രജിത്തിനെ പുറത്താക്കിയവൾ, കണ്ണിൽ മുളക് തേച്ചവൾ, പോക്ക് കേസ്' എന്നിങ്ങനെ കുപ്രസിദ്ധിയാണ് എനിക്ക് ഷോയിൽ നിന്ന് ലഭിച്ചത്; എന്നെ ശാരീരികമായും, മാനസികമായി ഉപദ്രവിച്ച രജിത്തിന് 'അയ്യോ പാവം' ഇമേജ് നൽകി അയാളുടെ ഫാൻസ് എല്ലാത്തിനേയും നിസാരമാക്കി; ഷോയിൽ കണ്ണിൽ മുളക് തേച്ചത് കാഴ്ചയെ ബാധിച്ചു; രജിത്ത് കുമാറിനെതിരെ രേഷ്മ രാജൻ നിയമനടപടിക്ക്
മറുനാടൻ ഡെസ്ക്
പരിപാടിയിലെ മത്സരാർഥിയായിരുന്ന രജിത് കുമാർ ബിഗ് ബോസ് ഹൗസിൽ വച്ച് മറ്റൊരു മത്സരാർത്ഥിയായ രേഷ്മയുടെ കണ്ണിൽ പച്ചമുളക് തേച്ചത് വിവാദമായിരുന്നു. ഈ പെരുമാറ്റത്തിന് പിന്നാലെ രജിത് കുമാർ പരിപാടിയിൽ നിന്ന് പുറത്താവുകയും ചെയ്തു. എന്നാൽ ഈ സംഭവത്തോടെ രേഷ്മയ്ക്കെതിരെ വൻതോതില് സൈബർ ആക്രമണം ഉണ്ടായി. തുടർന്നുള്ള ആഴ്ചയിൽ രേഷ്മയും പരിപാടിയിൽ നിന്ന് പുറത്തായി. എന്നാൽ പിന്നീടും ഇവർക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾ തുടർന്നു. ബിഗ് ബോസ് ഷോയ്ക്കിടെയും അതിന് ശേഷവും രജിത്കുമാർ തനിക്ക് നേരെ നടത്തിയ, നടത്തിവരുന്ന ശാരീരിക, മാനസിക പീഡനങ്ങളിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിയമ നടപടിക്കൊരുങ്ങുകയാണ് രേഷ്മ. സൈബർ ആക്രമണങ്ങളോടും രജിത്കുമാറിന്റെ പരാമർശങ്ങളോടും പ്രതികരിക്കാതിരുന്ന രേഷ്മ തന്റെ ജീവിതം തന്നെ മാറ്റി മറിച്ച അനുഭവങ്ങൾ പങ്കുവക്കുകയാണ്. അഴിമുഖത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
'ഷോയിലൂടെ പേരെടുത്ത് കരിയർ ബിൽഡ് ചെയ്യണം എന്നായിരുന്നു. അതിനാണ് ബിഗ് ബോസിൽ പങ്കെടുക്കാനെത്തിയത്. എന്നാൽ 'രജിത്തിനെ പുറത്താക്കിയവൾ, കണ്ണിൽ മുളക് തേച്ചവൾ, പോക്ക് കേസ്' എന്നിങ്ങനെ കുപ്രസിദ്ധിയാണ് തനിക്ക് കിട്ടയത് എന്ന് രേഷ്മ പറയുന്നു.വില്ലത്തി എന്ന നെഗറ്റീവ് പരിവേഷം. അതിനി എത്ര കാലം കഴിഞ്ഞാലും പോവണമെന്നില്ല. എന്നാൽ എന്നെ ശാരീരികിമായി, മാനസികമായി ഉപദ്രവിച്ച രജിത്തിന് 'അയ്യോ പാവം' ഇമേജ് നൽകി അയാളുടെ ഫാൻസ് എല്ലാത്തിനേയും നിസ്സാരമാക്കുകയാണെന്ന് പറയുന്നു.
ഇനിയെങ്കിലും എനിക്കുണ്ടായ ആക്രമണത്തിനെതിരെ പ്രതികരിച്ചില്ലെങ്കിൽ...', ഏഷ്യാനെറ്റ് ബിഗ്ബോസ് സീസൺ-2 വിൽ മത്സരാർഥിയായിരുന്ന രേഷ്മ രാജൻ പ്രതികരിക്കുകയാണ്.
'10 വർഷമായി മോഡലിങ് ചെയ്യുന്നവർ പോലും അത്രയൊന്നും അറിയപ്പെടുന്നില്ല. ബിഗ് ബോസിൽ പങ്കെടുത്താൽ അറിയപ്പെടുമെന്നും അതുവഴി അവസരങ്ങൾ ലഭിക്കും എന്ന ഒറ്റക്കാരണത്താലാണ് പരിപാടിയിൽ മത്സരാർഥിയായി ഞാൻ എത്തിയത്. എന്നാൽ ഇപ്പോൾ അന്യഭാഷയിൽ നിന്ന് മോഡലിങ്ങിനും മറ്റുമായി വിളികൾ വരുന്നുണ്ടെങ്കിലും മലയാളത്തിൽ നിന്ന് ഒരു അവസരവും വരുന്നില്ല. കാരണം ആ പരിപാടിയിൽ പങ്കെടുത്തതാണ്. എന്നെ ഒരു വില്ലത്തിയും മോശക്കാരിയുമായി മാത്രമേ ആളുകൾ ഇപ്പോൾ കാണുന്നുള്ളൂ. എന്നാൽ രജിത്കുമാർ പല ഇന്റർവ്യൂകൾ നൽകുന്നു.
വീഡിയോ പോസ്റ്റ് ചെയ്യുന്നു. അതെല്ലാം രജിതിന്റെ ഫാൻസ് ആഘോഷിച്ച് നടക്കുന്നു. വളരെ നോർമൽ ആയാണ് എനിക്കെതിരെ നടത്തിയ ആക്രമണത്തെ രജിത് അവതരിപ്പിക്കുന്നത്. ഇപ്പോൾ എന്റെ കണ്ണിലല്ല, കവിളിലാണ് മുളക് തേച്ചതെന്ന് വരെ പറയുന്നു. ഞാൻ ഇപ്പോഴും ആ സംഭവവും അതിനെ തുടർന്നുണ്ടായ കാര്യങ്ങളുമുണ്ടാക്കിയ മെന്റൽ ട്രോമയിൽ നിന്ന് പുറത്ത് വന്നിട്ടില്ല. ഞാൻ 'പോക്കാണ്' എന്ന ഇമേജ് ഉണ്ടാക്കി ക്യാരക്ടർ അസാസിനേഷൻ നടത്താനായിരുന്നു രജിത് പരിപാടിയുടെ ആദ്യം മുതൽ ശ്രമിച്ചത്. പിന്നീട് ഫാൻസും ഭരണിപ്പാട്ടിനേക്കാൾ മോശമായ തെറിവാക്കുകളുപയോഗിച്ച് എന്നെ അപമാനിച്ചു. എന്റെ ഫോട്ടോകൾ മോശമായ രീതിയിൽ ചിത്രീകരിച്ചു. സംഭവമുണ്ടായി ആറ് മാസം കഴിഞ്ഞിട്ടും ഒരു ദിവസം നൂറ് കമന്റെങ്കിലും എനിക്ക് കിട്ടുന്നു. ബോഡി ഷെയ്മിങ്, സ്ലട്ട് ഷെയ്മിങ്, വഴിപിഴച്ചവൾ എന്ന ഇമേജ് ഉണ്ടാക്കൽ അങ്ങനെ എനിക്കെതിരെയുള്ള ആക്രമണങ്ങൾ തുടരുകയാണ്. ഫേക്ക് അക്കൗണ്ടുകളിലൂടെയുള്ള ആക്രമണങ്ങൾ ഇപ്പോൾ ഇല്ല.
പരിപാടിയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷമാണ് എനിക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ യഥാർഥ അവസ്ഥ അറിയുന്നത്. പുറത്തിറങ്ങിയാൽ എന്റെ കണ്ണിൽ കുരുമുളകിടണം, അമിട്ട് പൊട്ടിക്കണം, ആസിഡ് ഒഴിക്കണം എന്നിങ്ങനെ ജീവന് ഭീഷണി ഉയർത്തിയായിരുന്നു രജിത് ഫാൻസിന്റെ ആഹ്വാനങ്ങൾ. മാനസികമായി വളരെയധികം പ്രശ്നത്തിലായിക്കൊണ്ടാണ് പരിപാടിയിൽ നിന്ന് പുറത്തിറങ്ങുന്നത്. അതിന് ശേഷം ഇത്തരം ഭീഷണികളും കൂടിയായപ്പോൾ നാട്ടിൽ പോലും നിൽക്കാൻ കഴിഞ്ഞില്ല. കുറച്ച് ദിവസത്തേക്ക് മാറി നിൽക്കാൻ ദുബായിൽ ഒരു സുഹൃത്തിന്റെയടുത്തേക്ക് പോയി.
അപ്പോാണ് ലോക്ക്ഡൗൺ വരുന്നത്. പിന്നീട് ചാർട്ടേർഡ് ഫ്ലൈറ്റിലാണ് നാട്ടിലെത്തിയത്. ക്വാറന്റൈൻ എല്ലാം പൂർത്തീകരിച്ചു. വലിയ രോഗം പടർന്ന് പിടിച്ചിരിക്കുന്ന സമയമായതുകൊണ്ട് തൽക്കാലം കേസിനോ പ്രതികരണത്തിനോ പോവണ്ട എന്ന് കരുതി ഇരിക്കുകയായിരുന്നു. എന്നാൽ പിന്നീടും താൻ ചെയ്ത പ്രവർത്തിയെ നിസ്സാരമാക്കി രജിതും ഫാൻസും പ്രതികരിക്കുന്നതാണ് കണ്ടത്. പരിപാടി കണ്ട മലയാളികളുടെ എല്ലാം മുന്നിൽ ഞാൻ മോശക്കാരിയുമായി. അതുകൊണ്ട് തന്നെ എനിക്കുണ്ടായ ആക്രമണത്തിനും മാനസിക പീഡനത്തിനും എതിരെ നടപടി എടുക്കണം എന്ന് പൊലീസിൽ പരാതി നൽകുകയാണ്.
പരിപാടിയുടെ തുടക്കം മുതൽ പലപ്പോഴായി എന്നെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങളും സംസാരവുമായിരുന്നു രജിതിൽ നിന്ന് നേരിട്ടത്. ചിത്രീകരണം ആരംഭിച്ചതിനടുത്ത ദിവസങ്ങളിൽ തന്നെ അശ്ലീല ചുവയുള്ള കമന്റുകൾ പറയുന്നതിൽ തുടങ്ങി, ഒരു സ്ത്രീയെന്ന നിലയിൽ എന്റെ അഭിമാനത്തേയും മുറിവേൽപ്പിക്കുന്നതും സ്വഭാവത്തേ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ളതുമായ നിരവധി പ്രസ്താവനകളിലൂടെ വ്യക്തിപരമായി രജിത് എന്നെ ആക്രമിച്ചിരുന്നു. അതിൽ പലതും ചാനൽ ടെലികാസ്റ്റ് ചെയ്യുകയും ലക്ഷക്കണക്കിന് പ്രേക്ഷകർ കണ്ടിട്ടുള്ളതുമാണ്.
2020 മാർച്ച് 9നാണ് എന്റെ കണ്ണുകളിൽ രജിത് കുമാർ പച്ചമുളക് തേക്കുന്നത്. തൊട്ടടുത്ത ദിവസം മാർച്ച് 10ന് അത് ടെലികാസ്റ്റ് ചെയ്തിരുന്നു. അതിന് മുൻപുള്ള ദിവസങ്ങളിൽ ഷോയ്ക്കിടയിൽ വെച്ചു തന്നെ, എന്റെ കണ്ണുകൾക്ക് മാരകമായ കൻജക്ടിവൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്നതാണ്. ഫെബ്രുവരി 4 ന് കണ്ണുകൾക്ക് അണുബാധ ഏറ്റതിനെ തുടർന്ന് ഷോയിൽ നിന്നും താത്കാലികമായി പുറത്താക്കി ചികിത്സയ്ക്കായി ഹോട്ടലിലേക്ക് മാറ്റിയിരുന്നു. ചികിത്സ പൂർത്തീകരിക്കാൻ കാലതാമസം വരുന്ന സാഹചര്യത്തിൽ ഫെബ്രുവരി 11ന് എന്നെ വീട്ടിലേയ്ക്കും എത്തിച്ചിരുന്നു, അങ്ങനെ മൂന്നാഴ്ചയിലധികം കണ്ണുകൾ തുറക്കാൻ പോലും സാധിക്കാതെ, നരകതുല്യമായ അവസ്ഥയിൽ ഞാൻ ചികിത്സയിലായിരുന്നു. ഒടുവിൽ, ഭാഗികമായി കണ്ണുകൾ സുഖപ്പെട്ടതിനെ തുടർന്ന് ഫെബ്രുവരി 29-ന് ഞാൻ ഷോയിൽ തിരിച്ചെത്തിയത്. എന്റെ കണ്ണിനേറ്റ അണുബാധയിൽ നിന്നും പൂർണ്ണമായും മുക്തയായില്ലെന്നും, കണ്ണിപ്പോൾ വളരെ സെൻസിറ്റീവാണെന്നും, ചികിത്സ തുടരുന്നുവെന്നും ഞാൻ രജിത് കുമാറിനോട് പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസമാണ് എന്റെ കണ്ണുകളിലേക്ക് പച്ചമുളക് പൊട്ടിച്ച് തേക്കുന്നത്.
ഷോയിൽ ഉടനീളം അയാൾ എന്നെ പല ഘട്ടങ്ങളിലും പരസ്യമായി അപമാനിക്കുകയും ശത്രുവായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പലപ്പോഴും എന്നെ മോശമായി ഷോയുടെ അവതാരകനായ മോഹൻലാലിനോടും എന്റെ സഹ മത്സരാർത്ഥികളോടും സംസാരിക്കുന്നതും ടെലികാസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതാണ്. ശത്രുതാമനോഭാവത്തോടെയാണ് എന്നെ കണ്ടിരുന്നത് എന്ന് തോന്നിയിട്ടുണ്ട്. അതു കൊണ്ട് തന്നെ, എന്നെ ആക്രമിക്കുന്നതിനായി എന്റെ കണ്ണുകളിലേക്ക് മുളക് തേക്കുക എന്നത് രജിത് കുമാർ തെരഞ്ഞെടുത്തത് മനഃപൂർവ്വമായിരുന്നു. ഈ സംഭവങ്ങളെ തുടർന്ന് എന്റെ കണ്ണിന്റെ കോർണിയയിലുണ്ടായ മുറിവ് എന്റെ ഒരു കണ്ണിന്റെ കാഴ്ച്ചശക്തിയെ ബാധിച്ചിട്ടുണ്ട്. ഇത്രയും എന്നെ ഉപദ്രവിച്ചിട്ടും,'ക്ഷമിച്ച് കളഞ്ഞേക്ക്' എന്നാണ് പലരും പറയുന്നത്. 'മുളക് തേച്ചത് ചെറിയ കാര്യമല്ലേ. ഇവളെന്താ അടുക്കളയിൽ കയറിയിട്ടില്ലേ?' എന്ന തരം കമന്റുകൾ. യൂട്യൂബിൽ എന്റെ വീഡിയോകൾക്ക്താഴെ 'ഇവൾ ഇനിയും നിർത്തിയിട്ടില്ലേ?' പോലുള്ള കമന്റുകൾ വേറെ. ഇതെല്ലാം കണ്ടുകൊണ്ട് ഇനി പ്രതികരിക്കാതിരിക്കാൻ കഴിയില്ല'.
ക്ലാസ് ടാസ്കിന് ഇടയിലാണ് രജിത്ത് കുമാർ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചത്. കുസൃതിക്കായി മുളക് തേച്ചത് കണ്ണിൽ ആകുകയും തുടർന്ന് പ്രശ്നം വഷളാകുകയും ചെയ്തു. അതിനിടയിൽ ആശംസ അറിയിക്കാൻ ശ്രമിക്കുമ്പോൾ രജിത് രേഷ്മയുടെ കണ്ണിൽ മുളകു തേക്കുകയായിരുന്നു. തമാശയാണ് എന്നാണ് മറ്റുള്ളവർ കരുതിയത്. എന്നാൽ രേഷ്മയുടെ കണ്ണ് നീറുകയും തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നാലെ കൺഫെഷൻ മുറിയിലേക്ക് രജിത് കുമാറിനെയും ബിഗ് ബോസ് വിളിപ്പിച്ചു.
സഹമത്സരാർഥിയെ അകാരണമായി ആക്രമിക്കുന്നത് ബിഗ് ബോസ് നിയമങ്ങൾക്ക് വിരുദ്ധമാണെന്നും പ്രത്യേകിച്ച് ഒരു സ്ത്രീയ്ക്ക് എതിരായ അതിക്രമത്തെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ബിഗ് ബോസ് അറിയിക്കുകയായിരുന്നു. താൽക്കാലികമായി രജിത്തിനെ ഹൗസിന് പുറത്താക്കുകയാണെന്നും വ്യക്തമാക്കി അദ്ദേഹത്തെ പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു.
പിന്നാലെ കൺഫെഷൻ മുറിയിലേക്ക് രജിത് കുമാറിനെയും ബിഗ് ബോസ് വിളിപ്പിച്ചു. പിന്നാലെ തീരുമാനവും പറഞ്ഞു. സഹമത്സരാർഥിയെ അകാരണമായി ആക്രമിക്കുന്നത് ബിഗ് ബോസ് നിയമങ്ങൾക്ക് വിരുദ്ധമാണെന്നും പ്രത്യേകിച്ച് ഒരു സ്ത്രീയ്ക്ക് എതിരായ അതിക്രമത്തെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ബിഗ് ബോസ് അറിയിച്ചു.
Stories you may Like
- ബിഗ് ബോസ് താരം ഡോക്ടർ രജിത് കുമാറിനെയും രണ്ടുപേരെയും തെരുവുനായ കടിച്ചു
- പൗരത്വ ഭേദഗതി നിയമം രാജ്യത്ത് അഭയാർത്ഥികളെ സൃഷ്ടിക്കുന്നുവെന്ന് എം.മുകുന്ദൻ
- പരാതി പട്ടിയോട് പറഞ്ഞാൽ മതിയോ? ഡോ: രജിത് കുമാർ ചോദിക്കുന്നു
- രണ്ടാം തവണയും മോദിയുടെ കാൽക്കീഴിൽ; ബീഹാറിൽ 'നിതീഷ് യുഗം' തുടരും
- മിണ്ടാതിരുന്നാൽ ചിലപ്പോൾ മന്ത്രിയാകും, അങ്ങനെയുള്ള സ്ഥാനമാനങ്ങൾ വേണ്ട; ഗണേശ്കുമാർ
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- പെൺഗൂഡാലോചകക്കാർ ഇപ്പോൾ പുറത്ത് വിലസുന്നു; സാക്ഷികളെ സ്വാധീനിക്കാൻ കോളേജിൽ ഇടത് അദ്ധ്യാപക പ്രമുഖരും; 20 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോൾ ചർച്ചയാക്കുന്നത് ആ കള്ള ആത്മഹത്യാ വാദം; സിദ്ധാർത്ഥന്റെ കൊലയാളികൾ രക്ഷപ്പെടുമോ?
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- താൻ നേരിട്ടത് ക്രൂരമായ ബലാത്സംഗം; മുജീബ് റഹ്മാനെ തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്ന് മുത്തേരിയിലെ വയോധികയായ അതിജീവിത; വീരപ്പൻ റഹിമിന്റെ പഴയ കൂട്ടാളിക്ക് കഞ്ചാവ് കേസും; 55 കേസുള്ള ആ ക്രൂരനെ ഇനിയെങ്കിലും സ്ഥിരമായി ജയിലിൽ അടയ്ക്കണമെന്ന് ആവശ്യം; കൂടുതൽ കൊല നടത്താനും സാധ്യത
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്