Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്വന്തം ന​ഗ്ന ചിത്രങ്ങൾ അയച്ചുകൊടുത്തത് വെബ് സീരീസിൽ അവസരം ലഭിക്കുമെന്ന് കരുതി; 17കാരിയുടെ ന​ഗ്ന ചിത്രങ്ങൾ കണ്ട യുവതി വീണ്ടും വീണ്ടും ദൃശ്യങ്ങൾ ആവശ്യപ്പെട്ടതോടെ ബ്ലോക്ക് ചെയ്തു; പരാതി നൽകിയത് ഭീഷണി കൂടിയതോടെ; ഒടുവിൽ ഇൻസ്റ്റാ​ഗ്രാമിലെ പെൺമോഡൽ പിടിയിലായി

സ്വന്തം ന​ഗ്ന ചിത്രങ്ങൾ അയച്ചുകൊടുത്തത് വെബ് സീരീസിൽ അവസരം ലഭിക്കുമെന്ന് കരുതി; 17കാരിയുടെ ന​ഗ്ന ചിത്രങ്ങൾ കണ്ട യുവതി വീണ്ടും വീണ്ടും ദൃശ്യങ്ങൾ ആവശ്യപ്പെട്ടതോടെ ബ്ലോക്ക് ചെയ്തു; പരാതി നൽകിയത് ഭീഷണി കൂടിയതോടെ; ഒടുവിൽ ഇൻസ്റ്റാ​ഗ്രാമിലെ പെൺമോഡൽ പിടിയിലായി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇൻസ്റ്റാഗ്രാമിൽ വനിതാ മോഡലായി ആൾമാറാട്ടം നടത്തിയതിനും ജോലി നൽകുമെന്ന് വാ​ഗ്ദാനം നൽകി സ്ത്രീകളെ ചൂഷണം ചെയ്തതിനും യുവാവ് അറസ്റ്റിൽ. മാം ചന്ദ് എന്ന ദീപക്കിനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. 17 കാരിയിൽ നിന്നും ന​ഗ്ന ചിത്രങ്ങൾ കൈവശപ്പെടുത്തിയ ശേഷം ഇയാൾ ഭീഷണി തുടർന്നതോടെ പെൺകുട്ടി നൽകിയ പരാതിയിലാണ് ഇയാൾ അറസ്റ്റിലായത്. തനിക്ക് ഒരു പ്രൊഡക്ഷൻ കമ്പനിയുമായി തനിക്ക് ബന്ധമുണ്ടെന്നും വരാനിരിക്കുന്ന വെബ് സീരീസിനായി പുതിയ മോഡലുകളെ തേടുകയാണെന്നും പ്രതി സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീയെന്ന വ്യാജേന അവകാശപ്പെട്ടിരുന്നു.

രാശി ഗോയൽ എന്ന പേരിലാണ് ഇയാൾ താനുമായി സോഷ്യൽ മീഡിയ വഴി ചങ്ങാത്തത്തിലായതെന്ന് പെൺകുട്ടി പറയുന്നു. തന്നെ ഇൻസ്റ്റാഗ്രാമിൽ ബന്ധപ്പെടുകയും സ്വയം മോഡലാണെന്ന് പരിചയപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിക്കാരി ആരോപിച്ചു. വരാനിരിക്കുന്ന ഒരു വെബ് സീരീസിനായി “അവൾ” പുതിയ മോഡലുകളെ തേടുകയാണെന്നും “ഓഡിഷനായി അവളുടെ നഗ്ന ഫോട്ടോഗ്രാഫുകൾ പങ്കിടാൻ താത്പര്യമുണ്ടോ എന്നും പ്രതി പെൺകുട്ടിയോട് ചോദിച്ചു.

ആവശ്യപ്പെട്ട പ്രകാരം നഗ്നചിത്രങ്ങൾ അയച്ചപ്പോൾ ഇവർ വീണ്ടും ചിത്രങ്ങൾ ചോദിക്കുകയായിരുന്നു. തുടർന്ന് 17കാരി ഇവരെ ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്യുകയും ചെയ്തു. തുടർന്ന് രണ്ടുപേർ തന്നെ ബന്ധപ്പെട്ട് നഗ്നചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്താൻ തുടങ്ങി. മറ്റ് പലവഴികളിലൂടെയും ഇവർ പെൺകുട്ടിയെ ഉപദ്രവിക്കൽ പതിവായി. തങ്ങളുടെ ആവശ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ​ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും എന്ന് സംഘം ഭീഷണിപ്പെടുത്തി.

തുടർന്നാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. അന്വേഷണത്തിനിടെ പ്രതിയുടെ മൊബൈൽ ഫോൺ നമ്പർ പൊലീസ് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ ലൊക്കേഷൻ തിരിച്ചറിഞ്ഞു. പ്രതിയെ സുൽത്താൻ പുരിയിലെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കുടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ഹരിയാനയിലെ ഹിസാറിലെ ക്രിമിനൽ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നു എന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP