പരമ്പരാഗത ഗ്രാമച്ചന്ത സംവിധാനത്തെ തകർത്ത് വൻകിട റീട്ടെയിൽ ശൃംഖലകൾക്ക് വഴിയൊരുക്കും; കാർഷികോത്പന്നങ്ങളുടെ താങ്ങുവില സംവിധാനം റദ്ദാക്കപ്പെടും; കരാർ കൃഷിക്ക് ബില്ലുകൾ വഴിയൊരുക്കും; മോദിയുടെ മൂന്ന് ബില്ലുകൾ പാവപ്പെട്ട കർഷകരുടെ നട്ടെല്ല് ഒടിക്കുമോ? പഞ്ചാബിലും ഹരിയാനയിലും ബിജെപി മുന്നണിയിൽ പ്രതിസന്ധി ശക്തം; മോദി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ വടി കിട്ടിയെന്ന തിരിച്ചറിവിൽ കോൺഗ്രസ്; ദേശീയ രാഷ്ട്രീയം വീണ്ടും ഇളകി മറിയുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി : കാർഷികമേഖലയിൽ പരിഷ്കരണത്തിനായി മോദി സർക്കാർ കൊണ്ടുവന്ന മൂന്നു ബില്ലുകൾ എൻഡിഎയെ തകർക്കുമെന്ന് സൂചന. പഞ്ചാബിലെ സഖ്യകക്ഷിയായ ശിരോമണി അകാലിദളിനു (എസ്.എ.ഡി.) പിന്നാലെ ഹരിയാണയിലെ ഘടകക്ഷിയായ ജനനായക് ജനതാ പാർട്ടിയും (ജെ.ജെ.പി.) എതിർപ്പുയർത്തിയിട്ടുണ്ട്. ഇവരെ അനുനയിപ്പിക്കാനായില്ലെങ്കിൽ ഹരിയാണയിലെ ഖട്ടാർ മന്ത്രിസഭ നിലംപതിക്കും. ഇത് രാജ്യ വ്യാപക ചർച്ചകൾക്കും വഴിവയ്ക്കും. മോദി സർക്കാരിന്റെ കർഷക വിരുദ്ധത ആളികത്തിക്കാൻ പ്രതിപക്ഷത്തിനും കഴിയും. അങ്ങനെ നിർണ്ണായക വഴിത്തിരിവിലാണ് ദേശീയ രാഷ്ട്രീയം.
ഗ്രാമീണ കാർഷിക വിപണന സംവിധാനത്തെ തകർക്കുന്ന ബില്ലുകൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പഞ്ചാബ്, ഹരിയാണ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ കർഷക സംഘടനകൾ. പ്രതിഷേധത്തിനിടയിലും ബില്ലുകൾ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി. ഇനി രാജ്യസഭ കൂടി പാസാക്കേണ്ടതുണ്ട്. പഞ്ചാബിലും ഹരിയാനയിലും നിന്നു കർഷക സമരം മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നുണ്ട്. അത് ബിഹാറിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇത് ബിജെപിക്കും നിതീഷ് കുമാറിനും തലവേദനയാകുകയും ചെയ്യും. ഹരിയാണയിലെ കർഷകരും ബില്ലുകൾക്കെതിരേ രംഗത്തെത്തിയതോടെയാണ് ദുഷ്യന്ത് ചൗട്ടാലയുടെ ജെ.ജെ.പി.യും പ്രതിഷേധിക്കുന്നത്. 2 സംസ്ഥാനങ്ങളിലും കർഷക പ്രക്ഷോഭത്തിന് കോൺഗ്രസ് പൂർണ പിന്തുണ നൽകുകയാണ്. ഇതും ബിജെപിയെ വെട്ടിലാക്കുന്നു.
പരമ്പരാഗത ഗ്രാമച്ചന്ത(മണ്ഡി)സംവിധാനത്തെ തകർത്ത്് വൻകിട റീട്ടെയിൽ ശൃംഖലകൾക്ക് വഴിയൊരുക്കാനാണ് ഈ ബില്ലുകൾ കൊണ്ടുവരുന്നതെന്നാണ് കർഷകസംഘടനകളുടെ ആരോപണം. കാർഷികോത്പന്നങ്ങളുടെ താങ്ങുവില സംവിധാനം റദ്ദാക്കപ്പെടുമെന്നും കരാർ കൃഷിക്ക് ബില്ലുകൾ വഴിയൊരുക്കുമെന്നും പാവപ്പെട്ട കർഷകർ ചൂഷണം ചെയ്യപ്പെടുമെന്നും വിമർശനമുണ്ട്. ഇത് ദേശീയ തലത്തിൽ തന്നെ ചർച്ചയായാൽ മോദി സർക്കാരിന് അത് കടുത്ത വെല്ലുവിളിയായി മാറും. ഹരിയാനയിലാണ് പ്രതിസന്ധി രൂക്ഷം. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിനെ നേരിൽക്കണ്ട് ചൗട്ടാല കഴിഞ്ഞ ദിവസം നിലപാടറിയിച്ചു. ചൗട്ടാലയുടെ പാർട്ടിയായ ജെ.ജെ.പി.യുടെ പത്തംഗങ്ങളുടെ ബലത്തിലാണ് ഹരിയാണയിൽ എൻ.ഡി.എ. സർക്കാർ നിലനിൽക്കുന്നത്. കേന്ദ്രം ഭരിക്കാൻ മോദിക്ക് കേവല ഭൂരിപക്ഷം ഉണ്ട്. അതുകൊണ്ട് തന്നെ ഘടകകക്ഷികളുടെ നിലപാട് വിനയാകില്ല.
കാർഷികോത്പന്നങ്ങളുടെ ഉത്പാദനം, വ്യാപാരം, വാണിജ്യം (പ്രോത്സാഹനവും സംവിധാനമൊരുക്കലും) ബിൽ, വിലസ്ഥിരതയും കൃഷിസേവനങ്ങളും സംബന്ധിച്ച കർഷകരുടെ കരാറുമായി (ശാക്തീകരണവും സംരക്ഷണവും)ബന്ധപ്പെട്ട ബിൽ, അവശ്യവസ്തു നിയമഭേദഗതി ബിൽ എന്നിവയ്ക്കെതിരേയാണ് കർഷകർ പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്. ജൂൺ അഞ്ചിന് ഇറക്കിയ ഓർഡിനൻസുകൾ പിൻവലിച്ചാണ് ബില്ലുകൾ കൊണ്ടുവന്നത്. നേരത്തേ ഓർഡിനൻസുകളെ പിന്തുണച്ചിരുന്ന എസ്.എ.ഡി. എന്ന ശിരോമണ അകാലി ദൾ കാർഷികമേഖലകളിലെ വോട്ട് ബാങ്ക് തകരുമെന്ന ഭയംമൂലം പൊടുന്നനെ നിലപാട് മാറ്റുകയായിരുന്നു. മോദി മന്ത്രിസഭയിൽനിന്ന് സ്വന്തം പ്രതിനിധിയെ പിൻവലിച്ചത് പഞ്ചാബിൽ എൻഡിഎ തകരുമെന്നതിന്റെ സൂചനയാണ്.
ബിജെപി.ക്ക് കേവലഭൂരിപക്ഷമുള്ളതിനാൽ മോദിസർക്കാരിന് സഖ്യകക്ഷികളുടെ വിട്ടുപോക്കോ, പിണക്കമോ തത്കാലം രാഷ്ട്രീയ പ്രതിസന്ധിയല്ല. എങ്കിലും എസ്.എ.ഡി.യെയും ജെ.ജെ.പി.യെയും അനുനയിപ്പിക്കാൻ ബിജെപി. ശ്രമമാരംഭിച്ചിട്ടുണ്ട്. കാർഷിക മേഖല നിർണായകമായ ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ, കൂടുതൽ സഖ്യകക്ഷികളിലേക്ക് എതിർപ്പ് പടരാതിരിക്കാൻ ദേശീയ നേതൃത്വം ശ്രമിക്കും. ബില്ലുകളെ ബിജെപി.യുടെ മുതിർന്ന നേതാവ് ഡോ. സുബ്രഹ്മണ്യൻ സ്വാമി വെള്ളിയാഴ്ച വിമർശിച്ചു. സ്വന്തം നിലയിൽ ഭൂരിപക്ഷമുണ്ടായിട്ടും എൻ.ഡി.എ. എന്ന നിലയിൽ സഖ്യമുണ്ടാക്കിയ പാർട്ടി കർഷകരെ ബാധിക്കുന്ന ബിൽ അവതരിപ്പിക്കുന്നതിനുമുമ്പ് ഘടകകക്ഷികളുമായി ചർച്ച നടത്താതിരുന്നത് എന്തുകൊണ്ടാണെന്ന് സ്വാമി ചോദിച്ചു. ബിൽ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പഞ്ചാബിൽ നിന്നുള്ള അകാലിദൾ മന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവച്ചതിനു പുറമേ അവിടെ എൻഡിഎ വിടാൻ പാർട്ടിയിൽ സമ്മർദം മുറുകുകയാണ്. ഹരിയാനയിലാകട്ടെ ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷമില്ല. ദുഷ്യന്ത് സിങ് ചൗട്ടാലയുടെ ജനനായക് ജനതാപാർട്ടിയുടെ 10 എംഎൽഎമാരുടെ പിന്തുണ നിർണായകമാണ്. കർഷക ബില്ലുകളുടെ പേരിൽ എൻഡിഎ വിടാനും ഉപമുഖ്യമന്ത്രി പദം രാജി വയ്ക്കാനും ദുഷ്യന്തിനു മേലും സമ്മർദമുണ്ട്. കർഷകരുടെ പിന്തുണയാണ് ജനനായക് ജനതാ പാർട്ടിയുടെ അടിത്തറ. ഹരിയാനയിൽ 90 അംഗ സഭയിൽ ബിജെപിക്ക് 40 എംഎൽഎമാരേയുള്ളൂ. ദുഷ്യന്തിന്റെ പാർട്ടിക്ക് 10 അംഗങ്ങളുണ്ട്. പ്രതിപക്ഷത്ത് കോൺഗ്രസിന് 31 എംഎൽഎമാർ. 7 സ്വതന്ത്രരുമുണ്ട്.
അകാലിദളുമായും ബാദൽ കുടുംബവുമായും ചൗട്ടാല കുടുംബത്തിന് ഏറെ അടുപ്പമുണ്ട്. ദേവിലാലിന്റെ കാലം മുതലുള്ള ബന്ധമാണത്. ഹർസിമ്രത് കൗർ രാജി വയ്ക്കുന്നതിനു മുൻപ് സുഖ്ബീർ സിങ് ബാദൽ ചണ്ഡിഗഡിൽ എത്തി അജയ് ചൗട്ടാലയെയും ദുഷ്യന്ത് ചൗട്ടാലയെയും കണ്ടിരുന്നു. ഹരിയാനയിൽ ബിജെപി ജനനായക് ജനതാ പാർട്ടി സഖ്യമുണ്ടാക്കുന്നതിൽ ബാദലിന് വലിയ പങ്കുണ്ട്. പഞ്ചാബിൽ 2022ൽ നിയമസഭാ തിരഞ്ഞെടുപ്പാണ്. അകാലി ദളിനേക്കാൾ കൂടുതൽ സീറ്റിൽ മത്സരിക്കാനാണ് ബിജെപി ശ്രമം. എന്നാൽ സഖ്യം തകർന്നാൽ ഇരുവരും വെവ്വേറെ മത്സരിക്കേണ്ടി വരും.
ബിഹാറിലും എൻഡിഎയിൽ പ്രതിസന്ധിയുണ്ട്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പല നീക്കങ്ങളോടും ലോക് ജനശക്തി പാർട്ടിയുടെ റാം വിലാസ് പാസ്വാനും മകൻ ചിരാഗ് പാസ്വാനും യോജിപ്പില്ല. ഇതും പ്രശ്നങ്ങളുണ്ടാക്കും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍