Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

നൈസാമലി സമരത്തിനുയർത്തിയ അതേ ഖുറാൻ ഉയർത്തി പാർട്ടി സെക്രട്ടറി പറയുകയാണ് 'ഖുറാനെതിരേ ആരും മിണ്ടരുത്'; 1969 ൽ ഒ.വി.വിജയനെഴുതിയ ഖസാക്കിന്റെ ഇതിഹാസത്തിലെ കഥാപാത്രമായ ഖാലിയാരിൽ നിന്നും നമ്മുടെ സഖാക്കൾ ഇതേ വരെ മോചനം നേടിയിട്ടില്ല; ഈമാനുള്ള സഖാവും ഷെയ്ഖിന്റെ ഖാലിയാരും; സുരൻ നൂറണാട്ടുകര എഴുതുന്നു

നൈസാമലി സമരത്തിനുയർത്തിയ അതേ ഖുറാൻ ഉയർത്തി പാർട്ടി സെക്രട്ടറി പറയുകയാണ് 'ഖുറാനെതിരേ ആരും മിണ്ടരുത്'; 1969 ൽ ഒ.വി.വിജയനെഴുതിയ ഖസാക്കിന്റെ ഇതിഹാസത്തിലെ കഥാപാത്രമായ ഖാലിയാരിൽ നിന്നും നമ്മുടെ സഖാക്കൾ ഇതേ വരെ മോചനം നേടിയിട്ടില്ല; ഈമാനുള്ള സഖാവും ഷെയ്ഖിന്റെ ഖാലിയാരും; സുരൻ നൂറണാട്ടുകര എഴുതുന്നു

സുരൻ നൂറണാട്ടുകര

ഈമാനുള്ള സഖാവും ഷെയ്ഖിന്റെ ഖാലിയാരും

നൈസാമലിയുടെ ജീവിതം നാലു ഘട്ടങ്ങളായിരുന്നു.പ്രാകൃത കമ്മുണിസത്തിൽ നിന്നാണ് മൊല്ലാക്ക അവനെ കണ്ടെത്തുന്നത് - തന്റെ പിൻഗാമിക്കു വേണ്ട പ്രപഞ്ചശക്തികളുടെ അടയാളങ്ങൾ അള്ളാപ്പിച്ച മൊല്ലാക്ക തിരിച്ചറിയുന്നുണ്ട്. വെറും തോർത്തു മുണ്ടു മാത്രമായിരുന്നു അന്നവന്റെ വേഷം' പാമ്പുപിടിക്കാൻ നടക്കുന്നവനെ വീട്ടിലേക്കു കൂട്ടിക്കൊണ്ട് വരികയും തീനും കുടിയും കൊടുത്ത് പുരയിടത്തിൽ തങ്ങാൻ ഇടം കൊടുക്കുകയും ചെയ്തു.ദേശത്തിന്റെ മൊല്ലാക്കയാക്കാൻ, മകളായ മൈമുനയുടെ മാപ്പിളയാക്കാൻ -പ്രാരംഭത്തിൽ നൈസാമലി മതം വിട്ടു പോകാനുള്ള വ്യഗ്രതയാണ് കാണിക്കുന്നത്. മുടി വെട്ടാതെ വാങ്ക് വിളിക്കാതെ സ്വപ്നം കണ്ട് നടക്കുന്ന ഒരു കൗമാരക്കാരൻ -
അത്തരിന്റെ 'കടവുൾ സകായം എം.അത്തരു ഫോട്ടോ ബീഡി കമ്പനിയിൽ തൊഴിലാളിയായിട്ടാണ് നൈസാമലിയുടെ രണ്ടാം ജീവിതം ആരംഭിക്കുന്നത്.

പിന്നീടയാൾ സ്വന്തമായി ഒരു ബീഡി കമ്പനി സ്ഥാപിക്കുകയും ഒരു മുതലാളിയാകുകയും ചെയ്യുന്നു'-
'സെയ്യദ് മിയാൻ ശെയ്ഖ് തുണൈ 'നൈജാം ഫോട്ടോ പതിനൊന്നാം നമ്പർ ബീഡി - അതായിരുന്നു നൈസാമിന്റെ ബീഡി കമ്പനിയുടെ പേര്:ഒരു ബൂർഷ്വാസിയായിട്ടാണ് നൈസാമലി പെരുന്നാളിന് ഖസാക്കിലെത്തുന്നത്. പച്ചപ്പട്ടു ലുങ്കിയും, കടുംമഞ്ഞ അല്പാക്കു കുപ്പായത്തിനടിയിൽ ആറു വിരൽ നീളം വരുന്ന കലവറ ബെൽറ്റും അയാൾക്കുണ്ടായിരുന്നു. ഖസാക്കുകാർ അസൂയയോടെയാണെങ്കിലും അവനെ മതിച്ചു. ഖസാക്കുകാരായവർക്ക് ചായയും മുറുക്കും ബീഡിയും നൈസാമലി സൗജന്യമായി വാങ്ങി കൊടുത്ത് താൻ പ്രതാപിയായ വിവരം അവരെ ബോധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.

രാജാവിന്റെ പള്ളിയിൽ അയാൾ മൈമുനക്കായി കാത്തിരിക്കുമ്പോൾ അവൾ ഈ റനോടെ അയാളെ സമീപിക്കുന്നുണ്ട്. നൈസാമലിയുടെ മൂന്നാം ജീവിതം ആരംഭിക്കുന്നത്- മൈമുനായെ ചുക്രുരാവുത്തർ വിവാഹം കഴിക്കുന്നതോടെയാണ്. ആ വിവാഹം നൈസാമ ലി യെ മുറിപ്പെടുത്താൻ മൊല്ലാക്ക നടത്തിയ ഒരു കടുംകൈ ആയിരുന്നു. അന്നു രാത്രി നൈസാമ ലി ഖസാക്ക് വിട്ടു. കുറെക്കാലം അയാളെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. പിന്നീട് വീണ്ടും അത്തരിന്റ കമ്പനിയിൽ തൊഴിലാളിയായിട്ടാണ് നൈസാമലി എത്തുന്നത്. അതിനോടകം നൈസാമലിയുടെ കമ്പനി പൂട്ടി പോയിരുന്നു. അത്തരിന്റെ കമ്പനിയിൽ തൊഴിലാളിയായി മാറിയ നൈസാമലി തുടർന്ന് ഖസാക്കിലെ ആദ്യ കമ്യുണിസ്റ്റ് ആകുന്നു - യൂണിയൻ സ്ഥാപിക്കുന്നു -തൊഴിലാളികളെ സംഘടിപ്പിക്കുന്നു 'ലെനിൻ ദിനം ആഘോഷിക്കുന്നു.

' എല്ലാ രാജ്ജിയങ്ങളിലിയ്ം ഒഷപ്പാളികളേ *

- സങ്കടിക്കുവിൻ -

എന്നയാൾ മുഷ്ടി ചുരുട്ടി വിളിക്കുന്നു.

എന്നാൽ അത് മത ധ്വംസനമാണെന്ന് മുസ്ലിം ലേബർ യൂണിയൻ അത്തര് മുതലാളിയെ ബോധിപ്പിക്കുന്നുണ്ട്.

നൈസാമലിയെ പിരിച്ചു വിട്ട ശേഷം അത്തരിന്റെ കമ്പനിയിൽ പണി മുടക്കം പൊട്ടി പുറപ്പെടുകയും - ഖസാക്കിൽ തൊഴിലാളി വർഗ്ഗം പ്രകടനങ്ങളും പ്രക്ഷോഭങ്ങളും നടത്തുകയും ചെയ്തു. നൈസാമലി സ്റ്റാലിന്റെ ചിത്രവും അതിനൊപ്പം ഖുറാനും ആണ് ഉയർത്തി പിടിക്കുന്നത്. കാരണം ഖസാക്കിലെ മതത്തിനെതിരല്ല അതെന്ന് ബോധ്യമാക്കേണ്ട ബാധ്യത നൈസാമലിക്കുണ്ടായിരുന്നു. കാരണം സ്റ്റാലിനും മാവോക്കും മാർക്സിനും ലെനിനും താങ്ങാനാവാത്തത് മതഗ്രന്ഥം താങ്ങും എന്ന് തിരിച്ചറിയാനുള്ള ബുദ്ധി നൈസാമലിക്കുണ്ടായിരുന്നു.

നാലാമത്തെ നൈസാമലിയുടെ ജീവിതം ആരംഭിക്കുന്നത് സ്വയം എടുത്തണിഞ്ഞ മേലങ്കിയായ ഷെയ്ഖിന്റെ കുപ്പായത്തിനകത്താണ്. നൈസാമലിയുടെ ഏറ്റവും സുരക്ഷിതമായ വേഷവും അതായിരുന്നു. മറ്റു മൂന്ന് ഘട്ടങ്ങളിലും അയാൾക്ക് മുന്നിൽ വന്ന എല്ലാ പ്രതിബന്ധങ്ങളും നാലാമത്തെ ഘട്ടത്തിൽ അയാൾക്കു മുന്നിൽ വഴിമാറുകയും, കൂടുതൽ അവസങ്ങൾ തന്നിലേക്ക് എത്തുന്നതിന് അത് വഴിയൊരുക്കുകയും ചെയ്യുന്നു. ഷെയ്ഖിനെ എല്ലാവരും ഭയക്കുന്നു - ബഹുമാനിക്കുന്നു.'
-
1969 ൽ ഒ.വി. വിജയനെഴുതിയ ഖസാക്കിന്റെ ഇതിഹാസത്തിലെ കഥാപാത്രമായ ഖാലിയാരിൽ നിന്നും നമ്മുടെ സഖാക്കൾ ഇതേ വരെ മോചനം നേടിയിട്ടില്ല. നിങ്ങൾ മതങ്ങളിലേക്ക് പടരുമ്പോൾ ഞങ്ങൾ മനുഷ്യരിലേക്ക് പടരും എന്നൊക്കെ ഗീർവാണം മുഴക്കാറുണ്ടെങ്കിലും മത പ്രീണനം നടത്തിയാണ് ഇടതുപക്ഷത്തിന്റെ യാത്രകളെല്ലാം ' നൈസാമലി സമരത്തിനു യർത്തിയ അതേ ഖുറാൻ ഉയർത്തി പാർട്ടി സെക്രട്ടറി പറയുകയാണ്- ഖുറാനെതിരേ ആരും മിണ്ടരുത്.

ഷംസീർ ചാനൽ സ്റ്റു്ഡിയോയിലിരുന്ന് ലജ്ജയില്ലാതെ പറയുന്നു 'സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം നൽകുന്ന മതമാണ് ഇസ്ലാം -
അങ്ങനെയാണ് ഈമാനുള്ള സഖാവ് ഉണ്ടാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP