ഖജനാവ് കാലിയായതോടെ മുണ്ടുമുറുക്കി ഉടുക്കാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ; സർക്കാർ ഓഫീസുകൾ മോടി പിടിപ്പിക്കുന്നതിന് ഒരു വർഷത്തേക്ക് വിലക്ക്; പുതിയ വാഹനങ്ങൾ വാങ്ങാനും അനുമതി ഇല്ല; സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ച് തുടരും; ആറുമാസം കൂടി ശമ്പളം പിടിക്കും; പി.എഫിൽ ലയിപ്പിക്കുന്നതു വരെ ഒമ്പത് ശതമാനം പലിശ നൽകാനും മന്ത്രിസഭായോഗത്തിൽ തീരുമാനം; സാലറി ചലഞ്ച് തുടരുന്നതിനെതിരെ എതിർപ്പുമായി പ്രതിപക്ഷ സർവീസ് സംഘടനകൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോവിഡ് 19 പഞ്ചാത്തലത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ചെലവ് ചുരുക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. സർക്കാർ ഓഫീസുകൾ മോടി പിടിപ്പിക്കുന്നതിന് ഒരു വർഷത്തേക്ക് വിലക്കേർപ്പെടുത്തി. പുതിയ വാഹനങ്ങൾ വാങ്ങാനും അനുമതി നൽകില്ല.
20 വർഷം ശൂന്യവേതന അവധി എന്നുള്ളത് അഞ്ചു വർഷമാക്കി ചുരുക്കും. അഞ്ചു വർഷത്തിനുശേഷം ജോലിക്ക് ഹാജരാകാതിരുന്നാൽ കൽപ്പിത രാജി ആയി പരിഗണിക്കും. നിലവിൽ അവധി ദീർഘിപ്പിച്ച് ഉത്തരവ് ലഭിച്ചവരുടെ കാര്യത്തിൽ ഇത് ബാധകമല്ല.ലീവ് സറണ്ടർ 2021 ജൂൺ ഒന്നു മുതൽ മാത്രമേ അനുവദിക്കുകയുള്ളു. ഇപ്പോൾ മാറ്റിയ ലീവ് സറണ്ടർ പിഎഫിൽ ലയിപ്പിക്കും. ഒരു ഉദ്യോഗസ്ഥൻ 90 ദിവസം അവധിയെടുത്താൽ പ്രമോഷൻ നൽകി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന സമ്പ്രദായം ഒഴിവാക്കും.
എയ്ഡഡ് അദ്ധ്യാപക നിയമനത്തിൽ അന്തിമ അധികാരം സർക്കാരിനായിരിക്കുമെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. സാമ്പത്തികസ്ഥിതി അവലോകനം ചെയ്യാൻ സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതികളുടെ ശിപാർശയെ തുടർന്നാണ് തീരുമാനം.
സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കുന്നത് തുടരും. ആറുമാസം കൂടി ശമ്പളം പിടിക്കാനാണ് തീരുമാനം. മാസത്തിൽ ആറ് ദിവസത്തെ ശമ്പളം പിടിക്കും. ജീവനക്കാരുടെ സംഘടനകളുടെ യോഗത്തിലും മന്ത്രി ഇക്കാര്യം വ്യക്തമാക്കി. എന്നാൽ പ്രതിപക്ഷ സർവീസ് സംഘടനകൾ ഇതിനെതിരെ നിലപാടുമായി രംഗത്തെത്തി.
ജീവനക്കാരിൽ നിന്നും പിടിക്കുന്ന ശമ്പളം 2021 ഏപ്രിൽ ഒന്നിന് പി.എഫിൽ ലയിപ്പിക്കും. ഇപ്രകാരം പി.എഫിൽ ചേർത്ത തുക 2021 ജൂൺ ഒന്നിനു ശേഷം പിൻവലിക്കാവുന്നതാണ്. പി.എഫിൽ ലയിപ്പിക്കുന്നതു വരെ ഒമ്പത് ശതമാനം പലിശ നൽകാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി. അതേസമയം ജീവനക്കാരിൽ നിന്നും ഇനിയും വേതനം പിടിക്കാൻ പാടില്ലെന്നും ഇത് അംഗീകരിക്കില്ലെന്നും പ്രതിപക്ഷ സംഘടനകൾ നിലപാടെടുത്തു.
മന്ത്രിസഭായോഗ തീരുമാനങ്ങൾ
സാമ്പത്തികസ്ഥിതി അവലോകനം ചെയ്ത് ശുപാർശ സമർപ്പിക്കാൻ രണ്ട് വിദഗ്ദ്ധ സമിതികളെ സർക്കാർ നിയോഗിച്ചിരുന്നു. മുൻ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ. സിങ്, ആസൂത്രണ ബോർഡംഗം പ്രൊഫ. ആർ.രാമകുമാർ, കോഴിക്കോട് സർവ്വകലാശാല സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഡോ. വി. ഷൈജൻ എന്നിവർ അംഗങ്ങളായുള്ള സമിതിയും തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് ഡയറക്ടർ പ്രൊഫ. സുനിൽ മാണി അധ്യക്ഷനായുള്ള സമിതിയുമാണ് പഠനവും അവലോകനവും നടത്തിയത്. ഈ സമിതിയുടെ ശുപാർശകൾ പരിഗണിച്ചാണ് മന്ത്രിസഭ തീരുമാനങ്ങൾ എടുത്തത്.
1. 2020 ഏപ്രിൽ 1 മുതൽ ഓഗസ്റ്റ് 31 വരെ ജീവനക്കാരുടെ മാറ്റിവയ്ക്കപ്പെട്ട ശമ്പളം 2021 ഏപ്രിൽ 1-ന് പി.എഫിൽ ലയിപ്പിക്കും. ഉടൻ പണമായി തിരിച്ചു നൽകിയാൽ 2500 കോടി രൂപയുടെ അധിക ബാധ്യത വരുമെന്നതിനാലാണിത്. ഇപ്രകാരം പി.എഫിൽ ലയിപ്പിച്ച തുക 2021 ജൂൺ 1-നു ശേഷം പിൻവലിക്കാൻ അനുമതി നൽകും. 2021 ഏപ്രിൽ 1-ന് പി.എഫിൽ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവർഷ പലിശ നൽകും.
2. ശമ്പളം മാറ്റിവയ്ക്കൽ സെപ്റ്റംബർ 1 മുതൽ 6 മാസത്തേക്കു കൂടി തുടരും. എന്നാൽ, ഇപ്രകാരം മാറ്റിവയ്ക്കപ്പെടുന്ന ശമ്പളത്തിന് 2021 ഏപ്രിൽ 1ന് പി.എഫിൽ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവർഷ പലിശ നൽകും. പി.എഫിൽ ലയിപ്പിച്ച ശേഷം പി.എഫ് നിരക്കിൽ പലിശ നൽകും. ഇങ്ങനെ മാറ്റിവയ്ക്കുന്ന ശമ്പളത്തിന് 'കോവിഡ്-19 ഇൻകം സപ്പോർട്ട് സ്‌കീം' എന്ന് പേര് നൽകും. അന്തിമ തീരുമാനം സർക്കാർ ജീവനക്കാരുടെ അംഗീകൃത സംഘടനകളുമായി ചർച്ച ചെയ്ത ശേഷം തീരുമാനിക്കും.
3. പി.എഫ് ഇല്ലാത്ത പെൻഷൻകാർ ഉൾപ്പെടെയുള്ളവർക്ക് 2021 ജൂൺ 1-നു ശേഷം ഓരോ മാസത്തെയും തുക തുല്യ തവണകളായി പണമായി തിരിച്ചു നൽകും.
4. ഇപ്പോൾ മാറ്റി വെച്ചിരിക്കുന്ന ലീവ് സറണ്ടർ ആനുകൂല്യം പിഎഫിൽ ലയിപ്പിക്കും എന്ന വ്യവസ്ഥയിൽ സെപ്റ്റംബർ മാസം മുതൽ അനുവദിക്കും. ഇത് 2021 ജൂൺ 1 മുതൽ മാത്രമേ പിഎഫിൽ നിന്ന് പിൻവലിക്കാൻ അനുവദിക്കുകയുള്ളൂ. അടുത്ത സാമ്പത്തിക വർഷത്തെ എല്ലാ വിഭാഗം ജീവനക്കാരുടെയും ലീവ് സറണ്ടർ 2021 ജൂൺ 1 മുതൽ മാത്രമേ അനുവദിക്കൂ.
5. 20 വർഷം ശൂന്യവേതന അവധി എന്നുള്ളത് 5 വർഷമായി ചുരുക്കും. 5 വർഷത്തിനുശേഷം ജോലിക്ക് ഹാജരാകാതിരുന്നാൽ കൽപ്പിത രാജി ആയി പരിഗണിക്കും. നിലവിൽ അവധി ദീർഘിപ്പിച്ച് ഉത്തരവ് ലഭിച്ചവരുടെ കാര്യത്തിൽ ഇത് ബാധകമല്ല. ഇപ്പോൾ പരിഗണനയിലിരിക്കുന്ന 5 വർഷത്തിന് ശേഷമുള്ള അവധി അപേക്ഷകൾ ദീർഘിപ്പിച്ച് നൽകുന്ന കാര്യം പരിഗണിക്കുമ്പോൾ കരാർ വ്യവസ്ഥ നിലനിൽക്കുന്ന കേസുകളിൽ അക്കാര്യവും പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിക്കും.
6. ഒരു ഉദ്യോഗസ്ഥൻ 90 ദിവസം അവധിയെടുത്താൽ പ്രമോഷൻ നൽകി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന സമ്പ്രദായം ഒഴിവാക്കും. അധിക ചുമതല നൽകി കൃത്യനിർവ്വഹണം നടത്തുന്നതിന് ക്രമീകരണമുണ്ടാക്കും.
7. അദ്ധ്യാപന സമയം ആഴ്ചയിൽ കുറഞ്ഞത് പതിനാറു മണിക്കൂർ ഉണ്ടാകണം എന്ന മാനദണ്ഡത്തിലായിരിക്കും കോളേജ് അദ്ധ്യാപകരുടെ പുതിയ തസ്തിക സൃഷ്ടിക്കുന്നതിന് 01-06-2020 പ്രാബല്യത്തിൽ അനുമതി നൽകുക. ഇതിനാവശ്യമായ നിയമ- ചട്ടങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഒരു മാസത്തിനകം ഭേദഗതി ചെയ്യും. 31-05-2020 വരെ നിയമപ്രകാരം സർക്കാർ ഉത്തരവിലൂടെ സർക്കാർ പ്രതിനിധി കൂടി പങ്കെടുത്ത സെലക്ഷൻ കമ്മിറ്റി അംഗീകരിച്ച നിയമനങ്ങൾ, പി.എസ്.സി നിയമന ശുപാർശ നൽകിയ തസ്തികകൾ എന്നിവ അംഗീകരിക്കും.
8. ഒരു കുട്ടിയുടെ എണ്ണം കൂടിയാൽ ഒരു അധിക തസ്തിക സൃഷ്ടിക്കുവാൻ കഴിയുന്ന വ്യവസ്ഥകൾ ബന്ധപ്പെട്ട ചട്ടങ്ങളിൽ നിന്ന് ഒഴിവാക്കും. സ്‌കൂളുകളിൽ അദ്ധ്യാപക തസ്തിക സൃഷ്ടിക്കുന്നതിനുള്ള അന്തിമാധികാരം സർക്കാരിനായിരിക്കും. എയിഡഡ് സ്‌കൂളുകളിൽ സൃഷ്ടിക്കുന്ന പുതിയ അദ്ധ്യാപക തസ്തികകളിൽ പ്രൊട്ടക്ടഡ് അദ്ധ്യാപകർക്കായിരിക്കും മുൻഗണന. ഇതിനാവശ്യമായ നിയമ-ചട്ട ഭേദഗതികൾ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു മാസത്തിനകം കൈക്കൊള്ളും. ഇതുമായി ബന്ധപ്പെട്ട പരാതികൾ ധനകാര്യ പരിശോധനാ വിഭാഗം പരിശോധന നടത്തുകയും അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
9. കേന്ദ്രാവിഷ്‌കൃത പദ്ധതികളുൾപ്പെടെ പല പദ്ധതികളും പ്രവർത്തനം അവസാനിപ്പിച്ചിട്ടും പദ്ധതികൾക്കായി നിയമിച്ച ജീവനക്കാർ തുടരുന്നുണ്ട്. പ്രസ്തുത ജീവനക്കാരുടെ വിവരങ്ങൾ കണ്ടെത്തി അധിക ജീവനക്കാരെ ആവശ്യമുള്ള വകുപ്പുകളിലേക്കു വിന്യസിക്കും. ഇതു സംബന്ധിച്ച തുടർ നടപടികളടങ്ങിയ കരട് കുറിപ്പുകൾ അവയുടെ നിർവ്വഹണ കലണ്ടർ ഉൾപ്പെടെ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പും ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിച്ച് ഒരു മാസത്തിനുള്ളിൽ തയ്യാറാക്കും.
10. ഫയലുകൾ കൈകാര്യം ചെയ്യുന്നതിന് ഇ-ഓഫീസ് സോഫ്റ്റ് വെയർ, കമ്പ്യൂട്ടർ സൗകര്യങ്ങൾ ഉപയോഗിച്ചുവരുന്ന ഓഫീസുകളിൽ അധികമായിട്ടുള്ള ടൈപ്പിസ്റ്റ് തസ്തികകൾ മറ്റു തസ്തികകളിലേക്ക് പുനർവിന്യാസം ചെയ്യും. ഓഫീസ് അറ്റൻഡന്റ് തസ്തികകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മാറ്റും. ഇതിനായി ഭരണ പരിഷ്‌കാര വകുപ്പ് ഐടി വകുപ്പുമായി ചേർന്ന് നിർവഹണ കലണ്ടർ ഉൾപ്പെടുന്ന കരട് നടപടിക്കുറിപ്പ് തയ്യാറാക്കും.
11. പൊതുമരാമത്ത്, ജലവിഭവ വകുപ്പുകൾ, വാട്ടർ അഥോറിറ്റി തുടങ്ങിയ വിവിധ സാങ്കേതിക വകുപ്പുകളിലും സ്ഥാപനങ്ങളിലും കംപ്യൂട്ടർ പോലുള്ള സാങ്കേതിക സൗകര്യങ്ങൾ കൂടുതൽ ഉപയോഗിച്ച് വരുന്നതിനാൽ ഇപ്പോൾ ക്ലറിക്കൽ സ്റ്റാഫ് തയാറാക്കി വരുന്ന ബില്ലുകളും റിപ്പോർട്ടുകളും എസ്റ്റിമേറ്റുകളും ഉൾപ്പെടെയുള്ള പ്രവൃത്തികൾ സാങ്കേതിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഇപ്പോഴുള്ള ജീവനക്കാർക്ക് തന്നെ ചെയ്യാവുന്നതാണ്. ഇങ്ങനെ സാങ്കേതിക വിഭാഗം ജീവനക്കാർക്ക് ചെയ്യാവുന്ന കാര്യങ്ങൾ തന്നെ ഇരട്ടിപ്പായി ചെയ്തുവരുന്ന ടൈപ്പിസ്റ്റ് തുടങ്ങിയ ക്ലറിക്കൽ സ്റ്റാഫിന്റെ എണ്ണം കണ്ടെത്തി മറ്റു വകുപ്പുകളിലേക്കോ സ്ഥാപങ്ങളിലേക്കോ ഒരു മാസത്തിനുള്ളിൽ ബന്ധപ്പെട്ട വകുപ്പുകൾ നിയോഗിക്കണം. ഇതിനായി ഭരണ പരിഷ്‌കാര വകുപ്പ് ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിച്ചു നിർവഹണ കലണ്ടർ ഉൾപ്പെടുന്ന കരട് നടപടിക്കുറിപ്പ് തയ്യാറാക്കണം.
12. ക്ഷേമനിധികൾ, കമ്മീഷനുകൾ, അഥോറിറ്റികൾ, സൊസൈറ്റി കളായി രൂപീകരിച്ചിട്ടുള്ള വിവിധ സ്ഥാപനങ്ങൾ തുടങ്ങി ഒരേ മേഖലയിൽ പൊതുവായി ഒരേ തരത്തിലുള്ള വികസന സേവന ഉദ്ദേശങ്ങൾക്കായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ സാങ്കേതികമായി പുനഃസംഘടിപ്പിച്ച് ഭരണ-സേവന പ്രവർത്തനങ്ങളിലെ ഇരട്ടിപ്പ് ഒഴിവാക്കി കഴിയുന്നത്ര ഒറ്റ ഭരണ സംവിധാനങ്ങളാക്കി മാറ്റും. ഇക്കാര്യത്തിൽ നിർവഹണ കലണ്ടർ ഉൾപ്പെടുന്ന കരട് കുറിപ്പുകൾ ആസൂത്രണ വകുപ്പും ഭരണ പരിഷ്‌കരണ വകുപ്പും കൂടിയാലോചിച്ചു ഒരു മാസത്തിനുള്ളിൽ തയ്യാറാക്കും.
13. സ്റ്റാറ്റിയൂട്ടറി അല്ലാത്ത വിവിധ ജുഡീഷ്യൽ കമ്മീഷനുകളുടെ പ്രവർത്തനത്തിന് ഒരു ഏകോപിത ഓഫീസ് സംവിധാനം മതിയാകും. ഇതു സാധ്യമാക്കുന്നതിനുള്ള കരട് നടപടികൾ അവയുടെ നിർവഹണ കലണ്ടർ ഉൾപ്പെടെ ഒരു മാസത്തിനുള്ളിൽ തയ്യാറാക്കാൻ ആഭ്യന്തര, നിയമ വകുപ്പുകൾക്ക് നിർദ്ദേശം നൽകും.
14. സംസ്ഥാനത്തെ എല്ലാ സർക്കാർ വകുപ്പുകൾക്കും വിവിധ സ്ഥാപനങ്ങൾക്കും സ്വന്തമായിട്ടുള്ളതും വാടകക്ക് ഉപയോഗി ക്കുന്നതുമായ വാഹനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ ധനകാര്യ വകുപ്പിന്റെ വെബ് സൈറ്റിൽ ലഭ്യമായ 'വീൽസ്' എന്ന വെബ് അധിഷ്ഠിത വെഹിക്കിൾ മാനേജ്‌മെന്റ് സിസ്റ്റത്തിൽ രേഖപ്പെടുത്തേണ്ടതാണ്. അതിന്റെ അടിസ്ഥാനത്തിലേ ഇനിമുതൽ സർക്കാർ വാഹനങ്ങളുടെ വാങ്ങൽ, പരിപാലനം, വില്പന, അവക്കാവശ്യമായ ജീവനക്കാരുടെ നിയമനം, തസ്തിക സൃഷ്ടിക്കൽ എന്നിവ നടത്തുവാൻ പാടുള്ളു.
15. ഓരോ സർക്കാർ ഓഫീസിലെയും സ്ഥാപനങ്ങളിലെയും ഈ സാമ്പത്തിക വർഷത്തിൽ ശേഷിക്കുന്ന മാസങ്ങളിലെ പദ്ധതി, പദ്ധതിയേതര ചെലവ് എന്നിവ അവയുടെ പ്രതീക്ഷിത ലക്ഷ്യത്തിനായുള്ള വിനിയോഗക്ഷമതയുടെ അടിസ്ഥാനത്തിൽ ചുരുക്കുന്നതിനുള്ള പ്രായോഗിക നിർദ്ദേശങ്ങൾ അവിടങ്ങളിലെ ഉദ്യോഗസ്ഥർ ധനവകുപ്പ് പ്രസിദ്ധീകരിക്കുന്ന നിശ്ചിത ഫോറത്തിൽ ഓൺലൈനായി അവരുടെ സ്ഥാപന മേധാവികൾക്കു സമർപ്പിക്കണം. വകുപ്പ് മേധാവികൾ ഇവ പരിശോധിച്ച് ശ്രദ്ധേയവും പ്രായോഗികവുമായ പദ്ധതി നിർദ്ദേശങ്ങൾ സംസ്ഥാന ആസൂത്രണ ബോഡ് മുഖേനയും അല്ലാതുള്ളവ ധനവകുപ്പിന് നേരിട്ടും സമർപ്പിക്കേണ്ടതാണ്. അവയിൽ നടപ്പാക്കപ്പെടുന്ന നിർദ്ദേശങ്ങൾ സമർപ്പിച്ചവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്കു സംസ്ഥാന തലത്തിൽ പ്രത്യേക പാരിതോഷികം ധനവകുപ്പ് നൽകും.
16. വരുന്ന ഒരു വർഷക്കാലത്തേക്ക് സർക്കാർ കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കൽ, സർക്കാർ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഫർണിച്ചർ വാങ്ങൽ, വാഹനങ്ങൾ വാങ്ങൽ എന്നിവ അനുവദിക്കുന്നതല്ല.
17. ഔദ്യോഗിക ചർച്ചകൾ, യോഗങ്ങൾ, പരിശീലനങ്ങൾ, ശില്പശാലകൾ, സംവാദങ്ങൾ തുടങ്ങിയ പരിപാടികളെല്ലാം പരമാവധി ഓൺലൈനായി നടത്തണം.
18. ഔദ്യോഗിക യാത്രാചെലവുകളുടെ വിവരങ്ങൾ സമർപ്പിക്കുന്നതിനും പരിശോധിച്ചു പണം നൽകുന്നതിനും ഒരു ഏകീകൃത ഓൺലൈൻ സംവിധാനം സ്പാർക്കിന്റെ ഭാഗമായി ധനകാര്യ വകുപ്പ് രണ്ടു മാസത്തിനകം ഏർപ്പെടുത്തും.
19. ഓഫീസുകളിലും സ്ഥാപനങ്ങളിലും ഇനിയും സൂക്ഷിക്കേണ്ട തില്ലെന്നും പുനരുപയോഗിക്കാൻ കഴിയില്ലെന്നും ഉറപ്പു വരുത്തിയിട്ടുള്ള സാധനങ്ങൾ വരുന്ന മൂന്നു മാസത്തിനുള്ളിൽ ഓൺലൈനിലൂടെ ലേലം ചെയ്തു വിൽക്കുന്നതിനുള്ള നടപടികൾ സ്റ്റോർ പെർച്ചസ് വകുപ്പ് കൈക്കൊള്ളണം.
20. ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും കെട്ടിട സൗകര്യങ്ങളിൽ ഉപയോഗിക്കാതെ ശേഷിക്കുന്ന സ്ഥലം എത്രത്തോളം ഉണ്ടെന്നു കണ്ടെത്തി വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നവയെ അവിടേക്കു മാറ്റുന്നതിനും കൂടുതൽ സ്ഥലം അവശ്യമുള്ളവർക്കു നൽകുന്നതിനും വെബിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ വിവര ശേഖരണം നടത്തി രണ്ടു മാസത്തിനുള്ളിൽ പൊതുമരാമത്തു വകുപ്പ് നിർവഹണ നിർദ്ദേശങ്ങൾ തയാറാക്കേണ്ടതാണ്.
21. സർക്കാർ ഭൂമിയുടെ പാട്ടത്തുക അടിയന്തിരമായി പിരിച്ചെടുക്കാൻ മിഷൻ മോദിൽ ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിക്കും. ഭൂമിയുടെ കമ്പോളവില അനുസരിച്ച് പാട്ടത്തുക കണക്കാക്കാനും പൊതുമേഖലാ സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും ഉപയോഗ ശൂന്യമായിട്ടിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാനുമുള്ള നടപടികൾ സ്വീകരിക്കും.
22. ഈ നടപടികൾക്കൊപ്പം ഇപ്പോൾ നിലവിലുള്ള മറ്റെല്ലാ ചെലവു ചുരുക്കൽ നടപടികളും തുടരും.
23. എല്ലാ ചെലവു ചുരുക്കൽ തീരുമാനങ്ങളും എല്ലാ വകുപ്പിലും അവയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും കർശനമായി നടപ്പാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനും ഓൺലൈനായി റിപ്പോർട്ട് നൽകുന്നതിനും ഓരോ വകുപ്പിലും കുറഞ്ഞത് ഒരു വർഷത്തെയെങ്കിലും സേവന പരിചയം ഉള്ള ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. അവരുടെ മൊബൈൽ ഫോൺ, ഇ-മെയിൽ വിലാസം എന്നീ വിവരങ്ങളടങ്ങിയ റിപ്പോർട്ട് ധനകാര്യ (വ്യയ) സെക്രട്ടറിക്കു ഇ-മെയിലായി രണ്ടാഴ്ചയ്ക്കകം അറിയിക്കണം.
24. വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രവൃത്തിയുടെയും സപ്ലയറുടെയും ബില്ലുകൾ നവംബർ 1 മുതൽ ബിൽ ഡിസ്‌കൗണ്ടിങ് സംവിധാനത്തിലേക്ക് മാറ്റും.
25. അധിക വായ്പക്കുള്ള നിബന്ധനകൾ എത്രയും പെട്ടെന്ന് പാലിക്കാൻ എല്ലാ വകുപ്പുകൾക്കും അടിയന്തിര നിർദ്ദേശം നൽകും.
ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി
പൊതുസമൂഹത്തിന്റെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും നിലവിലുള്ള വിദൂരവിദ്യാഭ്യാസ കോഴ്‌സുകൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനും കൊല്ലം ആസ്ഥാനമായി 'ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി' സ്ഥാപിക്കുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യുന്നതിന് മന്ത്രിസഭ തീരുമാനിച്ചു.
കേരളത്തിലെ കാലിക്കറ്റ്, കണ്ണൂർ, കേരള സർവകലാശാലകളിൽ ഇപ്പോൾ വിദൂര വിദ്യാഭ്യാസത്തിലൂടെ അക്കാദമിക് പ്രോഗ്രാം നടത്തുന്നുണ്ട്. എം.ജി. സർവകലാശാല 2015 മുതൽ വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾ നടത്തുന്നില്ല. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് 2019-ൽ യുജിസി പുതിയ മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട്. അതുപ്രകാരം നാക് അക്രഡിറ്റേഷൻ 4-ൽ 3.26 നു മുകളിൽ സ്‌കോർ ഉണ്ടെങ്കിലേ സർവകലാശാലയ്ക്ക് വിദൂര വിദ്യാഭ്യാസ പ്രോഗ്രോം നടത്താൻ കഴിയുകയുള്ളൂ. വിദൂര വിദ്യാഭ്യാസ കോഴ്‌സ് നടത്തുന്ന മൂന്ന് സർവകലാശാലകൾക്കും ഇപ്പോൾ ഈ സ്‌കോർ ഇല്ല. അതേ സമയം ഏകദേശം രണ്ടു ലക്ഷത്തോളം വിദ്യാർത്ഥികൾ വിദൂര വിദ്യാഭ്യാസം തേടുന്നുണ്ട്. 2018-19-ൽ 80,552 വിദ്യാർത്ഥികളാണ് വിവിധ ബിരുദ കോഴ്‌സുകൾക്ക് ചേർന്നത്. ഈ സാഹചര്യത്തിൽ വിദൂരവിദ്യാഭ്യാസം മുഖേനയുള്ള വിദ്യാഭ്യാസ പരിപാടി സുഗമമായി നടപ്പിലാക്കുന്നതിനാണ് ഓപ്പൺ യൂണിവേഴ്‌സിറ്റി സ്ഥാപിക്കാൻ തീരുമാനിച്ചത്.
ഓപ്പൺ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നതിനെ കുറിച്ച് പഠിക്കാൻ ഡോ. ജെ. പ്രഭാഷിനെ സ്‌പെഷ്യൽ ഓഫീസറായി നിയമിച്ചിരുന്നു. അദ്ദേഹത്തിന്റെ ശുപാർശകൾ പരിഗണിച്ചാണ് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ തയ്യാറാക്കിയത്.
അടിസ്ഥാന ശാസ്ത്രം, സാങ്കേതിക ശാസ്ത്രം, ഭാഷ, കല, സംസ്‌കാരം, രാഷ്ട്രീയം, ആരോഗ്യം, തൊഴിൽ, കൃഷി, വ്യവസായം, വിനോദസഞ്ചാരം, നിയമം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ കോഴ്‌സുകൾ നടത്തുന്നതിനും ഗവേഷണത്തിനുമുള്ള സൗകര്യങ്ങൾ നിർദിഷ്ട സർവകലാശാലയിൽ ഉണ്ടായിരിക്കും.
സർവകലാശാലയുടെ ഭാഗമായി മേഖലാ പഠനകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് ബില്ലിൽ വ്യവസ്ഥയുണ്ട്. ഓർഡിനൻസ് പുറപ്പെടുവിക്കുന്ന മുറയ്ക്ക് സർവകലാശാല നിലവിൽ വരും. ഇത് സംബന്ധിച്ച് തയ്യാറാക്കിയ കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി.
വോട്ടിങ് സമയം ദീർഘിപ്പിക്കാനും പോസ്റ്റൽ വോട്ടിനും ഓർഡിനൻസ് കൊണ്ടുവരും
കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ സമയം ഒരു മണിക്കൂർ ദീർഘിപ്പിക്കുന്നതിന് കേരള മുനിസിപ്പാലിറ്റി ആക്ടിലും കേരള പഞ്ചായത്ത് രാജ് ആക്ടിലും ഭേദഗതി കൊണ്ടുവരാൻ ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. നിർദിഷ്ട ഭദഗതി അനുസരിച്ച് പോളിങ് സമയം രാവിലെ ഏഴു മണി മുതൽ വൈകീട്ട് ആറുമണി വരെയാണ്. കോവിഡ്-19 രോഗം ബാധിച്ചവർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും തപാൽ വോട്ട് ചെയ്യുന്നതിന് അവസരം ഉണ്ടായിരിക്കും.
നിയമനം / മാറ്റം
1.വനം-വന്യജീവി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസിനെ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിക്കും. പാർലമെന്ററി കാര്യ വകുപ്പിന്റെ അധിക ചുമതല കൂടി ഇവർ വഹിക്കും.
2.കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന രാജേഷ് കുമാർ സിൻഹയെ വനം-വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കും. ഇൻഡസ്ട്രീസ് (കാഷ്യൂ) പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും.
3.സപ്ലൈക്കോ ചെയർമാൻ & മാനേജിങ് ഡയറക്ടർ ഡോ. ബി. അശോകിനെ റോഡ് സേഫ്റ്റി അഥോറിറ്റി കമ്മീഷണറായി മാറ്റി നിയമിക്കും.
4.തുറമുഖ വകുപ്പ് സെക്രട്ടറി സഞ്ജയ് എം. കൗളിനെ ആഭ്യന്തരവും വിജിലൻസും വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കും. ഇദ്ദേഹം നിലവിൽ വഹിക്കുന്ന ചുമതലകൾ തുടർന്നും വഹിക്കും.
5.ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് സെക്രട്ടറി കെ. ഗോപാലകൃഷ്ണ ഭട്ടിനെ സൈനിക ക്ഷേമ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കും. പ്രിന്റിങ് & സ്റ്റേഷനറി വകുപ്പിന്റെ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും.
6.ലാന്റ് റവന്യൂ കമ്മീഷണർ സി.എ. ലതയെ ഫിഷറീസ് വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കും.
7.തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി കെ. ബിജുവിനെ ലാന്റ് റവന്യൂ കമ്മീഷണറായി മാറ്റി നിയമിക്കും. സ്‌പെഷ്യൽ സെക്രട്ടറി (ലാന്റ് അക്വിസിഷൻ) റവന്യൂ വകുപ്പിന്റെ അധിക ചുമതല തുടർന്നും വഹിക്കും.
8. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹരികിഷോർ വിവര-പൊതുജന സമ്പർക്ക വകുപ്പ് ഡയറക്ടറുടെ അധിക ചുമതല കൂടി വഹിക്കും.
9.ഫിഷറീസ് ഡയറക്ടർ എം.ജി. രാജമാണിക്യത്തെ കെ.എസ്‌ഐ.ഡി.സി മാനേജിങ് ഡയറക്ടറായി മാറ്റി നിയമിക്കും.
10.വിവര-പൊതുജന സമ്പർക്ക വകുപ്പ് ഡയറക്ടർ യു.വി. ജോസിനെ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയായി മാറ്റി നിയമിക്കും. ഇദ്ദേഹം ലൈഫ് മിഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതല തുടർന്നും വഹിക്കും.
23 ഓർഡിനൻസുകൾ പുനഃവിളംബരപ്പെടുത്താൻ ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു
1. 2020-ലെ കേരള എപിഡമിക് ഡിസീസ് ഓർഡിനൻസ്
2. 2020-ലെ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് (ഭേദഗതി) ഓർഡിനൻസ്
3. 2020-ലെ കേരള സ്റ്റേറ്റ് ഗുഡ്‌സ് ആൻഡ് സർവീസസ് ടാക്‌സ് (ഭേദഗതി) ഓർഡിനൻസ്.
4. 2020-ലെ കേരള വിദ്യാഭ്യാസ (ഭേദഗതി) ഓർഡിനൻസ്
5. 2020-ലെ കേരള മിനറൽസ് (വെസ്റ്റിങ് ഓഫ് റൈറ്റ്‌സ്) ഓർഡിനൻസ്.
6. 2020-ലെ കേരള അഗ്രകൾച്ചറൽ വർക്കേഴ്‌സ് (ഭേദഗതി) ഓർഡിനൻസ്.
7. 2020-ലെ കേരള ലേബർ വെൽഫയർ ഫണ്ട് (ഭേദഗതി) ഓർഡിനൻസ്.
8. 2020-ലെ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസ്, ഇന്നോവേഷൻ ആൻഡ് ടെക്‌നോളജി ഓർഡിനൻസ്.
9. 2020-ലെ കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (രണ്ടാം ഭേദഗതി) ഓർഡിനൻസ്.
10. 2020-ലെ കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ഓർഡിനൻസ്.
11. 2020-ലെ പേമെന്റ് ഓഫ് സാലറീസ് ആൻഡ് അലവൻസസ് (ഭേദഗതി) ഓർഡിനൻസ്.
12. 2020-ലെ കേരള ഡിസാസ്റ്റർ ആൻഡ് പബ്ലിക് ഹെൽത്ത് എമർജൻസി (സ്‌പെഷ്യൽ പ്രൊവിഷൻസ്) ഓർഡിനൻസ്.
13. 2020-ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ഓർഡിനൻസ് (2020ലെ 31)
14. 2020ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ഓർഡിനൻസ് (2020ലെ 32)
15. 2020ലെ കേരള ജനറൽ സെയിൽസ് ടാക്‌സ് (ഭേദഗതി) ഓർഡിനൻസ്.
16. 2020-ലെ കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ഓർഡിനൻസ്.
17. 2020-ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ്‌സ് (വെസ്റ്റിങ് ആൻഡ് അസൈന്മെന്റ്) (ഭേദഗതി) ഓർഡിനൻസ്.
18. 2020-ലെ കേരള പബ്ലിക് സർവീസ് കമ്മീഷൻ (വഖഫ് ബോർഡുമായി ബന്ധപ്പെട്ട അധിക ചുമതലകൾ) ഓർഡിനൻസ്.
19. 2020-ലെ കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ഓർഡിനൻസ്.
20. 2020-ലെ കേരള സ്റ്റേറ്റ് ഗുഡ്‌സ് ആൻഡ് സർവീസസ് ടാക്‌സ് (രണ്ടാം ഭേദഗതി) ഓർഡിനൻസ്.
21. 2020-ലെ കേരള പ്രൊവിഷണൽ കളക്ഷൻ ഓഫ് റവന്യൂസ് (ഭേദഗതി) ഓർഡിനൻസ്.
22. 2020-ലെ കേരള ധനസംബന്ധമായ ഉത്തരവാദിത്ത (ഭേദഗതി) ഓർഡിനൻസ്.
23. 2020-ലെ കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ഓർഡിനൻസ്.
ശമ്പള പരിഷ്‌കരണം
കേരള സിറാമിക്‌സ് ലിമിറ്റ്ഡ് കമ്പനിയിലെ ഓഫീസർമാരുടെ ശമ്പള പരിഷ്‌കരണം ധനകാര്യ വകുപ്പും പബ്ലിക് എന്റർപ്രൈസസ് ബോർഡും നിഷ്‌കർഷിച്ചുട്ടുള്ള വ്യവസ്ഥകൾക്കു വിധേയമായി 01-04-2011 മുതൽ അഞ്ചു വർഷത്തേക്ക് നടപ്പാക്കും. ശമ്പളപരിഷ്‌കരണത്തിന്റെ സാമ്പത്തിക ആനുകൂല്യങ്ങൾക്ക് ഉത്തരവ് തീയതി മുതൽ മാത്രമേ പ്രാബല്യമുണ്ടായിരിക്കുകയുള്ളൂ.
തസ്തികകൾ
2010-ൽ അനുവദിച്ചതും 2011-12 മുതൽ പ്രവർത്തനം ആരംഭിച്ചതുമായ സംസ്ഥാനത്തെ അഞ്ച് ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂളുകളിൽ 3 എച്ച്.എസ്.എസ്.ടി തസ്തികകളും 8 എച്ച്.എസ്.എസ്.ടി ജൂനിയർ തസ്തികകളും സൃഷ്ടിക്കാനും 6 എച്ച്.എസ്.എസ്.ടി ജൂനിയർ തസ്തികകൾ അപ്‌ഗ്രേഡ് ചെയ്യുന്നതിനും തീരുമാനിച്ചു. കൊല്ലം ഗവ. ജവഹർ ഹയർസെക്കന്ററി സ്‌കൂൾ, അണക്കര ഗവ. ഹയർസെക്കന്ററി സ്‌കൂൾ, മഞ്ചേരി ഗവ. ഗേൾസ് ഹയർസെക്കന്ററി സ്‌കൂൾ, തിരൂർ ബി.പി. അങ്ങാടി ഗവ. ഗേൾസ് ഹയർസെക്കന്ററി സ്‌കൂൾ, വെസ്റ്റ് കല്ലട ഗവ. ഹയർസെക്കന്ററി സ്‌കൂൾ എന്നീ സ്‌കൂളുകളിലായിരിക്കും തസ്തികകൾ അനുവദിക്കുക.
ആരോഗ്യ സുരക്ഷാ പദ്ധതിയിൽ നിന്നും തുക അനുവദിച്ചു
കോഴിക്കോട് തോട്ടകടവത്ത് വൈഷ്ണവത്തിൽ വിഷ്ണുവിന് കൃത്രിമക്കാൽ ഘടിപ്പിക്കുന്നതിന് മാനുഷിക പരിഗണന നൽകി ഒരു പ്രത്യേക കേസായി പരിഗണിച്ച് 1,97,000 രൂപ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ നിന്നും അനുവദിക്കാൻ തീരുമാനിച്ചു.
പിഴ ശിക്ഷ ഒഴിവാക്കും
കോഴഞ്ചേരി മൈലപ്ര മേക്കോഴൂർ തടത്തിൽ വീട്ടിൽ മോഹനന് പത്തനംതിട്ട അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി ചുമത്തിയ ഒരു ലക്ഷം രൂപ പിഴ ഒഴിവാക്കി നൽകുന്നതിന് ഗവർണറോട് ശുപാർശ നൽകാൻ തീരുമാനിച്ചു. മോഹനൻ മരണപ്പെട്ട സാഹചര്യത്തിൽ ഭാര്യ ശാന്ത സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണിത്.
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്‌കൂൾ നയത്തിന്റെ വിജയമെന്ന് സ്‌കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍