പട്ടാപ്പകൽ മനാഫെന്ന ചെറുപ്പക്കാരനെ കൊന്നുതള്ളിയ കേസിൽ രണ്ടാം പ്രതിയായി നാട്ടിൽ നിന്നും ഓടിപ്പോയ പി.വി അൻവർ ഇന്ന് എംഎൽഎ; പണവും സ്വാധീനവുമുള്ള അൻവറിനും സംഘത്തിനും മുന്നിൽ നിയമം നട്ടെല്ലു വളയ്ക്കുന്ന കാഴ്ചയും കണ്ടു; മനാഫിന് നീതി വേണം; കാൽനൂറ്റാണ്ടായി തുടരുന്ന നിയമ പോരാട്ടത്തിന് പിന്തുണ അഭ്യർത്ഥിച്ചും സഹോദരൻ അബ്ദുൽ റസാഖ്
ജംഷാദ് മലപ്പുറം
മലപ്പുറം: 25വർഷംമുമ്പ് പട്ടാപകൽ കൊല്ലപ്പെട്ട മനാഫ് കൊലക്കേസിൽ നീതിതേടിയുള്ള പോരാട്ടത്തിന് പിന്തുണ തേടി ് മനാഫിന്റെ സഹോദരൻ അബ്ദുൽ റസാഖ്. മലപ്പുറം ഒതായി അങ്ങാടിയിൽ പട്ടാപ്പകൽ മനാഫെന്ന ചെറുപ്പക്കാരനെ കൊന്നുതള്ളിയവർ പണത്തിന്റെ സ്വാധീനത്തിന്റെയും കരുത്തിൽ നിയമവാഴ്ചയെ വെല്ലുവിളിക്കുമ്പോൾ അവർക്കെതിരെ കഴിഞ്ഞ 25 വർഷമായി നിശബ്ദമായ നിയമപോരാട്ടത്തിലാണ് മനാഫിന്റെ കുടുംബം. മനാഫ് വധക്കേസിൽ രണ്ടാം പ്രതിയായിരുന്നു പി.വി അൻവർ എംഎൽഎ. കേസിലെ ഒന്നും മൂന്നും പ്രതികളായ അൻവറിന്റെ സഹോദരീപുത്രന്മാരായ ഷെഫീഖും ഷെരീഫും മനാഫിന്റെ കുടുംബം നടത്തിയ നിയമപോരാട്ടത്തെ തുടർന്ന് 25 വർഷത്തിനു ശേഷമാണ് പിടിയിലായത്.
പിടിയിലായ പ്രതികളെ വിചാരണ ചെയ്യാൻ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് രണ്ട് തവണ ഹൈക്കോടതി ഉത്തരവിട്ടിട്ടും സർക്കാർ നടപ്പാക്കിയില്ല. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ മനാഫിന്റെ സഹോദരൻ അബ്ദുൽറസാഖ് ഹൈക്കോടതിയിൽ കോടതി അലക്ഷ്യഹർജി സമർപ്പിച്ചിരിക്കുകയാണ്. സുപ്രീം കോടതിയിലടക്കം നിയമയുദ്ധം തുടരാൻ കാൽനൂറ്റാണ്ടായി കുടുംബം നടത്തുന്ന നിയമപോരാട്ടം നിലയ്ക്കാതിരിക്കാൻ മനാഫിന് നീതിതേടിയുള്ള പോരാട്ടത്തിന് പിന്തുണ തേടുകയാണ് മനാഫിന്റെ സഹോദരൻ അബ്ദുൽ റസാഖ്. റസാഖിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം.
മനാഫിന് നീതി വേണം; കാൽനൂറ്റാണ്ടായി തുടരുന്ന നിയമപോരാട്ടത്തെ പിന്തുണയ്ക്കൂ
നീതിക്കായി കാൽനൂറ്റാണ്ടായി കണ്ണീരോടെ കാത്തിരിക്കുകയാണ് ഞങ്ങളുടെ കുടുംബം. ഞങ്ങൾക്ക് താങ്ങും തണലുമായിരുന്ന എന്റെ സഹോദരൻ മനാഫ് ഇന്ന് ഞങ്ങൾക്കൊപ്പമില്ല. ഗൾഫിൽ നിന്നും മടങ്ങിയെത്തി നാട്ടിൽ ഓട്ടോറിക്ഷ ഓടിച്ച് ജീവിക്കുകയായിരുന്നു മനാഫ്. 25 വർഷം മുമ്പ് ഒതായി അങ്ങാടിയിൽവെച്ച് എന്റെ പിതാവിനെ മർദ്ദിച്ച് ഞങ്ങളുടെ കൺമുന്നിലിട്ടാണ് മനാഫിനെ നിഷ്ഠൂരമായി കുത്തികൊലപ്പെടുത്തിയത്. കേസിൽ രണ്ടാം പ്രതിയായി നാട്ടിൽ നിന്നും ഓടിപ്പോയ പി.വി അൻവർ ഇന്ന് എംഎൽഎയാണ്. പണവും സ്വാധീനവുമുള്ള അൻവറിനും സംഘത്തിനും മുന്നിൽ നിയമം നട്ടെല്ലുവളയ്ക്കുന്ന കാഴ്ചയാണ് കോടതിയിൽ കണ്ടത്. ഞങ്ങൾക്ക് നീതിതേടിത്തരാൻ നിയമിച്ച സ്പെഷൽ പ്രോസിക്യൂട്ടർ സി. ശ്രീധരൻനായർ പ്രതിഭാഗവുമായി ഒത്തുകളിച്ചു. ഒന്നാം സാക്ഷിയെ കൂറുമാറ്റിച്ചാണ് അൻവറടക്കമുള്ള 21 പ്രതികളെ വിചാരണക്കോടതി വെറുതെവിട്ടത്. കൂറുമാറിയ സാക്ഷിക്കെതിരെ കേസെടുപ്പിക്കാനോ മറ്റു സാക്ഷികളെ വിസ്തരിച്ച് പ്രതികൾക്ക് ശിക്ഷവാങ്ങികൊടുക്കാനോ അദ്ദേഹം തയ്യാറായില്ല. മനാഫിന് നീതികിട്ടാത്തതിൽ മനംനൊന്ത് ഹൃദയംപൊട്ടിയാണ് എന്റെ ബാപ്പയും ഉമ്മയും മരിച്ചത്.
പ്രതികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിവിഷൻ ഹരജി നൽകി കുടുംബം നിയമയുദ്ധം ഇപ്പോഴും തുടരുകയാണ്. ഇതേ ആവശ്യവുമായുള്ള സർക്കാരിന്റെ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
പി.വി അൻവറിന്റെ സഹോദരീ പുത്രന്മാരായ ഒന്നാം പ്രതി മാലങ്ങാടൻ ഷെഫീഖും മൂന്നാം പ്രതി ഷെരീഫും 25 വർഷമായി ദുബായിൽ സുഖജീവിതം നയിക്കുകയായിരുന്നു. അടിക്കടി നാട്ടിൽ വന്ന് മടങ്ങിയിരുന്ന ഇവരെ പിടിക്കാൻ പൊലീസ് ചെറുവിരലുപോലും അനക്കിയില്ല. കൂട്ടുപ്രതികളായ എളമരം മപ്രം പയ്യനാട്ട് തൊടിക കബീർ ഗൾഫിൽ ബിസിനസുമായി നാട്ടിൽ നാലരക്കോടിയുടെ മണിമാളിക പണിത് മുതലാളിയായി വിലസുകയായിരുന്നു. നിലമ്പൂർ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് പി.വി അൻവർ എംഎൽഎയുടെ കക്കാടംപൊയിലിലെ വാട്ടർതീം പാർക്കിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഇക്കാര്യം പല തവണ പൊലീസിനെ അറിയിച്ചിട്ടും ഇവരെ പിടികൂടാൻ തയ്യാറായില്ല. ഇതോടെ ഒളിവിലുള്ള നാല് പ്രതികളെ പ്രതികളെ പിടികൂടണമെന്ന ആവശ്യവുമായി മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. നാലു പ്രതികളെയും ലുക്കൗട്ട് നോട്ടീസിറക്കി ഇന്റർപോൾ സഹായത്തോടെ പിടികൂടണമെന്ന് കോടതി 2018 ജൂലൈ 25ന് ഉത്തരവിട്ടു.
ഇതിനു പിന്നാലെയാണ് 2018 ഓഗസ്റ്റ് 30തിന് കബീറും മുനീബും കീഴടങ്ങിയത്. പിന്നീട് ഷെരീഫും കീഴടങ്ങി. കേസിൽ പിടിയിലായ കബീർ, ജാബിർ എന്ന പേരിൽ പാസ്പോർട്ടെടുത്താണ് ഖത്തറിലേക്ക് കടന്നത്. കൊലപാതകക്കേസിൽ പ്രതിയായിട്ടും വ്യാജപേരിൽ പാസ്പോർട്ടെടുക്കാൻ ഇവിടുത്തെ പൊലീസ് സംവിധാനവും ഇവരുടെ സാമ്പത്തിക സ്വാധീനങ്ങളും തുണയായി നിന്നു. ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത് മറച്ചുവെച്ച് കബീറും മുനീബും വിചാരണക്കോടതിയായ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി രണ്ടിൽ നിന്നും ജാമ്യത്തിലിറങ്ങി നിയമവ്യവസ്ഥയെ തന്നെ പരസ്യമായി വെല്ലുവിളിച്ചു.
ഹൈക്കോടതിയിൽ ഇവരുടെ ജാമ്യാപേക്ഷയെ സഹോദരനായ ഞാൻ എതിർത്തു. പ്രതികൾ നിയമത്തെ കബളിപ്പിച്ച് ജാമ്യം നേടിയത് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം തകർക്കുന്നതായി വിലയിരുത്തിയ ജസ്റ്റിസ് രാജ വിജയരാഘവൻ 15000 രൂപ വീതം രണ്ടു പ്രതികൾക്കും പിഴ ശിക്ഷ വിധിക്കുകയും ജാമ്യം റദ്ദാക്കുകയും ചെയ്തു. ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പ്രതികൾക്ക് ജാമ്യം നൽകിയ മഞ്ചേരി അഡീഷണൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് ഡജ്ഡി രണ്ട് എ.വി നാരായണനെതിരെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതിയും നൽകി. ഹൈക്കോടതി രജിസ്ട്രാർ ഇതേക്കുറിച്ച് അന്വേഷണം നടത്തി. ജില്ലാ ജഡ്ജിയുടെ റിപ്പോർട്ട്കൂടി പരിഗണിച്ച് ജാമ്യം അനുവദിച്ച അഡീഷണൽ ജില്ലാ ജഡ്ജിയെ താക്കീത് ചെയ്യുകയും മേലിൽ ഇത്തരം വീഴ്ച ആവർത്തിക്കരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
കേസിലെ ഒന്നാം പ്രതിയായ അൻവറിന്റെ സഹോദരീ പുത്രൻ ഷെഫീഖിനെ ലുക്കൗട്ട് നോട്ടീസിറക്കി ഇന്റർപോൾ സഹായത്തോടെ പിടികൂടാനുള്ള മഞ്ചേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ ഉത്തരവ് രണ്ട് വർഷത്തോളമായി പൊലീസ് നടപ്പാക്കിയില്ല. കുടുംബം നീതിതേടി സെക്രട്ടറിയേറ്റിന് മുന്നിൽ നീതിസമരം നടത്തിയിട്ടും സർക്കാർ കണ്ണ് തുറന്നില്ല. ഒടുവിൽ കോവിഡ് കാലത്ത് ചാർട്ടേഡ് വിമാനത്തിൽ കരിപ്പൂരിലെത്തിയപ്പോൾ ജൂൺ 24ന് കരിപ്പൂർ വിമാനത്താവളത്തിൽവച്ചാണ് ഷെഫീഖ് പിടിയിലായത്.
പിടിയിലായ പ്രതികളുടെ വിചാരണക്ക് സ്പെഷൽ പ്രോസിക്യൂട്ടറെ അനുവദിക്കണമെന്ന നിവേദനം മുഖ്യമന്ത്രി പരിഗണിച്ചതുപോലുമില്ല. . ഞങ്ങൾ നീതി തേടി ഹൈക്കോടതിയെ സമീപിച്ചു. കുടുംബത്തിന്റെ ആവശ്യം ന്യായമാണെന്നു നിരീക്ഷിച്ച ഹൈക്കോടതി 45 ദിവസത്തിനകം സ്പെഷൽ പ്രേസിക്യൂട്ടറെ നിയമിക്കുന്നതിൽ അനുകൂല തീരുമാനമെടുക്കണമെന്ന് ഉത്തരവിട്ടു. എന്നാൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് സി. ശ്രീധരൻനായരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്പെഷൽ പ്രോസിക്യൂട്ടർ എന്ന ആവശ്യം സർക്കാർ നിഷ്ക്കരുണം തള്ളുകയായിരുന്നു. മനാഫ് വധക്കേസിൽ പൊതുതാൽപര്യമില്ലെന്നും പ്രതികളെ വെറുതെവിട്ട കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നത് പൊതുമുതൽ ധൂർത്തടിക്കലുമായിരിക്കുമെന്നുമായിരുന്നു ശ്രീധരൻനായരുടെ റിപ്പോർട്ട്.
മനാഫ് വധക്കേസിൽ പ്രോസിക്യൂട്ടറായിരുന്ന ശ്രീധരൻനായർ പ്രതിഭാഗവുമായി ഒത്തുകളിച്ചാണ് പി.വി അൻവർ അടക്കമുള്ള പ്രതികളെ വെറുതെവിടാനുള്ള സാഹചര്യമുണ്ടാക്കിയത്. ഇതേ ശ്രീധരൻനായർ ഡി.ജി.പിയായപ്പോഴാണ് സ്പെഷൽ പ്രോസിക്യൂട്ടറുടെ ഒഴിവുവന്നത്. പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള ചെലവ് കുടുംബം വഹിക്കാമെന്നറിയിച്ചിട്ടും രാഷ്ട്രീയ കൊലപാതകക്കേസുകളിലെ പ്രതികൾക്കുവേണ്ടി കോടികൾ ചെലവിട്ട് സുപ്രീം കോടതി അഭിഭാഷകരെ കൊണ്ടുവരാൻ മടികാട്ടാത്ത സർക്കാർ ഞങ്ങളോട് കരുണകാണിച്ചില്ല. ഇതോടെ വീണ്ടും നീതി തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സർക്കാർ ഉത്തരവ് തള്ളിയ ഹൈക്കോടതി ഞാൻ സമർപ്പിക്കുന്ന അഭിഭാഷകപാനലിൽ നിന്നും രണ്ടു മാസത്തിനകം സ്പെഷൾ പ്രോസിക്ടൂട്ടറെ നിയമിക്കണെന്ന അർത്ഥശങ്കക്കിടയില്ലാതെ ഉത്തരവിട്ടു. അഭിഭാഷക പാനൽ സമർപ്പിച്ച് ഒമ്പത് മാസം കഴിഞ്ഞിട്ടും സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. പി.വി അൻവർ എംഎൽഎയുടെ രാഷ്ട്രീയ, സാമ്പത്തിക സ്വാധീനത്തിനു വഴങ്ങി ഹൈക്കോടതി ഉത്തരവുപോലും സർക്കാർ അംഗീകരിക്കുന്നില്ല.
ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ഹൈക്കോടതിയിൽ സർക്കാരിനെതിരെ കോടതി അലക്ഷ്യഹർജി ഫയൽ ചെയ്തിട്ടുണ്ട്. ഒന്നാം പ്രതിക്ക് നൽകിയ ജാമ്യം റദ്ദാക്കാൻ സുപ്രീം കോടതിയെ സമീപിക്കണം. പി.വി അൻവറടക്കമുള്ള പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധിക്കെതിരായ റിവിഷൻ ഹർജിയും ഹൈക്കോടതിയിലുണ്ട്. കോടീശ്വരനായ പി.വി അൻവർ എംഎൽഎയും സ്വാധീനത്തിനും ഭീഷണികൾക്കും വഴങ്ങാതെ കഴിഞ്ഞ 25 വർഷമായി കുടുംബമാണ് നിയമപോരാട്ടം നടത്തുന്നത്.ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിയമപോരാട്ടത്തിന് സാമ്പത്തിക ശേഷിയില്ലാതെ കഷ്ടപ്പെടുകയാണ് ഞങ്ങളിപ്പോൾ. മനാഫിന് നീതിതേടിക്കൊടുക്കണമെന്ന ദൃഢനിശ്ചവുമായാണ് ഞങ്ങൾ പോരാടുന്നത്. കുടുംബത്തിന്റെ അത്താണിയായ ഒരു ചെറുപ്പക്കാരനെ പട്ടാപ്പകൽ കുത്തികൊലപ്പെടുത്തിയാലും പണവും രാഷ്ട്രീയ സ്വാധീനവുമുണ്ടെങ്കിൽ ശിക്ഷിക്കപ്പെടാതെ വിലസിനടക്കാമെന്ന അവസ്ഥ ഇനിയുണ്ടാകരുത്. സമ്പത്തും സ്വാധീനവുമില്ലാത്ത ഞങ്ങളെപ്പോലെയുള്ള പാവങ്ങളുടെ അവസാന അത്താണിയാണ് കോടതി. കാൽനൂറ്റാണ്ടായി ഞങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്ന നിയമയുദ്ധം തുടരാൻ, മനാഫിന് നീതി ലഭിക്കാൻ നിങ്ങളുടെ സഹായവും പിന്തുണയും കൂടിവേണം.
Stories you may Like
- എസ്ഡിപിഐ പ്രവർത്തകന്റെ ഫാക്ടറിക്ക് സിപിഎം പിന്തുണ നൽകുന്നത് എന്തിനാണ്?
- റസാഖ് പയമ്പ്രോട്ട് ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎം ഒളിച്ചോടുന്നു.
- നിങ്ങൾ രണ്ടുവോട്ടു മാത്രമെന്ന് ലോക്കൽ സെക്രട്ടറി പരിഹസിച്ചെന്ന് റസാഖിന്റെ ഭാര്യ
- മനാഫ് വധക്കേസിൽ വീണ്ടും വിചാരണ തീയതി നീട്ടും
- കൊടും ക്രിമിനൽ ടൈഗർ മേമൻ വീണ്ടും വാർത്തകളിൽ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്