Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് സ്ഥിരീകരിച്ച വയോധികയെ മഞ്ചേരി മെഡിക്കൽ കോളേജ് അധികൃതർ തിരിച്ചയച്ചത് വെന്റിലേറ്റർ ഒഴിവില്ലെന്ന് പറഞ്ഞ്; ഒരു രാത്രി മുഴുവൻ ചികിത്സ തേടി അലഞ്ഞ ശേഷം സ്വകാര്യ ആശുപത്രിയിലെത്തിച്ച വയോധിക മരിച്ചു: 78കാരിയായ പാത്തുമ്മ മരിച്ചത് സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചതിന് തൊട്ടു പിന്നാലെ

കോവിഡ് സ്ഥിരീകരിച്ച വയോധികയെ മഞ്ചേരി മെഡിക്കൽ കോളേജ് അധികൃതർ തിരിച്ചയച്ചത് വെന്റിലേറ്റർ ഒഴിവില്ലെന്ന് പറഞ്ഞ്; ഒരു രാത്രി മുഴുവൻ ചികിത്സ തേടി അലഞ്ഞ ശേഷം സ്വകാര്യ ആശുപത്രിയിലെത്തിച്ച വയോധിക മരിച്ചു: 78കാരിയായ പാത്തുമ്മ മരിച്ചത് സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചതിന് തൊട്ടു പിന്നാലെ

സ്വന്തം ലേഖകൻ

കോട്ടയ്ക്കൽ: കോവിഡ് ചികിത്സയ്ക്ക് വെന്റിലേറ്റർ ഒഴിവില്ലെന്നു പറഞ്ഞ് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് തിരിച്ചയച്ച വയോധിക മരിച്ചു. ഒരു രാത്രി മുഴുവൻ ചികിത്സ തേടിയലഞ്ഞ ശേഷം സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചതിന് തൊട്ടു പിന്നാലെയാണ് ഇവർ മരണത്തിന് കീഴടങ്ങിയത്. മാറാക്കര പിലാത്തറയിൽ പരേതനായ കരപ്പാത്ത് യൂസുഫിന്റെ ഭാര്യ പാത്തുമ്മയാണു (78) ചികിത്സ വൈകിയതോടെ മരിച്ചത്.

കോട്ടയ്ക്കൽ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി 11 നാണു ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് 12 ന് രാവിലെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ കാഷ്വൽറ്റിയിൽ ചെന്നെങ്കിലും വെന്റിലേറ്റർ ഒഴിവില്ലെന്നാണ് അറിയിച്ചതെന്ന് പേരമകൻ എം.കെ. നിഷാദ് പറഞ്ഞു. തുടർന്ന് മൂന്ന് മണിക്കൂർ പാത്തുമ്മയെ ആംബുലൻസിൽത്തന്നെ കിടത്തി. തുടർന്ന് സൗകര്യം ഒരുക്കാമെന്ന് ചങ്കുവെട്ടിയിലെ ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് തിരിച്ച് ഇവിടെ എത്തിച്ച് പുലർച്ചെ 4നു വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും അഞ്ചരയോടെ മരിച്ചു.

അതേസമയം സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പരാതി ലഭിച്ചിട്ടില്ലെന്നും മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. നന്ദകുമാറും ആർഎംഒ ഡോ. ജലീൽ വല്ലാഞ്ചിറയും പറഞ്ഞു. നിലവിൽ നാൽപതിലേറെ വെന്റിലേറ്ററുകളുണ്ടെന്നും പറഞ്ഞു. സെപ്റ്റംബർ 11നാണ് പാത്തുമ്മയ്ക്ക് പുത്തനത്താണിയിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് രാത്രി 11.30ന് കോവിഡ് സ്‌പെഷൽ ആശുപത്രിയായ മഞ്ചേരിമെഡിക്കൽ കോളജിലേക്കു റഫർ ചെയ്തു. പുലർച്ചെ 12.30ന് 26 കിലോമീറ്റർ അകലെയുള്ള മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും വെന്റിലേറ്റർ ഇല്ലെന്നു പറഞ്ഞ് മടക്കി അയ്ക്കുന്നു. തുടർന്ന് മൂന്ന് മണിയോടെ വീണ്ടും 26 കിലോമീറ്റർ സഞ്ചരിച്ച് കോട്ടയ്ക്കലിലെ ആശുപത്രിയിലെത്തിച്ചു. ഇവിടെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ 5.30ഓടെ മരണം സംഭവിക്കുക ആയിരുന്നു.

മക്കൾ: മൊയ്തീൻകുട്ടി, ദാവൂദ്, നാസർ, ബഷീർ, സക്കറിയ, റാബിയ, സുബൈദ, മൈമൂന. മരുമക്കൾ: കുഞ്ഞാത്തു, കുൽസു, മുംതാസ്, സെറീന, ഹാജറ, മൂസ, സെയ്തലവി, പരേതനായ മുഹമ്മദ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP