പാലക്കാട് മൃതദേഹം മാറി നൽകിയതിന് നഴ്സുമാരെ പിരിച്ചു വിട്ടതിൽ ആരോഗ്യ പ്രവർത്തകരിൽ കടുത്ത അമർഷം; സംഭവത്തിൽ നഴ്സുമാർക്ക് നേരിട്ടോ അല്ലാതെയോ യാതൊരു ബന്ധവുമില്ലെന്ന് വാദം; മനുഷ്യാവകാശ കമ്മിഷനും മുഖ്യമന്ത്രിക്കും പരാതി നൽകി; നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് നഴ്സുമാരും
ആർ പീയൂഷ്
പാലക്കാട്: മൃതദേഹം മാറി നൽകിയ സംഭവത്തിൽ നിരപരാധികളായ രണ്ടു നഴ്സുമാരെ പിരിച്ചു വിട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് മോർച്ചറിയിൽ നിന്നും മൃതദേഹം എടുത്തു നൽകിയപ്പോൾ മാറിയതിന് കാഷ്വാലിറ്റിയിൽ ജോലി ചെയ്തിരുന്ന രണ്ട് നഴ്സുമാരെ പിരിച്ചു വിട്ടത്. മൃതദേഹം മാറിയതിൽ നഴ്സുമാർക്ക് നേരിട്ടൊ അല്ലാതെയൊ യാതൊരു ബന്ധവുമില്ലെന്നിരിക്കെയാണ് ഈ പിരിച്ചു വിടൽ നടപടി. സംഭവത്തിൽ ഇതിനകം മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക് നഴ്സുമാർ പരാതി നൽകിയിട്ടുണ്ട്. മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി. വരും ദിവസം ഇതു ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയെ സമീപിക്കാനാണ് പിരിച്ചു വിടപ്പെട്ട നഴ്സുമാരുടെ തീരുമാനം.
അട്ടപ്പാടിയിലെ ആദിവാസി സ്ത്രീയായ വള്ളിയുടെ മൃതദേഹമാണ് പാലക്കാട് നഗരത്തിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞ ജാനകിയമ്മയുടെ മൃതദേഹത്തിന് പകരമായി ബന്ധുക്കൾക്ക് മാറി നൽകിയത്. രാത്രി മൃതദേഹം ഏറ്റുവാങ്ങിയ ബന്ധുക്കൾ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാതെ ഉടൻ തന്നെ അടുത്തുള്ള വൈദ്യുത ശ്മശാനത്തിൽ എത്തിച്ച് സംസ്കരിച്ചു. പിറ്റേദിവസമാണ് അട്ടപ്പാടിയിൽ അപസ്മാരം ബാധിച്ച് വെള്ളത്തിൽ വീണ് മരിച്ച വള്ളിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ ആശുപത്രിയിലെത്തിയത്. ഈ സമയത്താണ് ആശുപത്രി ജീവനക്കാരടക്കം മൃതദേഹം മാറിപ്പോയ വിവരം അറിയുന്നത്. തുടർന്ന് രണ്ട് കുടുംബവും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. കോവിഡ് ബാധിച്ച് മരിച്ച ജാനകിയമ്മയുടെ മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുക്കുകയും അവർ സംസ്കാര ചടങ്ങുകൾ നടത്തുകയും ചെയ്തു. ഈ സംഭവത്തിലാണ് നിരപരാധികളായ നഴ്സുമാർക്കെതിരെ നടപടി എടുത്തിരിക്കുന്നത്.
മോർച്ചറിയുടെ നേരിട്ടുള്ള ചുമതല ആർഎംഒയ്ക്കാണ്. അവരില്ലാത്തപ്പോൾ അത്യാഹിതവിഭാഗം മെഡിക്കൽ ഓഫിസർക്കായിരിക്കും ചുമതല. മൃതേദേഹം മാറിയതിൽ നേരിട്ട് ഉത്തരവാദിത്തമുള്ള ഗ്രേഡ് 2 ജീവനക്കാരെയൊ, ചുമതലയുള്ള മോർച്ചറിയുടെ ചുമതലയുള്ള ആർഎംഒ, സിഎംഒ, സൂപ്രണ്ട് എന്നിവരെയൊ പ്രതികളാക്കാതെയാണ് കാഷ്വാലിറ്റിയിൽ ജോലി ചെയ്ത നഴ്സുമാരെ ഒരു അന്വേഷണം പോലും നടത്താതെ പിരിച്ചു വിട്ടിരിക്കുന്നത്. ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ അന്വേഷണം വരാതിരിക്കാനും മാധ്യമങ്ങളുടെയും നാട്ടുകാരുടെയും സമരക്കാരുടെയും കണ്ണിൽ പൊടിയിടാനുമാണ് ഈ നടപടിയെന്നാണ് നഴ്സുമാരുടെ ആരോപണം. എന്തിനാണ് ഞങ്ങളെ പിരിച്ചു വിടുന്നതെന്നു ചോദിച്ചപ്പോൾ ഇത് കൂട്ടായ ഉത്തരവാദിത്തമാണ്, അതുകൊണ്ടാണ് നിങ്ങളെ പിരിച്ചു വിട്ടതെന്ന് സൂപ്രണ്ട് പറഞ്ഞതായി പിരിച്ചു വിടപ്പെട്ട നഴ്സുമാർ പറയുന്നു.
മൃതദേഹം എടുക്കാൻ വന്നവർ കണ്ട ശേഷമാണ് മൃതദേഹം എടുത്ത് നൽകിയതെന്ന് അറ്റൻഡർമാർ പറയുന്നു. എന്നാൽ ജാനകിയമ്മ സ്ത്രീ മരിക്കുമ്പോൾ കോവിഡ് പോസിറ്റീവായിരുന്നു. അതുകൊണ്ടു തന്നെ വന്നവരും കൃത്യമായി നോക്കാതെയായിരിക്കണം എടുത്തത്. നഴ്സുമാരെന്ന നിലയിൽ മോർച്ചറിയുമായി ഒരു ബന്ധവുമില്ല എന്നിരിക്കെയാണ് ഈ പിരിച്ചു വിടൽ. മോർച്ചറിയൊ അതിന്റെ താക്കോലോ നഴ്സുമാരുടെ പക്കലല്ല. പകരം മോർച്ചറിയിലെ ജീവനക്കാരാണ് കൈകാര്യം ചെയ്യുന്നത്. ഇപ്പോൾ ആറ് അറ്റൻഡർമാർക്കും രണ്ട് നഴ്സുമാർക്കും എതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്. ഐസൊലേഷൻ ഡ്യൂട്ടിയിൽ പിപിഇ ധരിച്ചെത്തിയ അറ്റെൻഡർമാർക്കെതിരെയാണ് നടപടിയുണ്ടായത്. എന്നാൽ പിഴവു പറ്റിയ മോർച്ചറി ജീവനക്കാർക്കെതിരെ അന്വേഷണവുമില്ല നടപടിയുമില്ല, പിരിച്ചു വിടലുമില്ല.
അത്യാഹിത വിഭാഗത്തിൽ സാധാരണ നിലയിൽ അഞ്ചു നഴ്സുമാരാണ് ഡ്യൂട്ടിയിലുള്ളത്. കോവിഡായതിനാൽ ജീവനക്കാരുടെ കുറവ് മൂലം രണ്ടു പേരാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. അന്ന് യൂത്ത് കോൺഗ്രസ് മാർച്ചുണ്ടായിരുന്നതിനാൽ അടിയുണ്ടായി കുറെ പൊലീസുകാരുൾപ്പടെ ചികിത്സ തേടിയെത്തിയിരുന്നു. ഈ സമയത്താണ് ജാനകിയുടെ ബന്ധുക്കൾ മൃതദേഹം അന്വേഷിച്ചു വരുന്നത്. എൻഒസി ഇല്ലാത്തിനാൽ ആദ്യം മൃതദേഹം വിട്ടു നൽകില്ലെന്ന് കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ(സിഎംഒ) പറഞ്ഞതോടെ ഇവർ അതിനായി പോയി. വൈകിട്ട് ആറര കഴിഞ്ഞാണ് എൻഒസിയുമായി ഇവർ എത്തിയത്. ഈ സമയം ആർഎംഒയെ വിവരം അറിയിച്ചെന്നും മൃതദേഹം വിട്ടു നൽകാമെന്നും സിഎംഒ എഴുതി നൽകി. മോർച്ചറി ബുക്കിൽ സിഎംഒ ഒപ്പിടുകയും ചെയ്തു. അതിനു ശേഷമാണ് ബോഡി വിട്ടു നൽകുന്നതിനുള്ള പേപ്പർ എഴുതി നൽകുന്നത്. തുടർന്ന് അറ്റെൻഡറാണ് താക്കോലും പേപ്പറുമായി മോർച്ചറിയിൽ പോയി മൃതദേഹം നൽകിയത്.
എന്താണ് സംഭവിച്ചതെന്ന വിശദീകരണം ആവശ്യപ്പെടുകയൊ, നടപടിയുണ്ടാകുമെന്ന് അറിയിക്കുകയൊ ചെയ്തിട്ടില്ലെന്ന് നഴ്സുമാർ പറയുന്നു. പിരിച്ചു വിട്ടു എന്നു പോലും അറിയുന്നത് പുറത്തു നിന്ന് പലരും പറഞ്ഞാണ്. ഒരു മുന്നറിയിപ്പും തരാതെ വെറുതെ പിരിച്ചു വിടുകയാണ് ചെയ്തിരിക്കുന്നത്. വാട്സാപ്പ് ഗ്രൂപ്പിൽ ഒരു മെസേജ് വന്നിരുന്നു. മൃതദേഹം മാറിയ സംഭവത്തിൽ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവർ ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ജോലിക്കു വരേണ്ടതില്ല എന്നായിരുന്നു അത്. ഹെഡ് നഴ്സാണ് അറിയിപ്പ് ഇട്ടത്. പിന്നീട് വാർത്തകൾ കണ്ടപ്പോഴാണ് പിരിച്ചു വിട്ടെന്ന വിവരം അറിയുന്നതെന്ന് പിരിച്ചു വിട്ടവരിൽ ഒരാളായ ആതിര പറയുന്നു. ചോദിക്കാൻ ചെല്ലുന്നവരെ ആട്ടിയോടിക്കുന്നതാണ് ഡിഎംഒയുടെ നിലപാടെന്ന് നഴ്സുമാർ പറയുന്നു. നിങ്ങൾ കരാർ ജീവനക്കാരാണ്, എപ്പോൾ വേണമെങ്കിലും പിരിച്ചു വിടാമെന്ന് ഡിഎംഒ പറഞ്ഞതായി ഇവർ പറയുന്നു. ഡിഎംഒ അന്വേഷണം നടത്തിയ ശേഷമാണ് നടപടി എടുത്തത് എന്നാണ് സൂപ്രണ്ട് പറയുന്നത്. അന്വേഷണ റിപ്പോർട്ട് ആരോഗ്യ വകുപ്പിന്റെ പരിഗണനയിലാണെന്നും കൂടുതൽ നടപടിക്ക് സാധ്യതയുണ്ടെന്നുമാണ് സൂപ്രണ്ട് വിശദീകരിക്കുന്നത്.
പിരിച്ചു വിടപ്പെട്ട ആതിര കോട്ടയം സ്വദേശിനിയാണ്. നാലു വർഷമായി പാലക്കാട് വാടകയ്ക്ക് താമസിച്ച് ജില്ലാശുപത്രിയിൽ ജോലി ചെയ്യുന്നകയാണ്. കരാർ ജോലിയാണെങ്കിലും പിന്നീട് സ്ഥിരപ്പെടുത്തുമെന്ന് പറഞ്ഞതിനാലാണ് ജോലിക്കു കയറിയതെന്നാണ് ആതിര പറയുന്നത്. കോവിഡ് പ്രതിസന്ധിയിൽ തുടർന്ന് ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടു പോകുമെന്നറിയാതെ വിഷമിക്കുകയാണ് ആതിര. കോവിഡ് പോലെ ഒരു പ്രതിസന്ധി കാലത്ത് ആരോഗ്യ പ്രവർത്തകരെ പിരിച്ചു വിടുന്നത് അനാരോഗ്യകരമായ നടപടിയാണെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ ഈ വിഷയത്തിൽ ഉയർന്നിട്ടുള്ള പ്രതികരണം. തെറ്റു ചെയ്തവർക്കെതിരെ നടപടി വേണം. എന്നു കരുതി ആളുകളുടെ ജീവൻ രക്ഷിക്കാൻ കഷ്ടപ്പെടുന്ന നഴ്സുമാരെ ഈ ഘട്ടത്തിൽ പിരിച്ചു വിടുന്നതിനോട് ഒട്ടും യോജിക്കാൻ കഴിയില്ലെന്നും പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്