ബരാക്ക് ഒബാമ ഏതെങ്കിലും സമരത്തിന് പോയി തല്ലുകൊണ്ടതായി ഞാൻ വായിച്ചിട്ടില്ല; കേരളത്തിൽ തല്ലുകൊണ്ട, ഷർട്ടുകൾ കീറിപ്പറിഞ്ഞ, ചോരയൊലിക്കുന്ന ചിത്രങ്ങളാണ് ഫാഷൻ; തല്ലുകൊണ്ടില്ലെങ്കിൽ നേതാവിനെ മുകളിൽ നിന്ന് കെട്ടിയിറക്കി എന്ന് ആരോപണം വരും; ഇത് മാറേണ്ട സമയം എന്നേ കഴിഞ്ഞു; (കേരള) രാഷ്ട്രീയത്തിലെ റിയാലിറ്റി ഷോകൾ ! മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
(കേരള) രാഷ്ട്രീയത്തിലെ റിയാലിറ്റി ഷോകൾ !
ജന്മനാ പേടിത്തൂറിയും പൊതുവെ ശാന്തശീലനും ഇപ്പോൾ ഡിപ്ലോമാറ്റുമായ ഞാൻ ഒരിക്കൽ ഒരു സമരത്തിന്റെ മുന്നിൽ നിന്നിട്ടുണ്ട് എന്നും അവിടെ തല്ലുണ്ടാക്കി തല പൊട്ടിയിട്ടുണ്ട് എന്നും പറഞ്ഞാൽ എന്റെ അമ്മ പോലും ഒരുപക്ഷെ വിശ്വസിക്കില്ല. സംഗതി, പക്ഷെ, സത്യമാണ്.
എഞ്ചിനീയറിങ് കോളേജിൽ പഠിക്കുന്ന കാലമാണ്. അടുത്ത് തന്നെയാണ് ആർട്സ് കോളേജും. അവരുമായി എന്തോ പ്രശ്നമുണ്ടായി കാമ്പസിൽ ഉന്തും തല്ലും കല്ലേറും ഒക്കെയായി. പൊലീസ് വന്നു. പൊലീസ് ഞങ്ങൾക്ക് പുല്ലാണെന്ന് രണ്ടുകൂട്ടം വിദ്യാർത്ഥികളും മുദ്രാവാക്യം വിളിച്ചു. നിങ്ങൾ തമ്മിൽത്തല്ലി ചത്താൽ ഞങ്ങൾക്ക് മലരാണെന്ന് അവരും ചിന്തിച്ചുകാണും. അവർ പ്രശ്നത്തിൽ ഇടപെട്ടില്ല. സംഘർഷം കൊഴുത്തു. എന്റെ തല പൊട്ടി ചോരയൊഴുകി. അന്നീ മൊബൈൽ ഫോൺ ഒന്നും ഇല്ലാതിരുന്നതിനാൽ എനിക്ക് മനഃസാക്ഷി തെളിവ് മാത്രമേയുള്ളു നിങ്ങളെ ബോധിപ്പിക്കാൻ.
ഒരു എൻജിനീയറെ സംബന്ധിച്ചിടത്തോളം വിദ്യാർത്ഥി ജീവിതത്തിൽ സമരിക്കാൻ പോയി തല്ലുകൊണ്ടു എന്ന് പറയുന്നത് കരിയറിന് ഒട്ടു ഗുണകരമല്ല. അതുകൊണ്ടുതന്നെ ആ കഥയൊന്നും ഞാൻ ആരോടും പറയാറില്ല. അങ്ങനെ പറഞ്ഞുനടക്കാൻ ഞാൻ സ്വാതന്ത്ര്യ സമരത്തിലൊന്നുമല്ലല്ലോ പങ്കെടുത്തത്.
പക്ഷെ കേരളത്തിലെ രാഷ്ട്രീയക്കാരുടെ വളർച്ചയിൽ തല്ലുകൊള്ളുന്നത് അവരുടെ ബയോഡേറ്റയിൽ വലിയ അക്ഷരത്തിൽ എഴുതുന്നതും ഇപ്പോഴും ഏറെ വിലപ്പെട്ടതുമായ യോഗ്യതയാണ്. പ്രീഡിഗ്രി ബോർഡ് സമരകാലത്ത് തല്ലു കൊണ്ടവർ, പ്രൈവറ്റ് മെഡിക്കൽ വിദ്യാഭ്യാസത്തിനെതിരെയുള്ള സമരത്തിൽ തല്ലുകൊണ്ടവർ, സ്വാശ്രയ കോളേജിനെതിരെ യുള്ള സമരത്തിൽ തല്ലുകൊണ്ടവർ, മറ്റേ പാർട്ടിക്ക് ആധിപത്യമുള്ള കോളേജിൽ യൂണിറ്റ് ഉണ്ടാക്കാനോ വളർത്താമോ ശ്രമിച്ച് തല്ലുകൊണ്ടവർ എന്നിങ്ങനെ പല വിശേഷണങ്ങളും ഉണ്ട്. അങ്ങനെ തല്ലു കൊണ്ടവർ എല്ലാം അണികൾക്ക് ആവേശമാണ്. പിൽക്കാലത്ത് എം എൽ എ യോ എം പി യോ ഒക്കെ ആകാൻ അവസരം വരുമ്പോഴും നിഷേധിക്കപ്പെടുമ്പോഴും അവരും ആരാധകരും എടുത്തുപയോഗിക്കുന്നതും ഇതാണ്. ഇതിൽ ഇടത് വലത് വ്യത്യാസമില്ല. ആരുടേയും പേരെടുത്തു പറയുന്നില്ല, നമ്മുടെ രാഷ്ട്രീയ നേതാക്കളിൽ എത്രയോ പേരുടെ തല്ലുകൊണ്ട, ഷർട്ടുകൾ കീറിപ്പറിഞ്ഞ, ചോരയൊലിക്കുന്ന ചിത്രങ്ങൾ നമ്മൾ കണ്ടിരിക്കുന്നു.
ഏതെങ്കിലും സമയത്ത് കേരളത്തിലെ വിദ്യാർത്ഥി-യുവജന പ്രസ്ഥാനത്തിലൂടെ അല്ലാതെ ഒരാൾ പാർട്ടിയിലെ ഉന്നതസ്ഥാനത്ത് എത്തിയാൽ, സ്ഥാനാർത്ഥിയാകാൻ ശ്രമിച്ചാൽ അഥവാ ആയാൽ ഉടൻ അവർക്കെതിരെ ഉടനെ വരുന്ന ആരോപണവും പാർട്ടിക്ക് വേണ്ടി സമരം ചെയ്തവരും തല്ലുകൊണ്ടവരും ഒക്കെ ഇവിടെയുള്ളപ്പോൾ മുകളിൽ നിന്ന് കെട്ടിയിറക്കി എന്നതാണ്.
ഇതൊരു കേരള സ്പെഷ്യലിറ്റി ആണെന്ന് തോന്നുന്നു. ബരാക്ക് ഒബാമ ഏതെങ്കിലും സമരത്തിന് പോയി തല്ലുകൊണ്ടതായി ഞാൻ വായിച്ചിട്ടില്ല. ഒബാമ പ്രസിഡന്റ് സ്ഥാനാർത്ഥിയായപ്പോൾ ഒരു തല്ല് പോലും കൊള്ളാതെയാണന്ന് അദ്ദേഹം പ്രസിഡന്റായത് എന്ന് പറഞ്ഞുകേട്ടുമില്ല. ടോണി ബ്ലെയറിന്റെയോ വ്ലാഡിമിർ പുടിന്റെയോ കഥയും വ്യത്യസ്തമല്ല. സ്ഥിരമായി സമരം നടക്കുന്ന ഫ്രാൻസിലെ നേതാക്കന്മാരെ അളക്കുന്നതും തല്ലുകൊണ്ടതിന്റെ പാരമ്പര്യം വെച്ചല്ല.
എങ്ങനെയാണ് സമരത്തിനിറങ്ങി തല്ലുകൊള്ളുന്നത് നമ്മുടെ മനസ്സിൽ നേതൃത്വഗുണത്തിന്റെ അളവുകോലായി മാറിയത്?. ഞാൻ ഇടക്ക് ചിന്തിക്കാറുള്ള വിഷയമാണ്.
നമ്മൾ രാഷ്ട്രീയം പഠിച്ചതും ശീലിച്ചതും ഒക്കെ സ്വാതന്ത്ര്യ സമരകാലത്താണ്. അന്ന് ഭരിച്ച രാജാക്കന്മാരുടെയും വിദേശികളുടെയും ഒക്കെ മർദ്ദന ഉപകരണങ്ങളായിരുന്നു പൊലീസും പട്ടാളവും. അത്തരം മർദ്ദനോപാധികളുടെ പിൻബലത്തിലാണ് ആചന്ദ്രതാരം ഇവിടെ ഭരിക്കാമെന്ന് ബ്രിട്ടീഷുകാരും നാട്ടുരാജാക്കന്മാരും വിശ്വസിച്ചിരുന്നത്. അന്ന് അവർക്കെതിരെ സമരത്തിനിറങ്ങി തല്ലുകൊള്ളുന്നത് സ്വന്തം ഭാവി തുലച്ചുകളയാൻ പോന്ന തരത്തിലുള്ള പ്രവർത്തിയാണ്. അത് ചെയ്യാൻ ധൈര്യമില്ലാതിരുന്ന, എന്നാൽ രാജഭരണത്തോടും ബ്രിട്ടിഷ് ഭരണത്തോടും എതിർപ്പുണ്ടായിരുന്നവർ, മുൻ-പിൻ നോക്കാതെ സമരത്തിനിറങ്ങിയവരെ ധീരന്മാരും നേതൃത്വഗുണമുള്ളവരുമായി കണ്ടു. പിൽക്കാലത്ത് അധികാരം കിട്ടുമെന്ന യാതൊരു പ്രതീക്ഷയിലുമല്ല അവർ സമരത്തിനിറങ്ങിയതെങ്കിലും രാജഭരണം അവസാനിക്കുകയും ബ്രിട്ടിഷുകാർ സ്ഥലം വിടുകയും ചെയ്തതോടെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരും മർദനം അനുഭവിച്ചവരും ജയിലിൽ കിടന്നവരുമായവർ സ്വാഭാവികമായതും നമ്മുടെ ഹീറോകളായി, ചിലർ അധികാരത്തിലെത്തി.
രാജാക്കന്മാരും ബ്രിട്ടീഷുകാരും പോയി ജനാധിപത്യഭരണവുമായി. ഏത് പൊലീസും പട്ടാളവും കൈയിലുണ്ടെങ്കിലും ആർക്കും എല്ലാക്കാലത്തും ഭരിക്കാനും പറ്റാതായി. അഞ്ചു വർഷം കൂടുമ്പോൾ ജനങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്ന കാലമായി. പക്ഷെ, ചെറുപ്പക്കാരിൽ നിന്ന് സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുന്ന പാർട്ടികളും സ്ഥാനാർത്ഥികളിൽ നിന്ന് ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്ന ജനങ്ങളും ഇക്കാര്യം മനസ്സിലാക്കിയതായി തോന്നുന്നില്ല.
അച്ഛനപ്പൂപ്പന്മാരുടെ രാഷ്ട്രീയ പാരമ്പര്യം ഇല്ലെങ്കിൽ കേരള രാഷ്ട്രീയത്തിൽ ഉയർന്നു വരാൻ കാമ്പസ് കാലത്തേ സമരം നടത്തി തല്ലു കൊണ്ടവർക്ക് പ്രത്യേക പരിഗണനയുണ്ട്. ആ അർത്ഥത്തിൽ നേതാക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള ഒരു റിയാലിറ്റി ഷോ പോലെയാണ് നമ്മുടെ പല സമരങ്ങളും.
സമരങ്ങൾ ഉണ്ടാക്കുന്നത് നേതൃത്വ പരിശീലനത്തിനാണ് എന്ന് ഞാൻ കരുതുന്നില്ല, പിൽക്കാലത്ത് നേതാവാകാം എന്നുകരുതി ആരെങ്കിലും പോയി തല്ലു മേടിക്കുമെന്നോ, തല്ലു കൊണ്ടവർക്കൊക്കെ നേതാവാകാൻ പറ്റുമെന്നോ ഞാൻ അർത്ഥമാക്കുന്നില്ല. പക്ഷെ, നേതൃസ്ഥാനത്തേക്ക് ആളുകളെ പരിഗണിക്കുമ്പോൾ അവരുടെ തല്ലുകൊണ്ട പരിചയം ഇപ്പോഴും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിലയേറിയ കറൻസിയാണ് എന്നെനിക്ക് തോന്നാറുണ്ട്, എന്ന് മാത്രം.
ഇത് മാറേണ്ട സമയം എന്നേ കഴിഞ്ഞു. തെരുവിൽ പ്രത്യക്ഷ സമരം നടത്തുന്നത് പോലെതന്നെ നേതൃത്വഗുണം ആവശ്യമുള്ളതാണ് കൊളേജിൽ യുവജനോത്സവം സംഘടിപ്പിക്കുന്നത്. എതിരാളിയുമായി തല്ലുണ്ടാക്കുന്നതിൽ എത്രയോ കൂടുതൽ നേതൃത്വഗുണം വേണം സമാധാനപരമായി ഒരു ഡിബേറ്റ് നടത്താൻ.
ഈ ലേഖനം കോവിഡ് കാലത്തെ സമരത്തെ ഉദ്ദേശിച്ച് എഴുതുന്നതല്ല. തല്ലുകൊണ്ട ഏതെങ്കിലും പ്രവർത്തകരെ ഉദ്ദേശിച്ചുമല്ല. ഈ അടിയും തടയും അടികൊണ്ട ചരിത്രം പറയലും ഒക്കെ ഞാൻ അഞ്ചാം ക്ലാസ് മുതൽ കാണുന്നതല്ലേ. ഇതിൽ മുന്നണി ഭേദം ഒന്നുമില്ല. പക്ഷെ നമ്മൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ്, സമരമുറകളും, നേതാക്കളുടെ തിരഞ്ഞെടുപ്പും നേതൃത്വ പരിശീലനവും ഒക്കെ മാറേണ്ടിയിരിക്കുന്നു.
കോവിഡ് കാലത്തെ സമരങ്ങളെപ്പറ്റി ഞാൻ ഒന്നും പറയുന്നില്ല. എന്തിന് കോവിഡിനെപ്പറ്റി പറയാൻ തന്നെ ഇപ്പോൾ എനിക്കൊരു മൂഡില്ല. നമ്മൾ എത്ര വലിയ ചുഴിയിലാണ് അകപ്പെട്ടിരിക്കുന്നതെന്നോ എത്ര ആഴത്തിലേക്കാണ് അത് നമ്മെ വലിച്ചുകൊണ്ടുപോകാൻ പോകുന്നതെന്നോ നമ്മൾ അറിയുന്നില്ല. പതുക്കെ വേവുന്ന തവളയെ പോലെ നാലായിരവും അയ്യായിരവും കടന്ന് പതിനായിരത്തിലേക്ക് പുതിയ കേസുകളും, പത്തും പന്ത്രണ്ടും കടന്ന് അമ്പതിലേക്കും നൂറിലേക്കും പ്രതിദിന മരണവും കടക്കാൻ പോകുന്നു. നമ്മൾ കേട്ടറിഞ്ഞവരിൽ നിന്നും നമ്മുടെ തൊട്ടടുത്തുള്ളവരിലേക്ക്, നമ്മുടെ വീട്ടിലേക്ക് കോവിഡ് എത്താനിനി അധികം സമയം വേണ്ട. ചാനലുകളിൽ നാം കാണുന്ന കേരളം അല്ല നമ്മെ കാത്തിരിക്കുന്ന കേരളം. അതറിയാൻ പൊലീസിന്റെ ഇൻവെസ്റ്റിഗേഷനോ വക്കീലിന്റെ സ്പെക്കുലേഷനോ ഒന്നും വേണ്ട. കുറച്ചു സെൻസുണ്ടാകണം, സെന്സിബിലിറ്റി ഉണ്ടാകണം, സെൻസിറ്റിവിറ്റി ഉണ്ടാകണം.
സുരക്ഷിതരായിരിക്കുക.
മുരളി തുമ്മാരുകുടി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്