ഇന്ത്യൻ സാറ്റലൈറ്റുകളെ തകർക്കാൻ ചൈന ശ്രമിച്ചതായി റിപ്പോർട്ട്; നിർണായക വിവരം പുറത്തുവിട്ടത് യുഎസിലെ ചൈനീസ് എയ്റോസ്പേസ് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട്; 2012നും 2018നും ഇടക്ക് നിരവധി തവണ ഇന്ത്യൻ സാറ്റലൈറ്റ് സംവിധാനത്തെ സൈബർ ആക്രമണത്തിലൂടെ തകർക്കാൻ ശ്രമിച്ചു; ചൈനീസ് നീക്കം തിരിച്ചറിഞ്ഞു ഇന്ത്യ പ്രതിരോധം തീർത്തത് ആന്റി സാറ്റലൈറ്റ് മിസൈൽ സാങ്കേതിക വിദ്യ വികസിപ്പിച്ചു കൊണ്ട്; ചൈന ആക്രമണത്തിന് ശ്രമിച്ചിട്ടുണ്ടെങ്കിൽ പരാജയപ്പെട്ടു കാണുമെന്ന് ഐ.എസ്.ആർ.ഒയും
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി തർക്കം അതിരൂക്ഷമായ സാഹചര്യത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഇന്ത്യയുടെ സാറ്റലൈറ്റ് സംവിധാനം തകർക്കാൻ ചൈന ശ്രമിച്ചുവെന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. യു.എസ് ആസ്ഥാനമായുള്ള ചൈനീസ് എയ്റോസ്പേസ് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഈ വിവരം ഉറപ്പിച്ചു കൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ചൈനയുടെ ബഹിരാകാശ നീക്കങ്ങൾ വിശദമാക്കുന്ന റിപ്പോർട്ടിലാണ് ഇന്ത്യൻ സാറ്റലൈറ്റുകൾക്ക് നേരെയുള്ള ആക്രമണ ശ്രമത്തെ കുറിച്ച് പറയുന്നത്. 2012നും 2018നും ഇടക്ക് ചൈന നിരവധി സൈബർ ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. എന്നാൽ, ഈ നീക്കത്തെ ഇന്ത്യ സമർത്ഥമായി തന്നെ ചെറുക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ചൈനീസ് ഭീഷണി കൂടി മുന്നിൽ കണ്ടാണ് ഇന്ത്യ 2019 മാർച്ചിൽ ഇന്ത്യ ആന്റി സാറ്റലൈറ്റ് മിസൈൽ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. ഇത് ശത്രുരാജ്യങ്ങളുടെ സാറ്റലൈറ്റുകൾക്ക് ഭീഷണിയാകാൻ ഇന്ത്യയെയും പ്രാപ്തമാക്കി. ഇതോടെ ചൈനയും ഭയപ്പെട്ടു തുടങ്ങുകയും ചെയ്തു.
സാറ്റലൈറ്റുകളെ നേരിട്ട് ആക്രമിക്കുന്ന മിസൈലുകൾ, കോ-ഓർബിറ്റൽ സാറ്റലൈറ്റുകൾ, എനർജി വെപ്പൺസ്, ജാമ്മറുകൾ, മറ്റ് സൈബർ സാങ്കേതികതകൾ മുതലായവ ചൈനക്കുണ്ട്. ഇന്ത്യക്ക് സൈബർ ആക്രമണം നേരിടാൻ പരിമിതമായ സംവിധാനങ്ങൾ മാത്രമുള്ളപ്പോൾ ചൈനക്ക് ആധുനികമായ സൈബർ ആക്രമണങ്ങൾ നടത്താനുള്ള ശേഷിയുണ്ട്.
വർഷങ്ങളായി തുടരുന്ന സൈബർ ആക്രമണത്തിന്റെ ഉറവിടം കണ്ടെത്താൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ ഐ.എസ്.ആർ.ഒക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യക്ക് സൈബർ ആക്രമണം കണ്ടെത്താനും നേരിടാനുമുള്ള സംവിധാനമുണ്ടെന്നും ചൈന ആക്രമണത്തിന് ശ്രമിച്ചിട്ടുണ്ടെങ്കിൽ പരാജയപ്പെട്ടിട്ടുണ്ടാകുമെന്നും മുതിർന്ന ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ സാറ്റലൈറ്റുകളെയും ഭൗമ സ്റ്റേഷനുകളെയും ചൈന ആക്രമിച്ചതായ റിപ്പോർട്ട് ഐ.എസ്.ആർ.ഒ മേധാവി കെ. ശിവൻ നിഷേധിച്ചു. ഇന്ത്യയുടെ ബഹിരാകാശ വിനിമയ നെറ്റ്വർക്കുകൾ സുരക്ഷിതമാണ്. എന്നാൽ, നിരവധിയായ ആക്രമണ ഭീഷണി നേരിടുന്നുണ്ടെന്നും ഇത് ഇന്ത്യക്ക് മാത്രമുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.
ആന്റി സാറ്റലൈറ്റ് മിസൈൽ (മമെ)േബഹിരാകാശത്തുള്ള ഉപഗ്രഹങ്ങളെ ഭൂമിയിൽ നിന്ന് തകർക്കാൻ കഴിയുന്ന രീതിയിലുള്ള മിസൈലുകളാണ് ആന്റി സാറ്റലൈറ്റ് മിസൈലുകൾ. മിസൈലുകളെ തകർക്കാനോ അവയുടെ പ്രവർത്തനം താറുമാറാക്കാനോ കഴിയുന്ന വിധത്തിലാണ് ഇവയുടെ നിർമ്മാണം. കര, വായു, ജലം തുടങ്ങിയ പ്രതലങ്ങളിൽ നിന്ന് മിസൈൽ വിക്ഷേപിക്കാം.
1957ൽ സോവിയറ്റ് യൂണിയൻ ലോകത്തെ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചതോടെയാണ് ആന്റി സാറ്റലൈറ്റ് മിസൈലുകളെക്കുറിച്ചുള്ള ഗവേഷണം തുടങ്ങിയത്. 1980കളിൽ തന്നെ അമേരിക്കയും സോവിയറ്റ് യൂണിയനും ആന്റി സാറ്റലൈറ്റ് മിസൈലുകൾ വിജയകരമായി വിക്ഷേപിച്ചു. എന്നാൽ ബഹിരാകാശത്തേക്ക് ആയുധം പ്രയോഗിക്കരുതെന്ന 1967ലെ യു.എൻ ഉടമ്പടിക്ക് വിരുദ്ധമായിരുന്നു ഇത്. പിന്നീട് ഇരുരാജ്യങ്ങളും പരീക്ഷണം നിറുത്തിയെങ്കിലും 2007ൽ ആന്റി സാറ്റലൈറ്റ് മിസൈൽ വിക്ഷേപിച്ച് ചൈന ലോകരാജ്യങ്ങളെ ഞെട്ടിച്ചു. മൂന്ന് പരാജയങ്ങൾക്ക് ശേഷമായിരുന്നു ചൈനയുടെ വിക്ഷേപണ വിജയം.
സൈനിക രംഗത്ത് വൻ കുതിച്ച് ചാട്ടംകൃത്രിമ ഉപഗ്രഹങ്ങൾ ഉപയോഗിച്ചുള്ള ചാരപ്രവർത്തനം തടയാൻ ഇന്ത്യയ്ക്ക് ഏറെ സഹായകമാണ് ആന്റി സാറ്റലൈറ്റ് മിസൈലുകൾ. അടിയന്തര ഘട്ടങ്ങളിൽ ശത്രുരാജ്യത്തിന്റെ വാർത്താ വിനിമയ ഉപഗ്രഹങ്ങളെ തകർത്ത് ആശയവിനിമയം തടസപ്പെടുത്താനും കഴിയും.
ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയെ ഇക്കാര്യം ശക്തിപ്പെടുത്തുമെന്നും അതേസമയം ഇത് ഏതെങ്കിലും രാജ്യത്തിനെതിരെ ഉപയോഗിക്കില്ല എന്ന് അന്താരാഷ്ട്രസമൂഹത്തിന് ഉറപ്പ് നൽകുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ സുരക്ഷാഉദ്യമങ്ങളുടെ ഭാഗമാണ് ഇതെങ്കിലും ബഹിരാകാശത്തെ ആയുധവത്കരണത്തെ എതിർക്കുന്ന ഇന്ത്യയുടെ പ്രഖ്യാപിത നയത്തിൽ നിന്ന് വ്യതിചലിക്കില്ല. ഒരു അന്താരാഷ്ട്ര നിയമത്തേയും ഉടമ്പടിയേയും ലംഘിക്കില്ല. അതേസമയം 2010ൽ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര യുപിഎ സർക്കാരിന്റെ കാലത്ത് തന്നെ ഈ ശേഷി വികസിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു എന്നതാണ് വസ്തുത.
ശീതയുദ്ധകാലത്ത് ആയുധങ്ങൾ വഹിക്കാൻ കഴിയുന്ന ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ശത്രുരാജ്യങ്ങളെ ആക്രമിക്കുന്ന സാങ്കേതിക വിദ്യ കരസ്ഥമാക്കിയ റഷ്യയും അമേരിക്കയും ഈ സാങ്കേതിക വിദ്യയിൽ വലിയ മുന്നേറ്റം ഉണ്ടാക്കിയിരുന്നു. പിന്നീട് ചൈന ഈ സാങ്കേതിക വിദ്യ കരസ്ഥമാക്കുകയും മിസൈലുകൾ വിട്ട് ഉപയോഗശൂന്യമായ ഉപഗ്രഹങ്ങളെ നശിപ്പിച്ച് പ്രദർശനം നടത്തുകയും ചെയ്തിരുന്നു. ചൈനയുടെ ഈ പ്രദർശനങ്ങൾ ഉപഗ്രഹ സാങ്കേതികവിദ്യയിൽ വളരെ മുന്നിലായ ഇന്ത്യയെ ലക്ഷ്യം വെച്ചിട്ടുള്ളത് ആണെന്ന് അന്നുതന്നെ പ്രതിരോധ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ മറികടക്കാനാണ് ഇന്ത്യയും ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍