Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഇ പി ജയരാജൻ പാർട്ടിക്ക് പരാതി കൊടുക്കും, കോടിയേരി - ഇ പി തർക്കം രൂക്ഷമായേക്കും; സ്വർണക്കടത്ത് കേസിൽ ഇ.പിയുടെ മകൻ വിവാദത്തിൽ നിൽക്കുമ്പോൾ ഏഷ്യാനെറ്റ് പടച്ചുവിട്ട വാർത്ത ഭാവനയോ? കമ്മ്യൂണിസ്റ്റ് വിരോധം മൂത്ത് അസംബന്ധങ്ങൾ വാർത്തയെന്ന പേരിൽ അവതരിപ്പിക്കരുതെന്ന താക്കീതുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; വ്യാജ വാർത്ത അടിയന്തരമായി പിൻവലിച്ച് പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും പാർട്ടി നേതൃത്വം; ഏഷ്യാനെറ്റ് വാർത്തയിൽ പരസ്യ പ്രസ്താവനയുമായി സിപിഎം പോരിന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഇ.പി ജയരാജന്റെ മകനുൾപ്പെടുയുള്ള ആരോപണം കത്തി നിൽക്കെ വാർത്ത നൽകിയ ഏഷ്യാനെറ്റ് ന്യൂസിനെതിരെ പരസ്യപ്രസ്താവനയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. സിപിഐ എം നേതൃത്വത്തെ ആക്രമിക്കാനുള്ള അമിതാവേശത്തോടെ, പാർട്ടി നേതാക്കൾ തമ്മിൽ് ഭിന്നത എന്ന് വരുത്തിതീർക്കാൻ ഏഷ്യാനെറ്റ് ഇന്നു നൽകിയ വാര്ത്ത അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറയുന്നത്. ഇതോടെ ഏഷ്യാനെറ്റ് വാർത്ത ഭാവനയാണോ എന്ന ചോദ്യമാണ് ഉയരുന്നത്.

'ഇ പി ജയരാജൻ പാർട്ടിക്ക് പരാതി കൊടുക്കും, കോടിയേരി - ഇ പി തർക്കം രൂക്ഷമായേക്കും, പോളിറ്റ് ബ്യുറോയ്ക്ക് മുന്നിലേക്ക് വരെ പ്രശ്‌നം എത്തും' എന്നും മറ്റും ഭാവനയിൽ കണ്ടെത്തി അത് വാർത്തയെന്ന രൂപത്തിൽ് പ്രചരിപ്പിക്കുന്നത് മാധ്യമ മര്യാദയുടെ ലംഘനമാണ്. തലമാറ്റി വച്ച് കൃത്രിമ ചിത്രം ഉണ്ടാക്കി പാർട്ടി നേതാക്കളുടെ കുടുംബത്തെ അപമാനിക്കാന് ശ്രമിച്ച അതേ ദുഷ്ടലാക്കാണ് ഈ വാർത്താ നിർമ്മിക്കും.
കമ്മ്യൂണിസ്റ്റ് വിരോധം മൂത്ത് അസംബന്ധങ്ങൾ വാർത്തയെന്ന പേരില് അവതരിപ്പിക്കരുത്. ഈ വ്യാജ വാർത്ത അടിയന്തിരമായി പിൻവലിച്ച് പൊതു സമൂഹത്തോട് മാപ്പ് പറയണം. ഇത്തരം ദുഷ്പ്രചരണങ്ങളെ ജനങ്ങള് പുച്ഛിച്ച് തള്ളും. ഇതിനെ നിയമപരമായി നേരിടുകയും ചെയ്യും - പ്രസ്താവനയിൽ പറഞ്ഞു.


ബിനീഷ് കോടിയേരിക്ക് പിന്നാലെ സ്വർണക്കടത്ത് കേസിൽ മകൻ ജയ്സന്റെ പേര് പുറത്ത് വന്നതിൽ ഗൂഢാലോചനയുണ്ടെന്നാണ് മന്ത്രി ഇപി ജയരാജൻ ഉന്നയിക്കുന്ന പരാതിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നത്. സ്വപ്നക്കൊപ്പം ജയ്സൻ നിൽക്കുന്ന ഫോട്ടോ പുറത്ത് വിട്ടത് ബിനീഷ് കോടിയേരിയാണെന്നാണ് ഇപിയും കുടുംബവും സംശയിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ സ്വർണക്കടത്ത് കേസ് ചർച്ചയാകുമ്പോൾ പരാതി ഇപി ജയരാജൻ ഉന്നയിക്കുമെന്നാണ് വിവരം. ഈ ഫോട്ടോ എൻഫോഴ്സ്മെന്റിന് കൈമാറിയതും ബിനീഷാകാമെന്നാണ് ഇപിയുടെ സംശയം. ഇതോടെ മറുനാടൻ മലയാളി പുറത്തു വിട്ട ആ ഫോട്ടോ ഒർജിനലാണെന്ന് സ്ഥിരീകരണവും വന്നിരുന്നു.

2018 ലാണ് സ്വപ്ന സുരേഷിന് മന്ത്രി ഇപി ജയരാജന്റെ മകൻ പാർട്ടി നടത്തിയത്. പാസ്പോർട്ട് സംബന്ധമായ പ്രശ്നം പരിഹരിച്ച് നൽകിയതിന്റെ പ്രത്യുപകാരമായിരുന്നു പാർട്ടി. ബിനീഷ് കോടിയേരി മുഖേനയാണ് ജയ്സൻ സ്വപ്നയെ പരിചയപ്പെട്ടത്. പാർട്ടി നടത്തണമെന്നാവശ്യപ്പെട്ടതും വേണ്ട ക്രമീകരണങ്ങളെല്ലാം ചെയ്തതും ബിനീഷ് തന്നെ. സ്വപ്നയും ബിനീഷും ജയ്സനുമടക്കം 7 പേർ മാത്രം പങ്കെടുത്ത പാർട്ടിക്കിടെ എടുത്ത മൊബൈൽ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ ഫോട്ടോയായി പുറത്ത് വന്നത്. ഇതിലാണ് ഇപിയും കുടുംബവും ദുരൂഹത കാണുന്നത്. ഇത് മനപ്പൂർവ്വം തന്നെ താറടിക്കാനാണെന്നാണ് ഇപിയുടെ വാദം.

ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ജയ്സന്റെ ഫോട്ടോ പുറത്ത് വരുന്നത്. 2018ന് ശേഷം സ്വപ്നയുമായി ജയ്സന് യാതൊരു ബന്ധവുമില്ലെന്നാണ് ഇപി ജയരാജന്റെ പറയുന്നത്. എന്നിട്ടും ഈ ചിത്രം പുറത്ത് വിട്ട് തന്നെയും കുടുംബത്തെയും ബിനീഷ് ആക്ഷേപിച്ചെന്നാണ് ഇപിയുടെ പരാതി. ഇതിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞായിരിക്കും ഇപി പാർട്ടിക്ക് പരാതി കൊടുക്കുക. തന്റെ നിലപാട് മുഖ്യമന്ത്രിയേയും ഇപി അറിയിച്ചിട്ടുണ്ട്. വലിയ ഗൂഢാലോചന പാർട്ടിക്കുള്ളിൽ നടന്നുവെന്ന് ഇപി കരുതുന്നതായും സൂചനയുണ്ട്. ഏഷ്യാനെറ്റ് ന്യൂസിൽ അജയഘോഷാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ബന്ധുനിയമന വിവാദത്തിൽ മന്ത്രിസ്ഥാനത്ത് നിന്ന് മാറേണ്ടി വന്ന സമയം മുതൽ ഇപി ജയരാജൻ കോടിയേരിക്കെതിരെതിരാണ്. പുതിയ പരാതി കൂടി വരുന്നതോടെ കോടിയേരി ഇപി തർക്കം രൂക്ഷമായേക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പോളിറ്റ് ബ്യൂറോക്ക് മുന്നിൽ വരെ പ്രശ്നം എത്തുകയും ചെയ്യും. ഓൺലൈൻ യോഗമൊഴിവാക്കി എല്ലാ അംഗങ്ങളെയും പങ്കെടുപ്പിച്ച് പാർട്ടി സംസ്ഥാന സമിതി ചേരാനിരിക്കെയാണ് പാർട്ടിയുടെ ഉന്നത തലത്തിൽ വലിയൊരു തർക്കം ഉടലെടുക്കുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇപിക്ക് അങ്ങനെ വിവാദത്തിൽ കൈകഴുകാനാകില്ലെന്നാണ് മറുവിഭാഗത്തിന്റെ വാദം.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിവാദത്തിലായ യുഎഎഫ്എക്സ് സൊല്യൂഷൻസുമായി വ്യവസായ മന്ത്രി ഇ.പി ജയരാജന് അടുത്ത ബന്ധമുണ്ടെന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. മന്ത്രിയുടെ മകൻ ചെയർമാനായ ആയുർവേദ റിസോർട്ടിൽ യുഎഎഫ്എക്സ് ഡയറക്ടർക്ക് ബിസിനസ് പങ്കാളിത്തമുണ്ടെന്ന് കോൺഗ്രസ് ചാനലയാ ജയ്ഹിന്ദ് ടിവിയാണ് നൽകിയത്. ബിനീഷ് കോടിയേരിക്കും യുഎഎഫ്എക്‌സ് സൊല്യൂഷൻസ് ഡയറക്ടർമാരുമായി അടുത്ത സൗഹൃദമുണ്ട്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ബാംഗ്ലൂരിലേക്ക് കടക്കാൻ യുഎഎഫ്എക്സ് സൊല്യൂഷൻസ് സൗകര്യമൊരുക്കിയതായും സംശയമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP