ആശയറ്റ അമ്മൂമ്മമാർക്ക് ഒരു ആശ്രയമായി അമ്മൂമ്മത്തിരി; വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ട കൈത്തറിക്കാർക്ക് പുതുജീവൻ നൽകി ചേർക്കുട്ടി; വൃക്ഷങ്ങൾ നട്ടുവളർത്തി പ്രകൃതി സംരക്ഷണത്തിന് എൻട്രീ; മുൻതലമുറയുടെ കൈപ്പുണ്യം പുത്തൻ തലമുറയ്ക്ക് പരിചയപ്പെടുത്താൻ ''ഗ്രാൻഡ് മാർക്ക്''; വേറിട്ട വഴികളിലൂടെ അശരണരുടെ കണ്ണുനീരൊപ്പുന്ന ലക്ഷ്മീ മേനോൻ എന്ന യുവതിയുടെ സാമൂഹ്യ സേവന കഥ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ചിലരങ്ങനെയാണ്, തന്നെക്കുറിച്ച് എപ്പോഴും നിശബ്ദത പുലർത്തും. അവർക്ക് ചുറ്റും തിളങ്ങുന്ന ഫ്ളാഷ് ലൈറ്റുകളോ ജനക്കൂട്ടങ്ങളോ ഉണ്ടാകില്ല. കർമ്മത്തിന്റെ വഴിയിലൂടെ ഏകനായി തുടരുന്ന യാത്രയാണ് അവരുടെ ജീവിതം. കർമ്മങ്ങൾക്കപ്പുറമുള്ള ഒരു ലോകത്തെ കുറിച്ച് അവർ ചിന്തിക്കുക പോലുമില്ല. പേരും പെരുമയുമൊക്കെ അവർക്കെന്നും അന്യമായിരിക്കും. പക്ഷെ അപ്പോഴും നന്മനിറഞ്ഞ കുറച്ചു മനസ്സുകൾ അവരെ അറിയും, അവരോടൊപ്പം നടക്കും, ഒരിക്കലുമവസാനിക്കാത്ത കർമ്മകാണ്ഡത്തിലൂടെ. അത്തരത്തിലൊരു നന്മമരമാണ് കാഞ്ഞിരമറ്റം സ്വദേശിയായ ലക്ഷ്മി മേനോൻ.
ഓരോ പ്രതിസന്ധിയും ഒരു അവസരമാക്കി മാറ്റുകയാണ് ലക്ഷ്മി മേനോൻ എന്ന ഈ യുവതി. അമേരിക്കയിലെ ജോലി ഉപേക്ഷിച്ച് കേരളത്തിലേക്ക് മടങ്ങിയത് നാടിനോടുള്ള ഹൃദയബന്ധം കൊണ്ടായിരുന്നു. സാമാന്യം സാമ്പത്തിക ശേഷിയുള്ള കുടുംബത്തിൽ ജനിച്ച ലക്ഷ്മിയോട് പിതാവ് ആവശ്യപ്പെട്ടത് ലഭിച്ച വിദ്യാഭ്യാസം സമൂഹത്തിന്റെ നന്മയ്ക്കായി ചെലവഴിക്കണം എന്നായിരുന്നു. ആ വാക്കുകളാണ് എന്നും ലക്ഷ്മിയുടെ പ്രചോദനവും.
ഡിസൈനിഗിലും സാമൂഹിക സംരംഭകത്വത്തിലും തന്റെ കഴിവു തെളിയിച്ച ലക്ഷ്മി മേനോൻ അവിചാരിതമായി ഒരു വൃദ്ധ സദനം സന്ദർശിച്ചതോടെയാണ് കാര്യങ്ങൾ മാറിമറിയുന്നത്. അവിടത്തെ അന്തേവാസിയായ ഒരു വൃദ്ധയോട് അമ്മൂമ്മക്ക് എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ ഒരു പരിപ്പുവട വേണമെന്നായിരുന്നു മറുപടി. ഇത്ര നിസാരമായ ഒരു ആവശ്യം പോലും സാധിക്കാനാകാത്ത നിരാശ്രയരെ കുറിച്ചുള്ള ചിന്ത ലക്ഷ്മിയെ അലട്ടാൻ തുടങ്ങിയത് അപ്പോൾ മുതലായിരുന്നു.
അന്ന്, വീട്ടിൽ തിരിച്ചെത്തിയ ലക്ഷ്മി കാണുന്നത സന്ധ്യാദീപം തെളിയിക്കുവാൻ തിരി തെറുക്കുന്ന സ്വന്തം അമ്മൂമ്മയേയാണ്. അത് അവരിൽ ഒരു പുതിയ ആശയത്തിന് രൂപം നൽകി. അവിടെനിന്നാണ് ഇപ്പോൾ നിരവധി നിരാശ്രയരായ വൃദ്ധജനങ്ങൾക്ക് വരുമാനം ഉറപ്പുവരുത്തുന്ന അമ്മൂമ്മത്തിരിയുടെ ഉദ്ഭവം. വിപണിയിൽ നിന്നും നൂലുകൾ വാങ്ങിച്ച്, വിവിധ വൃദ്ധ സദനങ്ങളിലും വീടുകളിലും ഉള്ള വൃദ്ധകൾക്ക് നൽകി അവരെ കൊണ്ട് തിരി തെറുപ്പിക്കലായിരുന്നു പരിപാടി.
ഇങ്ങനെ തെറുക്കുന്ന തിരികൾ 30 തിരികളുടെ ഒരു പാക്കറ്റിന് 5 രൂപയ്ക്കാണ് വിൽക്കുന്നത്. അതിൽ 3 രൂപ വീതം തെറുക്കുന്നവർക്ക് ലഭിക്കും. പ്രതിദിനം 30 മുതൽ 40 പാക്കറ്റുകൾ വരെ ഒരാൾക്ക് തെറുക്കാൻ സാധിക്കും. അതായത്, പ്രതിദിനം 100 രൂപവരെ ഇവർക്ക് സമ്പാദിക്കാനാകും. പലർക്കും ഇത് നിസാരമായ തുകയാണെങ്കിലും അശരണരായ വൃദ്ധമാർക്ക് ഇത് വലിയൊരു സഹായം തന്നെയാണ്. ലക്ഷ്മിയുടെ കുടുംബ ട്രസ്റ്റായ ഗുഡ് കർമ്മ ഫൗണ്ടേഷനാണ് ഇതിനാവശ്യമായ നൂലുകൾ സൗജന്യമായി നൽകുന്നത്.
ഈ ഉദ്പന്നങ്ങളുടെ മാർക്കറ്റിംഗും ലക്ഷ്മിയുടെ ചുമതലയാണ്. മെല്ലെ മെല്ലെ ഇതിനെ കുറിച്ച് കൂടുതൽ പേർ അറിയുവാൻ തുടങ്ങിയതോടെ ചിന്മയാ മിഷൻ, ഏറ്റുമാനൂർ ക്ഷേത്രം ഭരണ സമിതി തുടങ്ങിയവർ ഇതിന് പിന്തുണയുമായെത്തി. ഡി. സി ബുക്ക്സ് പ്രസിദ്ധീകരിച്ച രാമായണം പരമ്പരയിലെ ഓരോ പുസ്തകത്തിനൊപ്പവും സൗജന്യമായി നൽകുവാൻ രവി ഡി. സി 10,000 പാക്കറ്റ് തിരികളാണ് ഇവരിൽ നിന്നും വാങ്ങിയത്.
ഒരു മാസത്തിനുള്ളിൽ 10,000 പാക്കറ്റ് തിരികൾ നൽകുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു എന്നാണ് ലക്ഷ്മി മേനോൻ പറയുന്നത്. ഏകദേശം 5000 പാക്കറ്റുകൾ അമ്മൂമ്മമാർ തെറുത്തെടുത്തപ്പോൾ ഗുദ് കർമ്മ ഫൗണ്ടേഷന്റെ തന്നെ ഒരു പ്രൊജക്ടായ സ്നേഹാദ്രിയിലെ സന്നദ്ധ പ്രവർത്തകരും കൊച്ചിയിലെ ഒരു ഐ ടി സ്ഥാപനത്തിലെ ജീവനക്കാരും ചേർന്നാണ് ബാക്കി 5000 പാക്കറ്റുകൾ തെറുത്തെടുത്തത്. ഐ ടി സ്ഥാപനത്തിലെ ജീവനക്കാർ ഇത് തങ്ങളുടെ വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞുള്ള സമയത്തെ പ്രൊജക്ടായി ഏറ്റെടുക്കുകയായിരുന്നു.
വാർത്ത കൂടുതൽ പരക്കാൻ തുടങ്ങിയതോടെ പല പ്രമുഖരുടെ ചെവിയിലും ഇതെത്തി. ഇതറിഞ്ഞ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ, അമ്മൂമ്മത്തിരിയുടെ പരസ്യത്തിനായി സജന്യമായി എത്തി. മോഹൻലാലിന്റെ ശബ്ദത്തിലൂടെയാണ് കേരള ജനത ആദ്യമായി അമ്മൂമ്മത്തിരിയെ കുറിച്ച് അറിയുന്നത്. അമ്മൂമ്മത്തിരി പ്രശസ്തമായതോടെ കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വിളികളെത്തി. തങ്ങളുടെ അമ്മൂമ്മമാർ നിർമ്മിക്കുന്ന വിഭവങ്ങൾ വിൽക്കുവാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടായിരുന്നു വിളികൾ.
അതിൽ കൈകൊണ്ട് എംബ്രോയ്ഡറി ചെയ്ത വസ്ത്രങ്ങൾ മുതൽ, കുട്ടികൾക്കായുള്ള കണ്മഷി, വിവിധതരം അച്ചാറുകൾ മുതലായവ ഉണ്ടായിരുന്നു. ഇതെല്ലാം വിൽക്കുക എന്നുപറഞ്ഞാൽ നമ്മുടെ സംസ്കാരം കാത്തുസൂക്ഷിക്കുക എന്നതിന് തുല്യമാണെന്നാണ് ലക്ഷ്മി മേനോൻ പറയുന്നത്. അതുകൊണ്ടു തന്നെ അതിനായി ഒരു പ്രത്യേക ലോഗോ രൂപപ്പെടുത്തി. ഗ്രാൻഡ് മാർക്ക് എന്ന ഈ ലോഗോ മുത്തശ്ശിമാർ ഉണ്ടാക്കുന്ന ഉദ്പന്നങ്ങൾക്കായി ഉള്ളതാണ്. ഇത് ഐ എസ് ഐ മാർക്ക് പോലെ ഒരു അറിയപ്പെടുന്ന മാനദണ്ഡമാക്കി മാറ്റുവാനുള്ള ശ്രമത്തിലാണ് ലക്ഷ്മി മേനോൻ ഇപ്പോൾ.
അമ്മൂമ്മത്തിരിയിൽ ഒതുങ്ങുന്നില്ല ലക്ഷ്മി മേനോന്റെ അനന്യസാധാരണമായ ആശയങ്ങൾ. റീസൈക്കിൾ ചെയ്ത പേപ്പർ ഉപയോഗിച്ച് ഉണ്ടാക്കുന്ന പേപ്പർ പേനകളായി അടുത്ത ലക്ഷ്യം. ഇതിന്റെ പിൻ ഭാഗത്ത് അഗസ്ത്യമരം, മുളക്, ചീര, കുമ്പളം, തുടങ്ങി നിരവധി സസ്യങ്ങളുടെ വിത്തുകൾ സൂക്ഷിച്ചിട്ടുണ്ടാകും. ഉപയോഗം കഴിഞ്ഞാൽ ഈ പേനകൾ മുറ്റത്തേക്ക് വലിച്ചെറിയാം. മണ്ണിൽ ഈ വിത്തുകൾ മുളപൊട്ടും. പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നും രക്ഷനേടുക മാത്രമല്ല, മറ്റൊരു വരുമാനത്തിനുള്ള മാർഗ്ഗവും ഈ കടലാസു പേനകളിൽ നിന്നുണ്ടാക്കാം. എൻട്രീ (എന്റെ ട്രീ എന്നതിന്റെ ചുരുക്കം) എന്ന് പേരിട്ടിരിക്കുന്ന ഈ പ്രൊജക്ടിനു കീഴിൽ നിർമ്മിക്കുന്ന പേനകൾക്ക് ഒന്നിന് 12 രൂപയാണ് വില.
ഇത്തരത്തിൽ രണ്ടു പ്രൊജക്ടുകളുമായി വൃദ്ധരായവരുടെ ക്ഷേമത്തിനായുള്ള പ്രവർത്തനം പുരോഗമിക്കുമ്പോഴായിരുന്നു കേരളത്തിൽ 2018-ലെ മഹാ പ്രളയമെത്തുന്നത്. എറണാകുളം ജില്ലയിലെ ചേന്ദമംഗലം എന്ന കൈത്തറി ഗ്രാമത്തിന് ഏറെ നഷ്ടമുണ്ടാക്കിയ ഒന്നായിരുന്നു ഈ പ്രളയം. അലറിപ്പാഞ്ഞുവന്ന പെരിയാറിലെ വെള്ളത്തിൽ നെയ്തുവച്ച തുണീകൾ മുഴുവൻ ഉപയോഗശൂന്യമായി.
പ്രതിസന്ധികളെ എന്നും അവസരങ്ങളായി കാണുന്ന ലക്ഷ്മി മേനോൻ അവിടെയും തികച്ചും അസാധാരണമായ ഒരു പരിഹാരമാർഗ്ഗവുമായി എത്തി. വെള്ളപ്പൊക്കത്തിലെ ചെളിവെള്ളത്തിൽ നശിച്ച ചേന്ദമംഗലം സാരികൾ റീസൈക്കിൾ ചെയ്ത് അതുകൊണ്ട് അതിമനോഹരമായ പാവകൾ ഉണ്ടാക്കുകയായിരുന്നു അവർ ചെയ്തത്. ചേറ് അഥവ ചെളിപുരണ്ട വസ്ത്രങ്ങളിൽ നിന്നുണ്ടാക്കിയതിനാൽ അവയ്ക്ക് ചേക്കുട്ടിപ്പാവകൾ എന്നാണ് പേര് നല്കിയത്. ഒരു പാവയ്ക്ക് 25 രൂപ വച്ചായിരുന്നു വിറ്റത്. ഒരു സാരിയിൽ നിന്നും ഏകദേശം 360 പാവകൾ ഉണ്ടാക്കാനായി എന്നാണ് അവർ പറയുന്നത്. അങ്ങനെ 1500 രൂപക്ക് വിറ്റിരുന്ന സാരി ചെളിവെള്ളത്തിൽ നശിച്ചപ്പോൾ കൈത്തറിക്കാർക്ക് ലഭിച്ചത് പാവ വിറ്റ വകയിൽ ഒരു സാരിയിൽ നിന്നും 9000 രൂപയായിരുന്നു.
അതുപോലെ വെള്ളപ്പൊക്കക്കാലത്ത് നടപ്പിലാക്കിയ മറ്റൊരു പദ്ധതിയായിരുന്നു ഫ്രണ്ട്ഷിപ്പ് എന്ന മത്സ്യത്തൊഴിലാളികൾക്കായുള്ള ഇൻഷുറൻസ് പരിരക്ഷാ പരിപാടി. അപകടത്തിനും മരണത്തിനും 1 ലക്ഷം രൂപ വരെ കവറേജ് നൽകുന്ന ഈ പദ്ധതി ന്യു ഇന്ത്യാ ലൈഫ് അഷ്വറൻസ് കമ്പനിയുമായി ചേർന്നാണ് നടപ്പിലാക്കുന്നത്. ഇതിന് പ്രീമിയമായി ഒരാൾക്ക് 24 രൂപ വീതം അടയ്ക്കണം. ക്രൗഡ് ഫംണ്ടിംഗിലൂടെയാണ് ഇതിനുള്ള തുക കണ്ടെത്തിയത്. വെള്ളപ്പൊക്കക്കാലത്ത് കേരളത്തിന്റെ സ്വന്തം നാവികസേനയായി ആയിരക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ച മത്സ്യത്തൊഴിലാളികൾക്ക് ഇൻഷുറൻസ് കവറേജ് നൽകാൻ ആരെങ്കിലും ആഗ്രഹിക്കുന്നു എങ്കിൽ 24 രൂപ നൽകി അത് ചെയ്യുവാനാകും.
തയ്യൽവേലകളിൽ ബാക്കി വരുന്ന തുണിക്കഷ്ണങ്ങൾകൊണ്ട് കിടക്കകൾ ഉണ്ടാക്കുന്ന ഒരു പരിപാടി ലക്ഷ്മിയുടെ പരിഗണനയിലുണ്ടായിരുന്നു. ആയിടക്കാണ് കേരളത്തിൽ കോവിഡ് വ്യാപനം ശക്തമാകുന്നത്. ഓരോ പഞ്ചായത്തിലും50 കിടക്കകൾ വീതമുള്ള കെയർ സെന്ററുകൾ ഒരുക്കാനുള്ള നടപടി തുടങ്ങി. ആയിടക്കാണ് കോട്ടയത്തെ പി പി ഇ ഗൗണുകൾ നിർമ്മിക്കുന്ന ഒരു നിർമ്മാണ യൂണിറ്റ് അവിടെ ബാക്കിവരുന്ന ഉപയോഗ ശൂന്യമായ കഷണങ്ങൾ നല്കാൻ തയ്യാറായി മുന്നോട്ടു വന്നത്.
ഒട്ടും താമസിച്ചില്ല, തന്റെ ശയ്യ എന്ന പദ്ധതിയും സാക്ഷാത്ക്കരിക്കാൻ ലക്ഷ്മി മേനോൻ മുന്നിട്ടിറങ്ങി. വിവിധ പഞ്ചായത്തുകളിലെ കെയർ സെന്ററുകളിലും പാവപ്പെട്ടവർക്കും ഈ കിടക്കകൾ വിതരണം ചെയ്യാൻ ആരംഭിച്ചു. ഇതിനെ കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ വൈറലായതോടെ നിരവധി കോർപ്പറേറ്റുകൾ ഈ കിടക്കകൾ വാങ്ങി സൗജന്യമായി വിതരണം ചെയ്യുവാനുള്ള സമ്മതമറിയിച്ച് മുന്നോട്ടെത്തി. ഇന്ന് കോർപ്പറേറ്റുകൾക്ക് 335 രൂപക്കാണ് ഈ കിടക്ക് നൽകുന്നത്. അവർ, കേരളത്തിലങ്ങോളമിങ്ങോളം സൗജന്യമായി വിതരണം ചെയ്യുന്നു.
അങ്ങനെ അന്ന് സ്വന്തം അമ്മൂമ്മ തെറുത്തു നൽകിയ തിരിയിലെ നാളം കേരളത്തിലങ്ങോളമിങ്ങോളം നിരവധി അമ്മൂമ്മർക്ക് മുന്നിൽ പ്രത്യാശയുടെ അഗ്നിനാളമായി ജ്വലിക്കുകയാണ്. വേറിട്ട വഴി തിരഞ്ഞെടുത്ത് ലക്ഷ്യം നേടാനുള്ള നിശ്ചയദാർഢ്യവുമായി, നിശബ്ദമായി ലക്ഷ്മി മേനോനും പുതിയ പുതിയ പദ്ധതികളുമായി മുന്നോട്ട് പോകുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്