Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രവാചകന്റെ തിരുകേശത്തെ ബോഡിവേസ്‌റ്റെന്ന് പറഞ്ഞ മുഖ്യമന്ത്രിയാണ് ഖുർആനിന്റെ മഹത്വത്തെക്കുറിച്ച് ഇപ്പോൾ വാചാലനാകുന്നത്; വിശുദ്ധഖുർആൻ വെച്ചുള്ള കളി സിപിഎം അവസാനിപ്പിക്കണമെന്നും കെ.പി.എ മജീദ്

പ്രവാചകന്റെ തിരുകേശത്തെ ബോഡിവേസ്‌റ്റെന്ന് പറഞ്ഞ മുഖ്യമന്ത്രിയാണ് ഖുർആനിന്റെ മഹത്വത്തെക്കുറിച്ച് ഇപ്പോൾ വാചാലനാകുന്നത്; വിശുദ്ധഖുർആൻ വെച്ചുള്ള കളി സിപിഎം അവസാനിപ്പിക്കണമെന്നും കെ.പി.എ മജീദ്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ആരോപണങ്ങളിൽ നിന്ന് രക്ഷനേടാൻ വിശുദ്ധ ഖുർആനെ അനാവശ്യമായ ചർച്ചകളിലേക്ക് വലിച്ചിഴക്കാനാണ് സിപിഎമ്മും മന്ത്രി കെ.ടി ജലീലും ശ്രമിക്കുന്നതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. മതവിശ്വാസികളെ പ്രതിസന്ധിയിലാക്കുന്ന പരാമർശങ്ങൾ മന്ത്രി ജലീൽ പലതവണയും നടത്തിയിട്ടുണ്ട്. അന്ധമായ ലീഗ് വിരോധത്തിന്റെ പേരിൽ വിശ്വാസപരമായ പല കാര്യങ്ങളെയും തള്ളിപ്പറഞ്ഞ പാരമ്പര്യമാണ് മന്ത്രിക്കുള്ളത്. അത്തരത്തിലുള്ള ഒരു വ്യക്തി മതത്തിന്റെ കവചംതേടുന്നത് മന്ത്രിസ്ഥാനം നിലനിർത്തുന്നതിന് വേണ്ടി മാത്രമാണ് പ്രവാചകന്റെ തിരുകേശത്തെ ബോഡിവേസ്‌റ്റെന്ന് പറഞ്ഞ മുഖ്യമന്ത്രിയാണ് ഖുർആനിന്റെ മഹത്വത്തെക്കുറിച്ച് ഇപ്പോൾ വാചാലനാകുന്നത് മതസംഘടനാ നേതാക്കളെ വരുതിയിലാക്കാനാണ്.

എന്നെ മന്ത്രിയാക്കിയത് എ.കെ.ജി സെന്ററിൽ നിന്നാണെന്ന് പറഞ്ഞ്‌നടന്ന മന്ത്രി ജലീൽ സംരക്ഷണത്തിന് വേണ്ടി പാർട്ടിക്ക് പുറത്തുള്ളവരുടെ സഹായം തേടുന്നത് അപഹാസ്യമാണ്. വിശുദ്ധഖുർആൻ കൊണ്ടുവന്ന സംഭവത്തിൽ എതെങ്കിലും തരത്തിലുള്ള ക്രമക്കേട് കണ്ടെത്തിയാൽ പോലും അത് മുസ്‌ലിംങ്ങളെയോ ഖുർആനിനെയോ ബാധിക്കില്ല. അതുകൊണ്ടുവന്നവരും വാങ്ങിവെച്ചവരും ദുരുപയോഗം ചെയ്തവരുമല്ലാതെ അതിന് ഉത്തരം പറയേണ്ട ബാധ്യതയുമില്ല. ഈ കേസ് ഉപയോഗപ്പെടുത്തി ഇസ്‌ലാമോഫോബിയ ഉണ്ടാക്കാൻ സംഘ്പരിവാർ ശക്തികൾ നടത്തുന്ന ശ്രമങ്ങൾക്ക് ജലീലും സിപിഎമ്മും പിന്തുണ നൽകരുത്. നിയമപരമായി കേസിനെ നേരിടാനും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് ഏത് ഏറ്റ് പറയാനും ജലീൽ തയ്യാറാകണം.

ഇസ്‌ലാമിക വിശ്വാസങ്ങളെയും ചിഹ്നങ്ങളെയും സ്ഥാനത്തും അസ്ഥാനത്തും സത്യം ചെയ്യാനും വൈകാരികത സൃഷ്ടിക്കാനും ജലീൽ ഉപയോഗിക്കുന്നത് കടുത്തപ്രത്യാഘാതം ഉണ്ടാക്കും. മതങ്ങളെയും അതിന്റെ ആചാരങ്ങളെയും ശരീഅത്ത് വിഷയംമുതൽ ശബരിമല വിഷയം വരെ തള്ളിപ്പറഞ്ഞ ചരിത്രമുള്ള സിപിഎം ഒരു മന്ത്രിയെ മതത്തിന്റെ കുടചൂടി സംരക്ഷിക്കുന്നത് നീതീകരിക്കാനാവില്ല. അഴിമതിയും കഴിവ്‌കേടും മൂലമുള്ള പ്രതിസന്ധിയെ അതിജീവീക്കാൻ മതത്തെ ദുരുപയോഗം ചെയ്ത പട്ടികയിലായിരിക്കും ജലീലിന്റെ സ്ഥാനം ചരിത്രത്തിൽ രേഖപ്പെടുത്തുകയെന്നും കെ.പി.എ മജീദ് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP