കേരളത്തിലെ നാലു വിമാനത്താവളങ്ങൾ ചേർത്ത് എയർപോർട്ട് അഥോറിറ്റി ഓഫ് കേരള രൂപവത്കരിക്കാൻ പിണറായിക്ക് താൽപ്പര്യം; അഥോറിറ്റിയെ കേന്ദ്ര സർക്കാരിന്റെ കീഴിൽതന്നെ കൊണ്ടുവരാനാകുമോയെന്നും സംസ്ഥാനം ആരായുന്നു; ലക്ഷ്യമിടുന്നത് ലോക്നാഥ് ബെഹ്റയ്ക്കുള്ള ഭാവിയിലെ സുരക്ഷിത കസേര; പൊലീസ് മേധാവിയുടെ പുതിയ പദവിക്ക് കരുതലോടെ നീക്കങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിലെ നാലു വിമാനത്താവളങ്ങൾ ചേർത്ത് എയർപോർട്ട് അഥോറിറ്റി ഓഫ് കേരള രൂപവത്കരിക്കാൻ സംസ്ഥാന സർക്കാർ. അഥോറിറ്റിയെ കേന്ദ്ര സർക്കാരിന്റെ കീഴിൽതന്നെ കൊണ്ടുവരാനാകുമോയെന്നും സംസ്ഥാനം ആരായുന്നുവെന്ന് റിപ്പോർട്ട്. കേന്ദ്ര സർക്കാർ സമ്മതം മൂളിയാൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ അഥോറിറ്റി തലപ്പത്തു നിയമിക്കാനാണ് ആലോചന. മംഗളം പത്രമാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്.
ഇപ്പോൾ, നാലു വിമാനത്താവളങ്ങളുടെയും വിമാനഗതാഗത നിയന്ത്രണം എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയ്ക്കാണ്. ഈ നിയന്ത്രണം പുതിയ ഏജൻസി രൂപവത്കരിക്കുന്നതിലൂടെ വികേന്ദ്രീകരിക്കാനാകുമോയെന്നാണ് സംസ്ഥാനം ആരായുന്നത്. തിരുവനന്തപുരം വിമാനത്താവളം അദാനിക്കു കൈമാറിയ നടപടിയെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തിരുന്നു. ഇതിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കാൻ സിപിഎം. ഒരുങ്ങുകയാണ്. ഇതിനിടെയാണ് പുതിയ നീക്കം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് കേരളത്തിൽ വിമാനത്താവളങ്ങളുള്ളത്. മംഗളത്തിൽ എസ് നാരായണനാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണർ സ്ഥാനത്തു നിന്നു നവംബറിൽ വിൻസന്റ് എം.പോൾ വിരമിക്കുമ്പോൾ ആ സ്ഥാനത്തേക്ക് ഡിജിപി ലോകനാഥ് ബെഹ്റ എത്തുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അടക്കമുള്ളവർ ഈ സ്ഥാനം നോട്ടമിട്ടിട്ടുണ്ട്. അതുകൊണ്ടാണ് ബെഹ്റയ്ക്കായി പുതിയ സ്ഥാനം കണ്ടെത്തുന്നത്. 2021 ജൂണിലാണു ബെഹ്റ സർവീസിൽ നിന്നു വിരമിക്കുന്നത്. ഈ സാഹചര്യത്തിലാണ് നീക്കം. പൊലീസ് മേധാവി പദവിയിൽ 3 വർഷത്തിലേറെയായി തുടരുന്നവരെ തിരഞ്ഞെടുപ്പു വേളയിൽ മാറ്റുന്ന രീതി തിരഞ്ഞെടുപ്പു കമ്മിഷനുണ്ട്. ബെഹ്റ ഈ പദവിയിൽ 4 വർഷത്തിലേറെയായി. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ബെഹ്റയെ മാറ്റാൻ സാധ്യതയുണ്ട്. പകരം ആളിനേയും കമ്മീഷൻ നിയോഗിക്കും. ഇത് മനസ്സിലാക്കിയാണ് സർക്കാരിന്റെ നീക്കം.
ബെഹ്റയെ മാറ്റി പുതിയൊരാളെ പൊലീസ് മേധാവായിയാക്കാനാണ് നീക്കം. 2021 ജൂണിലാണു ബെഹ്റ സർവീസിൽ നിന്നു വിരമിക്കുന്നത്. ഇതിനിടെ കേന്ദ്രത്തിൽ ഉയർന്ന പദവിയിലേക്ക് പോകാനായില്ലെങ്കിൽ തിരഞ്ഞെടുപ്പു സമയത്ത് പൊലീസ് മേധാവി സ്ഥാനത്തു നിന്ന് അദ്ദേഹത്തിനു മാറേണ്ടിവരും. ഇതു മനസ്സിലാക്കിയാണ് ബെഹ്റയ്ക്ക് മറ്റൊരു പദവി പരിഗണിക്കുന്നത്. ബെഹ്റ പൊലീസ് മേധാവി സ്ഥാനമൊഴിഞ്ഞാൽ ആ സ്ഥാനത്തേക്ക് 5 പേരുടെ പട്ടിക യുപിഎസ്സിക്ക് നൽകും. യുപിഎസ്സി മാനദണ്ഡങ്ങൾ പ്രകാരം സർക്കാരിനു നൽകുന്ന ചുരുക്കപ്പട്ടികയിൽ നിന്നാണ് സംസ്ഥാന പൊലീസ് മേധാവിയെ നിയമിക്കുന്നത്. ഡിജിപി പദവിയിലുള്ള ഋഷിരാജ് സിങ്, ടോമിൻ തച്ചങ്കരി എന്നിവരെ കൂടാതെ 3 പേരുടെ പട്ടികയും ചേർത്താണു യുപിഎസ്സിക്ക് നൽകേണ്ടത്. ഡിജിപി തസ്തികയിലുള്ള ആർ.ശ്രീലേഖ ഡിസംബറിൽ വിരമിക്കും. എഡിജിപിമാരയ സുദേഷ്കുമാർ, അനിൽകാന്ത്, ഡോ.ബി.സന്ധ്യ എന്നിവരാണു പിന്നീടു സീനിയോറിറ്റിയിൽ മുന്നിലുള്ളത്. ഇതിൽ രണ്ടു പേരേയും ഉൾപ്പെടുത്തും.
ഋഷിരാജ് സിംഗിന് അടുത്തവർഷം ജൂലൈ വരെ സർവ്വീസ് കാലാവധിയുണ്ട്. അതുകൊണ്ട് തന്നെ ഋഷിരാജ് സിംഗിനാണ് കൂടുതൽ സീനിയോറിട്ടി. എന്നാൽ സർക്കാരിന് ഋഷിരാജ് സിംഗിനെ താൽപ്പര്യമില്ല. ശ്രീലേഖയെ ഒരു മാസത്തേക്ക് പൊലീസ് മേധാവിയാക്കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ കേരളത്തിൽ ഡിജിപിയാകുന്ന ആദ്യ വനിതയായി ശ്രീലേഖ മാറും. അതുകഴിഞ്ഞാൽ തച്ചങ്കരിയെ പൊലീസ് മേധാവിയാക്കാനാണ് സർക്കാരിന് കൂടുതൽ താൽപ്പര്യം. ഋഷിരാജ് സിങ് സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കുമെന്നതാണ് ഇതിന് കാരണം.
കേരളാ കേഡറിലെ സീനിയോറിട്ടി പ്രകാരം തച്ചങ്കരിക്ക് മുകളിൽ അരുൺകുമാർ സിൻഹയുണ്ട്. അദ്ദേഹം ജൂലൈ ഏഴുവരെ ഡെപ്യൂട്ടേഷനിലാണ്. അതുകെണ്ട് തന്നെ ഋഷിരാജ് സിങ് കഴിഞ്ഞാൽ കൂടുതൽ സാധ്യത തച്ചങ്കരിക്കാണ്. 2023 ജൂലൈ വരെ തച്ചങ്കരിക്ക് സർവ്വീസ് കാലാവധിയുണ്ട്. സുധേഷ് കുമാർ 2022 ഒക്ടോബറിലും ബി സന്ധ്യ 2022 മേയിലും വിരമിക്കും. അതുകൊണ്ട് തന്നെ 1987 ബാച്ചിലെ തച്ചങ്കരിക്ക് സാധ്യത ഏറെയാണ്. എന്നാൽ യുപിഎസ് സി തീരുമാനമാകും നിർണ്ണായകം.
നിലവിൽ ബെഹ്റയും ഋഷിരാജ് സിംഗും ശ്രീലേഖയും തച്ചങ്കരിയുമാണ് എക്സ് കേഡർ തസ്തികയിലുള്ള ഡിജിപിമാർ. ഇതിൽ ആദ്യ രണ്ടു പേർ 1985 ബാച്ചുകാരാണ്. തച്ചങ്കരിയും ശ്രീലേഖയും 1987ഉം. ഡെപ്യൂട്ടേഷനിലുള്ള അരുൺകുമാർ സിൻഹക്കും ഡി.ജി.പി പദവി ഉണ്ട്. സിൻഹയും 87 ബാച്ചാണ്. '86 ബാച്ചിലെ എൻ. ശങ്കർറെഡ്ഡി വിരമിച്ച ഒഴിവിലാണ് തച്ചങ്കരിക്ക് സ്ഥാനക്കയറ്റം നൽകിയത്. എസ്പി.ജി മേധാവിയായി കേന്ദ്ര സർവിസിലാണ് അരുൺകുമാർ സിൻഹ. ഐ.പി.എസിലെ 1987 ബാച്ചുകാരനായ ടോമിൻ തച്ചങ്കരിക്ക് മൂന്ന് വർഷം കൂടി സർവിസ് ബാക്കിയുണ്ട്.
തിരുവനന്തപുരം: കേരളത്തിലെ നാലു വിമാനത്താവളങ്ങൾ ചേർത്ത് എയർപോർട്ട് അഥോറിറ്റി ഓഫ് കേരള രൂപവത്കരിക്കാൻ സംസ്ഥാന സർക്കാർ. അഥോറിറ്റിയെ കേന്ദ്ര സർക്കാരിന്റെ കീഴിൽതന്നെ കൊണ്ടുവരാനാകുമോയെന്നും സംസ്ഥാനം ആരായുന്നുവെന്ന് റിപ്പോർട്ട്. കേന്ദ്ര സർക്കാർ സമ്മതം മൂളിയാൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ അഥോറിറ്റി തലപ്പത്തു നിയമിക്കാനാണ് ആലോചന. മംഗളം പത്രമാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്.
ഇപ്പോൾ, നാലു വിമാനത്താവളങ്ങളുടെയും വിമാനഗതാഗത നിയന്ത്രണം എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയ്ക്കാണ്. ഈ നിയന്ത്രണം പുതിയ ഏജൻസി രൂപവത്കരിക്കുന്നതിലൂടെ വികേന്ദ്രീകരിക്കാനാകുമോയെന്നാണ് സംസ്ഥാനം ആരായുന്നത്. തിരുവനന്തപുരം വിമാനത്താവളം അദാനിക്കു കൈമാറിയ നടപടിയെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തിരുന്നു. ഇതിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കാൻ സിപിഎം. ഒരുങ്ങുകയാണ്. ഇതിനിടെയാണ് പുതിയ നീക്കം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് കേരളത്തിൽ വിമാനത്താവളങ്ങളുള്ളത്. മംഗളത്തിൽ എസ് നാരായണനാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണർ സ്ഥാനത്തു നിന്നു നവംബറിൽ വിൻസന്റ് എം.പോൾ വിരമിക്കുമ്പോൾ ആ സ്ഥാനത്തേക്ക് ഡിജിപി ലോകനാഥ് ബെഹ്റ എത്തുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അടക്കമുള്ളവർ ഈ സ്ഥാനം നോട്ടമിട്ടിട്ടുണ്ട്. അതുകൊണ്ടാണ് ബെഹ്റയ്ക്കായി പുതിയ സ്ഥാനം കണ്ടെത്തുന്നത്. 2021 ജൂണിലാണു ബെഹ്റ സർവീസിൽ നിന്നു വിരമിക്കുന്നത്. ഈ സാഹചര്യത്തിലാണ് നീക്കം. പൊലീസ് മേധാവി പദവിയിൽ 3 വർഷത്തിലേറെയായി തുടരുന്നവരെ തിരഞ്ഞെടുപ്പു വേളയിൽ മാറ്റുന്ന രീതി തിരഞ്ഞെടുപ്പു കമ്മിഷനുണ്ട്. ബെഹ്റ ഈ പദവിയിൽ 4 വർഷത്തിലേറെയായി. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ബെഹ്റയെ മാറ്റാൻ സാധ്യതയുണ്ട്. പകരം ആളിനേയും കമ്മീഷൻ നിയോഗിക്കും. ഇത് മനസ്സിലാക്കിയാണ് സർക്കാരിന്റെ നീക്കം.
ബെഹ്റയെ മാറ്റി പുതിയൊരാളെ പൊലീസ് മേധാവായിയാക്കാനാണ് നീക്കം. 2021 ജൂണിലാണു ബെഹ്റ സർവീസിൽ നിന്നു വിരമിക്കുന്നത്. ഇതിനിടെ കേന്ദ്രത്തിൽ ഉയർന്ന പദവിയിലേക്ക് പോകാനായില്ലെങ്കിൽ തിരഞ്ഞെടുപ്പു സമയത്ത് പൊലീസ് മേധാവി സ്ഥാനത്തു നിന്ന് അദ്ദേഹത്തിനു മാറേണ്ടിവരും. ഇതു മനസ്സിലാക്കിയാണ് ബെഹ്റയ്ക്ക് മറ്റൊരു പദവി പരിഗണിക്കുന്നത്. ബെഹ്റ പൊലീസ് മേധാവി സ്ഥാനമൊഴിഞ്ഞാൽ ആ സ്ഥാനത്തേക്ക് 5 പേരുടെ പട്ടിക യുപിഎസ്സിക്ക് നൽകും. യുപിഎസ്സി മാനദണ്ഡങ്ങൾ പ്രകാരം സർക്കാരിനു നൽകുന്ന ചുരുക്കപ്പട്ടികയിൽ നിന്നാണ് സംസ്ഥാന പൊലീസ് മേധാവിയെ നിയമിക്കുന്നത്. ഡിജിപി പദവിയിലുള്ള ഋഷിരാജ് സിങ്, ടോമിൻ തച്ചങ്കരി എന്നിവരെ കൂടാതെ 3 പേരുടെ പട്ടികയും ചേർത്താണു യുപിഎസ്സിക്ക് നൽകേണ്ടത്. ഡിജിപി തസ്തികയിലുള്ള ആർ.ശ്രീലേഖ ഡിസംബറിൽ വിരമിക്കും. എഡിജിപിമാരയ സുദേഷ്കുമാർ, അനിൽകാന്ത്, ഡോ.ബി.സന്ധ്യ എന്നിവരാണു പിന്നീടു സീനിയോറിറ്റിയിൽ മുന്നിലുള്ളത്. ഇതിൽ രണ്ടു പേരേയും ഉൾപ്പെടുത്തും.
ഋഷിരാജ് സിംഗിന് അടുത്തവർഷം ജൂലൈ വരെ സർവ്വീസ് കാലാവധിയുണ്ട്. അതുകൊണ്ട് തന്നെ ഋഷിരാജ് സിംഗിനാണ് കൂടുതൽ സീനിയോറിട്ടി. എന്നാൽ സർക്കാരിന് ഋഷിരാജ് സിംഗിനെ താൽപ്പര്യമില്ല. ശ്രീലേഖയെ ഒരു മാസത്തേക്ക് പൊലീസ് മേധാവിയാക്കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ കേരളത്തിൽ ഡിജിപിയാകുന്ന ആദ്യ വനിതയായി ശ്രീലേഖ മാറും. അതുകഴിഞ്ഞാൽ തച്ചങ്കരിയെ പൊലീസ് മേധാവിയാക്കാനാണ് സർക്കാരിന് കൂടുതൽ താൽപ്പര്യം. ഋഷിരാജ് സിങ് സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കുമെന്നതാണ് ഇതിന് കാരണം.
കേരളാ കേഡറിലെ സീനിയോറിട്ടി പ്രകാരം തച്ചങ്കരിക്ക് മുകളിൽ അരുൺകുമാർ സിൻഹയുണ്ട്. അദ്ദേഹം ജൂലൈ ഏഴുവരെ ഡെപ്യൂട്ടേഷനിലാണ്. അതുകെണ്ട് തന്നെ ഋഷിരാജ് സിങ് കഴിഞ്ഞാൽ കൂടുതൽ സാധ്യത തച്ചങ്കരിക്കാണ്. 2023 ജൂലൈ വരെ തച്ചങ്കരിക്ക് സർവ്വീസ് കാലാവധിയുണ്ട്. സുധേഷ് കുമാർ 2022 ഒക്ടോബറിലും ബി സന്ധ്യ 2022 മേയിലും വിരമിക്കും. അതുകൊണ്ട് തന്നെ 1987 ബാച്ചിലെ തച്ചങ്കരിക്ക് സാധ്യത ഏറെയാണ്. എന്നാൽ യുപിഎസ് സി തീരുമാനമാകും നിർണ്ണായകം.
നിലവിൽ ബെഹ്റയും ഋഷിരാജ് സിംഗും ശ്രീലേഖയും തച്ചങ്കരിയുമാണ് എക്സ് കേഡർ തസ്തികയിലുള്ള ഡിജിപിമാർ. ഇതിൽ ആദ്യ രണ്ടു പേർ 1985 ബാച്ചുകാരാണ്. തച്ചങ്കരിയും ശ്രീലേഖയും 1987ഉം. ഡെപ്യൂട്ടേഷനിലുള്ള അരുൺകുമാർ സിൻഹക്കും ഡി.ജി.പി പദവി ഉണ്ട്. സിൻഹയും 87 ബാച്ചാണ്. '86 ബാച്ചിലെ എൻ. ശങ്കർറെഡ്ഡി വിരമിച്ച ഒഴിവിലാണ് തച്ചങ്കരിക്ക് സ്ഥാനക്കയറ്റം നൽകിയത്. എസ്പി.ജി മേധാവിയായി കേന്ദ്ര സർവിസിലാണ് അരുൺകുമാർ സിൻഹ. ഐ.പി.എസിലെ 1987 ബാച്ചുകാരനായ ടോമിൻ തച്ചങ്കരിക്ക് മൂന്ന് വർഷം കൂടി സർവിസ് ബാക്കിയുണ്ട്.തിരുവനന്തപുരം: കേരളത്തിലെ നാലു വിമാനത്താവളങ്ങൾ ചേർത്ത് എയർപോർട്ട് അഥോറിറ്റി ഓഫ് കേരള രൂപവത്കരിക്കാൻ സംസ്ഥാന സർക്കാർ. അഥോറിറ്റിയെ കേന്ദ്ര സർക്കാരിന്റെ കീഴിൽതന്നെ കൊണ്ടുവരാനാകുമോയെന്നും സംസ്ഥാനം ആരായുന്നുവെന്ന് റിപ്പോർട്ട്. കേന്ദ്ര സർക്കാർ സമ്മതം മൂളിയാൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ അഥോറിറ്റി തലപ്പത്തു നിയമിക്കാനാണ് ആലോചന. മംഗളം പത്രമാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്.
ഇപ്പോൾ, നാലു വിമാനത്താവളങ്ങളുടെയും വിമാനഗതാഗത നിയന്ത്രണം എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയ്ക്കാണ്. ഈ നിയന്ത്രണം പുതിയ ഏജൻസി രൂപവത്കരിക്കുന്നതിലൂടെ വികേന്ദ്രീകരിക്കാനാകുമോയെന്നാണ് സംസ്ഥാനം ആരായുന്നത്. തിരുവനന്തപുരം വിമാനത്താവളം അദാനിക്കു കൈമാറിയ നടപടിയെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തിരുന്നു. ഇതിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കാൻ സിപിഎം. ഒരുങ്ങുകയാണ്. ഇതിനിടെയാണ് പുതിയ നീക്കം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് കേരളത്തിൽ വിമാനത്താവളങ്ങളുള്ളത്. മംഗളത്തിൽ എസ് നാരായണനാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണർ സ്ഥാനത്തു നിന്നു നവംബറിൽ വിൻസന്റ് എം.പോൾ വിരമിക്കുമ്പോൾ ആ സ്ഥാനത്തേക്ക് ഡിജിപി ലോകനാഥ് ബെഹ്റ എത്തുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അടക്കമുള്ളവർ ഈ സ്ഥാനം നോട്ടമിട്ടിട്ടുണ്ട്. അതുകൊണ്ടാണ് ബെഹ്റയ്ക്കായി പുതിയ സ്ഥാനം കണ്ടെത്തുന്നത്. 2021 ജൂണിലാണു ബെഹ്റ സർവീസിൽ നിന്നു വിരമിക്കുന്നത്. ഈ സാഹചര്യത്തിലാണ് നീക്കം. പൊലീസ് മേധാവി പദവിയിൽ 3 വർഷത്തിലേറെയായി തുടരുന്നവരെ തിരഞ്ഞെടുപ്പു വേളയിൽ മാറ്റുന്ന രീതി തിരഞ്ഞെടുപ്പു കമ്മിഷനുണ്ട്. ബെഹ്റ ഈ പദവിയിൽ 4 വർഷത്തിലേറെയായി. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ബെഹ്റയെ മാറ്റാൻ സാധ്യതയുണ്ട്. പകരം ആളിനേയും കമ്മീഷൻ നിയോഗിക്കും. ഇത് മനസ്സിലാക്കിയാണ് സർക്കാരിന്റെ നീക്കം.
ബെഹ്റയെ മാറ്റി പുതിയൊരാളെ പൊലീസ് മേധാവായിയാക്കാനാണ് നീക്കം. 2021 ജൂണിലാണു ബെഹ്റ സർവീസിൽ നിന്നു വിരമിക്കുന്നത്. ഇതിനിടെ കേന്ദ്രത്തിൽ ഉയർന്ന പദവിയിലേക്ക് പോകാനായില്ലെങ്കിൽ തിരഞ്ഞെടുപ്പു സമയത്ത് പൊലീസ് മേധാവി സ്ഥാനത്തു നിന്ന് അദ്ദേഹത്തിനു മാറേണ്ടിവരും. ഇതു മനസ്സിലാക്കിയാണ് ബെഹ്റയ്ക്ക് മറ്റൊരു പദവി പരിഗണിക്കുന്നത്. ബെഹ്റ പൊലീസ് മേധാവി സ്ഥാനമൊഴിഞ്ഞാൽ ആ സ്ഥാനത്തേക്ക് 5 പേരുടെ പട്ടിക യുപിഎസ്സിക്ക് നൽകും. യുപിഎസ്സി മാനദണ്ഡങ്ങൾ പ്രകാരം സർക്കാരിനു നൽകുന്ന ചുരുക്കപ്പട്ടികയിൽ നിന്നാണ് സംസ്ഥാന പൊലീസ് മേധാവിയെ നിയമിക്കുന്നത്. ഡിജിപി പദവിയിലുള്ള ഋഷിരാജ് സിങ്, ടോമിൻ തച്ചങ്കരി എന്നിവരെ കൂടാതെ 3 പേരുടെ പട്ടികയും ചേർത്താണു യുപിഎസ്സിക്ക് നൽകേണ്ടത്. ഡിജിപി തസ്തികയിലുള്ള ആർ.ശ്രീലേഖ ഡിസംബറിൽ വിരമിക്കും. എഡിജിപിമാരയ സുദേഷ്കുമാർ, അനിൽകാന്ത്, ഡോ.ബി.സന്ധ്യ എന്നിവരാണു പിന്നീടു സീനിയോറിറ്റിയിൽ മുന്നിലുള്ളത്. ഇതിൽ രണ്ടു പേരേയും ഉൾപ്പെടുത്തും.
ഋഷിരാജ് സിംഗിന് അടുത്തവർഷം ജൂലൈ വരെ സർവ്വീസ് കാലാവധിയുണ്ട്. അതുകൊണ്ട് തന്നെ ഋഷിരാജ് സിംഗിനാണ് കൂടുതൽ സീനിയോറിട്ടി. എന്നാൽ സർക്കാരിന് ഋഷിരാജ് സിംഗിനെ താൽപ്പര്യമില്ല. ശ്രീലേഖയെ ഒരു മാസത്തേക്ക് പൊലീസ് മേധാവിയാക്കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ കേരളത്തിൽ ഡിജിപിയാകുന്ന ആദ്യ വനിതയായി ശ്രീലേഖ മാറും. അതുകഴിഞ്ഞാൽ തച്ചങ്കരിയെ പൊലീസ് മേധാവിയാക്കാനാണ് സർക്കാരിന് കൂടുതൽ താൽപ്പര്യം. ഋഷിരാജ് സിങ് സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കുമെന്നതാണ് ഇതിന് കാരണം.
കേരളാ കേഡറിലെ സീനിയോറിട്ടി പ്രകാരം തച്ചങ്കരിക്ക് മുകളിൽ അരുൺകുമാർ സിൻഹയുണ്ട്. അദ്ദേഹം ജൂലൈ ഏഴുവരെ ഡെപ്യൂട്ടേഷനിലാണ്. അതുകെണ്ട് തന്നെ ഋഷിരാജ് സിങ് കഴിഞ്ഞാൽ കൂടുതൽ സാധ്യത തച്ചങ്കരിക്കാണ്. 2023 ജൂലൈ വരെ തച്ചങ്കരിക്ക് സർവ്വീസ് കാലാവധിയുണ്ട്. സുധേഷ് കുമാർ 2022 ഒക്ടോബറിലും ബി സന്ധ്യ 2022 മേയിലും വിരമിക്കും. അതുകൊണ്ട് തന്നെ 1987 ബാച്ചിലെ തച്ചങ്കരിക്ക് സാധ്യത ഏറെയാണ്. എന്നാൽ യുപിഎസ് സി തീരുമാനമാകും നിർണ്ണായകം.
നിലവിൽ ബെഹ്റയും ഋഷിരാജ് സിംഗും ശ്രീലേഖയും തച്ചങ്കരിയുമാണ് എക്സ് കേഡർ തസ്തികയിലുള്ള ഡിജിപിമാർ. ഇതിൽ ആദ്യ രണ്ടു പേർ 1985 ബാച്ചുകാരാണ്. തച്ചങ്കരിയും ശ്രീലേഖയും 1987ഉം. ഡെപ്യൂട്ടേഷനിലുള്ള അരുൺകുമാർ സിൻഹക്കും ഡി.ജി.പി പദവി ഉണ്ട്. സിൻഹയും 87 ബാച്ചാണ്. '86 ബാച്ചിലെ എൻ. ശങ്കർറെഡ്ഡി വിരമിച്ച ഒഴിവിലാണ് തച്ചങ്കരിക്ക് സ്ഥാനക്കയറ്റം നൽകിയത്. എസ്പി.ജി മേധാവിയായി കേന്ദ്ര സർവിസിലാണ് അരുൺകുമാർ സിൻഹ. ഐ.പി.എസിലെ 1987 ബാച്ചുകാരനായ ടോമിൻ തച്ചങ്കരിക്ക് മൂന്ന് വർഷം കൂടി സർവിസ് ബാക്കിയുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്