Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അർച്ചനയെ ആത്മഹത്യയിലേക്ക് നയിച്ച കാമുകൻ ശ്യാംലാലിനെ പൊലീസ് സംരക്ഷിക്കുന്നു; ശബ്ദരേഖ പുറത്തു വന്നിട്ടും നിസാര വകുപ്പ് മാത്രം ചുമത്തിയതിന് പിന്നിൽ രാഷ്ട്രീയ - സാമ്പത്തിക ഇടപാടുകൾ; മൊഴി നൽകാൻ എത്തിയവരെ മാനസികമായി പൊലീസ് പീഡിപ്പിച്ചതായും ആക്ഷേപം; 100 പവനും കാറും സ്ത്രീധനം ആവശ്യപ്പെട്ടതിൽ മനംനൊന്ത് നഴ്‌സിങ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിൽ യുവാവിനെ അറസ്റ്റു ചെയ്യാൻ ആവശ്യപ്പെട്ടു നാട്ടുകാരുടെ പ്രതിഷേധം

അർച്ചനയെ ആത്മഹത്യയിലേക്ക് നയിച്ച കാമുകൻ ശ്യാംലാലിനെ പൊലീസ് സംരക്ഷിക്കുന്നു; ശബ്ദരേഖ പുറത്തു വന്നിട്ടും നിസാര വകുപ്പ് മാത്രം ചുമത്തിയതിന് പിന്നിൽ രാഷ്ട്രീയ - സാമ്പത്തിക ഇടപാടുകൾ; മൊഴി നൽകാൻ എത്തിയവരെ മാനസികമായി പൊലീസ് പീഡിപ്പിച്ചതായും ആക്ഷേപം; 100 പവനും കാറും സ്ത്രീധനം ആവശ്യപ്പെട്ടതിൽ മനംനൊന്ത് നഴ്‌സിങ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിൽ യുവാവിനെ അറസ്റ്റു ചെയ്യാൻ ആവശ്യപ്പെട്ടു നാട്ടുകാരുടെ പ്രതിഷേധം

ആർ പീയൂഷ്

ആലപ്പുഴ: പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ കാമുകനെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തു കളിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം. ആറാട്ടുപുഴ പെരുമ്പള്ളിൽ മുരിക്കിൽ ഹൗസിൽ വിശ്വനാഥൻ - ഗീതാ ദമ്പതികളുടെ മകൾ അർച്ചന(21)യുടെ ആത്മഹത്യക്ക് കാരണക്കാരനായ പട്ടോളിമാർക്കറ്റിന് സമീപം താമസിക്കുന്ന ശ്യാംലിനെയാണ് പൊലീസ് സംരക്ഷിക്കുന്നു എന്നാരോപിച്ചാണ് തൃക്കുന്നപ്പുഴ പൊലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധ സമരം നടന്നത്. പെൺകുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ശ്യാംലാലാണ് എന്ന് തെളിയിക്കുന്ന ശബ്ദരേഖകൾ പുറത്ത് വന്നിട്ടും നിസാര വകുപ്പ് മാത്രം ചുമത്തി മൊഴിയെടുത്ത് പറഞ്ഞു വിടുകയാണ് ചെയ്തത്. ഇതിന് പിന്നിൽ രാഷ്ട്രീയ - സാമ്പത്തിക ഇടപെടലുമാണ് എന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. ശ്യാംലാലിനെതിരെ കർശന നിയമ നടപടികൾ ആവശ്യപ്പെട്ടുകൊണ്ടാണ് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്.

ഇന്നലെ വൈകിട്ടാണ് പ്രതിഷേധം നടന്നത്. കൊച്ചിയുടെ ജെട്ടി പാലത്തിൽ നടന്ന പ്രതിഷേധ സമരം എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി ആർ പ്രസാദ് ഉദ്ഘാടനം ചെയ്തു. ബി.ബെന്നി അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് എം. ലിജു, ജില്ലാ പഞ്ചായത്തംഗം ബബിത ജയൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ എസ്.ശ്യാംകുമാർ, എസ്.സദാശിവന് തുടങ്ങിയവർ സംസാരിച്ചു. കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിനായി സമരം പൊലീസ് സ്റ്റേഷന് മുൻപിലേക്കും കായംകുളം ഡി.വൈ.എസ്‌പി ഓഫീസിന് മുന്നിലേക്കും നീട്ടുമെന്നും ജനകീയ കൂട്ടായ്മയുടെ അംഗങ്ങൾ പറഞ്ഞു.

കഴിഞ്ഞ 11 നാണ് അർച്ചന ആത്മഹത്യ ചെയ്തത്. പ്രതിയ്‌ക്കെതിരെ മൊഴി നൽകാനെത്തിയവരെ മാനസികമായി പൊലീസ് പീഡിപ്പിച്ചതായും ആക്ഷേപമുണ്ട്. മണിക്കൂറുകളോളം പൊലീസ് സ്റ്റേഷനിൽ പിടിച്ചിരുത്തി പ്രതിയായ ശ്യാംലാലിന് അനുകൂലമായി മൊഴി നൽകാൻ ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നു. ശ്യാംലാലിനെ കേസിൽ നിന്നും ഒഴിവാക്കാനായുള്ള ശ്രമമാണ് പൊലീസ് നടത്തിയത് എന്നും ബന്ധുക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു. തൃക്കുന്നപ്പുഴ പൊലീസിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്. ആക്ഷൻ കൗൺസിലും പെൺകുട്ടിയുടെ പിതാവും ചേർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ്. അതേ സമയം പ്രതിയെ വിളിച്ചു വരുത്തി മൊഴി എടുത്തു എന്നും ശ്യാംലാലിനെതിരെ ഒരു തെളിവുകളുമില്ല എന്നുമാണ് തൃക്കുന്നപുഴ പൊലീസിന്റെ വിശദീകരണം.

കണ്ടല്ലൂർ പട്ടോളി മാർക്കറ്റ് സ്വദേശിയായ ശ്യാംലാലാണ് അർച്ചനയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് വഞ്ചിച്ചത്. വീട്ടുകാരുമൊത്ത് വന്ന് വിവാഹം ആലോചിച്ച് ഉറപ്പിച്ചതിന് ശേഷമാണ് സ്ത്രീധനം കുറവാണ് എന്ന കാരണം പറഞ്ഞ് മറ്റൊരു വിവാഹത്തിനായി നീക്കം നടത്തിയത്. നാളെ ശ്യാംലാലും കായംകുളം സ്വദേശിനിയായ പെൺകുട്ടിയുമായി വിവാഹ നിശ്ചയം നടക്കാനിരിക്കെയാണ് അർച്ചന ഒതളങ്ങ എന്ന വിഷക്കായ കഴിച്ച് മരിച്ചത്. ശ്യാലാലിന്റെ വിവാഹ നിശ്ചയത്തിന്റെ സമയം തീരുമാനിച്ച ദിവസമാണ് അർച്ചന ആത്മഹത്യ ചെയ്തത്. വിഷക്കായ കഴിച്ചതിന് ശേഷം താൻ ആത്മഹത്യ ചെയ്യുകയാണ് എന്ന് ശ്യാംലാലിനെ മെസ്സേജ് വഴി അറിയിച്ചു. മെസ്സേജ് ശ്യാംലാൽ കണ്ടതിന് ശേഷം അർച്ചന ഡിലീറ്റ് ചെയ്യുകയും ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയുമായിരുന്നു.

ഇക്കാര്യം ഇയാൾ അർച്ചനയുടെ ഒരു സുഹൃത്തിനെ വിളിച്ചറിയിക്കുകയും അവർ ആറാട്ടുപുഴയിലെ വീട്ടിലെത്തിയപ്പോഴേക്കും അർച്ചന അവശനിലയിലായിരുന്നു. അവിടെ നിന്നും എത്രയും വേഗം ആലപ്പുഴ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അർച്ചന സ്‌ക്കൂളിൽ പഠിക്കുന്ന കാലമാണ് ഇയാൾ പ്രണയവുമായി അടുത്ത് കൂടുന്നത്. പിന്നീട് പ്ലസ്ടുവിലെത്തിയപ്പോൾ വിവാഹം ആലോചിച്ച് വീട്ടിലെത്തി. എന്നാൽ പഠനം കഴിഞ്ഞിട്ടേ വിവാഹം കഴിപ്പിക്കുന്നുള്ളൂ എന്നും ഉത്തരവാദിത്തപ്പെട്ടവരുമായി അന്ന് വന്നാൽ ആലോചിക്കാമെന്നും അറിയിച്ചു. ബി.എസ്.സി പഠിച്ചു കൊണ്ടിരിക്കുമ്പോൾ ഇയാൾ വീട്ടുകാരുമായെത്തി വിവാഹം ആലോചിച്ചു. വലിയ സ്ത്രീധനമൊന്നും തരാൻ കഴിയില്ലെന്ന് കൂലിപ്പണിക്കാരനായ പിതാവ് ശ്യാംലാലിന്റെ വീട്ടുകാരെ അറിയിച്ചു. എന്നാൽ ഇയാളുടെ സഹോദരിക്ക് 100 പവനും കാറുമാണ് സ്ത്രീധനമായി കൊടുത്തതെന്നും അതിനാൽ സ്ത്രീധനത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല എന്നും മാതാപിതാക്കൾ പറഞ്ഞു. അത് സാധ്യമല്ലെന്ന് അറിയിച്ചപ്പോൾ ശ്യാംലാലിന്റെ നിർബന്ധ പ്രകാരം വിവാഹത്തിന് വീട്ടുകാർ സമ്മതം മൂളുകയായിരുന്നു.

ഇതിനിടെ ഇയാൾ ഗൾഫിൽ പോകുകയും സാമ്പത്തികമായി ഉയർച്ചയുണ്ടാവുകയും ചെയ്തു. ഇതോടെ ഇയാളുടെ സ്വഭാവത്തിൽ മാറ്റം വരികയായിരുന്നു. പിന്നീട് പെൺകുട്ടി അറിയാതെ മറ്റൊരു വിവാഹം കഴിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഈ വിവരം പെൺകുട്ടി അറിയുകയും മനോ വിഷമം മൂലം ജീവനൊടുക്കുകയുമായിരുന്നു. മരണത്തിന് മുൻപ് കൂട്ടികാരിയുമായി ഇക്കാര്യത്തെ പറ്റി സംസാരിക്കുന്ന ഫോൺസംഭാഷണം പുറത്ത് വന്നിട്ടുണ്ട്. പൊലീസ് ഈ ഫോൺ സംഭാഷണങ്ങൾ ശേഖരിച്ചുവെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വരും ദിവസം കായംകുളത്ത് വൻ പ്രതിഷേധ പരിപാടി നടത്താനുള്ള നീക്കത്തിലാണ് ആക്ഷൻ കൗൺസിലുകാർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP