ലൈഫ് മിഷൻ കരാറിൽ ശിവശങ്കറുടെ പങ്കും വിജിലൻസ് അന്വേഷിക്കും; വടക്കാഞ്ചേരി പദ്ധതിയിൽ കള്ളക്കളി നടന്നോ എന്ന പ്രാഥമിക പരിശോധനയിലൂടെ ലക്ഷ്യം തെളിവ് ശേഖരണവും നശിപ്പിക്കലുമെന്ന ആരോപണം സജീവം; 20 കോടിയുടെ കരാർ തുകയിൽ ഇടനിലക്കാർ പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ പരിശോധിക്കുക അഴിമതി നിരോധന നിയമലംഘനം നടന്നോ എന്ന്; കേന്ദ്ര അനുമതിയില്ലാതെ വിദേശ പണം കേരളത്തിൽ ചെലവിട്ട വിവാദത്തിൽ പിണറായി സർക്കാർ അന്വേഷണ തന്ത്രം മെനയുന്നത് സ്വയ രക്ഷയ്ക്കോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം ഇല്ലെന്ന നിലപാടിൽനിന്നു സർക്കാർ പിന്നോക്കം പോകുന്നത് തെളിവ് നശീകരിക്കാനെന്ന വാദം സജീവമാകുന്നത്. സിബിഐ അന്വേഷണത്തിന് കേന്ദ്ര സർക്കാർ നീക്കം സജീവമാക്കുമ്പോഴാണ് വിജിലൻസ് അന്വേഷണത്തിന് സർക്കാർ തയ്യാറാകുന്നത്. പ്രതികളെ മൊഴി പഠിപ്പിക്കാനും മതിയായ തെളിവുകൾ കണ്ടെത്താനുമുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന ചർച്ചയാണ് സജീവമാകുന്നത്. ലൈഫ് മിഷനിൽ പത്ര വാർത്തകളുടെ അടിസ്ഥാനത്തിൽ അന്വേഷണമില്ലെന്നും വസ്തുതകൾ പുറത്തു വന്ന ശേഷം അന്വേഷണം നടത്താം എന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ നിലപാട്. ഇതാണ് മാറ്റുന്നത്.
ലൈഫ് മിഷന്റെ വടക്കാഞ്ചേരി ഫ്ളാറ്റ് പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലൻസ് പ്രാഥമിക അന്വേഷണമാകും നടത്തുക. സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനു പദ്ധതിയിൽ കമ്മിഷൻ ലഭിച്ചതും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ പങ്കും പരിശോധിക്കും. ഡിജിപി ലോക്നാഥ് ബെഹ്റ നൽകിയ റിപ്പോർട്ടിന്മേലാണു സർക്കാർ തീരുമാനം. ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് വിജിലൻസ് ഡയറക്ടർക്ക് ഇതിനുള്ള നിർദ്ദേശം നൽകി. അന്വേഷണത്തിനു പ്രത്യേക സംഘം രൂപീകരിക്കും.
ലൈഫ് മിഷനും റെഡ് ക്രസന്റുമായുള്ള കരാർ, യുണിടാക് കമ്പനി കരാറിൽ എങ്ങനെ എത്തി, കമ്മിഷനായി എത്ര തുക നൽകി, കരാറിൽ വിദേശ നാണയ വിനിമയച്ചട്ടം ലംഘിച്ചിട്ടുണ്ടോ, ഫ്ളാറ്റ് നിർമ്മിക്കുന്ന സ്ഥലം അതിനു യോജ്യമാണോ, കമ്പനിയിൽ നിന്നു നികുതി ഈടാക്കുന്നതിൽ ധനവകുപ്പ് വീഴ്ച വരുത്തിയോ, കെട്ടിട നിർമ്മാണ അനുമതി ലഭിച്ചിട്ടുണ്ടോ, കരാറിൽ ശിവശങ്കറിന്റെ പങ്ക്, സ്വർണക്കടത്തു കേസ് പ്രതികളുടെ ബന്ധം എന്നിവയാകും പരിശോധിക്കുക. പരമാവധി തെളിവ് കണ്ടെത്താനും അത് സിബിഐ പോലുള്ളവരുടെ കൈയിലേക്ക് എത്താതിരിക്കാനുമാണ് ഇതെന്നാണ് ഉയരുന്ന ആരോപണം. ഇപ്പോഴത്തെ സാഹചര്യത്തിൽ സിബിഐ അന്വേഷണം മതിയെന്നാണ് പരാതി കൊടുത്ത അനിൽ അക്കര എംഎൽഎയും പറയുന്നത്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) എൻഐഎയും ഇതിനകം തന്നെ പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തപ്പോൾ കമ്മിഷൻ കിട്ടിയ കാര്യവും വെളിപ്പെടുത്തിയിരുന്നു. പദ്ധതിയുടെ രേഖകൾ പലതും ഇഡി ശേഖരിക്കുകയും ചെയ്തു. പദ്ധതിയുടെ ഭാഗമായി കേന്ദ്ര അനുമതിയില്ലാതെ വിദേശ പണം കേരളത്തിൽ ചെലവിട്ടതു സംബന്ധിച്ച പരാതി സിബിഐക്കു ലഭിച്ചത് ഇതിനിടെയാണ്. സംഭവം സിബിഐ അന്വേഷിക്കുമെന്നും ഉറപ്പായി. ഇതോടെയാണ് വിജിലൻസ് അന്വേഷണത്തിന് സർക്കാർ നീക്കം തുടങ്ങിയതും തീരുമാനം എടുത്തതും. അതോടെയാണു പദ്ധതിയുമായി ബന്ധപ്പെട്ടു പ്രാഥമിക അന്വേഷണം നടത്തുന്നതാണ് ഉചിതമെന്ന കുറിപ്പ് ഡിജിപി ബെഹ്റ മുഖ്യമന്ത്രിക്കു നൽകിയത്. ഇനി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആരെങ്കിലും കോടതിയെ സമീപിച്ചാലും വിജിലൻസ് അന്വേഷണം നടക്കുകയാണെന്ന മറുപടി സർക്കാരിന് നൽകുകയും ചെയ്യാം.
യുഎഇയിലെ റെഡ് ക്രസന്റ് പണം മുടക്കുന്ന 20 കോടിയുടെ പദ്ധതിയിൽ കരാർ ലഭിക്കുന്നതിനു സ്വപ്ന സുരേഷ് അടക്കമുള്ളവർക്കു 4.25 കോടി കമ്മിഷൻ നൽകിയെന്ന വെളിപ്പെടുത്തലോടെ വിവാദത്തിലാണ് ഇടപാട്. ലൈഫ് മിഷൻ സിഇഒയും റെഡ് ക്രസന്റ് പ്രതിനിധികളും ചേർന്നു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പിട്ട ധാരണാപത്രത്തിൽ പറഞ്ഞതു പ്രകാരമല്ല ഉപകരാർ ഉണ്ടാക്കിയത്. കരാർ ഒപ്പിട്ടത് യുഎഇ കോൺസുലേറ്റും യുണിടാകും തമ്മിലായിരുന്നു. 2.17 ഏക്കറിൽ 140 ഫ്ളാറ്റ് നിർമ്മിക്കുന്നതിനു ജൂലൈ 11 നാണ് റെഡ് ക്രസന്റുമായി സർക്കാർ ധാരണാപത്രം ഒപ്പിട്ടത്. യുഎഇയിൽ നിന്നു നേരിട്ടു ധനസസഹായം സ്വീകരിക്കുന്നതിനു നിയമതടസ്സം ഉള്ളതു കൊണ്ടാണു റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടതെന്നായിരുന്നു സർക്കാർ വാദം. ധാരണാപത്രത്തിന്റെ പകർപ്പ് പ്രതിപക്ഷ നേതാവ് പലവട്ടം ആവശ്യപ്പെട്ടിട്ടും നൽകിയില്ല. തുടർന്ന് ലൈഫ് മിഷൻ കമ്മറ്റിയിൽ നിന്ന് പ്രതിപക്ഷ നേതാവ് രാജിവച്ചു.
ഓഗസ്റ്റ് ഏഴിനാണു വടക്കാഞ്ചേരി പദ്ധതിയിൽ സ്വപ്ന ഇടപെട്ട് കമ്മിഷൻ വാങ്ങിയെന്ന ആരോപണം പുറത്തുവരുന്നത്. അന്വേഷണ ഉത്തരവിടുന്നതു 48ാം ദിവസവും. ഇതിനിടെ പത്തോളം വാർത്താ സമ്മേളനങ്ങളിൽ മുഖ്യമന്ത്രിയോട് ഇതുസംബന്ധിച്ച ചോദ്യങ്ങൾ ആവർത്തിച്ചപ്പോഴും 'വിവരം ശേഖരിച്ചു വരുന്നു' എന്ന മറുപടി മാത്രമാണുണ്ടായത്.
ക്ഷോഭിച്ച് മുഖ്യമന്ത്രി
അതിനിടെ മുഖ്യമന്ത്രിയും ഓഫീസും തദ്ദേശമന്ത്രിയും ആരോപണനിഴലിൽ നിൽക്കുമ്പോൾ വിജിലൻസ് അന്വേഷണം ഉചിതമാണോയെന്ന ചോദ്യത്തോടു ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയനും തന്റെ നിലപാട് വിശദീകരിക്കുകയാണ്. ''നിങ്ങൾക്ക് പ്രത്യേക മാനസികാവസ്ഥയാണ്. മുഖ്യമന്ത്രിയെയും മന്ത്രിയെയും ചോദ്യംചെയ്യാൻ പോകുന്നുവെന്ന പൂതി മനസ്സിൽവച്ചാൽ മതി. അത്തരം മാനസികാവസ്ഥ പാടില്ല. നാക്കുണ്ടെന്നു കരുതി എന്ത് അസംബന്ധവും വിളിച്ചുപറയരുത്. അസംബന്ധം പറയാനുള്ളതല്ല വാർത്താസമ്മേളനം. ആരോപണത്തിന് എന്ത് അടിസ്ഥാനമാണുള്ളത്'' -മുഖ്യമന്ത്രി ചോദിച്ചു.
ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരി ഭവനസമുച്ചയമുണ്ടാക്കാൻ യു.എ.ഇ. റെഡ്ക്രസന്റുമായി കരാറുണ്ടാക്കിയതിനെക്കുറിച്ച് അന്വേഷിക്കില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. റെഡ്ക്രസന്റോ കേന്ദ്ര അന്വേഷണ ഏജൻസികളോ എന്തെങ്കിലും വിവരം കൈമാറിയാൽ അന്വേഷിക്കാമെന്നാണു നേരത്തേ പറഞ്ഞത്. അതില്ലാതെതന്നെയാണ് ഇപ്പോൾ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്.
പദ്ധതി സംബന്ധിച്ച് ചിലർ ആരോപണം ഉയർത്തിയിട്ടുണ്ട്. 20 കോടിയുടെ കരാർ തുകയിൽ ഇടനിലക്കാർ പണം കൈപ്പറ്റിയതായാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് പ്രാഥമിക അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർക്ക് അനുമതിനൽകിയത്. ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ വിട്ടുവീഴ്ചയില്ലാതെ നടപടിയുണ്ടാകും. വിജിലൻസ് സ്വതന്ത്ര ഏജൻസിയാണ്. മറ്റേതെങ്കിലും അന്വേഷണം വേണമെങ്കിൽ അവർക്ക് നിർദ്ദേശിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിബിഐ.യെ ഭയപ്പെടുന്നതുകൊണ്ടാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതെന്ന ആരോപണം ചൂണ്ടിക്കാട്ടിയപ്പോൾ, എന്തെങ്കിലും വിളിച്ചുപറഞ്ഞാൽ ആരോപണമാകുമോയെന്ന് മുഖ്യമന്ത്രി തിരിച്ചുചോദിച്ചു.
വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടവർക്ക് എം.ഒ.യു.വിന്റെ പകർപ്പ് ഉൾപ്പെടെ നൽകിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് മുഴുവൻ രേഖകളും പരസ്യപ്പെടുത്തണമെന്നാണ് പ്രധാനമായും ആവശ്യപ്പെട്ടത്. സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റു കാര്യങ്ങളിൽ അദ്ദേഹത്തിന് ചോദിച്ച രേഖകൾ നൽകാൻ ഒരു അലംഭാവവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജിയുമായി ചെന്നിത്തല
ലൈഫ് മിഷനിലെ പ്രത്യേക ക്ഷണിതാവ് സ്ഥാനത്തുനിന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രാജിവെച്ചു. യു.എ.ഇ. റെഡ്ക്രസന്റുമായി സർക്കാരുണ്ടാക്കിയ ധാരണാപത്രത്തിന്റെ പകർപ്പ് ആവശ്യപ്പെട്ട് ഒന്നരമാസമായിട്ടും നൽകാത്തതിൽ പ്രതിഷേധിച്ചാണിത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തുനൽകിയെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിസ്ഥാനത്തിരുന്ന് പിണറായി വിജയൻ വർഗീയവികാരം ഇളക്കിവിട്ട്, മതസൗഹാർദം തകർക്കുന്ന നിലപാടെടുക്കുന്നത് അപകടകരമാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. സ്വർണക്കടത്തും അഴിമതിയും മറയ്ക്കാൻ മറ്റൊരു മാർഗവുമില്ലെന്നു വന്നതുകൊണ്ടാണ് വർഗീയത ഇളക്കിവിടുന്നത്. മുഖ്യമന്ത്രി വർഗീയവാദിയുടെ നിലവാരത്തിലേക്ക് താഴുകയാണ്.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ട്. 20 കോടിയുടെ പദ്ധതിയിൽ ഒമ്പത് കോടി കമ്മിഷൻ പറ്റുന്ന സംഭവം ആദ്യമാണ്. ഇതിൽ വിജിലൻസ് അന്വേഷണമല്ല, സിബിഐ. അന്വേഷണമാണു വേണ്ടത്. വിദേശ ഏജൻസി പങ്കാളിയായ കേസിൽ വിജിലൻസിന് എന്തുചെയ്യാനാകുമെന്നും അദ്ദേഹം ചോദിച്ചു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്