കോതമംഗലത്ത് ഫോറസ്റ്റ് സ്റ്റേഷൻ കോംപ്ലക്സ് തുറന്നു; വനപാലകർക്കായു കേരളത്തിൽ ആദ്യത്തെ ഫ്ളാറ്റ് സമുച്ചയം; വീടുകളിൽ പോയി വരാനുള്ള സാഹചര്യമില്ലാത്ത ഉദ്യോഗസ്ഥർക്ക് സഹായകമായ നടപടിയുമായി വനം വകുപ്പ്
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: മൂന്നാർ, മറയൂർ, മാങ്കുളം, ചിന്നാർ, ഇരവികുളം ഉൾപ്പടെയുള്ള വനമേഖലകളിൽ സേവനമനുഷ്ഠിക്കുന്ന വനം വകുപ്പ് ജീവനക്കാർക്ക് ആശ്രയമായി ഫോറസ്റ്റ് സ്റ്റേഷൻ കോംപ്ലക്സ് തുറന്നു. കോതമംഗലം ഫോറസ്റ്റ് ഡിവിഷൻ ഓഫീസ് കോമ്പൗണ്ടിൽ നിർമ്മിച്ച കോംപ്ലക്സിന്റെ ഉദ്ഘാടനം വനം, വന്യ ജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിർവഹിച്ചു. കോതമംഗലം മേഖലയിലുണ്ടാകുന്ന അഭൂത പൂർവ്വമായ വികസനപ്രവർത്തനങ്ങളുടെ നേർസാക്ഷ്യമാണ് അഞ്ച് കോടി രൂപ ചെലവിൽ നിർമ്മിച്ചിരിക്കുന്ന ഫോറസ്റ്റ് സ്റ്റേഷൻ കോംപ്ലക്സെന്ന് മന്ത്രി പറഞ്ഞു. കോടികൾ മുടക്കിയുള്ള വികസനപ്രവർത്തനങ്ങൾ വർഷങ്ങൾ നീണ്ടുപോകുന്ന സാഹചര്യത്തിൽ കോംപ്ലക്സ് നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാനായത് വലിയ നേട്ടമാണ്.
വനപാലകർക്കായി കേരളത്തിൽ ആദ്യമായാണ് ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കുന്നത്. വനം വകുപ്പിന്റെ നേതൃത്വത്തിൽ ചാലക്കുടിയിൽ നിർമ്മിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിന്റെ നിർമ്മാണവും അന്തിമഘട്ടത്തിലാണ്. ദൂരെ സ്ഥലങ്ങളിൽ നിന്ന് വനാന്തരങ്ങളിൽ ജോലി ചെയ്യുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് വീടുകളിൽ പോയി വരാനുള്ള സാഹചര്യമില്ല. അവർക്ക് കുടുംബത്തോടൊപ്പം ജോലി സ്ഥലത്തിനടുത്ത് താമസ സൗകര്യമൊരുക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വനം വകുപ്പ് ജീവനക്കാർക്ക് സുരക്ഷിതമായ പാർപ്പിട സമുച്ചയമൊരുക്കുകയുമാണ് സർക്കാർ.
വന്യജീവി-മനുഷ്യ സംഘർഷങ്ങൾ വർധിച്ചുവരികയാണെന്ന് മന്ത്രി വ്യക്തമാക്കി. വന്യ ജീവികളുടെ എണ്ണം വർധിക്കുകയും വനത്തിനുള്ളിൽ അവയ്ക്ക് വെള്ളവും ഭക്ഷണവും ലഭിക്കാതെ വരുന്നതുമാണ് ഇതിന് കാരണം. നാട്ടിലിറങ്ങുന്ന വന്യജീവികൾ കർഷകർക്കുണ്ടാക്കുന്ന നഷ്ടങ്ങൾക്ക് ആശ്വാസമേകാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി.
വന്യജീവി ആക്രമണം മൂലം മനുഷ്യ ജീവന് ആപത്തുണ്ടായാൽ നൽകുന്ന നഷ്ടപരിഹാര തുക അഞ്ച ലക്ഷത്തിൽ പത്ത് ലക്ഷമാക്കി. ഈ തുക കാലതാമസമില്ലാതെ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിച്ചു. എല്ലാ ജില്ലകളിലും വന അദാലത്തുകൾ സംഘടിപ്പിച്ചു. നാലായിരത്തോളം അപേക്ഷകളാണ് അദാലത്തുകളിൽ ലഭിച്ചത്. അദാലത്തിൽ മാത്രം അഞ്ച് കോടി രൂപ കർഷകർക്ക് വിതരണം ചെയ്തു.
വനമേഖലകളിൽ താമസിക്കുന്നവർക്ക് സംരക്ഷണമുറപ്പാക്കാനായി അവിടത്തെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനജാഗ്രതാ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. കർഷകരുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ കഴിയുംവിധം വലിയ അധികാരമാണ് സമിതിക്ക് നൽകിയിരിക്കുന്നത്. കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കൃഷിയിടത്തിൽ വെച്ച് കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാൻ അനുമതി നൽകുന്ന ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനുള്ള ചെലവ് സർക്കാർ വഹിക്കും. ജനജാഗ്രതാ സമിതിയുടെ മേൽനോട്ടത്തിൽ ഫോറസ്റ്റ് ഓഫീസറുടെയും റേഞ്ച് ഓഫീസറുടെ അനുമതിയോടെ ലൈസൻസുള്ള തോക്കുള്ള എംപാനൽ പട്ടികയിലുള്ളവരെക്കൊണ്ട് മാത്രമേ പന്നികളെ കൊല്ലാവൂ എന്നു നിബന്ധനയുണ്ട്. ഈ നടപടിയിലൂടെ പന്നികളുടെ ശല്യം കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്.
പാമ്പുപിടുത്തക്കാർക്കും പ്രത്യേക പരിശീലനം നൽകുന്നതിനുള്ള സ്വീകരിച്ചിട്ടുണ്ട്. വനം വകുപ്പിലെ 525 ജീവനക്കാർക്കും പരിശീലനം നൽകി. പരിശീലനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടുന്നവർക്കു മാത്രമേ പാമ്പുപിടിക്കാൻ അനുമതിയുള്ളൂ. പൊതുജനങ്ങൾക്കും ഇത്തരം പരിശീലനം നേടാവുന്നതാണെന്നും മന്ത്രി പറഞ്ഞു. മൃഗങ്ങളുടെ സ്വതന്ത്രവും സ്വതസിദ്ധവുമായ ആവാസ വ്യവസ്ഥ നിലനിർത്തി പുത്തൂരിൽ നിർമ്മിക്കുന്ന മൃഗശാലയുടെ നിർമ്മാണം അന്തിമഘട്ടത്തിലാണെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ആന പരിപാലന കേന്ദ്രത്തിനായി 125 കോടിയാണ് കിഫ്ബിയിൽ നിന്നു ലഭിച്ചിരിക്കുന്നത്. വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായ മേഖലകളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനായി 120 കോടിയും കിഫ്ബി ഫണ്ട് അനുവദിച്ചിട്ടുണ്ട്.
കേരളത്തിലെ വനാവരണവും വനവിസ്തൃതിയും വർധിച്ചുവെന്ന് മന്ത്രി പറഞ്ഞു. മറിച്ചുള്ള പ്രചാരണം ശരിയല്ല. വനാവരണം ഏറ്റവുമധികമുള്ള മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. വനവിസ്തൃതിയിലും വർധനയുണ്ടായിട്ടുണ്ട്. വന സംരക്ഷണത്തിന്റെയും വന്യജീവി സംരക്ഷണത്തിന്റെയും ആവശ്യകത തിരിച്ചറിഞ്ഞുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. പ്രതിസന്ധികളിൽ ജനങ്ങൾക്കൊപ്പം നിൽക്കുന്നതോടൊപ്പം വികസനപ്രവർത്തനങ്ങളിലും മുന്നിലാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു.
നബാഡിന്റെ 4 കോടി 75 ലക്ഷവും സംസ്ഥാന സർക്കാർ വിഹിതമായ 25 ലക്ഷം രൂപയും വിനിയോഗിച്ചാണ് ഫ്ളാറ്റ് സമുച്ചയം പൂർത്തീകരിച്ചിരിക്കുന്നത്. കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപ്പറേഷനായിരുന്നു നിർമ്മാണച്ചുമതല. രണ്ടു ബ്ലോക്കുകളായി നിർമ്മിച്ചിരിക്കുന്ന സമുച്ചയത്തിൽ 20 ഫ്ളാറ്റുകളാണുള്ളത്. 800 ചതുരശ്രഅടി വിസ്തീർണ്ണമുള്ളതാണ് ഫ്ളാറ്റുകൾ. വൈദ്യുതി കണക്ഷൻ ഗാർഹിക കണക്ഷനായി ലഭിക്കുന്ന മുറയ്ക്ക് ഫ്ളാറ്റ് ജീവനക്കാർക്ക് അലോട്ട് ചെയ്ത് തുടങ്ങും. കോട്ടയം ഹൈറേഞ്ചിന്റെ പരിധിയിലുള്ള കോതമംഗലം, മൂന്നാർ, മറയൂർ, മാങ്കുളം, കാന്തല്ലൂർ, ചിന്നാർ പ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും ജോലി ചെയ്യുന്ന വനം വകുപ്പ് ജീവനക്കാരുടെ പാർപ്പിട പ്രശ്നപരിഹാരമായി സമുച്ചയം മാറുകയാണ്.
അഡ്വ. ഡീൻ കുര്യാക്കോസ് എംപി ഓൺലൈനായി ചടങ്ങിൽ പങ്കെടുത്തു. ആന്റണി ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആൻഡ് ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ് പി.കെ. കേശവൻ, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (പി&ഡി) ദേവേന്ദ്രകുമാർ വർമ്മ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഹൈറേഞ്ച് സർക്കിൾ, ജോർജി പി. മാത്തച്ചൻ, ഫീൽഡ് ഡയറക്ടർ കെ.ആർ. അനൂപ്, കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കോട്ടയം എ. രഞ്ജൻ, മലയാറ്റൂർ ഡിഎഫ്ഒ നരേന്ദ്ര ബാബു, ഡിഎഫ്ഒ ഫ്ളയിങ് സ്ക്വാഡ് സാജു വർഗീസ്, വൈൽഡ് ലൈഫ് വാർഡൻ ആർ. രാഹുൽ, പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ പ്രൊജക്ട് എൻജിനീയർ എ.എം. ജബ്ബാർ, കൗൺസിലർമാരായ പ്രിൻസി എൽദോസ്, കെ.എ. നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.
Stories you may Like
- നോട്ട് നിരോധനം തകർത്ത ഹീരാ ബാബു അറസ്റ്റിൽ
- ശങ്കരപാണ്ഡ്യമേട് ഭാഗത്ത് അരിക്കൊമ്പനെ കണ്ടെത്തി; നാളെ ദൗത്യം തുടരും
- കേരളാ കോൺഗ്രസ് ചെയർമാന്റെ ലേഖനം രാഷ്ട്രീയ മാറ്റ സൂചനയോ? കോട്ടയം കലങ്ങി മറിയുമോ?
- അധിക ദൂരം നടക്കാത്തത് ശാരീരിക അവശതകൾ കാരണമെന്ന് വിലയിരുത്തൽ
- മരട് ഫ്ളാറ്റ് പൊളിക്കൽ: ഫ്ളാറ്റ് ഉടമക്ക് നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകണം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍