ആദ്യം എൻഐഎ ചോദ്യം ചെയ്യുന്ന അധികാരത്തിലുള്ള മന്ത്രി; അതീവ രഹസ്യമായ ചോദ്യം ചെയ്യൽ അനിൽ ഇമാനുവലിന് ചോർന്ന് കിട്ടിയത് പുലർച്ചെ നാലരയ്ക്ക്; അഞ്ചു മണിയോടെ എൻഐഎ ഓഫീസിന്റെ പരിസരത്ത് എത്തിയത് ട്രാക് സ്യൂട്ട് ഇട്ട് പ്രഭാത നടത്തത്തിനുള്ള പരിസരവാസിയെ പോലെ; പുലർച്ചെ ആറു മണിക്ക് മന്ത്രി എത്തിയങ്കിലും ചോദ്യം ചെയ്യേണ്ടവർ എത്തിയത് എട്ട് മണിക്ക് ശേഷവും; കാർ യാത്രയിൽ നിറച്ചതു മുഴുവൻ നാടകീയത; കെടി ജലീൽ ചോദ്യം ചെയ്യലിന് എത്തി അപൂർവ്വത സ്വന്തമാക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി : ദേശീയ അന്വേഷണ ഏജൻസി അധികാരത്തിലിരിക്കുന്ന ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് ഇതാദ്യം. ടി.ആർ. സെലിയാങ്ങിനെ ചോദ്യം ചെയ്യാൻ നോട്ടിസ് നൽകിയപ്പോൾ അദ്ദേഹം നാഗാലാൻഡ് മുഖ്യമന്ത്രിയായിരുന്നുവെങ്കിലും ചോദ്യം ചെയ്യൽ നടക്കുമ്പോഴേക്കും പദവി നഷ്ടമായിരുന്നു. 2009 ൽ രൂപീകരിച്ച ശേഷം ആദ്യമായി എൻഐഎ ചോദ്യം ചെയ്ത മന്ത്രിയായി അതുകൊണ്ട് തന്നെ ജലീൽ മാറുകയാണ്. ജമ്മുകശ്മീരിൽ ഒമർ അബ്ദുല്ല മന്ത്രിസഭയിൽ അംഗമായിരുന്ന ഗുലാം മുഹമ്മദ് സരൂരിക്കെതിരെയും എൻഐഎ കേസെടുത്തിട്ടുണ്ട്. 2 തവണ മന്ത്രി ആയിരുന്നു സരൂരി. ഭീകരസംഘടന ഹിസ്ബുൽ മുജാഹിദീന്‍ ധനസഹായം നൽകി എന്നായിരുന്നു കേസ്.
മുംബൈ ഭീകരാക്രമണത്തിനു ശേഷമാണ് കോൺഗ്രസ് നേതൃത്വത്തിലെ സർക്കാർ എൻഐഎയ്ക്കു രൂപം നൽകിയത്. ഭീകരസംഘടനകളെക്കുറിച്ചും അവർക്കു ലഭിക്കുന്ന വിദേശസഹായത്തെക്കുറിച്ചുമാണ് ആദ്യകാലത്ത് അന്വേഷണം കേന്ദ്രീകരിച്ചിരുന്നത്. പിന്നീട് അന്വേഷണ പരിധി വിപുലീകരിക്കുന്ന ഭേദഗതികൾ കൂട്ടിച്ചേർത്തു. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട എൻഐഎ ഓഫിസിലേക്കും തിരിച്ചുമുള്ള മന്ത്രി കെ.ടി. ജലീലിന്റെ കാർ യാത്രകളിൽ നാടകീയത നിറഞ്ഞിരുന്നു. അതീവരഹസ്യമായി തിരുവനന്തപുരത്തു നിന്ന് ഇന്നലെ പുലർച്ചെ കളമശേരി പത്തടിപ്പാലം ഗവ. ഗെസ്റ്റ് ഹൗസിലെത്തി. ഔദ്യോഗിക വാഹനം പക്ഷേ, ഗെസ്റ്റ് ഹൗസിൽ പാർക്ക് ചെയ്തില്ല.
അവിടെനിന്ന് മുൻ എംഎൽഎ എ.എം. യൂസഫിന്റെ കാറിലാണ് 6 മണിക്ക് കൊച്ചിയിലെ എൻഐഎ ഓഫിസിലെത്തിയത്. ഔദ്യോഗിക വാഹനം മുപ്പത്തടം ഭാഗത്ത് പഴ്സനേൽ സ്റ്റാഫിന്റെ വീട്ടുപരിസരത്ത് നിർത്തിയിട്ടതായാണു സൂചന. ചോദ്യം ചെയ്യലിനു ശേഷം എൻഐഎ ഓഫിസിൽ നിന്നു മടങ്ങിയ മന്ത്രി, കുണ്ടന്നൂരിൽ വച്ച് ഔദ്യോഗിക വാഹനത്തിലേക്കു മാറിക്കയറി. മന്ത്രി ജലീൽ തന്റെ വീട്ടിൽ വന്നില്ലെന്നും പുലർച്ചെ 3 മണി കഴിഞ്ഞപ്പോഴാണു വിളിച്ചതെന്നും മുൻ എംഎൽഎ എ.എം.യൂസഫ് പ്രതികരിച്ചിട്ടുണ്ട്. ഡ്രൈവറെ വിളിക്കാമോ എന്നു ചോദിച്ചു. അര മണിക്കൂറിനകം ഡ്രൈവറെത്തി. 10 മിനിറ്റിനകം ഗെസ്റ്റ് ഹൗസിനു സമീപത്തെത്തുമെന്നും അവിടേക്കു വണ്ടി വിടാനും ആവശ്യപ്പെട്ടു.
മന്ത്രി ഗെസ്റ്റ്ഹൗസിനു പുറത്തുവച്ച് കാറിൽ മാറിക്കയറുകയാണു ചെയ്തത്. ഡ്രൈവറും വണ്ടിയുമായി പോവുകയാണെന്നും എൻഐഎ ഓഫിസിൽ രാവിലെ എത്തണമെന്നും വീണ്ടും വിളിച്ച് അറിയിച്ചു. '2006 11 ൽ നിയമസഭയിൽ ഒരേ ബെഞ്ചിലാണു ഞാനും ജലീലും ഇരുന്നത്. അക്കാലത്തും മന്ത്രിയായ ശേഷവും നല്ല സൗഹൃദത്തിലാണ്. വാഹനം ചോദിച്ചപ്പോൾ തരില്ലെന്നു പറയാൻ കഴിയില്ല' യൂസഫ് പറഞ്ഞു.
ഇന്നലെ പുലർച്ചെ നാലോടെയാണ് മനോരമ ന്യൂസിലെ അനിൽ ഇമാനുവലിന് ജലീലിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമായ വിവരം ലഭിക്കുന്നത്. പ്രഭാത നടത്തത്തിനെന്ന മട്ടിൽ 5 മണിയോടെ എൻഐഎ ഓഫിസ് പരിസരത്തെത്തി. ഓഫിസിനു മുൻവശം റോഡ് 20 മീറ്റർ നീളത്തിൽ രണ്ടു ഭാഗത്തും ബാരിക്കേഡ് വച്ച് അടച്ചിരുന്നു. ഇതോടെ, മന്ത്രി എത്തുമെന്നുറപ്പായി.
ഒരു മണിക്കൂറെങ്കിലും പിന്നിട്ടപ്പോഴാണ് ഒരു കാർ പതിയെ വരുന്നതു ശ്രദ്ധയിൽ പെട്ടത്. മാസ്ക് ധരിച്ചതിനാലും അരണ്ട വെളിച്ചമായതിനാലും ജലീലിനെ തിരിച്ചറിയാൻ പെട്ടെന്നു സാധിക്കുമായിരുന്നില്ല. കാറിനു പിറകെ 100 മീറ്ററോളം മൊബൈലിൽ ദൃശ്യങ്ങൾ ഷൂട്ട് ചെയ്തു നടന്നു. കാർ എത്തിയതോടെ, എൻഐഎ ഓഫിസിൽ നിന്നു 2 പേർ ഇറങ്ങി ബാരിക്കേഡുകൾ മാറ്റി. പോർച്ചിൽ കാർ നിർത്തി അൽപം കഴിഞ്ഞാണു മന്ത്രി ഇറങ്ങിയത്. ആർക്കും മുഖം കൊടുക്കാൻ ഇഷ്ടപ്പെടാത്തതു പോലെ നേരെ ഓഫിസിനകത്തേക്ക്. 'മിനിസ്റ്ററേ' എന്നുറക്കെ വിളിച്ചുവെങ്കിലും തിരിഞ്ഞുനോക്കാതെ നടന്നു.
ഇതിനിടെ, അദ്ദേഹത്തിന് ഒരു ഉദ്യോഗസ്ഥൻ സാനിറ്റൈസർ നൽകി. തുടർന്ന് അദ്ദേഹം അകത്തേക്കു കയറിപ്പോയി. കാറിന്റെ നമ്പർ വച്ച് അന്വേഷിച്ചപ്പോഴാണ് ആലുവയിലെ മുൻ എംഎൽഎ എ.എം. യൂസഫിന്റേതാണെന്ന് അറിഞ്ഞതെന്ന് അനിൽ ഇമാനുവൽ പറയുന്നു.മന്ത്രി എത്തിയ വാർത്ത മനോരമ ന്യൂസ് ബ്രേക്ക് ചെയ്തതോടെ, കൂടുതൽ മാധ്യമപ്രവർത്തകർ ഓഫിസ് പരിസരത്തെത്തി. ഡിസിപി ജി. പൂങ്കുഴലി, എസിപിമാരായ കെ. ലാൽജി, ജിജിമോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊലീസ് സംഘം.
എൻഐഎ ഓഫിസിന്റെ ഭാഗത്തേക്കുള്ള പ്രധാന റോഡുകളെല്ലാം ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു. 8 മണിയോടെ എൻഐഎ ഉദ്യോഗസ്ഥർ എത്തി. ബുധനാഴ്ച മന്ത്രിസഭാ യോഗമടക്കമുള്ള പരിപാടികളിൽ പതിവു പോലെ പങ്കെടുത്ത മന്ത്രി അർധരാത്രിയോടടുപ്പിച്ചാണ് തിരുവനന്തപുരം വിട്ടത്. ഒന്നരയോടെ കളമശേരി സർക്കാർ അതിഥി മന്ദിരത്തിൽ എത്തി. പുലർച്ചെ സ്വകാര്യ വാഹനത്തിൽ എൻഐഎ ഓഫിസിലേക്കു പുറപ്പെട്ടുകയായിരുന്നു.
മന്ത്രി വളരെ നേരത്തേ എത്തിയെങ്കിലും എൻഐഎ ഉദ്യോഗസ്ഥർ സാധാരണ ഓഫിസ് സമയത്തു മാത്രമേ നടപടികൾ തുടങ്ങിയുള്ളൂ എന്നാണു വിവരം. ചോദ്യം ചെയ്യലിന്റെ ഇടവേളകളിൽ മന്ത്രിയുടെ വേറെയും വാട്സാപ് സന്ദേശങ്ങൾ മാധ്യമ പ്രവർത്തകർക്കു ലഭിച്ചു.ചോദ്യംചെയ്യൽ കഴിഞ്ഞ് ചിരിച്ചുകൊണ്ടു പുറത്തിറങ്ങിയ മന്ത്രി വന്ന കാറിൽ തന്നെ മടക്കയാത്ര തുടങ്ങി. എറണാകുളം സർക്കാർ അതിഥി മന്ദിരത്തിലേക്കു വരുമെന്നറിഞ്ഞു മാധ്യമ പ്രവർത്തകർ അവിടെ കാത്തുനിന്നെങ്കിലും കാറിൽ മന്ത്രിയുണ്ടായിരുന്നില്ല. ഇടയ്ക്കു വഴിയിലിറങ്ങിയ അദ്ദേഹം സ്വന്തം കാറിൽ തിരുവനന്തപുരത്തേക്കു പോയി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍