'എന്ത് അസംബന്ധവും വിളിച്ചു പറയാൻ കഴിയുന്ന നാക്കുണ്ടെന്നു കരുതി എന്തും പറയാൻ തയാറാകരുത്; നിങ്ങൾക്കു വേറെ ഉദ്ദേശ്യം ഉണ്ടാവും; അതു മനസ്സിൽ വച്ചാൽ മതി; മാധ്യമ പ്രവർത്തകനു വേണ്ട സാധാരണ ഗുണം ആർജിക്കാൻ നോക്കൂ'; ഉത്തരം മുട്ടുമ്പോൾ മാധ്യമ പ്രവർത്തകർക്ക് നേരെ ഉറഞ്ഞുതുള്ളി മുഖ്യമന്ത്രി; ''പരനാറി, നികൃഷ്ടജീവി, കുലംകുത്തി' കാലം തിരിച്ചുവരുന്നെന്ന് സോഷ്യൽ മീഡിയ; 'കടക്കുപുറത്തിൽ' നിന്ന് പിണറായി മാധ്യമ പ്രവർത്തകർക്കുനേരെ കടന്നാക്രമണത്തിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ജനാധിപത്യത്തിന്റെ സൗന്ദര്യം സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരം ആയതുകൊണ്ട് മാധ്യമങ്ങൾ ഉയർത്തുന്ന വിമർശനങ്ങളെ പോസറ്റീവായി എടുക്കയാണ് വികസിത രാജ്യങ്ങളിലെ ഭരണാധികാരികൾ സാധാരണ ചെയ്യാറുള്ളത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെവരെ 'കോപ്പിയടിക്കാരൻ, സ്ത്രീലമ്പടൻ' എന്നീ പേരുകളിൽ വിശേഷിപ്പിച്ചിട്ടും ഭരണകൂടം മാധ്യമങ്ങളുടെ നേർക്ക് തിരിഞ്ഞിട്ടില്ല.
എന്നാൽ അഭിപ്രായ സ്വാതന്ത്രത്തിന്റെയും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെയും അപ്പോത്തസല്സതന്മ്മാരെന്ന് മേനി നടിക്കുന്ന ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ മാധ്യമ പ്രവർത്തകരെ നേരിട്ട് കൈകാര്യം ചെയ്യാൻ ഒരുങ്ങിയിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. സ്വർണ്ണക്കടത്തും, ലൈഫ് മിഷൻ പദ്ധതിയുമായി സർക്കാർ ആരോപങ്ങളിൽ മുങ്ങി നിൽക്കുന്നതിന്റെ ഈർഷ്യ മുഖ്യമന്ത്രി പലപ്പോഴും തീർക്കുന്നത് മാധ്യമ പ്രവർത്തകരുടെ മേക്കട്ടു കയറിയാണ്. എന്നിട്ടും ഒരു പ്രസ്താവന പോലും മുഖ്യമന്ത്രിക്കെതിരെ ഇറക്കാൻ പത്ര പ്രവർത്തക യൂണിയനും തയ്യാറാകുന്നില്ല.
അസാധാരണ അക്ഷോഭ്യാനായി കാണാറുള്ള പിണറായി ദീർഘനേരം മൗനം പാലിച്ച് ചോദ്യകർത്താവിനെ അവഗണിക്കുന്നതും, ചോദ്യങ്ങൾക്ക് മുന്നിൽ പതറുന്നതും പൊട്ടിത്തെറിക്കുന്നതുമാണ് വാർത്താ സമ്മേളനങ്ങളിലെ പതിവുകാഴ്ച. മാത്രമല്ല വാർത്താ ഉറവിടം പിആർഡിയൊക്കൊണ്ട് പരിശോധിക്കുന്നതടക്കമുള്ള സെൻസറിങ്ങും, സെക്രട്ടറിയേറ്റിലെ തീപിടുത്തം അടക്കമുള്ള കാര്യങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരെ കേസ് എടുക്കാൻ പോകുന്നവെന്ന വാർത്തകളും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്. ഈ വിഷയങ്ങളിൽ ഒന്നും പ്രതികരിക്കാൻ പത്ര പ്രവർത്തക യൂണിയൻ ഇതുവരെ തയ്യാറായിട്ടില്ല. സിപിഎം അനുകൂല നിലപാട് യൂണിയൻ എടുക്കുന്നതിന് തെളിവാണിതെന്ന വാദം പത്രക്കാർക്കിടയിലും സജീവമാണ്.
മാധ്യമ പ്രവർത്തകർ അവരുടെ ജോലിയുടെ ഭാഗമായി ചോദ്യങ്ങൾ ഉയർത്തുമ്പോൾ ക്ഷുഭിതനാവുന്ന രീതി മുഖ്യമന്ത്രി ഇന്നലെയും ആവർത്തിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കും തദ്ദേശ മന്ത്രിക്കുമെല്ലാമെതിരെ ആരോപണം ഉയരുന്ന ലൈഫ് പദ്ധതി ക്രമക്കേട് മുഖ്യമന്ത്രിക്കു കീഴിലെ വിജിലൻസ് തന്നെ അന്വേഷിക്കാൻ തീരുമാനിച്ചത് സിബിഐ അന്വേഷണം ഭയപ്പെട്ടിട്ടാണോ എന്ന ചോദ്യമാണു മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.''നിങ്ങളുടെയൊക്കെ മാനസികാവസ്ഥയുടെ തകരാറാണിത്. അന്വേഷണം നടത്തുന്നില്ല എന്നായിരുന്നു ഇതുവരെ പരാതി. അന്വേഷണം പ്രഖ്യാപിച്ചപ്പോൾ ഭയപ്പെട്ടിട്ടാണോ എന്നായി. മുഖ്യമന്ത്രി ഉൾപ്പെട്ടതല്ല വിജിലൻസ്. അതൊരു സ്വതന്ത്ര ഏജൻസിയാണ്. കേരളത്തിൽ നടന്നു എന്നു പറയുന്ന കുറ്റകൃത്യത്തിൽ ഇവിടെയുള്ള ഏജൻസി അന്വേഷിക്കുന്നതിൽ തെറ്റില്ല.''- മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫിസിനു ക്രമക്കേടിൽ പങ്കുണ്ടെന്നു പ്രതിപക്ഷം ആരോപിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയ റിപ്പോർട്ടർക്കെതിരെ മുഖ്യമന്ത്രി പൊട്ടിത്തെറിച്ചു.''എന്ത് ആരോപണം. ആർക്കെതിരെ ആരോപണം. എന്ത് അസംബന്ധവും വിളിച്ചു പറയാൻ കഴിയുന്ന നാക്കുണ്ടെന്നു കരുതി എന്തും പറയാൻ തയാറാകരുത്. നിങ്ങൾക്കു വേറെ ഉദ്ദേശ്യം ഉണ്ടാവും. അതു മനസ്സിൽ വച്ചാൽ മതി. മാധ്യമ പ്രവർത്തകനു വേണ്ട സാധാരണ ഗുണം ആർജിക്കാൻ നോക്കൂ''- മുഖ്യമന്ത്രി പറഞ്ഞു.
ലൈഫ് പദ്ധതി ക്രമക്കേടിൽ ഇതുവരെ അന്വേഷണത്തിനു സർക്കാർ മടിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ, അന്വേഷണം നടത്തില്ല എന്നു താൻ പറഞ്ഞിട്ടില്ലെന്നായി മുഖ്യമന്ത്രി. ''വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണത്തിനെതിരായ പരാതികൾ ലൈഫ് പദ്ധതിക്കെതിരാക്കി മാറ്റാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ട്. ക്രമക്കേടു നടന്നിട്ടുണ്ടെങ്കിൽ ശക്തമായ നടപടിയുണ്ടാവും. ആരോടൊക്കെ ചോദിക്കണമെന്ന് ഏജൻസി തീരുമാനിക്കട്ടെ''.വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണത്തിനായി സ്വകാര്യ കമ്പനിയായ യുണിടാകിനെ തീരുമാനിച്ചതാരാണെന്നും അവരും ലൈഫ് മിഷനും തമ്മിൽ കരാറുണ്ടോയെന്നുമുള്ള ചോദ്യത്തിൽ നിന്നു മുഖ്യമന്ത്രി ഒഴിഞ്ഞു മാറി. ''അതൊക്കെ നേരത്തേ വ്യക്തമാക്കിയതാണ്. കൂടുതൽ പറയാനില്ല''- ഇതായിരുന്നു മറുപടി.
അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന മട്ടിലാണ് പിണറായി മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിനും മുഖ്യമന്ത്രിക്ക് കൃത്യമായി ഉത്തരം പറയാനും ആവുന്നില്ല. മറുപടി പലപ്പോഴും പൊട്ടിത്തെറിയാണ്. അല്ലെങ്കിൽ അവഗണയും. ജയ്ഹിന്ദ് ടീവിയെ പ്രമീളാ ഗോവിന്ദിനെപ്പോലുള്ള മാധ്യമ പ്രവർത്തകർ ഇത്് ഫേസ്ബുക്ക് പോസ്റ്റിട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 17 സെക്കൻഡ് നീണ്ടു നിന്ന മൗനത്തിലൂടെയാണ് നേരത്തെ പ്രമീള ചോദ്യത്തെ പിണറായി നേരിട്ടത്. മറ്റു പല മാധ്യമ പ്രവർത്തകരും സമാനമായ അനുഭവങ്ങളാണ് പങ്കുവെക്കുന്നത്.
ധാർഷ്ട്യം കാർക്കശ്യം എന്നിവയിലൂടെ വേറിട്ട ഒരു ഇമേജ് ഉണ്ടാക്കിയെടുക്കയാണ് പിണറായി വിജയൻ ചെയ്തത്. എക്കാലവും മാധ്യമങ്ങളുമായുള്ള അദ്ദേഹത്തിന്റെ ബന്ധം സൗഹാർദപരമായിരുന്നില്ല. 'കടക്കുപുറത്ത്' എന്ന് അലറിക്കൊണ്ട് മാധ്യമ പ്രവർത്തകരെ പുറത്താക്കിയത് നേരത്തെ വൻ വിവാദമാണ് ഉണ്ടാക്കിയത്. സിപിഎമ്മിലെ പല പ്രമുഖ നേതാക്കൾക്കും ഈ ശൈലിക്കെതിരെ കടുത്ത എതിർപ്പ് ഉണ്ടെങ്കിലും തിരുവായ്ക്ക് എതിർവായില്ലെന്ന മട്ടിൽ അവർ സഹിക്കയാണ്.
ഇടതുപക്ഷത്തിന് മുൻ തൂക്കമുള്ള പത്രപ്രവർത്തന യൂണിയാനാവട്ടെ നട്ടെല്ലില്ലാത്ത നിലപാടണ് സർക്കാർ സ്പോൺസേഡ് മാധ്യമ വേട്ടകൾക്കെതിരെ നടത്താറുള്ളത്. പക്ഷേ പിണറായിയുടെ മാധ്യമ സ്വതന്ത്ര്യ നിഷേധത്തിനെതിരെ വൻ അടി കിട്ടുന്നത് സോഷ്യൽ മീഡിയയിൽ നിന്നാണ്. ഹിറ്റ്ലർക്ക് തുല്യനായിപ്പോലും അവിടെ പിണറായി വിമർശിക്കപ്പെടുന്നു. 'പരനാറി, നികൃഷ്ടജീവി, കുലംകുത്തി' കാലം കേരളത്തിൽ തിരിച്ചുവരികയാണോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
Stories you may Like
- കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഡിമാൻഡ്; കരിപ്പൂരിൽ മാഫിയ പിടിമുറുക്കുമ്പോൾ
- യുവം വേദിയിലെ 'സ്വർണകള്ളകടത്ത്' പരാമർശത്തെ വിമർശിച്ച് തോമസ് ഐസക്
- 1.17 കോടിയുടെ സ്വർണവുമായി യുവതി അറസ്റ്റിൽ
- സ്വർണ്ണക്കടത്തിന് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ടുമാരെ പിരിച്ചുവിട്ടു
- കണ്ണൂരിൽ പിടിയിലായത് വ്യജ സ്വർണം നൽകി തട്ടിപ്പു നടത്തുന്ന വൻ റാക്കറ്റിലെ കണ്ണികൾ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍