ഡി.സി.സി ഓഫീസ് വരാന്തയിൽ പായവിരിച്ചുറങ്ങുന്ന ഉമ്മൻ ചാണ്ടി; കേരളം കണ്ടതിൽവെച്ച് ഏറ്റവും ജനകീയനായ മുഖ്യമന്ത്രി; ഒരാളോടു പോലും ദേഷ്യപ്പെടുന്നത് ഒരിക്കലും ഞാൻ കണ്ടിട്ടില്ല; ദേഷ്യം കൊണ്ട് നിയന്ത്രണം വിട്ടുപോകുമായിരുന്ന പലഘട്ടങ്ങളിലും ഉമ്മൻ ചാണ്ടിയെ കണ്ടിട്ടുണ്ട്; ആ സന്ദർഭങ്ങളിലെല്ലാം 'താനൊരു ബെസ്റ്റ് പാർട്ടിയാണ്' എന്നു മാത്രമേ അദ്ദേഹം പറയാറുള്ളൂ; ഉമ്മൻ ചാണ്ടിയെ കുറിച്ച് ആര്യാടൻ മുഹമ്മദ് പറയുന്നു
ജംഷാദ് മലപ്പുറം
മലപ്പുറം: അരനൂറ്റാണ്ടിന്റെ നിയമസഭാംഗത്വത്തിന്റെ നറവിൽ നിൽക്കുന്ന ഉമ്മൻ ചാണ്ടിയെ കുറിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാൻ മുഹമ്മദിനും ഒത്തിരി പറയാനുണ്ട്. ഉമ്മൻ ചാണ്ടിയുമായി 55 വർഷമായി തുടരുന്ന ആത്മബന്ധമാണ് എനിക്കുള്ളത്. ഇത്ര കഠിനാധ്വാനിയും സ്ഥിരോത്സാഹിയുമായ ഒരു രാഷ്ട്രീയ നേതാവിനെ കേരളത്തിൽ കാണാൻ കഴിയുമെന്ന് തോന്നുന്നില്ല. കെ.എസ്.യുവിലൂടെയും യൂത്ത് കോൺഗ്രസിലൂടെയും വളർന്ന് രണ്ട് തവണ കേരളത്തിൽ ജനപ്രിയ ഭരണം നടത്തിയ മുഖ്യമന്ത്രിയായി. ഞങ്ങൾ ഇരുവരും ഒന്നിച്ച് പാർട്ടിക്കകത്ത് ധാരാളം പ്രവർത്തനങ്ങൾ ഒന്നിച്ച് നടത്തിയിട്ടുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തുമായി പലതവണ ഒന്നിച്ച് യാത്രകളും നടത്തിയിട്ടുണ്ട്. ഏറ്റവും എളിയ ജീവിതമാണ് ഉമ്മൻ ചാണ്ടി നയിച്ചിരുന്നത്.
ഉമ്മൻ ചാണ്ടിയെക്കുറിച്ച് ഓർക്കുമ്പോൾ മനസിൽ ഓടിവരുന്നത് കോഴിക്കോട് ഡി.സി.സി ഓഫീസിലെ വരാന്തയിൽ പായവിരിച്ചുറങ്ങുന്ന മുഖമാണ്.
ഉമ്മൻ ചാണ്ടി കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോൾ ഞാൻ കോഴിക്കോട് ഡി.സി.സ,ി ജനറൽ സെക്രട്ടറിയാണ് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകൾ ഉൾപ്പെടുന്നതാണ് അന്നത്തെ കോഴിക്കോട് ജില്ല. അക്കാലത്ത് ഞാൻ ഡി.സി.സി ഓഫീസിൽ തന്നെയാണ് താമസം. പുലർച്ചെ മൂന്നരയോടെ എത്തുന്ന തീവണ്ടിയിലാണ് ഉമ്മൻ ചാണ്ടി കോഴിക്കോട്ടെത്തുക. ഡി.സി.സി ഓഫീസിലെത്തിയാൽ എല്ലാവരും കൂർക്കം വലിച്ചുറങ്ങുകയായിരിക്കും. ഞാൻ ഓഫീസ് മുറിയിലും ജീവനക്കാർ വരാന്തയിൽ പായവിരിച്ചുമാണ് ഉറങ്ങുക.
ആരെയും വിളിക്കാതെ ഓഫീസ് മൂലയിലെ പായ വിരിച്ച് ഉമ്മൻ ചാണ്ടിയും വരാന്തയിൽ കിടന്നുറങ്ങും. ഞാൻ രാവിലെ മുറിയിൽ നിന്നും ഇറങ്ങിവരുമ്പോഴാണ് ഉമ്മൻ ചാണ്ടി വരാന്തയിൽ കിടന്നുറങ്ങുന്നത് കണ്ടത്. വന്ന വിവരം അറിയിക്കാത്തതിൽ പരിഭവം പറഞ്ഞ ഞാൻ ഇനി വരുന്ന വിവരം മുൻകൂട്ടി അറിയിച്ചാൽ താമസിക്കാൻ മുറിയൊരുക്കാമെന്ന് പറഞ്ഞെങ്കിലും ഉമ്മൻ ചാണ്ടി പിന്നീടും അതനുസരിച്ചിരുന്നില്ല. ഉറങ്ങുന്നവരെ ശല്യപ്പെടുത്തേണ്ടെന്നു കരുതിയാണ് വിളിക്കാതിരുന്നത് എന്ന് ചിരിച്ചൊഴിയുകയായിരുന്നു. കോഴിക്കോട്ട് നടന്ന കെ.എസ്.യു സംസ്ഥാന സമ്മേളനത്തിൽ രണ്ടാം തവണയും ഉമ്മൻ ചാണ്ടി സംസ്ഥാന പ്രസിഡന്റായി. അന്ന് ഏഷ്യയിലെ തന്നെ വലിയ വിദ്യാർത്ഥി പ്രസ്ഥാനമായിരുന്നു കെ.എസ്.യു. പഴയ കെ.എസ്.യു പ്രസിഡന്റായിരുന്ന കാലത്തെ എളിയ ജീവിതം തന്നെയാണ് മുഖ്യമന്ത്രിയായപ്പോഴും ഇപ്പോഴും ഉമ്മൻ ചാണ്ടി തുടരുന്നത്. എവിടെപ്പോയാലും ജനങ്ങൾക്കിടയിൽ അവരിൽ ഒരാളായി ഉമ്മൻ ചാണ്ടി മാറും. ജനങ്ങളുടെ പ്രശ്നം സ്വന്തം പ്രശ്നമായി കണ്ടാണ് പരിഹാരം കാണുക.
1977ൽ ഉമ്മൻ ചാണ്ടി മന്ത്രിയായപ്പോൾ ഞാൻ എംഎൽഎയായിരുന്നു. തൊഴിൽ വകുപ്പായിരുന്നു ഉമ്മൻ ചാണ്ടിക്ക് ലഭിച്ചത്. തൊഴിൽ വകുപ്പിനെ തൊഴിലാളികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന വകുപ്പാക്കി മാറ്റുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധപതിപ്പിച്ചു. അടിയന്തിരാവസ്ഥക്ക് ശേഷമുള്ള കാലമായതിനാൽ ഏറ്റവും അധികം തൊഴിൽ പ്രശ്നങ്ങളുള്ള കാലഘട്ടമായിരുന്നു അത്. രാവും പകലും ഒരു പോലെ കഷ്ടപ്പെട്ട് അദ്ദേഹം തൊഴിൽപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഓടി നടന്നു. കൂലി വർധന ഒരു പ്രധാന പ്രശ്നമായി അക്കാലത്ത് ഉയർന്നു വന്നു. കൂലി വർധിപ്പിക്കില്ലെന്ന് മുതലാളിമാർ കടുംപിടുത്തം പിടിച്ചു. ഇതിന് പരിഹാരം കാണാൻ തൊഴിൽതർക്ക നിയമത്തിൽ 10 ആ എന്ന ഒരു ഉപവകുപ്പ് ഉമ്മൻ ചാണ്ടി കൊണ്ടുവന്നു.
ഈ വകുപ്പനുസരിച്ച് തൊഴിലാളികളുടെ കൂലി നിജപ്പെടുത്തി ഉത്തരവ് പാസാക്കാനുള്ള അധികാരം സർക്കാരിന് ലഭിച്ചു. ഇത്തരത്തിൽ തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാൻ നിയമമുണ്ടാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമായിരുന്നു കേരളം. ചുമട്ടുതൊഴിലാളി മേഖലയിൽ വളരെയധികം സമരങ്ങളും സംഘർഷങ്ങളും നിലനിന്നിരുന്നു. ചുമട്ടുതൊഴിലാളികൾക്ക് സംരക്ഷണം നൽകാനായി ഹെഡ് ലോഡ് വർക്കേഴ്സ് ആക്ട് എന്ന ശ്രദ്ധേയമായ നിയമം കൊണ്ട് വന്ന് രാജ്യത്തിന് തന്നെ മാതൃകയായി. ഈ നിയമവും ഇന്ത്യയിൽ ആദ്യമായി നടപ്പാക്കിയത് കേരളത്തിലാണ്. തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് തൊഴിലില്ലായ്മ വേതനം നടപ്പാക്കിയത് ഉമ്മൻ ചാണ്ടി തൊഴിൽമന്ത്രിയായിരുന്നപ്പോഴാണ്.
നിയമസഭാ സാമാജികൻ എന്നുള്ള നിലയിൽ എതിർപക്ഷത്തെ ഒട്ടുംതന്നെ വേദനിപ്പിക്കാതെ കാര്യമാത്ര പ്രസക്തമായ പ്രസംഗങ്ങളാണ് ഉമ്മൻ ചാണ്ടി നടത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ പ്രസംഗത്തിൽ കാര്യമായി എതിർക്കാൻപോലും എതിർപക്ഷത്തിന് കഴിയുമായിരുന്നില്ല. രണ്ടു തവണ ഉമ്മൻ ചാണ്ടി കേരള മുഖ്യമന്ത്രിയായപ്പോഴും അദ്ദഹത്തിന്റെ മന്ത്രിസഭയിൽ ഞാനും അംഗമായിരുന്നു. 'വികസനവും കരുതലും'', ''അതിവേഗം ബഹുദൂരം'' എന്നീ മുദ്രാവാക്യങ്ങൾ അദ്ദേഹം ഉയർത്തി ആ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഭരണമാണ് നടത്തിയത്. കേരളത്തിന്റെ നാനോന്മുഖമായ വികസനത്തിനു വേണ്ടി കഠിനമായി അധ്വാനിച്ച മുഖ്യമന്ത്രിയായിരുന്നു.
ജനങ്ങളുടെ കഷ്ടപ്പാടുകൾ കണ്ടാൽ ഉടനെ അവിടെ ഓടിയെത്തുകയും അവ പരിഹരിക്കാൻ കഠിനമായി അധ്വാനിക്കുകയും ചെയ്യുന്ന പ്രകൃതമായിരുന്നു. സുനാമി വന്നപ്പോൾ കഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ ഇടയിലേക്ക് ആദ്യം ഓടിയെത്തിയത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു. എല്ലാ ജില്ലകളിലേക്കും ചുമതല നൽകി ഉടൻ മന്ത്രിമാരെ അയച്ചു. തലസ്ഥാനത്തെയും കളക്ടർ അടക്കമുള്ള ജില്ലാതലങ്ങളിലെയും ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ട് അപ്പപ്പോൾ നിർദ്ദേശങ്ങൾ നൽകി. സുനാമിയെ കേരളത്തിന് അതിജീവിക്കാൻ കഴിഞ്ഞത് ഉമ്മൻ ചാണ്ടിയുടെ വിശ്രമംവെടിഞ്ഞുള്ള പ്രവർത്തനങ്ങൾ കൊണ്ടുകൂടിയാണ്.
എന്നും പാവങ്ങൾക്കുവേണ്ടി പ്രവർത്തിച്ചിരുന്ന ഉമ്മൻ ചാണ്ടി ജനസമ്പർക്കപരിപാടിയിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ആവലാതികൾക്കും പ്രശ്നങ്ങൾക്കുമാണ് പരിഹാരം കണ്ടത്. എല്ലാ ജില്ലകളിലും പതിനായിരക്കണക്കിന് ജനങ്ങളുടെ ഇടയിലേക്ക് അവരുടെ പരാതികൾക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രിയും ഭരണസംവിധാനവും നേരിട്ടെത്തി. ജനങ്ങളുടെ പരാതികൾ നേരിട്ടുകേട്ട മുഖ്യമന്ത്രി അവയ്ക്ക് പരിഹാരം കാണാൻ ലക്ഷക്കണക്കിന് ഉത്തരവുകളാണ് തൽസമയം പുറപ്പെടുവിച്ചത്. ഐക്യരാഷ്ട്ര സഭപോലും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തതാണ് ഉമ്മൻ ചാണ്ടിയുടെ പൊതുജനപരാതി പരിഹാരത്തിനു വേണ്ടിയുള്ള ജനസമ്പർക്ക പരിപാടി.
ജനങ്ങളെ ബാധിക്കുന്ന ചില പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമവും ചട്ടങ്ങളും തടസമായാൽ അത് ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറുകയാണ് പല ഭരണാധികാരികളും ചെയ്യുക. എന്നാൽ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ നിയമവും ചട്ടവും ഭേദഗതി വരുത്തി ജനങ്ങളുടെ പ്രശ്നം പരഹരിക്കുമായിരുന്നു ഉമ്മൻ ചാണ്ടി.
ഒരാളോടുപോലും ഉമ്മൻ ചാണ്ടി ദേഷ്യപ്പെടുന്നത് ഒരിക്കലും ഞാൻ കണ്ടിട്ടില്ല. ദേഷ്യം കൊണ്ട് നിയന്ത്രണം വിട്ടുപോകുമായിരുന്ന പലഘട്ടങ്ങളിലും ഉമ്മൻ ചാണ്ടിയെ കണ്ടിട്ടുണ്ട് എന്നാൽ ആ സന്ദർഭങ്ങളിലെല്ലാം 'താനൊരു ബെസ്റ്റ് പാർട്ടിയാണ്' എന്നു മാത്രമേ ഉമ്മൻ ചാണ്ടി പറയാറുള്ളൂ. കേരളം കണ്ടതിൽവെച്ച് ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയാരെന്ന ചോദ്യത്തിന് ഉമ്മൻ ചാണ്ടിയല്ലാതെ ഒരു മറുപടിയില്ല. സോഹദരതുല്യമായ ആത്മബന്ധമാണ് എനിക്ക് ഉമ്മൻ ചാണ്ടിയുമായുള്ളത്. പഴയ കെ.എസ്.യു നേതാവായ കാലം മുതൽ തുടങ്ങിയ ബന്ധം ഇപ്പോഴും തുടരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍