'വത്തക്ക' പരാമർശം നടത്തിയ അദ്ധ്യാപകന്റെ വലിയ ഫാൻ; പെൺകുട്ടികൾ ശബ്ദം ഉയർത്തി സംസാരിച്ചാൽ ഉടൻ കലഹിച്ച് നിങ്ങൾ ഏതെങ്കിലും അടുക്കളയിൽ ഒതുങ്ങിക്കഴിയേണ്ടവരെന്ന് പറയും; ഇന്റേണൽ മാർക്ക് കുറച്ചും ഭാവി തുലയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയും മാനസിക പീഡനം; പഠിച്ചതും പഠിപ്പിക്കുന്നതും ഫാറൂഖ് കോളേജിൽ; വിനോദയാത്രയ്ക്കിടെ ദളിത് വിദ്യാർത്ഥിയെ പീഡിപ്പിച്ച അദ്ധ്യാപകനെ പൊന്നുപോലെ നോക്കി ലീഗും കോളേജ് മാനേജ്മെന്റും
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: വിനോദ യാത്രക്കിടയിൽ ഭിന്നശേഷിക്കാരിയായ ദളിത് വിദ്യാർത്ഥിയെ പീഡിപ്പിച്ചതിന് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത അദ്ധ്യാപകനെതിരെ നടപടിയെടുക്കാതെ കോഴിക്കോട് ഫാറൂഖ് കോളേജ് അധികാരികൾ. ഫാറൂഖ് കോളേജ് മലയാളം വിഭാഗം അദ്ധ്യാപകൻ കമറുദ്ദീൻ പരപ്പിലിനെയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് നടന്ന് ഇത്ര സമയമായിട്ടും അദ്ധ്യാപകനെതിരെ നടപടിയെടുക്കാത്തതിൽ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്.
മുസ്ലിം ലീഗിന്റെ അധീനതയിലുള്ള റൗളത്തുൽ ഉലൂം മാനേജ്മെന്റാണ് പീഡനക്കേസിൽ അദ്ധ്യാപകനെ അറസ്റ്റ് ചെയ്തിട്ടും സംരക്ഷണം നൽകുന്നത്. അദ്ധ്യാപകനെ പുറത്താക്കാതിരിക്കുന്നതിൽ മുസ്ലിം ലീഗിന്റെ രാഷ്ട്രീയ സ്വാധീനമുണ്ടെന്ന വിമർശനവുമായി വിദ്യാർത്ഥികളും രംഗത്തെത്തി. ഇന്ന് കോളേജിലേക്ക് എസ്എഫ്ഐ കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രിതഷേധ മാർച്ച് സംഘടിപ്പിച്ചു.ഫാറൂഖ് കോളേജിൽ തന്നെ പഠനം പൂർത്തിയാക്കിയ വ്യക്തിയാണ് കമറുദ്ദീൻ. പഠിക്കുന്ന കാലത്ത് എംഎസ്എഫിന്റെ നേതാവും രണ്ട് വർഷം വിദ്യാർത്ഥി യൂണിയൻ ഭാരവാഹിയുമായിരുന്നു. അദ്ധ്യാപകനായതിന് ശേഷം നിലവിൽ മുസ്ലിം ലീഗിന്റെ കോളേജ് അദ്ധ്യാപകരുടെ സംഘടനയായ കോൺഫഡറേഷൻ ഓഫ് കോളേജ് ടീച്ചേർസ് എന്ന സംഘടനയുടെ ഫാറൂക്ക് കോളേജ് ഘടകത്തിന്റെ നേതാവുമാണ്.
ക്ലാസ് മുറികളിൽ നിന്ന് കമറുദ്ദീൻ നിരന്തരമായി പെൺകുട്ടികളെ അപമാനിച്ച് ഇറക്കിവടാറുണ്ടായിരുന്നതായി ഇദ്ദേഹം പഠിപ്പിക്കുന്ന വിദ്യാർത്ഥികളിലൊരാൾ മറുനാടൻ മലയാളിയോട് പറഞ്ഞു. പലരും അപമാനിതരായി ഇറങ്ങിപ്പോകാറുമുണ്ടായിരുന്നു. പഠിപ്പിക്കുന്ന വിഷയത്തിൽ യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. മുഴുവൻ സമയവും രാഷ്ട്രീയ പ്രവർത്തനവും അദ്ധ്യാപക സംഘടന പ്രവർത്തനവുമായിരുന്നു. എംഎസ്എഫിന്റെ കീഴിൽ ഇദ്ദേഹത്തിന് വേണ്ടി കുഴലൂത്ത് നടത്തുന്ന ഒരു പറ്റം വിദ്യാർത്ഥികളുമുണ്ടായിരുന്നു.
അവരെ ഉപയോഗിച്ച് കമറുദ്ദീനെ എതിർക്കുകയോ ചോദ്യം ചെയ്യുകയോ ചെയുന്ന വിദ്യാർത്ഥികളെ ക്ലാസ് മുറികളിൽ ഒറ്റപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യാറുണ്ട്. ചോദ്യം ചെയ്യുന്ന വിദ്യാർത്ഥികളുടെ ഇന്റേണൽ മാർക്ക് കുറക്കുകയും കോളേജ് ഓട്ടോണമസാണ് നിങ്ങളുടെ ഭാവി നശിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യും. മാനസിക പീഡനം സഹിക്കാതെ പഠനം നിർത്തിപ്പോകേണ്ടി വന്ന വിദ്യാർത്ഥികളുമുണ്ട്.
ശബ്ദമുയർത്തി സംസാരിക്കുന്ന പെൺകുട്ടികളോട് കമറുദ്ദീൻ നിരന്തരം കലഹിക്കുകയും നിങ്ങളൊക്കെ ഏതെങ്കിലും അടുക്കളയിൽ ഒതുങ്ങിക്കഴിയേണ്ടവരാണെന്ന് പറഞ്ഞ് അത്തരം വിദ്യാർത്ഥികളെ അപമാനിക്കുകയും ചെയ്യും. കോളേജിലെ പ്രധാന സദാചാര പൊലീസും അദ്ദേഹമായിരുന്നു. കോളേജിന്റെ തന്നെ സഹോദര സ്ഥാപനമായ ഫാറൂഖ് ട്രെയിനിങ് കോളേജിലെ ഒരു അദ്ധ്യാപകൻ നടത്തിയ വത്തക്ക പരാമർശത്തിൽ പ്രതിഷേധിച്ച് സമരം നടത്തിയ വിദ്യാർത്ഥികളെ കമറുദ്ദീന്റെ നേതൃത്വലുള്ള അദ്ധ്യാപകർ നിരന്തരം വേട്ടയാടിയിരുന്നു. കോളേജിന്റെ ആഭ്യന്തര വേദികളിലും വത്തക്ക പരാമർശം നടത്തിയ അദ്ധ്യാപകനെ അനുകൂലിച്ച് സംസാരിച്ചിരുന്ന ആളാണ് ഇപ്പോൾ അറസ്റ്റിലായ കമറുദ്ദീനെന്നും വിദ്യാർത്ഥി പറയുന്നു.
2019 ഡിസംബറിൽ കോളേജിൽ നിന്ന് ഉഡുപ്പി കുടജാദ്രി എന്നിവിടങ്ങളിലേക്ക് നടത്തിയ വിനോദ യാത്രക്കിടയിലാണ് അവസാന വർഷം ഡിഗ്രി മലയാളം ക്ലാസിൽ പഠിക്കുന്ന ഭിന്നശേഷിക്കാരിയായ ദളിത് വിദ്യാർത്ഥിയെ ഖമറുദ്ദീൻ പീഡിപ്പിക്കുന്നത്. ബസിൽ വച്ചാണ് കമറുദ്ദീൻ പെൺകുട്ടിയെ പീഡിപ്പിച്ചത്. ബസിന്റെ ഏറ്റവും പിറകിലെ സീറ്റിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. മാനസികമായി തളർന്ന വിദ്യാർത്ഥി യാത്ര കഴിഞ്ഞെത്തിയ ഉടൻ ഹോസ്റ്റലിൽ കൂടെ താമസിക്കുന്നവരുമായി പീഡന വിവരം പങ്കുവെക്കുകയായിരുന്നു. വിദ്യാർത്ഥികളും മലയാളം വിഭാഗത്തിലെ വിദ്യാർത്ഥികളും കോളേജ് അധികൃതർക്ക് നൽകിയ പരാതിയിൽ കമറുദ്ദീനെ സസ്പെന്റ് ചെയ്തിരുന്നു.
പിന്നീട് സംഭവമറിഞ്ഞ ഫറോക്ക് പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും കേസ് പിന്നീട് കോഴിക്കോട് സൗത്ത് പൊലീസിന് കൈമാറുകയുമായിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിലും മുസ്ലിം ലീഗിന്റെ സമ്മർദ്ദത്താലും ഇതുവരെയും കേസിൽ നടപടികളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ വിദ്യാർത്ഥികളിൽ നിന്ന് പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയതോടെ പൊലീസ് കഴിഞ്ഞ ദിവസം കമറുദ്ദീനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റം തെളിഞ്ഞാൽ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നാണ്് കോളേജ് അധികൃതരിൽ നിന്ന് ലഭിക്കുന്ന വിശദീകരണമെങ്കിലും മുസ്ലിം ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങി ഇതുവരെയും കമറുദ്ദീനെതിരെ കൂടുതൽ നടപടിയെടുക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
അതേ സമയം ഭിന്നശേഷിക്കാരിയായ ദളിത് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഫാറൂഖ് കോളേജ് അദ്ധ്യാപകനെ കോളേജിൽ നിന്ന് പുറത്താക്കണമെന്ന് എസ്എഫ്ഐ കോഴിക്കോട് ജില്ല കമ്മറ്റി ആവശ്യപ്പെട്ടു. അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടും അദ്ധ്യാപകനെ പുറത്താക്കാൻ കോളേജ് അധികാരികൾ ഇതുവരെ തയ്യാറായിട്ടില്ല.പീഡന വിവരം അറിഞ്ഞിട്ടും അദ്ധ്യാപകനെ സംരക്ഷിക്കുന്ന നിലപാടാണ് മാനേജ്മെന്റ് സ്വീകരിച്ചത്. ഇത്രമേൽ ഹീനമായ കൃത്യം ചെയ്ത വ്യക്തി ഒരു നിമിഷം പോലും അദ്ധ്യാപകനായി തുടരാൻ അർഹനല്ല. ഈ അദ്ധ്യാപകനെ അടിയന്തരമായി കോളേജിൽ നിന്ന് പുറത്താക്കാൻ ഫാറൂഖ് കോളേജ് അധികാരികൾ തയ്യാറാകണമെന്നും വിഷയത്തിൽ വിദ്യാർത്ഥിനിക്കൊപ്പം നിന്നുകൊണ്ട് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും എസ്എഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു
Stories you may Like
- കാലിക്കറ്റിന് പിന്നാലെ കേരളയിലും കെ എസ് യു മുന്നേറ്റം
- എസ്എഫ്ഐ കോട്ടകൾ തകർത്തെറിഞ്ഞ് കെ എസ് യു, ചരിത്ര നേട്ടം!
- എസ് എഫ് ഐയോട് പാർട്ടി വിശദീകരണം തേടും; തോൽവിയിൽ അന്വേഷണവും വരും
- എടവണ്ണപ്പാറ സംഭവത്തിൽ വെളിപ്പെടുത്തലുകളുമായി അദ്ധ്യാപകർ
- പൂക്കോട് കോളേജിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും അനധ്യാപകരും അവിശുദ്ധ കൂട്ടുകെട്ട്
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍