Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുടുംബാം​ഗങ്ങളെ കാണുന്നത് ചോദ്യം ചെയ്യലിനെ ബാധിക്കുമെന്ന് പ്രൊസിക്യൂഷൻ; ജെ.എൻ.യു. മുൻ വിദ്യാർത്ഥി ഉമർ ഖാലിദിന്റെ അപേക്ഷ നിരസിച്ച് ഡൽഹി ഹൈക്കോടതി

കുടുംബാം​ഗങ്ങളെ കാണുന്നത് ചോദ്യം ചെയ്യലിനെ ബാധിക്കുമെന്ന് പ്രൊസിക്യൂഷൻ; ജെ.എൻ.യു. മുൻ വിദ്യാർത്ഥി ഉമർ ഖാലിദിന്റെ അപേക്ഷ നിരസിച്ച് ഡൽഹി ഹൈക്കോടതി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തന്റെ കുടുംബാം​ഗങ്ങളെ കാണാൻ അനുവദിക്കണമെന്ന ജെ.എൻ.യു. മുൻ വിദ്യാർത്ഥി ഉമർ ഖാലിദിന്റെ അപേക്ഷ നിരസിച്ച് ഡൽഹി ഹൈക്കോടതി. രണ്ടുദിവസങ്ങളിലായി അരമണിക്കൂർ നേരത്തേക്ക് കുടുംബാംഗങ്ങളെ കാണാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഉമർ കോടതിയെ സമീപിച്ചത്. എന്നാൽ, ഉമർ ഖാലിദ് കുടുംബാംഗങ്ങളെ കാണുന്നത് ചോദ്യം ചെയ്യലിനെ ബാധിക്കുമെന്നായിരുന്നു പ്രൊസിക്യൂഷൻ നിലപാട്. ഇത് അം​ഗീകരിച്ച കോടതി ഉമറിനെ പത്തുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഡൽഹി കലാപക്കേസുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 13-നാണ് ഉമർ ഖാലിദിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കുടുംബാംഗങ്ങളെ കാണാൻ അനുവദിക്കാമെന്ന് പൊലീസ് വാക്കാൽ ഉറപ്പുനൽകിയിരുന്നുവെന്നും എന്നാൽ പിന്നീട് അനുമതി റദ്ദാക്കുകയായിരുന്നുവെന്നും ഉമറിന് വേണ്ടി ഹാജരായ ത്രിദീപ് പയസ് പറഞ്ഞു. കുടുംബാംഗങ്ങളെ കാണുന്നത് ചോദ്യം ചെയ്യലിനെ ബാധിക്കുമെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ അമിത് പ്രസാദ് കോടതിയെ ബോധിപ്പിച്ചു. തന്റെ അഭിഭാഷകനുമായി ഉമർ കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും എന്തെങ്കിലും സന്ദേശം കുടുംബാംഗങ്ങൾക്കായി കൈമാറമെങ്കിൽ അഭിഭാഷകൻ വഴി നടത്താമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട സംഘർഷങ്ങളാണ് ഡൽഹിയിൽ കലാപത്തിന് കാരണമായത്. കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും ഇരുന്നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കലാപവുമായി ബന്ധപ്പെട്ട് 751 എഫ്.ഐ.ആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP