മുമ്പ് പറഞ്ഞതിൽനിന്ന് വ്യത്യസ്തമായി മൂന്നു സന്ദർഭങ്ങളിൽക്കൂടി സ്വപ്നയെ വിളിച്ചിട്ടുണ്ടെന്ന് സമ്മതിക്കേണ്ടി വന്നു; ജലീലും സ്വപ്നയും തമ്മിൽ നടത്തിയ 16 ഫോൺവിളികളുടെ വിവരങ്ങൾ മുന്നിൽ വെച്ച് ചോദ്യങ്ങൾ; ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കും; യുഎഇയിൽ നിന്നുള്ള നയതന്ത്ര ബാഗേജിലെ സാധനങ്ങൾ എന്തായിരുന്നെന്ന് അറിയില്ലെന്നും മന്ത്രി; ഖുറാൻ എത്തിക്കാൻ സർക്കാർ വാഹനം ഉപയോഗിച്ചതിലും ചോദ്യങ്ങൾ; ഇനി മൊഴി വിശകലനം; ജലീലിന് ക്ലീൻ ചിറ്റ് കൊടുക്കാതെ കേന്ദ്ര ഏജൻസികൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മന്ത്രി കെ.ടി. ജലീലിനോട് എൻഐഎ കൂടുതലും ആരാഞ്ഞത് സ്വർണക്കടത്തു കേസ് പ്രതികളുമായുള്ള ബന്ധത്തെ കുറിച്ചെന്ന് റിപ്പോർട്ട്. മുഖ്യപ്രതി സ്വപ്ന സുരേഷുമായുള്ള ആശയവിനിമയത്തിന്റെ വിശദാംശങ്ങളായിരുന്നു കൂടുതലും തേടിയതെന്നും റിപ്പോർട്ട്. ഇത് എൻഐഎയിലെ മുതിർന്ന ഉദ്യോഗസ്ഥർ വിശദമായി പരിശോധിക്കും. അതിന് ശേഷമേ ജലീലിന്റെ കാര്യത്തിൽ തീരുമാനം എടുക്കൂ. ഇനി കസ്റ്റംസും ജലീലിനെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.
സ്വപ്ന ഔദ്യോഗിക ആവശ്യങ്ങൾക്കു 4 തവണ നേരിട്ടു ബന്ധപ്പെട്ടിരുന്നതായി മന്ത്രി മുൻപ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിനു (ഇഡി) മൊഴി നൽകിയിരുന്നു. ഷാർജ ഭരണാധികാരിയുടെ കേരള സന്ദർശനം, റമസാൻ കിറ്റ് വിതരണം, മതഗ്രന്ഥങ്ങളുടെ കൈമാറ്റം, കോവിഡ് കാല പ്രവാസിക്ഷേമ പ്രവർത്തനങ്ങൾ എന്നിവയാണവയെന്നും വിശദീകരിച്ചിരുന്നു. എല്ലാം കോൺസുലേറ്റ് അധികൃതരുടെ നിർദ്ദേശപ്രകാരമായിരുന്നുവെന്നും അവകാശപ്പെട്ടിരുന്നു. ജലീലിന്റെ മൊഴയിൽ അസ്വാഭാവികതയുണ്ടോ എന്ന് എൻഐഎ പരിശോധിക്കും.
കൂടുതൽ തവണ സ്വപ്ന സഹായം തേടിയിരുന്നതായി എൻഐഎ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്താനായിരുന്നു ശ്രമം. സ്വപ്ന നേരിട്ടു ജലീലിന്റെ സഹായം അഭ്യർത്ഥിച്ച മറ്റു ചില സന്ദർഭങ്ങളെക്കുറിച്ചു കൂടി എൻഐഎക്ക് വിവരം കിട്ടിയിരുന്നു. ഇത് എന്തിനായിരുന്നു എന്ന കാര്യത്തിൽ ജലീലിൽ നിന്ന് വിശദീകരണം തേടി. കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുമായുള്ള ബന്ധത്തെക്കുറിച്ചും ചോദിച്ചു. ഇഡിക്കു നൽകിയ മറ്റു ചില മൊഴികളിലും വിശദീകരണം തേടി. 11 മണിക്കൂർ മന്ത്രി എൻഐഎ ഓഫീസിൽ ഉണ്ടായിരുന്നു. പുലർച്ചെ 6 ന് എത്തിയ അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്താനുള്ള നടപടി 8 നു ശേഷമാണു തുടങ്ങിയത്. 12.30 മുതൽ 1.30 വരെ ഉച്ചഭക്ഷണ ഇടവേള. പിന്നീട് തുടങ്ങിയ ചോദ്യംചെയ്യൽ 4നു പൂർത്തിയായി. അഞ്ച് മണിയോടെ ജലീൽ പുറത്തിറങ്ങി.
മുഖ്യപ്രതി സ്വപ്നാ സുരേഷുമായും യു.എ.ഇ. കോൺസുലേറ്റ് ജനറലുമായുമുള്ള ബന്ധത്തെപ്പറ്റി എൻ.ഐ.എ. ചോദിച്ചു. നയതന്ത്ര ബാഗേജിൽ മതഗ്രന്ഥങ്ങൾ എത്തിയതിനെപ്പറ്റിയും ചോദിച്ചു. ആവശ്യമെങ്കിൽ ഇനിയും ചോദ്യം ചെയ്യും. ഇതാദ്യമായിട്ടാണ് ഒരു കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എ. സംസ്ഥാനത്തെ ഒരു മന്ത്രിയെ ചോദ്യംചെയ്യുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തേ രണ്ടു ദിവസങ്ങളിലായി ജലീലിനെ ചോദ്യംചെയ്തിരുന്നു. മുമ്പ് പറഞ്ഞതിൽനിന്ന് വ്യത്യസ്തമായി മൂന്നു സന്ദർഭങ്ങളിൽക്കൂടി സ്വപ്നയെ വിളിച്ചിട്ടുണ്ടെന്ന് ജലീലിന് സമ്മതിക്കേണ്ടി വന്നു. ജലീലും സ്വപ്നയും തമ്മിൽ നടത്തിയ 16 ഫോൺവിളികളുടെ വിവരങ്ങൾ മുന്നിൽവച്ചായിരുന്നു ചോദ്യങ്ങൾ.
യു.എ.ഇ.യിൽനിന്നുള്ള നയതന്ത്ര ബാഗേജിലെ സാധനങ്ങൾ എന്തായിരുന്നെന്ന് അറിയില്ലെന്ന് ജലീൽ എൻ.ഐ.എ.യുടെ മുന്നിലും ആവർത്തിച്ചു. തനിക്കു ലഭിച്ച പാക്കറ്റുകളിൽ ഉണ്ടായിരുന്നത് മതഗ്രന്ഥങ്ങളായിരുന്നെന്ന് ജലീൽ പറഞ്ഞു. മാർച്ച് നാലിനെത്തിയ 4478 കിലോഗ്രാം ബാഗേജിൽനിന്നുള്ള 32 പാക്കറ്റുകളാണ് മലപ്പുറത്തെ രണ്ടു സ്ഥാപനങ്ങളിൽ എത്തിച്ചത്. ഇതിനായി എന്തിനാണ് സർക്കാർ വാഹനം ഉപയോഗിച്ചതെന്നും ആരുടെ നിർദ്ദേശമാണ് അനുസരിച്ചതെന്നുമുള്ള ചോദ്യങ്ങൾക്ക് ആരുടെയും നിർദ്ദേശമുണ്ടായിരുന്നില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
ഇ.ഡി.ക്കു മുന്നിൽ ചോദ്യംചെയ്യലിന് രഹസ്യമായി എത്തിയതുപോലെയായിരുന്നു മന്ത്രി എൻ.ഐ.എ.യുടെ മുന്നിലും എത്താൻ ശ്രമിച്ചത്. നോട്ടീസ് ലഭിച്ചപ്പോൾ ബുധനാഴ്ച രാത്രി എത്താമെന്ന് മന്ത്രി പറഞ്ഞെങ്കിലും എൻ.ഐ.എ. അനുവദിച്ചില്ല. തിരുവനന്തപുരത്തുനിന്ന് ബുധനാഴ്ച അർധരാത്രിയാണ് മന്ത്രി എറണാകുളത്തേക്ക് തിരിച്ചത്. സിപിഎം. നേതാവും മുൻ എംഎൽഎ.യുമായ എ.എം. യൂസഫിന്റെ കാറിലായിരുന്നു മന്ത്രി എത്തിയതും മടങ്ങിയതും.
ഇന്ന് ചോദ്യം ചെയ്യലിന് എത്താനായിരുന്നു ജലീലിനോട് എൻഐഎ ആവശ്യപ്പെട്ടത്. എന്നാൽ ചില ബുദ്ധിമുട്ടുകൾ മന്ത്രി അറിയിച്ചു. ചോദ്യം ചെയ്യൽ രാത്രിയാക്കണമെന്നും ആവശ്യപ്പെട്ടു. ഓൺലൈൻ വഴിയാക്കാനുള്ള സാധ്യതയും തേടി. എന്നാൽ, കൊച്ചി ഓഫിസിൽ നിന്ന് എഎസ്പി എ.പി. ഷൗക്കത്തലി, ഡിവൈഎസ്പി സി. രാധാകൃഷ്ണപിള്ള എന്നിവർക്കു പുറമേ, ഓൺലൈനിൽ ഡിഐജി കെ.ബി. വന്ദനയും ചോദ്യംചെയ്യലിൽ പങ്കെടുക്കുമെന്നും അതിനുള്ള സാങ്കേതിക സൗകര്യം കൊച്ചി ഓഫിസിലാണെന്നും എൻഐഎ അറിയിച്ചു. ഇതോടെ ഇന്നലെ പുലർച്ചെയെത്താമെന്നു മന്ത്രി അറിയിച്ചു.
വലിയൊരു ഭാരം മനസ്സിൽനിന്ന് ഇറക്കിവച്ചുവെന്നായിരുന്നു ചോദ്യം ചെയ്യലിന് ശേഷം മന്ത്രിയുടെ പ്രതികരണം. യുഎപിഎ ചട്ടം 16,17,18 പ്രകാരം സാക്ഷിമൊഴി രേഖപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടത്. ഉഷാറായി കാര്യങ്ങൾ പറഞ്ഞു. അവർ വളരെ മാന്യമായാണ് ഇടപെട്ടത്. നമ്മൾ കണ്ടുപഠിക്കേണ്ട രീതിയാണ്. പുകമറ സൃഷ്ടിച്ച പല കാര്യങ്ങളിലും വ്യക്തത വരുത്താനായി. ഇനി ഹാജരാകേണ്ടി വരില്ലെന്നാണു കരുതുന്നതെന്നും ജലീൽ പ്രതികരിച്ചു.
ജലീൽ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയനും. ചില വിവരങ്ങൾ ശേഖരിക്കാൻ വിളിപ്പിച്ചു എന്നതു ശരിയാണ്. കേസില്ല. രാഷ്ട്രീയ ധാർമികതയുടെ പ്രശ്നവുമില്ല. അദ്ദേഹം രാജി വയ്ക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചോദ്യംചെയ്യൽ കഴിഞ്ഞ് പുറത്തിറങ്ങിയ മന്ത്രി കെ.ടി. ജലീലിനെ യാത്രയയയ്ക്കാൻ എൻ.ഐ.എ. ഉദ്യോഗസ്ഥരെത്തിയതു കൗതുകമായി. അന്വേഷണസംഘത്തലവൻ ഡിവൈ.എസ്പി. രാധാകൃഷ്ണപിള്ള, എഎസ്ഐമാരായ ഉമേഷ് റായ്, അജിത്, ബിനീഷ് തുടങ്ങിയവർ വാഹനംവരെ ജലീലിനെ അനുഗമിച്ചു.
നോട്ടീസ് നൽകാതെ, വിവരങ്ങളാരായാൻ എന്നറിയിച്ചാണു ജലീലിനെ എൻ.ഐ.എ. വിളിച്ചുവരുത്തിയത്. ഭീകരവാദം, തീവ്രവാദത്തിനു പണം സമാഹരിക്കൽ, ഗൂഢാലോചന എന്നിവ ആരോപിച്ചാണ് എൻ.ഐ.എ. നോട്ടീസ് നൽകി വിളിച്ചുവരുത്താറുള്ളത്. പുഞ്ചിരിയോടെ, മാധ്യമപ്രവർത്തകരെ കൈവീശിക്കാട്ടിയായിരുന്നു എൻ.ഐ.എ. ഓഫീസിൽനിന്ന് മന്ത്രിയുടെ മടക്കം.
Stories you may Like
- പിണറായിക്ക് യുഎഇയിലും ഷാർജയിലും അജ്മാനിലും ബെനാമി ബിസിനസ്; സ്വപ്ന സുരേഷ്
- സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ
- കെ ഫോൺ പദ്ധതിയിൽ മുഖ്യമന്ത്രിക്ക് എതിരെ സ്വപ്ന സുരേഷ്
- അനിൽകുമാറിനെ പാർട്ടി ഒറ്റപ്പെടുത്തും; ജലീലും ആരിഫും ഒരുമിക്കുമ്പോൾ
- അദാനിയുടെയും അംബാനിയുടെയും കടത്തോളം വരുമോ കേരളത്തിലെ സ്വർണക്കടത്ത്
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍