പിണറായിയുടെ ഇപ്പോഴത്തെ മരുമകൻ മുഹമ്മദ് റിയാസ് അറസ്റ്റിലായി 25 ദിവസം ജയിലിൽ കിടക്കാൻ കാരണമെന്ത് ? അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശക്തമായ ഇടപെടൽ തന്നെ; പിണറായിയെ വിളറി പിടിപ്പിച്ചിരുന്നത് സ്വപ്നയെയും സരിതയെയും കടത്തി വെട്ടുന്ന'മാദക സുന്ദരി ശോഭ'യെ കുറിച്ചുള്ള ക്രൈം റിപ്പോർട്ട്; ഉമ്മൻ ചാണ്ടിയുമായി വേറിട്ട അനുഭവങ്ങൾ: മൂന്നാം ഭാഗം: ക്രൈം നന്ദകുമാർ എഴുതുന്നു
ക്രൈം നന്ദകുമാർ
ഉമ്മൻ ചാണ്ടിയുമായി വേറിട്ട അനുഭവങ്ങൾ - 3
പിണറായി വിജയന്റെ ഇപ്പോഴത്തെ മരുമകൻ മുഹമ്മദ് റിയാസിനെ അറസ്റ്റ് ചെയ്ത് 25 ദിവസം ജയിലിൽ കിടക്കാൻ കാരണമെന്ത് ?
അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശക്തമായ ഇടപെടൽ തന്നെ ....സംഭവം നടന്നത് 2005 ഫെബ്രുവരി 2 ന് . എസ് എൻ സി ലാവ്ലിൻ അഴിമതി കേസിൽ പിണറായി വിജയൻ കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണെന്ന അന്വേഷണ റിപ്പോർട്ട്്് ക്രൈം പ്രസിദ്ധീകരിച്ചത് മാത്രമായിരുന്നില്ല പിണറായി വിജയനെ വിളറി പിടിപ്പിച്ചിരുന്നത്.
സ്വപ്ന സുരേഷിനെയും സരിത എസ് നായരെയും കടത്തി വെട്ടുന്ന 'മാദക സുന്ദരി ശോഭ'യെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് കൂടിയായിരുന്നു കാരണം. ദേശാഭിമാനി പത്രത്തിന്റെ പഴയ പത്രങ്ങളെല്ലാം ദേശാഭിമാനി ജീവനക്കാരുടെ ചെലവിൽ ഡിടിപി ചെയ്ത് കംപ്യൂട്ടറിലാക്കി മാറ്റുന്നതിന് അനധികൃതമായി 15 ലക്ഷം രൂപയ്ക്ക് കരാർ വാങ്ങിയെത്തിയ ടി എൻ സീമയുടെ അടുത്ത ബന്ധു ആയിരുന്നു ശോഭ.
ശോഭയ്ക്ക് ഏതൊരാളെയും വലയിൽ വീഴ്ത്താൻ അസാധാരണ കഴിവുണ്ടായിരുന്നു. തോമസ് ഐസക് വഴി പാർട്ടിയിലെ ഉന്നതരായ പിണറായി വിജയൻ, പി ശശി, എം.എ ബേബി തുടങ്ങിയ നേതാക്കന്മാരെ ശോഭ കയ്യിലിട്ട് അമ്മാനമാടി എന്നായിരുന്നു ക്രൈം പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോർട്ടിന്റെ കാതൽ. മാത്രമല്ല, പൊലീസ് വകുപ്പ് കൈകാര്യം ചെയ്തിരുന്ന മുഖ്യമന്ത്രി ഇ കെ നായനാരുടെ പ്രൈവറ്റ് സെക്രട്ടറി പി .ശശിയുടെ സ്വാധീനം ഉപയോഗിച്ച് പല കേസുകളിൽ ഇടപെടുകയും അട്ടിമറിക്കുകയും ചെയ്തു എന്നും തെളിവുകൾ സഹിതം ക്രൈം പുറത്തു വിട്ടിരുന്നു. ശരിക്കും നായനാർ മന്ത്രിസഭയിലെ പല മന്ത്രിമാരുടെയും ഓഫീസിലും വീട്ടിലും സ്ഥിരം സന്ദർശകയായിരുന്ന ശോഭ പല ഇടപാടുകളിലെയും മുഖ്യ ഇടനിലക്കാരിയായിരുന്നു
ക്രൈമിന്റെ ഈ പതിപ്പ് മാർക്കറ്റിൽ ഇറങ്ങിയതോടെ അന്ന് കോഴിക്കോട് ഉണ്ടായിരുന്ന പിണറായി വിജയനും ഈ കാര്യം അറിഞ്ഞു. കോഴിക്കോട് ടൗൺഹാളിൽ കുഞ്ഞിരാമ പൊതുവാളിനെ ആദരിക്കുന്ന ചടങ്ങിൽ CPIM അഖിലേന്ത്യ സെക്രട്ടറി പ്രകാശ് കാരാട്ടടക്കം ചടങ്ങിൽ പങ്കെടുത്ത പ്രോഗ്രാം അരങ്ങേറുമ്പോഴാണ് ഈ വാർത്ത പിണറായി വിജയന്റെ ചെവിയിലെത്തുന്നത്. പ്രേത്യേകിച്ചും മലപ്പുറം CPIM സംസ്ഥാന സമ്മേളനം നടക്കാനിരിക്കുന്ന സമയമായിരുന്നു.
വിറളി പൂണ്ട പിണറായി ഉടനെ മുൻ കോഴിക്കോട് പൊലീസ് കമ്മീഷണറായ അബ്ദുൽ ഖാദറിന്റെ മകനും സ്റ്റേഡിയം ഏരിയ സെക്രട്ടറിയുമായ മുഹമ്മദ് റിയാസിനെ (മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ മരുമകൻ), ക്രൈമിന്റെ ഓഫിസിലേക്ക് ഗുണ്ടകളോടൊപ്പം അയച്ച്, വിവാദ ലേഖനത്തിന്റെ രേഖകൾ പിടിച്ചെടുത്ത് ഓഫീസ് ചുട്ടുചാമ്പലാക്കാൻ നിർദ്ദേശം നൽകി.
2004 ഡിസംബർ ലക്കം മുതൽ കവിയൂർ കേസിൽ' കോടിയേരിയുടെ മകനും എം എ ബേബിയും എം.എ ബേബിയുടെ മകനും ശ്രീമതി ടീച്ചറുടെ മകനും കോട്ടയം പൊലീസ് സൂപ്രണ്ട് ഗോപിനാഥ് അടക്കമുള്ളവർ സിനിമാ നടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു കൊന്നതാണ് അനഘയെ എന്നും'.....'കവിയൂരിലെ നാരായണൻ നമ്പുതിരിയുടെ മകൾ 15 കാരി അനഘയെയും കുടുംബത്തെയും കൊല ചെയ്തു'' എന്നും ഉള്ള അന്വേഷണ റിപ്പോർട്ടുകൾ പ്രസിദ്ധികരിച്ചതിനെ തുടർന്ന് CPI(M) വിറളി പൂണ്ടു നില്കുമ്പോഴാണ്, പിണറായിയെ കുറിച്ചുള്ള ഞെട്ടിക്കുന്ന അന്വേഷണറിപ്പോർട്ട് ക്രൈം പുറത്തു വിടുന്നത്.
2005 ഫെബ്രുവരി 2 ന് വൈകുന്നേരം 5 മണി കഴിഞ്ഞാണ് മുഹമ്മദ് റിയാസും 15 -ഓളം ഗുണ്ടകളും പിണറായിയുടെ ആളുകൾ എന്ന പറഞ്ഞ് കോഴിക്കോട് സ്റ്റേഡിയത്തിനടുത്തുള്ള ക്രൈം ഓഫീസിലേക്ക് പെട്രോളും ആയുധങ്ങളുമായി ആക്രോശിച്ച് കയറി വന്നത്. ജോലി സമയം കഴിഞ്ഞതിനാൽ മാനേജർ അടക്കം 3 പേർ മാത്രമേ ഓഫീസിലുണ്ടായിരുന്നുള്ളൂ. പിന്നെ അവിടെ നടന്നത് നരനായാട്ടായിരുന്നു.
2 ഓഫിസുകൾ ഉണ്ടായിരുന്നു. ഒന്ന് ഓഫീസിന്റെ വലിയ ബോർഡ് എല്ലാവരും കാണുന്ന രൂപത്തിൽ റോഡിനു മുൻഭാഗവും രണ്ടാമത്തെ ഓഫിസിനു ബോർഡ് ഇല്ലാതെ റോഡിൽ നിന്ന് കയറി ഉൾഭാഗത്തെ ബിൽഡിങ്ങിന്റെ മുകളിലായിരുന്നു CRIME ഓഫീസ് പ്രവർത്തിച്ചിരുന്നത്. അധികമാർക്കും ഈ സ്ഥലം അറിയുമായിരുന്നില്ല. എന്നാൽ സ്റ്റേഡിയം സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറി എന്ന നിലയിൽ നേരത്തെ തന്നെ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ഈ സ്ഥലം കണ്ടെത്തിയിട്ടുണ്ടാവണം. ഓഫീസിലെ അലമാരകളിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന എസ്.എൻ.സി ലാവ്ലിൻ, കമല ഇന്റ്റർ നാഷണൽ എക്സ്പോർട്ടിങ് കമ്പനി, കവിയൂർ കേസ് തുടങ്ങിയ കേരളത്തിൽ ഭൂകമ്പം ഉണ്ടാക്കാവുന്ന രേഖകൾ ആണ് മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ തട്ടിയെടുക്കുകയോ, പെട്രോൾ ഒഴിച്ചു കത്തിക്കുകയോ ചെയ്തത്,... എല്ലാം പെട്ടെന്നായിരുന്നു ...
ആ സമയത്ത് എറണാകുളത്തായിരുന്ന ഞാൻ ഈ വിവരമറിഞ്ഞ ഉടനെ കോഴിക്കോട് ജില്ല സിപിഐ (എം) സെക്രട്ടറിയായിരുന്ന ദക്ഷിണാമൂർത്തിയെ വിളിച്ച് ഇതെല്ലാം ശരിയായ നടപടിയാണോ എന്നു ചോദിച്ചു.- ഉടനെ തന്നെ ഈ കാര്യത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. എന്നെ അടുത്തറിയാവുന്ന ദക്ഷിണാമൂർത്തി ഉറഞ്ഞു തുള്ളി. ഞാൻ എഴുതിയ ലേഖനങ്ങളിൽ എതിരഭിപ്രായമുണ്ടെങ്കിൽ താങ്കൾ എഴുതി തന്നാൽ ഞാൻ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാമെന്ന് വാഗ്ദാനം ചെയ്തു. അതല്ല എതിർ അഭിപ്രായം ഉണ്ടെങ്കിൽ നിയമ നടപടി സ്വീകരിക്കുക അല്ലേ വേണ്ടത് എന്ന് ഞാൻ ചോദിച്ചു. എന്നാൽ, പറഞ്ഞതൊന്നും കേൾക്കാൻ തയ്യാറാവാതെ എന്നെ കൈകാര്യം ചെയ്യുമെന്ന് അദ്ദേഹം ക്ഷുഭിതനായി ഭീഷണിപ്പെടുത്തി.
'എന്നാൽ പിന്നെ നിങ്ങൾ കൈകാര്യം ചെയ്യൂ മാഷെ '...എന്ന് പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു. നേരെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിളിച്ചു. എന്നാൽ അദ്ദേഹത്തെ ഫോണിൽ കിട്ടാത്തതുകൊണ്ട് പിസി ജോർജ് എംഎൽഎ യോടും ക്രൈം റിപ്പോർട്ടർ സിന്ധുവിനോടും ഈ വിഷയങ്ങൾ വിളിച്ചു പറഞ്ഞു. 2 പേരും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ നേരിട്ട് കാണുകയും സംഭവത്തിന്റെ ഗൗരവം ധരിപ്പിക്കുകയും ചെയ്തു.
ആഭ്യന്തര മന്ത്രിയായ ഉമ്മൻ ചാണ്ടി ശക്തമായ നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകി. ഉടനെ തന്നെ അക്രമണത്തിന് നേതൃത്വം നൽകിയ മുഹമ്മദ് റിയാസിനെയും ഗുണ്ടകളെയും അറസ്റ് ചെയ്തു. ഇത് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചു. പിന്നെ 25 ദിവസം കഴിഞ്ഞാണ് റിയാസിനും ഗുണ്ടകൾക്കും ജാമ്യം ലഭിച്ചത് ..! അതും, ഹൈക്കോടതിയിൽ നിന്ന്...
ഓഫീസ് മുഹമ്മദ് റിയാസും സംഘവും കത്തിച്ച വിവരമറിഞ്ഞു അന്നത്തെ ഇടതു പക്ഷത്തിന്റെ സ്ഥാനാർത്ഥിയായി കോഴിക്കോട് നിന്ന് വിജയിച്ച വീരേന്ദ്ര കുമാറും ബിജെപി നേതാവായ ശ്രീധരൻ പിള്ളയും, കോഴിക്കോട് എംഎൽഎ സുജനപാലും അടക്കം ധാരാളം പ്രമുഖ വ്യക്തികൾ സ്ഥലത്തെത്തി ഈ ആക്രമണത്തെ അപലപിച്ചു.
എനിക്ക് വധ ഭീഷണിയുണ്ടായതിനാൽ കോഴിക്കോട് വരേണ്ടെന്ന് പൊലീസ് അറിയിച്ചെങ്കിലും എന്റെ ഓഫീസിൽ കയറാൻ എനിക്ക് ആരുടെയും സമ്മതം വേണ്ട എന്നു ഞാൻ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഞാൻ അറിയിച്ചു. 'എന്റെ ഭരണ കാലത് കേരളത്തിൽ എവിടെയും പോകാൻ ആരെയും പേടിക്കേണ്ട ആവശ്യമില്ല. കോഴിക്കോട് ധൈര്യമായി പൊയ്ക്കോളൂ നന്ദകുമാറിനെ ഒരു കുട്ടിയും തൊടുകയില്ല ''.അദ്ദേഹം എനിക്ക് ധൈര്യം നൽകി. അങ്ങനെ 7 ദിവസങ്ങൾക്ക് ശേഷം ഞാൻ കോഴിക്കോട്ട് എത്തി. എനിക്ക് വേണ്ടി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ശക്തമായ പൊലീസ് പ്രൊട്ടക്ഷൻ ഏർപെടുത്തിരിയിരുന്നു. കോഴിക്കോട് പ്രസ് ക്ലബ്ബിൽ പത്ര സമ്മേളനം പിറ്റേ ദിവസത്തേയ്ക്ക് ബുക്ക് ചെയ്തിരുന്നു. 8 വണ്ടി പൊലീസ് വാഹന വ്യൂഹത്തിന്റെ സംരക്ഷണത്തിലായിരുന്നു ഞാൻ കോഴിക്കോട് പ്രസ് ക്ലബ്ബിൽ എത്തിയത്. എന്നാൽ പ്രസ് ക്ലബ്ബിനകത്തടക്കം പൊലീസ് കാവൽ ഏർപ്പെടുത്തിയത് പത്ര പ്രവർത്തകർക്ക് വലിയ ബുദ്ധിമുട്ട് ആകുകയും പത്രപ്രവർത്തകരുമായി പൊലീസ് തർക്കമുണ്ടാക്കുകയും ചെയ്തു.
ഞാൻ കോഴിക്കോട് നിൽക്കുന്നത് പൊലീസിന് വലിയ ബുദ്ധിമുട്ടാകുമെന്ന് മനസിലാക്കി ഞാൻ അന്ന് തന്നെ കോഴിക്കോട് നിന്നും മടങ്ങി. തിരുവനന്തപുരം വരെ പോകാൻ പൊലീസ് സംരക്ഷണം തരാമെന്ന് പറഞ്ഞെങ്കിലും ഞാൻ സ്നേഹപൂർവം അത് നിരസിച്ചു. ഇപ്പോൾ എറണാകുളം crime എസിപി ആയ , അന്നത്തെ കസബ സിഐ രാജേഷിനോട് കോഴിക്കോട് അതിർത്തി വിടുമ്പോൾ ഞാൻ ഒറ്റയ്ക്ക് പോയ്ക്കോള്ളാമെന്ന് പറഞ്ഞ് യാത്ര തിരിച്ചു. പിന്നീട് എന്നെ കൊല്ലാൻ പിണറായി വിജയൻ ഗുണ്ടകളെ ഏർപ്പെടുത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഞാൻ ഹൈക്കോടതിയിൽ, 'പിണറായി വിജയൻ എന്നെ കൊല്ലാൻ ശ്രമിക്കുന്നുണ്ടെന്നും, അതിനെക്കുറിച്ചുള്ള ഗൂഢാലോചന അന്വേഷിക്കണമെന്നും' ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്തു.
ക്രൈംന്ന് അന്ന് നാല് ലക്ഷം കോപ്പി പ്രചാരമുണ്ടായിരുന്നു. പിണറായിയുടെ പ്രത്യേക നിർദ്ദേശപ്രകാരം കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും അദ്ദേഹത്തിന്റെ ഗുണ്ടകൾ ക്രൈമിന്റെ കോപ്പികൾ പിടിച്ചെടുത്തു ഭീകര താണ്ഡവം ആടുകയുണ്ടായി. കോഴിക്കോട് എറണാകുളം തിരുവനന്തപുരം ജില്ലകളിൽ പത്രസമ്മേളനം നടത്തി പിണറായിക്കെതിരെയുള്ള തെളിവുകൾ പാർട്ടിക്കു നൽകാമെന്നും അന്വേഷണം നടത്താൻ തയ്യാറുണ്ടോ എന്നു ചോദിച്ചിട്ടും ക്രൈം മഞ്ഞപ്പത്രം ആണെന്നും നേതാക്കന്മാരെ അപകീർത്തിപ്പെടുത്തുകയാണ് എന്നും പറഞ്ഞ് പാർട്ടി സംസ്ഥാന കമ്മിറ്റി പത്രക്കുറിപ്പ് ഇറക്കി. ഇതോടെ പിണറായിക്കെതിരെയുള്ള ക്രൈം പ്രസിദ്ധീകരിച്ച ആരോപണങ്ങൾ തെളിയിക്കേണ്ട ബാധ്യത എനിക്ക് വന്നു ചേർന്നു. ക്രൈം പ്രസിദ്ധീകരണം തകർന്നാലും എന്ത് പ്രതിസന്ധി വന്നാലും അതിനെ എല്ലാം തരണം ചെയ്തു സത്യം തെളിയിക്കണം എന്ന് ഞാൻ തീരുമാനിച്ചു.
ഇത്തരമൊരു അവസ്ഥയിലാണ്, ഹൈക്കോടതിയിൽ എസ്.എൻ.സി. ലാവ്ലിൻ അഴിമതി കേസ് തെളിയിക്കാൻ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാല്പര്യ ഹർജി നൽകിയത്. ഈ ആക്രമണം ഉണ്ടായിരുന്നില്ലെങ്കിൽ ഞാൻ ഇങ്ങനെ ഒരു ഹർജിയുമായി ഹൈക്കോടതിയിൽ എത്തില്ലായിരുന്നു. സിപിഐ (എം) ന്റെയും പിണറായിയുടെയും ജീവിതത്തിൽ മാത്രമല്ല കേരളചരിത്രത്തിൽ എല്ലാകാലത്തും രേഖപ്പെടുത്തിയ സംഭവം ആയി മാറി ഈ കേസ്. എസ്എൻസി ലാവലിൻ കേസ് ഇപ്പോഴും സുപ്രീംകോടതിയിൽ ഡമോക്ലസിന്റെ വാൾ പോലെ പിണറായിയുടെ തലയ്ക്ക് മുകളിൽ തൂങ്ങിക്കിടക്കുകയാണ്. ഇത് സംഭവിച്ചത് പിണറായിയുടെ ധാർഷ്ട്യവും അഹങ്കാരം കൊണ്ട് മാത്രമാണ് എന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ പറ്റും .
അടിയന്തരാവസ്ഥയുടെ ഭീകര നാളുകളിൽ അഭിപ്രായ സ്വാതന്ത്ര്യത്തിനും പത്ര സ്വാതന്ത്ര്യത്തിനും പൗര സ്വാതന്ത്ര്യത്തിനുവേണ്ടി ഭീകര മർദ്ദനമേറ്റ് പോരാടിയ പിണറായി വിജയന്റെ ആരാധകനായിരുന്നു ഞാൻ. അദ്ദേഹത്തിന് പറയാനുള്ളത് മുഴുവൻ ഞാൻ പ്രസിദ്ധീകരിക്കുമായിരുന്നു. എന്നാൽ അതിനു നിൽക്കാതെ എന്നെ അപായപ്പെടുത്താനും CRIME. തകർക്കാനും ആണ് അദ്ദേഹം ശ്രമിച്ചത്. അതാണ് അദ്ദേഹത്തിന് തിരിച്ചടി ആയി മാറിയത്. അദ്ദേഹത്തിന്റെ ഭീഷണിക്ക് വഴങ്ങാൻ ഞാൻ തയ്യാറല്ലായിരുന്നു. മരിക്കേണ്ടി വന്നാൽ പോലും.....!എന്റെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ സന്ദർഭത്തിലാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് നീതി ഉറപ്പാക്കി തന്നത്. 50 വർഷം നിയമ സഭാ സാമാജികനായി ഉമ്മൻ ചാണ്ടി തന്റെ വിജയ തിളക്കം ആഘോഷിക്കുമ്പോൾ, എന്റെ ജീവിതത്തിൽ സംഭവിച്ച ഇക്കാര്യങ്ങളൊന്നും മറക്കാൻ എനിക്ക് കഴിയില്ല. അതെ അദ്ദേഹം ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിച്ച ഒരു ജീവസുറ്റ ഭരണാധികാരിയായിരുന്നു......
തുടരും ...
Stories you may Like
- ഒരേ സമയം അംബാനിയുടെയേും അദാനിയുടെയേും വിഎസിന്റെയും സുഹൃത്ത്
- എല്ലാ കുറ്റവും ശരണ്യാ മനോജിനും; സോളാറിൽ വിഴുപ്പലക്ക് തുടരും
- ഇ പി ജയരാജന് മറുപടിയുമായി ദല്ലാൾ നന്ദകുമാർ
- പിണറായി തന്നോട് കടക്ക് പുറത്ത് എന്നു പറഞ്ഞിട്ടില്ല; ടി ജി നന്ദകുമാർ
- ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്