ചെറിയൊരു പ്രദേശത്ത് കണ്ടമാനം ജനസംഖ്യ ഉള്ളതാണ് കോവിഡിനെ ചെറുക്കുന്നതിൽ ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി; ഇന്ത്യയുടെ മെട്രോ നഗരങ്ങളിലും, ടൗണുകളിലും, ചേരികളിലും ജനസാന്ദ്രത സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ഏറെയാണ്; കൊറോണ വ്യാപനത്തിന്റെ സമയത്തെങ്കിലും ജനസംഖ്യാ വിസ്ഫോടനം എന്ന രൂക്ഷമായ പ്രശ്നം രാജ്യം തിരിച്ചറിയുമോ? വെള്ളാശേരി ജോസഫ് എഴുതുന്നു
വെള്ളാശേരി ജോസഫ്
നിലവിൽ 137 കോടിയാണ് ഇന്ത്യയുടെ ജനസംഖ്യ. ഇന്നത്തെ രീതിയിൽ പോയാൽ, 2027-ൽ ചൈനയുടെ 143 കോടി മറികടന്ന് ഇന്ത്യ ലോക ജനസംഖ്യയിൽ ഒന്നാമതെത്തും എന്ന് കഴിഞ്ഞവർഷം ഐക്യരാഷ്ട്രസഭയുടെ ഒരു റിപ്പോർട്ട് കൃത്യമായ കണക്കുകൾ നിരത്തി വെളിപ്പെടുത്തുകയുണ്ടായി. സത്യത്തിൽ കോവിഡ് കാലത്ത് ഇന്ത്യയിലെ നഗരങ്ങളിലേയും ചേരികളിലേയും ജനസാന്ദ്രത കൊറോണയെ ചെറുക്കുന്നതിൽ പൊതുജനരോഗ്യസംവിധാനത്തിന് വലിയ വെല്ലുവിളികളാണ് സൃഷ്ടിക്കുന്നത്. ചെറിയൊരു പ്രദേശത്ത് കണ്ടമാനം ജനസംഖ്യ ഉള്ള രാജ്യമാണ് ഇന്ത്യ. വലുപ്പത്തിൽ ലോകരാജ്യങ്ങളുടെ ഇടയിൽ ഇന്ത്യ ഏഴാം സ്ഥാനത്തേ വരികയുള്ളൂ; അതേസമയം ചൈനക്ക് വലുപ്പത്തിൽ മൂന്നാം സ്ഥാനമുണ്ട്. ഇന്ത്യയെക്കാളേറെ ജനസംഖ്യ ഉണ്ടെങ്കിലും 9.6 ദശലക്ഷം ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന ചൈന ഇന്ത്യയെക്കാളും എത്രയോ വലുതാണ്. ഇന്ത്യയിലെ വികസന പ്രവർത്തനങ്ങൾ മൊത്തം പാഴായി പോകുന്നതിൽ നമ്മുടെ ജനസംഖ്യാ വർദ്ധനവാണ് ഏറ്റവും പ്രധാനമായ കാരണം. 1930 മുതൽ ആണ് ഇന്ത്യയിലെ ജനസംഖ്യ കൂടാൻ തുടങ്ങിയത്. അതിന് മുമ്പ് ജനനത്തോടൊപ്പം മരണവും ഇന്ത്യയിൽ നടന്നിരുന്നു. പകർച്ച വ്യാധികളിൽ നിന്ന് മോഡേൺ മെഡിസിൻറ്റെ വരവോടെ കുറേയൊക്കെ മുക്തി നേടിയതും, ആഭ്യന്തര സംഘർഷങ്ങളിൽ ആളുകൾ മരിച്ചു വീഴുന്നത് കുറഞ്ഞതും ആയിരുന്നു 1930-കൾ മുതൽ ഇന്ത്യയിൽ ജനസംഖ്യ വർദ്ധിക്കാൻ കാരണം. കൊളോണിയൽ സർക്കാർ ജനസംഖ്യാ നിയന്ത്രണ പരിപാടികൾ ഇന്ത്യയിൽ നടപ്പാക്കിയില്ല.
സത്യം പറഞ്ഞാൽ, കൊളോണിയൽ സർക്കാരിനെന്നല്ല, ഒരു സർക്കാരിനും അത്ര എളുപ്പത്തിൽ ഇന്ത്യയിൽ ജനസംഖ്യാ നിയന്ത്രണം നടപ്പാക്കാൻ സാധിക്കില്ലെന്നുള്ളതാണ് വസ്തുത. കാരണം നമ്മുടെ പൊതുബോധം ജനസംഖ്യാ നിയന്ത്രണത്തിന് എതിരാണ്. ഇന്നുപോലും വിവാഹം കഴിഞ്ഞാൽ സ്ത്രീകൾക്ക് 'വിശേഷമുണ്ടോ വിശേഷമുണ്ടോ' എന്ന് ആളുകൾ ചോദിച്ചുകൊണ്ടിരിക്കുമല്ലോ. ഉത്തരേന്ത്യയിൽ കുഞ്ഞുങ്ങളുണ്ടാകുന്നത്; പ്രത്യേകിച്ച് ആൺകുഞ്ഞുങ്ങൾ ഉണ്ടാവുന്നത് വലിയ ഉത്സവമായാണ് കൊണ്ടാടുന്നത്. ആൺകുട്ടികൾ ഉണ്ടായാൽ എല്ലാവർക്കും സ്വീറ്റ്സ് കൊടുക്കണം; പിന്നെ ആട്ടവും പാട്ടുമായി ഹിജഡകൾ വരും കുഞ്ഞുങ്ങളെ അനുഗ്രഹിക്കാൻ. അവർക്ക് സാരിയും അവർ ചോദിക്കുന്ന കാശും കൊടുക്കണം. അല്ലെങ്കിൽ തുണി പൊക്കി കാണിക്കാൻ വരെ അവർ മടിക്കുകയില്ല. കുഞ്ഞുങ്ങൾ ഉണ്ടാവുന്നത് ഉത്സവമായി കൊണ്ടാടുന്ന ഒരു രാജ്യത്ത് ജനസംഖ്യ വർദ്ധിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
ആണുങ്ങളിൽ നിർബന്ധിത വന്ധ്യംകരണം ആണ് നമ്മുടെ ജനസംഖ്യ നിയന്ത്രിക്കാൻ ഏക പോംവഴി. പണ്ട് സഞ്ജയ് ഗാന്ധി അത് ചെയ്യാൻ നോക്കിയപ്പോൾ മനുഷ്യസ്നേഹികൾ എന്ന പേരിൽ ചിലർ അപ്പോൾ പൊട്ടിക്കരഞ്ഞു. 'നാസ്ബന്തി' എന്ന ജനസംഖ്യാ നിർമ്മാർജന പരിപാടി അന്ന് വലിയ തോതിൽ അപലപിക്കപ്പെട്ടു. മുസ്ലീങ്ങൾ ഈ പദ്ധതി എതിർക്കുമെന്നാണ് അന്ന് പലരും പറഞ്ഞിരുന്നത്. 'നാസ്ബന്തി' എന്ന കുടുംബാസൂത്രണ പദ്ധതി നടപ്പാക്കുന്നതിൽ സഞ്ജയ് ഗാന്ധിക്കൊപ്പം ശക്തമായി നിലകൊണ്ട ഒരു വ്യക്തി രുക്‌സാന സുൽത്താന ആയിരുന്നു. രുക്‌സാന സുൽത്താനയെ സഞ്ജയ് ഗാന്ധി കുടുംബാസൂത്രണത്തിൻറ്റെ ആശയപ്രചാരണത്തിന് വേണ്ടി പുരാതന ഡൽഹിയിലേക്ക് അയച്ചു. ഭാഗ്യവശാൽ രുക്‌സാന സുൽത്താനയെ ശ്രവിച്ച പല മുസ്‌ലീം സ്ത്രീകളും കുടുംബാസൂത്രണമെന്ന ആശയത്തെ പിന്തുണയ്ക്കുകയാണ് ഉണ്ടായത്. അന്ന് മുസ്‌ലീം പുരുഷന്മാരിൽ നിന്ന് വ്യത്യസ്തമായ സമീപനം അവരുടെ ഭാര്യമാർക്ക് വന്നതിൽ ഒരത്ഭുതവുമില്ലാ; കാരണം എട്ടും പത്തും പ്രസവിച്ച് അവരാകെ മടുത്തിരുന്നു.
ഹിന്ദി മേഖലയിൽ അഞ്ചും ആറും കുഞ്ഞുങ്ങൾ ഇപ്പോഴും ഒരു സാധാരണ കാര്യം മാത്രമാണ്. കൂടുതലും വരുമാനം കുറഞ്ഞവരിലാണ് കൂടുതൽ കുഞ്ഞുങ്ങളെ കാണാൻ സാധിക്കുന്നതും. ഡൽഹിയിലെ സമ്പന്നമായ ഡിഫൻസ് കോളനിയിലോ, വസന്ത് കുഞ്ചിലോ പോയാൽ അധികം കുട്ടികളെ കാണാൻ സാധിക്കുകയില്ല. എന്നാൽ രാജ്യ തലസ്ഥാനത്തെ 'ഫോർത് ക്ലാസ്' ജീവനക്കാർ താമസിക്കുന്നിടത്തോ, പുനരധിവാസ കോളനികളിലോ ചെന്നാൽ നെല്ലിക്കാ കൊട്ട മറിഞ്ഞതു പോലെ പിള്ളേരെ കാണാൻ സാധിക്കും. ചിലപ്പോൾ വിദ്യാഭ്യാസം ഉള്ള ദമ്പതികൾ പോലും സന്താന നിയന്ത്രണത്തിൽ പിന്നോക്കം ആണെന്നതാണ് ഇന്ത്യാ മഹാരാജ്യത്തിലെ ദുഃഖകരമായ ഒരു വസ്തുത. എന്തായാലും അടിയന്തിരാവസ്ഥകാലത്തെ സഞ്ജയ് ഗാന്ധിയുടെ മുഷ്ക്ക് കാരണം കുറച്ചെങ്കിലും കുടുംബാസൂത്രണം ഇന്ത്യയിൽ അംഗീകരിക്കപ്പെട്ടു. അല്ലായിരുന്നെങ്കിൽ ഇന്ത്യയുടെ പാരമ്പര്യ സമൂഹത്തിൽ കുടുംബാസൂത്രണം എന്ന പദ്ധതി അംഗീകരിക്കപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. പെറ്റു കൂട്ടുന്ന കാര്യത്തിൽ മതങ്ങൾ തമ്മിൽ ഇന്ത്യയിൽ മൽസരമാണ്; പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ. ഇന്ത്യയിൽ ദാരിദ്ര്യവും മത സ്വാധീനവും, ബോധമില്ലായ്മയും ജനസംഖ്യാ വർദ്ധനവിനുള്ള കാരണങ്ങളാണ്. ഇപ്പോൾ സംഘ പരിവാറുകാരിലെ ചിലർ മുസ്ലീങ്ങളെ അപേക്ഷിച്ചു ഹിന്ദുക്കളുടെ ജനസംഖ്യ പിന്നോക്കം പോകുന്നു എന്നുപറഞ്ഞു വ്യാപകമായ പ്രചാരണം നടത്തുന്നുണ്ട്. സംഘ പരിവാറുകാരുടെ ചില സ്വാമിമാർ ഹിന്ദു സ്ത്രീകളോട് കൂടുതൽ പെറ്റുകൂട്ടാൻ ആഹ്വാനം ചെയ്യുന്ന വീഡിയോ കാണാം. ഇങ്ങനെ ആഹ്വാനം ചെയ്യുന്നതല്ലാതെ ഈ സ്വാമിമാരൊക്കെ കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ അവരുടെ ചെലവ് കൂടി ഏറ്റെടുക്കുമോ? കൂടുതൽ കൂടുതൽ കുട്ടികളെ ഉണ്ടാക്കാൻ പറയുന്നതല്ലാതെ അവർക്ക് നല്ല വിദ്യാഭ്യാസം, പോഷകാഹാരം - ഇവയൊന്നും കൊടുക്കുവാൻ ആരും ശ്രദ്ധിക്കുന്നില്ലെന്നുള്ളതാണ് ഇന്ത്യാ മഹാരാജ്യത്തിലെ ദുഃഖസത്യം. മതബോധവും ഇന്ത്യാ മഹാരാജ്യത്ത് ജനസംഖ്യ വർധിക്കാൻ കാരണമാകുന്നുണ്ട്. ഒറ്റ മതക്കാരും കുട്ടികൾ ഇഷ്ടം പോലെ വേണം എന്ന മിഥ്യാബോധത്തിൽ നിന്ന് മുക്തരല്ല. ഹിന്ദു മതത്തിൽ മരണാനന്തര കർമങ്ങൾ ആൺമക്കളെ കൊണ്ട് ചെയ്യിക്കുന്നതുകൊണ്ട് തൻറ്റെ ആത്മാവിന് മോക്ഷം കിട്ടണമെങ്കിൽ ആൺകുഞ്ഞു ജനിക്കണം എന്നാണ് പല പിതാക്കന്മാരുടേയും ആഗ്രഹം. ഇത്തരത്തിൽ ആൺകുഞ്ഞുണ്ടാകാൻ ഭാര്യമാരെ അഞ്ചും, ആറും വരെ പ്രസവിപ്പിക്കുന്നതൊക്കെ ഉത്തരേന്ത്യയിൽ സാധാരണമാണ്. സ്ത്രീകളെ കൊണ്ട് മരണാനന്തര കർമങ്ങൾ ചെയ്യിപ്പിക്കുകയാണ് ഇതിന് ഏക പോംവഴി.
ഏതെങ്കിലും ഒരു സമുദായത്തെ മാത്രം ജനസംഖ്യ കൂടുന്നതിൽ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല. ജനസംഖ്യാ നിയന്ത്രണം കാര്യക്ഷമമായി നടപ്പിലാക്കുവാൻ പല സമുദായ നേതാക്കൾക്കും താല്പര്യമില്ല. ഒരു സമുദായത്തേയും ഇക്കാര്യത്തിൽ വെള്ളപൂശുന്നതിൽ കാര്യമില്ല. എല്ലാ മതങ്ങളും ഇക്കാര്യത്തിൽ കണക്കാണ്. ഇന്ത്യൻ സമൂഹത്തിൻറ്റെ ആധുനികവൽക്കരണം മാത്രമാണ് ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള ഏക പോംവഴി.
ഉത്തരേന്ത്യയിൽ ഇന്നും ശ്മശാനങ്ങളിൽ അപൂർവമായേ സ്ത്രീകളെ കാണാൻ സാധിക്കുകയുള്ളൂ. 20-30 വർഷങ്ങൾക്ക് മുമ്പ് സ്ത്രീകൾ ശ്മശാനങ്ങളിൽ പോകുന്നതേ കാണാൻ സാധിക്കില്ലായിരുന്നു. ബിജെപി- യുടെ ജനസംഖ്യാ നിയന്ത്രണ പദ്ധതിയിൽ, മുസ്ലീങ്ങളുടെ ജനസംഖ്യ കുറക്കുന്ന കാര്യത്തിൽ മാത്രമേ അവർക്ക് താല്പര്യമുള്ളൂ. ഹിന്ദു ജനതയും പെറ്റു കൂട്ടുന്നുണ്ടെന്നുള്ളത് അവർ കാണുന്നില്ല. അവിടെയാണ് കുഴപ്പം മുഴുവനും. ഹിന്ദു സമൂഹത്തിലെ പുരുഷന്മാർ മരണാനന്തര കർമങ്ങൾ ചെയ്യിക്കാൻ വേണ്ടി ആൺകുഞ്ഞുങ്ങൾ ഉണ്ടായി കാണുന്നത് ആഗ്രഹിക്കുന്നുണ്ട്. ആ വകുപ്പിൽ ഇന്ത്യയിൽ ജനസംഖ്യ കണ്ടമാനം കൂടുന്നുണ്ട്. അതൊന്നും ബിജെപി.-ക്കാരും സംഘ പരിവാറുകാരും ഒരിക്കലും കാണുകയേ ഇല്ലാ. അതൊക്കെ കൂടാതെ, സമൂഹത്തിൽ പെൺകുട്ടികളോടുള്ള അവഗണന നിലനിൽക്കുന്നതുകൊണ്ട് പെൺ ഭ്രൂണഹത്യയും വ്യാപകമായി നടക്കുന്നൂ. ആൺകുഞ്ഞുങ്ങളുടെ ജനനത്തിനു വേണ്ടി പെൺ ഭ്രൂണഹത്യ നടത്തുന്നത് വലിയ സാമൂഹ്യ പ്രശ്നങ്ങൾക്കും ജനസംഖ്യാ വർധനവിനും വഴിയൊരുക്കുന്നു. 15 വർഷത്തിൽ മിച്ചം ബിജെപി. ഗുജറാത്ത് ഭരിച്ചിട്ട് അവിടെ സ്ത്രീ പുരുഷ അനുപാതം വളരെ മോശമാണ്. പെൺ ഭ്രൂണഹത്യ അവിടെ വ്യാപകമായി നടക്കുന്നു. വിവാഹ പ്രായമായ ആണുങ്ങൾക്ക് ഗുജറാത്തിൽ പെണ്ണു പോലും കിട്ടുന്നില്ല. പട്ടേൽ സമുദായത്തിൽ പെട്ടവർ അന്യ സംസ്ഥാനങ്ങളിൽ നിന്ന് പെൺകുട്ടികളെ ഗുജറാത്തിൽ ഇറക്കുമതി ചെയ്യുകയാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പ് 42 ഒറിയ പെൺകുട്ടികൾക്ക് വേണ്ടി ഗുജറാത്തിൽ ക്യൂ നിന്നത് 5000 പേരാണ്. പത്രങ്ങളിലൊക്ക വന്ന വാർത്തയാണിത്. വെറുതെയല്ല സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനിതനായ അമർത്യ സെൻ പൊതു ജനാരോഗ്യവും, വിദ്യാഭ്യാസവും സൃഷ്ടിക്കാതെ വ്യവസായ പുരോഗതി നേടാൻ യത്നിക്കുന്ന ലോകത്തിലെ ഒരേ ഒരു രാജ്യം ഇന്ത്യയാണെന്ന് പറഞ്ഞത്.
സഞ്ജയ് ഗാന്ധി കുടുംബാസൂത്രണം നടപ്പിലാക്കുവാൻ മുഷ്ക്ക് പ്രകടിപ്പിച്ചതാണ് കോൺഗ്രസ്സ് അടിയന്തിരാവസ്ഥക്ക് ശേഷം തോൽക്കാൻ കാരണം. സ്ത്രീകൾ തന്നെ അന്ന് ഇതിൻറ്റെ പേരിൽ തങ്ങളുടെ ഭർത്താക്കന്മാരെ ഷണ്ഡന്മാരാക്കി എന്നുപറഞ്ഞു ഇന്ദിരാ ഗാന്ധിക്ക് എതിരേ തിരിഞ്ഞു. പക്ഷെ 1970-കളിൽ നിങ്ങൾ ഒരു വലിയ ബോംബിൻറ്റെ മുകളിലാണ് കേറിയിരിക്കുന്നത് എന്ന് പല അന്താരാഷ്ട്ര വിദഗ്ധരും ജനസംഖ്യാ വർദ്ധനവ് ചൂണ്ടിക്കാട്ടി ഇന്ത്യക്ക് മുന്നറിയിപ്പ് തന്നിട്ടുണ്ടായിരുന്നു. 1930-കൾ തുടങ്ങി ഓരോ വർഷവും ഒരു കോടിയോളം സംഖ്യ മൊത്തം ജനസംഖ്യയിൽ ഇന്ത്യയിൽ കൂടിയിട്ടുണ്ടെന്നുള്ള കാര്യം ആർക്കും നിഷേധിക്കാൻ സാധ്യമല്ല.
ഇന്ത്യയുടെ വ്യവസായ പ്രമുഖരിൽ ജെ.ആർ.ഡി. ടാറ്റ മാത്രമാണ് ജനസംഖ്യാ വർദ്ധനവ് എന്ന ഗൗരവമായ വിഷയം ഉയർത്തിയ ഒരേയൊരു വ്യക്തി. നെഹ്‌റു ഈ വിഷയത്തിൻറ്റെ ഗൗരവം മനസിലാക്കിയപ്പോഴേക്കും കാര്യങ്ങൾ വൈകി പോയിരുന്നു. നെഹ്‌റു ഒരു പത്രപ്രവർത്തകനോട് വർധിച്ചു വരുന്ന ജനസംഖ്യയാണ് വികസന പദ്ധതികളെല്ലാം പാഴായി പോകാനുള്ള പ്രധാന കാരണമെന്ന് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. കുടുംബാസൂത്രണം നടപ്പാക്കുക വഴി കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടതിന് ശേഷം ഇതൊരു രാഷ്ട്രീയ വിഷയമാക്കാൻ ഇന്ത്യയിൽ ഒരു മുഖ്യധാരാ രാഷ്ട്രീയ പാർട്ടിയും ധൈര്യം കാണിച്ചിട്ടില്ല. അടിയന്തിരാവസ്ഥ കാലഘട്ടത്തിന് ശേഷം നമ്മുടെ രാഷ്ട്രീയ പാർട്ടികൾ കുടുംബാസൂത്രണം മുഖ്യപദ്ധതിയായി ഏറ്റെടുക്കാൻ മടിക്കുന്നത് തിരഞ്ഞെടുപ്പുകളിലെ തിരിച്ചടികൾ കാണുന്നതുകൊണ്ടാണ്; അതല്ലാതെ ഇതിൻറ്റെ പ്രാധാന്യം തിരിച്ചറിയാത്തതുകൊണ്ടല്ല. ഇന്ത്യയിലെ ഏറ്റവും ആദ്യം പരിഹരിക്കേണ്ട വിഷയം ആണ് ജനസംഖ്യാ വർദ്ധനവെന്നുള്ളതിൽ ഇന്നാർക്കും ഒരു തർക്കവുമില്ല. പക്ഷെ പൊതുജനത്തോട് നല്ല ഭാഷയിൽ ഇതിനെ കുറിച്ച് പറഞ്ഞാൽ അവർ കേൾക്കില്ല. ഗർഭ നിരോധന ഉറയും ലൂപ്പുമൊക്കെ ഉണ്ടെങ്കിലും, ഇന്ത്യയുടെ പാരമ്പര്യ സമൂഹത്തിൽ അവയൊക്കെ കുടുംബാസൂത്രണത്തിൽ ഫലപ്രദമായ മാർഗങ്ങളല്ല. ഇന്ത്യയുടെ കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ ജനിക്കാനിരിക്കുന്ന കുട്ടികളുടെ കാര്യത്തിൽ സ്ത്രീകൾക്ക് സ്വതതന്ത്രമായ തീരുമാനം എടുക്കാൻ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് ലൂപ്പ് ഫിറ്റുചെയ്യലൊക്കെ വിഷമമുള്ള കാര്യങ്ങളാണ്. ഗർഭനിരോധന ഉറകൾ ആരും കാണാതെ സൂക്ഷിച്ചു വെക്കുന്നതും, ഉപയോഗിച്ച് കഴിഞ്ഞു മറവ് ചെയ്യുന്നതുമൊക്കെ യാഥാസ്ഥിതിക ഇന്ത്യയിൽ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്. പെറ്റു കൂട്ടുന്നത് എന്തോ വലിയ പുണ്യ പ്രവൃത്തി ആണെന്ന് പഠിപ്പിക്കുന്ന സമൂഹവും മതങ്ങളും ഉള്ള നാട്ടിൽ അതുകൊണ്ടുതന്നെ നിർബന്ധിത വന്ധ്യംകരണം മാത്രമാണ് ജനസംഖ്യ നിയന്ത്രിക്കാനുള്ള ഏക പോംവഴി.
(ലേഖകന്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)
Stories you may Like
- മത ജീവിതവും ഉപേക്ഷിക്കുന്നു; ജോസഫ് മാഷ് എന്ന അത്ഭുതം!
- മലയാളത്തിലെ ഏറ്റവും വില പിടിച്ച സംവിധായകൻ ജീത്തു ജോസഫിന്റെ ജീവിതം
- തന്നെ കിട്ടാത്തതിനാൽ പൊലീസ് പീഡിപ്പിച്ചത് മകനെയെന്ന് ജോസഫ് മാഷ്
- പിടിയിലായ സവാദ് ആ ഗ്രൂപ്പിൽ ഏറ്റവും അപകടകാരി
- കത്തിന് പിന്നിൽ തന്നോടു വിദ്വേഷമുള്ള അയൽവാസി; ഊമക്കത്തിൽ വെറും വ്യക്തി വിരോധമോ?
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍