Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോക്കൽ പൊലീസ് കൈമാറിയ കേസ് ഡയറി വിശദമായി പഠിക്കും; കേസിലെ പ്രതികളെ ചോദ്യം ചെയ്യുന്നതിനൊപ്പം ആദ്യ അന്വേഷണ സംഘത്തിന്റെ വീഴ്‌ച്ചകളും പരിശോധിക്കും; പണത്തോടുള്ള ആർത്തിയിൽ എട്ടുവർഷം പ്രണയിച്ചവളെ മരണത്തിലേക്ക് തള്ളിവിട്ട ഹാരിഷ് മുഹമ്മദിന് കുരുക്ക് മുറുകുന്നു; റംസിയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്; സീരിയൽ നടി അടക്കമുള്ളവരെ ചോദ്യം ചെയ്യും

ലോക്കൽ പൊലീസ് കൈമാറിയ കേസ് ഡയറി വിശദമായി പഠിക്കും; കേസിലെ പ്രതികളെ ചോദ്യം ചെയ്യുന്നതിനൊപ്പം ആദ്യ അന്വേഷണ സംഘത്തിന്റെ വീഴ്‌ച്ചകളും പരിശോധിക്കും; പണത്തോടുള്ള ആർത്തിയിൽ എട്ടുവർഷം പ്രണയിച്ചവളെ മരണത്തിലേക്ക് തള്ളിവിട്ട ഹാരിഷ് മുഹമ്മദിന് കുരുക്ക് മുറുകുന്നു; റംസിയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്; സീരിയൽ നടി അടക്കമുള്ളവരെ ചോദ്യം ചെയ്യും

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: കൊട്ടിയത്ത് കാമുകന്റെ ചതിയെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കേസ് ആദ്യം അന്വേഷിച്ചിരുന്ന ലോക്കൽ പൊലീസിൽനിന്ന് ക്രൈംബ്രാഞ്ച് സംഘത്തിന് കഴിഞ്ഞദിവസം ലഭിച്ച കേസ് ഡയറി അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. ലോക്കൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും ക്രൈംബ്രാഞ്ച് പരിശോധിക്കും. വിവാഹനിശ്ചയത്തിന് ശേഷം കാമുകൻ ഹാരിഷ് മുഹമ്മദ് വിവാഹത്തിൽനിന്ന് പിന്മാറിയതോടെയാണ് റംസി എന്ന യുവതി ജീവനൊടുക്കിയത്. എട്ട് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഹാരിഷ് മുഹമ്മദുമായി വിവാഹം ഉറപ്പിച്ചിരുന്നത്. ഇതിനിടെ പലതവണയായി ഹാരിഷ് മുഹമ്മദ് യുവതിയുടെ വീട്ടുകാരിൽനിന്ന് പണം കൈക്കലാക്കുകയും ചെയ്തിരുന്നു. മാത്രമല്ല, പലയിടത്തും കൊണ്ടുപോയി പീഡിപ്പിക്കുകയും ഗർഭിണിയായപ്പോൾ വിവാഹം കഴിഞ്ഞെന്ന വ്യാജരേഖ ചമച്ച് ഗർഭഛിദ്രം നടത്തിയതായും യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു.

വാളത്തുംഗൽ വാഴക്കൂട്ടത്തിൽ പടിഞ്ഞാറ്റതിൽ റഹീമിന്റെയും നദീറയുടെയും മകൾ റംസി (24) കഴിഞ്ഞ മൂന്നിനാണ് കൊട്ടിയത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ചത്. പള്ളിമുക്ക് ഇക്‌ബാൽ നഗർ 155ൽ ഹാരിഷ് മൻസിലിൽ ഹാരിഷ് എന്ന യുവാവുമായി 8 വർഷമായി പ്രണയത്തിലായിരുന്നു റംസി. ഹാരിഷുമായി വിവാഹം നടക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു റംസിയും വീട്ടുകാരും. ഒന്നര വർഷം മുൻപ് വളയിടൽ ചടങ്ങും നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹാരിഷ് ആവശ്യപ്പെട്ടപ്പോഴൊക്കെ പണവും സ്വർണവും ആൾ സഹായവുമായി റംസിയും വീട്ടുകാർ സഹകരിച്ചിരുന്നു. എന്നാൽ ഹാരിഷ് മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ തയ്യാറെടുക്കുന്നതായി അറിഞ്ഞതോടെ റംസി മാനസികമായി തളർന്നു.

പല കാരണങ്ങൾ പറഞ്ഞ് ഹാരീസും കുടുംബവും റംസിയെ ഒഴിവാക്കാൻ ശ്രമിച്ചു. ഇതിന്റെ ഫോൺ വിളികൾ തെളിവായി ലഭിച്ചിട്ടുണ്ട്. ഹാരീസിന്റെ ജ്യേഷ്ഠന്റെ ഭാര്യയായ സീരിയൽ നടിയുമായും റംസി നല്ല അടുപ്പത്തിലായിരുന്നു. ഇവർ സമൂഹ മാധ്യമത്തിൽ ഒന്നിച്ച് ടിക്ടോക് ചെയ്തിട്ടുണ്ട്. ഇവർ തമ്മിലുള്ള സംഭാഷണവും സന്ദേശം കൈമാറലും കേസന്വേഷണത്തിനു നിർണായകമായേക്കാം. ഇവർ തമ്മിൽ നടന്ന ഫോൺ വിളികളും സന്ദേശ കൈമാറ്റവും അന്വേഷണ സംഘം തെളിവായി എടുത്തിട്ടുണ്ട്. ഇതിനിടെ റംസിയുടെ ഫോൺ വിശദാംശങ്ങളും പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചു തുടങ്ങി. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപ് റംസി ഹാരിഷിനേയും ഹാരിഷിന്റെ മാതാവിനേയും വിളിച്ചിരുന്നു. ഇവരുടെ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പല കാരണങ്ങൾ പറഞ്ഞ് ഹാരിഷും കുടുംബവും തന്നെ ഒഴിവാക്കാൻ നോക്കുകയാണെന്ന് റംസി പറയുന്ന ശബ്ദ സംഭാഷണവും പുറത്തു വന്നിരുന്നു.

ഹാരിഷ് വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ചാണ് റംസിയെ ഗർഭഛിദ്രത്തിന് കൊണ്ടുപോയതെന്നും തെളിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ ഹാരിഷ് ഇപ്പോൾ റിമാൻഡിലാണ്. കൂടുതൽ ചോദ്യം ചെയ്യാനായി ഇയാളെ ഉടൻ കസ്റ്റഡിയിൽ വാങ്ങും. നിശ്ചയം കഴിഞ്ഞ ശേഷം വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിനെത്തുടർന്ന് ഇക്കഴിഞ്ഞ മൂന്നാം തിയതിയാണ് റംസി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. വരന്റെ വീട്ടുകാരാണ് റംസിയുടെ മരണത്തിന് ഉത്തരവാദിയെന്ന് കാട്ടി മാതാപിതാക്കൾ പരാതി നൽകിയെങ്കിലും കൊട്ടിയം പൊലീസ് അന്വേഷണത്തിന് ആദ്യം തയാറായിരുന്നില്ല.

റംസി അവസാനമായി ഹാരിഷിയേും മാതാവിനേയും വിളിച്ച ഫോൺ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ജസ്റ്റിസ് ഫോർ റംസി എന്ന പേരിൽ ക്യാംപെയിൻ തുടങ്ങുകയും ചെയ്ത ശേഷമാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. പള്ളിമുക്ക് സ്വദേശി ഹാരിഷ് മുഹമ്മദാണ് കേസിലെ പ്രതി. ഇയാളെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ആരോപണവിധേയരായ ഹാരിഷിന്റെ മാതാപിതാക്കൾ, സഹോദരൻ, സഹോദരന്റെ ഭാര്യയായ സീരിയൽ നടി എന്നിവരെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യംചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP