ഫണ്ട് ട്രസ്റ്റ്കൾക്കും സൊസൈറ്റികൾക്കും കൊടുക്കണ്ട എന്നെ നിയമ ഭേദഗതി ചെയ്യുവാനുള്ള ശ്രമാണ്.
7) ഇപ്പോഴത്തെ എഫ് സി ആർ എ അമെൻഡ്മെന്റ് സാമൂഹിക സംഘടനകളുടെ ഫണ്ടുകളെ മൊത്തമായി സർക്കാർ നിയന്ത്രിച്ചു അവയുടെ ഫണ്ട് ഇല്ലാതാക്കാനാണ് .
പലരും ചോദിക്കും വിദേശ ഫണ്ട് നിയന്ത്രിക്കേണ്ടേ എന്ന്. അതിനാണ് മുമ്പത്തെ അടിയന്തരാവസ്ഥ കാലത്ത്1976 ഇൽ ഫോറിൻ കോൺട്രിബൂഷ്യൻ റെഗുലേഷൻ ആക്ട് കൊണ്ടു വന്നത് അത് 2010 ഇൽ അമൻഡ് ചെയ്തു കൂടുതൽ നിയന്ത്രണമാക്കി.
പക്ഷെ ഇപ്പോൾ നടത്തുന്ന അമെൻഡ്മെന്റ് പ്രവർത്തിക്കുവാനാശ്യമായ ഫണ്ട് നിഷേധിച്ചു സ്വതന്ത്ര പൗരസമൂഹ/ചാരിറ്റി സംഘടനകളെ ഇല്ലായ്മ ചെയ്യുക എന്ന ഉദ്ദേശത്തിലാണ്. സർക്കാർ വരുതിയിലുള്ള വാലാട്ടി സംഘടനകൾ മാത്രം മതി എന്ന രാഷ്ട്രീയമാണ് പ്രതിപക്ഷ സ്വരങ്ങളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നത്
ഉദാഹരണത്തിനു എഫ് സി ആർ എ അക്കൗണ്ട് ഡൽഹിയിലെ ഒരൊറ്റ എസ് ബി ഐ യിൽ വേണമെന്നത് ഇന്ത്യൻ ഫെഡറലി സത്തിലും ബാങ്കിങ് സെക്റ്ററിലും വിശ്വാസമില്ലന്നു മാത്രം അല്ല..കേരളത്തിലോ തമിഴ് നാട്ടിലോ മഹാരാഷ്ട്രയിലോ ഹൈദരബാദദിലോ ആസ്സാമിലോ ബംഗാളിലോ ഉള്ള സംഘടനകൾ ഡൽഹിയിൽ അവർ നിർദ്ദേശിക്കുന്ന എസ് ബി ഐയിൽ മാത്രം വേണെമെന്ന ലോജിക് ഈ ഡിജിറ്റൽ യുഗത്തിൽ വിചിത്രമാണ്
പക്ഷെ ലക്ഷ്യം ആ ഒരൊറ്റ ബാങ്കിനെ ഇന്റലിജൻസ്കരെകൊണ്ടു നിയന്ത്രിച്ചു സർക്കാരിനെ ഒളിഞ്ഞോ തെളിഞ്ഞോ വിമർശിക്കുന്നവരെയും മനുഷ്യ അവകാശ പ്രവർത്തകാരെയും നിശബ്ദമാക്കാനാണ്.
അത് പോലെ 20% മാത്രം ശമ്പളത്തിനും അഡ്മിനിസ്ട്രീറ്റിവ് ചെലവിനും എന്നത് റിസേർച്ച് അഡ്വക്കസി സംഘടനകൾക്കു ഫണ്ട് ഇല്ലായ്മ ചെയ്തു നശിപ്പിക്കാനാണ്
നേരെത്തെ എഫ് സി ആർ എ ഉള്ള സംഘടനകൾക്ക് എഫ് സി ആർ എ ഉള്ള മറ്റു സംഘടനകൾക്ക് ഫണ്ട് കൈമാറാം. ഉദാഹരണതിന്നു കേരളത്തിൽ പ്രവർത്തിക്കുന്ന സംഘടനകൾക്ക് ഡൽഹിയിലുള്ള ഒക്സ്ഫാമിനോ ആക്ഷൻ എയ്ഡ്നോ പ്രളയ ദുരിതാശ്വാസത്തിന് ഇവിടെ എഫ് സി ആർ എ ഉള്ള സംഘടനകളിൽ കൂടി സഹായമെത്തിക്കാം.
ഇതു നിരോധിക്കുന്നത്തോട് കൂടി ദുരന്തങ്ങളിലും ദുരിതങ്ങളിലും വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനകൾക്ക് അതിനുള്ള ഫണ്ട് ഇല്ലാതാകും . കേരളത്തിൽ കഴിഞ്ഞ പ്രളയ സമയത്ത് യു എ ഈ വാഗ്ദാനം ചെയ്ത സഹായം അനുവദിച്ചില്ല. ഇനിയും എൻ ജി ഓ വഴി കിട്ടിയിരുന്ന സഹായവും സ്വാഹ! സംസ്ഥാനങ്ങൾ ഫണ്ട് തെണ്ടി കേന്ദ്രത്തിൽ പോയി ഓച്ചാനിച്ചു നിൽക്കണ്ട അവസ്ഥയാണ്.
ഇതിന്റെ ഏറ്റവും വലിയ വിരോധാഭാസം ഭരണപാർട്ടിക്ക് /പാർട്ടികൾക്ക് വിദേശത്ത് നിന്നോ സ്വദേശത്തു നിന്നോ ഇഷ്ടം പോലെ നിയന്ത്രണമില്ലാതെ ഫണ്ട് മേടിക്കാം. ബോണ്ടുകൾ വച്ചു വാങ്ങാം. അത് ആരും അറിയേണ്ട കാര്യം ഇല്ലെന്നാണ് നിലപാട്.
ചുരുക്കത്തിൽ എല്ലാ സാമൂഹിക സംഘടനകളെയും നിശബ്ദമാക്കി വരുതിയിലാക്കി വാലാട്ടികളക്കുക എന്ന തന്ത്രമാണ്. മീഡിയയെ വരുതിയിലാക്കിയത് പോലെ
ഇന്ന് സംസ്ഥാന സർക്കാരുകൾക്കും പ്രതിപക്ഷ പാർട്ടികൾക്കും ഇടം കുറഞ്ഞു വരുന്നു. പാർലിമെന്റ് നോക്കു കുത്തിയായ റബർ സ്റ്റാമ്പാകുന്നു.
ന്യായാധിപന്മാരാകേണ്ടവരിൽ പലരും അധികാര പട്ടെലരുടെ തൊമ്മിമാരാകുന്നു. കള്ളത്തരങ്ങളുടെ റിപ്പബ്ലിക്കുകളിൽ വേട്ടനായ്ക്കളുടെ കുരകളും ഏറാന്മൂളികളമായ 'ദേശീയ ' മീഡിയ. ഇനിയും വേണ്ടത് അത്യാവശ്യം തീറ്റ കൊടുക്കുന്ന വാലാട്ടികളായ അൻ -സിവിൽ സൊസൈറ്റി ദാസന്മാരാണ്.
അധികാരം മതി. അകൗണ്ടബിലിറ്റി വേണ്ട എന്നതുകൊണ്ടാണ് വിവരാവകാശത്തിന്റ ചിറക് ആദ്യമേ അരിഞ്ഞത്.
സിവിൽ അല്ലത്ത അൻ -സിവിൽ ഉദ്യോഗസ്ഥന്മാർ ഭരണഘടനായെക്കാൾ ഭരണ അധികാരികളെ മാനിക്കുന്നു. പച്ചക്ക് വർഗീയം പറയുന്ന പൊലീസ് അധികാരി അനുചരന്മാർ. വർഗ്ഗീയ വിഷ കൊലപാതകങ്ങളെയും കൂട്ടകൊലകളെ ന്യായീകരിക്കുന്നു പഴയതും പുതിയതമായ പൊലീസ് ഏമാന്മാർ.
കഴിഞ്ഞ 15 മാസങ്ങളിലുണ്ടായ വിവിധ നിയമങ്ങളും നയങ്ങളും പരിശോധിച്ചാൽ മൂന്നു കാര്യങ്ങൾക്ക് വേണ്ടിയാണ്.
1)പൗര സ്വാതന്ത്ര്യത്തിനും പൗരവകാശ തുല്യതക്കുമുള്ള കൂച്ചു വിലങ്ങു,
2).സാമ്പത്തിക -ഭരണ -അധികാര കേന്ദ്രീകരണം
3).കോർപ്പറേറ്റ് കൂട്ടാളികൾക്ക് വേണ്ടതെല്ലാം കൊടുത്തു കുത്തക സാമ്പത്തിക വ്യവദ്ധയുണ്ടാക്കുക
സാധാരണ ഒരു ജനായത്ത ഭരണ ക്രമത്തിൽ ജനങ്ങൾക്കാണ് മുൻതൂക്കം. ജനങ്ങൾ സർക്കാർ അധികാരത്തിന്റെ പരിധികൾ നിശ്ചയിക്കുന്നു. സർക്കാർ അധികാരം മാർക്കറ്റ് ശക്തികളുടെ പരിധി നിശ്ചയിക്കുന്നു.
ഇപ്പോൾ നേരെ തിരിച്ചാണ് വിരലിൽ എണ്ണാവുന്ന കോർപ്പറേറ്റ് ഫ്യുഡൽ കുടുംബങ്ങൾ സർക്കാരിന്റെ പരിധി നിയന്ത്രിക്കുന്നു. സർക്കാർ ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ പരിധി നിർണ്ണയിച്ചു സ്വതന്ത്ര മാധ്യമ സമൂഹത്തെയും സ്വതന്ത്ര പൗര സമൂഹത്തെയും ഇല്ലായ്മ ചെയ്തു അധികാരത്തിന്റെ ആശ്രിത വാലാട്ടികളക്കുന്നു.
രാജ്യം ചരിത്രത്തിലെ വലിയ സാമ്പത്തിക പ്രതിസന്ധിയും പൊതു ജനാരോഗ്യ പ്രതിസന്ധിയും നേരിടുമ്പോൾ മത സ്വത്വ രാഷ്ട്രീയ വികാരമാളികത്തിച്ചു ശ്രദ്ധ തിരിച്ചു വിടുന്ന കലികാല രാഷ്ട്രീയമാണ്.
അജണ്ട സെറ്റ് ചെയ്യുന്നത് ഭരണക്കാരും ഭരണപാർട്ടിയുമാണ്. ബാക്കി എല്ലാം അതിനോട് പ്രതികരിച്ചു തുള്ളുന്ന എക്സ്ട്രാ ആർട്ടിസ്റ്റുകളായിരിക്കുന്നു
ജനായത്തത്തിന്റെ അന്ത്യ കൂദാശകൾ നടക്കുമ്പോൾ അത് അറിയാതെ പാതി മയക്കത്തിലാണ് രാജ്യം. എല്ലാവരും അതിജീവനത്തിനുള്ള തത്രപ്പാടിൽ സ്വാതന്ത്ര്യത്തെകുറിച്ച് പോലും അധികം ചിന്തിക്കാത്ത അവസ്ഥയിലാണ് സ്വാതന്ത്ര്യം പതിയെ ഇല്ലാതാകുന്നത്.
ഭയമാണ് ഭരിക്കുന്നത്. ഭയപ്പെടുത്തിയാണ് ഭരിക്കുന്നത്. എന്നാൽ പുറത്തു നിന്നും അകത്തു നിന്നുമുള്ള ഭയത്തിൽ നിന്ന് പരിരക്ഷ നൽകാമെന്ന വാഗ്ദാന മൻ കെ ബാത്തുകൊണ്ടാണ് ആളുകളെ വരുതിയിൽ നിർത്തിയിരിക്കുന്നത്.
പ്രജാപതിയുടെ കീഴ്ശ്വാസത്തിന്റ സുഗന്ധത്തെ കുറിച്ച് വർണ്ണിക്കുന്ന തിരക്കിലാണ്' ദേശീയ ' മാധ്യമ ദാസവർഗ്ഗം. നിയന്ത്രണങ്ങൾ നല്ലതിനാണ് എന്ന മധ്യവർഗ്ഗ സ്വയഭോഗികളും ഭരണ ഉത്സാഹകമ്മറ്റി ചീയർ ലീഡിഴ്സും ആർപ്പു വിളിക്കുന്നു.
എല്ലാം ശരിയാകും എന്നാണ് അവർ പറയുന്നത്. അതിൽ വിശ്വസിക്കാത്തവരെയും അൽപ്പ വിശ്വാസികളെയും ശരിപ്പെടുത്തും.
പ്രതിപക്ഷ സ്വരങ്ങൾ നേർത്തു നേർത്തു ഇല്ലാതാകുന്ന അവസ്ഥ. നേരെ നിന്ന് പൊരുതാൻ പ്രതിപക്ഷത്തു ജനകീയ നേതാക്കൾ ഇല്ലാത്ത അവസ്ഥ.
രാജ്യം ഇതുപോലെ ഒരവസ്ഥയിലൂടെ പോയിട്ടില്ല.
കേഴുക പ്രിയ നാടേ !
Stories you may Like
- കുറിൽ ദ്വീപിൽ നിന്ന് പിടിച്ച പെറ്റി അടൂർ പൊലീസ് സ്റ്റേഷനിൽ തന്നെ അടച്ചേ തീരൂവെന്ന് പൊലീസ്
- ഉമ്മൻ ചാണ്ടിയുടെ വിലാപ യാത്രയും ഇനി ലോക ചരിത്രം; മനമിടറും വിടവാങ്ങൽ
- കരിക്കിനേത്ത് സിൽക്ക് ഗലേറിയ കൊള്ളയടിച്ച കേസിൽ പ്രതികൾ പിടിയിൽ
- ജോയിന്റ് കൗൺസിൽ നേതാക്കളെ രക്ഷിക്കാൻ മന്ത്രി തലത്തിൽ ഇടപെടൽ
- ഡോ വന്ദനാ ദാസ് കൊലയിൽ വിമർശനം തുടർന്ന് ഹൈക്കോടതി
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- സുരേഷ് ഗോപി എല്ലാ സ്ഥലത്തും കയറി നിരങ്ങുകയാണ്; വീട്ടിലെത്തുമ്പോൾ ഗെറ്റൗട്ട് അടിക്കുന്ന പാരമ്പര്യം കുടുംബത്തിനില്ല; മൂന്നാം സ്ഥാനത്ത് പോകുന്നതിന്റെ അങ്കലാപ്പാണ് സുരേഷ് ഗോപിക്ക്; കെ കരുണാകരന്റെ ഭാര്യ സഹോദരിയുടെ വസതി സന്ദർശിച്ച സുരേഷ് ഗോപിക്ക് മറുപടി നൽകി കെ മുരളീധരൻ
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്