ഞാൻ എങ്ങനെയാണ് രക്ഷപ്പെട്ടത് ...? ഉമ്മൻ ചാണ്ടി എന്ന വലിയ മനുഷ്യൻ എങ്ങനെയാണ് പിന്നീട് എന്നെ രക്ഷപ്പെടുത്താൻ ശ്രമിച്ചത്..? ആ ബ്ലൂ ഫിലിം കാസറ്റ് എവിടെ..? എന്നെ അറസ്റ്റ് ചെയ്യാൻ വന്ന അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ജോർജിനോട് ഞാൻ എന്താണ് പറഞ്ഞത് ..? കേരളത്തിലെ ഏറ്റവും വലിയ ഭരണകൂട ഭീകരതയുടെയും ഗൂഢാലോചനയുടെയും യഥാർത്ഥ കഥകൾ ഞാനിവിടെ വെളിപ്പെടുത്തുകയാണ് ...; വീണ്ടും വിവാദ വെളിപ്പെടുത്തലുമായി ക്രൈം പത്രാധിപർ നന്ദകുമാർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി നിയമസഭാംഗമായി അമ്പതുകൊല്ലം പിന്നിടുന്നു. ഈ സമയത്ത് വിവാദ വെളിപ്പെടുത്തലുമായി ക്രൈംപത്രാധിപർ നന്ദകുമാർ രംഗത്ത് വരുന്നു. അവിശ്വസനീയമായ കാര്യങ്ങളാണ് നന്ദകുമാർ ആരോപണമായി ഉന്നയിക്കുന്നത്. ഇതിൽ ആരോപണ വിധേയരായവരെല്ലാം നിഷേധിക്കുന്ന അത്യന്തം ഗൗരവതരമായ ആരോപണങ്ങൾ. വരും ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലെ നീറുന്ന ചർച്ചയായി ഇത് മാറുമെന്നും ഉറപ്പാണ്. നന്ദകുമാറിന്റെ ഏറ്റവും പുതിയ ഫെയ്സ് ബുക്ക് പോസ്റ്റ് അതുകൊണ്ട് തന്നെ വിവാദങ്ങൾക്കും തുടക്കമിടുകയാണ്.
നന്ദകുമാറിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ചുവടെ
ഉമ്മൻ ചാണ്ടിയും ബ്ലൂഫിലിം നായികയും.... ഉമ്മൻ ചാണ്ടി ആദ്യം എന്നെ കൊല്ലാൻ കൂട്ട് നിന്നു ....പിന്നെ രക്ഷിക്കാനും...... 1970 സെപ്റ്റംബർ 17 ന് ആണ് പുതുപ്പള്ളി നിയമസഭ മണ്ഡലത്തിൽ നിന്നും ആദ്യമായി കുഞ്ഞൂഞ്ഞ് എന്ന നാട്ടുകാരുടെ പ്രിയങ്കരനായ ഉമ്മൻ ചാണ്ടി എംഎൽഎ. ആയി തെരഞ്ഞെടുക്കപ്പെട്ടത് .2020 സെപ്റ്റംബർ 17 ന് തുടർച്ചയായി, പുതുപ്പള്ളിയിൽ തന്നെ എംഎൽഎ. ആയി നിയമസഭാ സാമാജികനായി 50 വർഷം പിന്നിടുന്ന ഉമ്മൻ ചാണ്ടിയുമായി എനിക്കുണ്ടായ രസകരമായ അനുഭവങ്ങളാണ് ഞാൻ നിങ്ങളുമായി പങ്കുവയ്ക്കുന്നത് .
നായനാർ മന്ത്രിസഭയുടെ കാലം. 1999 ജൂൺ 30ന് മുഖ്യമന്ത്രി ഇ കെ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന P.ശശിയുടെ നിർദ്ദേശപ്രകാരം കോഴിക്കോട് പൊലീസ് കമ്മീഷണർ പത്മകുമാറിന്റെ നേതൃത്വത്തിൽ അർദ്ധരാത്രി കോഴിക്കോടുള്ള എന്റെ വീട്ടിൽ നിന്നും എന്നെ അറസ്റ് ചെയ്യുകയുണ്ടായി .. അറസ്റ്റ് ചെയ്ത ആ രാത്രിയിൽ തന്നെ എന്നെ തിരുവനതപുരത്തേക്ക് കൊണ്ട് പോയി. ഒരു രഹസ്യ കേന്ദ്രത്തിൽ കൊണ്ടു പോയി മർദ്ദിക്കാനും , ജയിലിൽ പാർട്ടി ഗുണ്ടകളെ കയറ്റി കൊല്ലാനുമായിരുന്നു അന്നത്തെ മുഖ്യമന്ത്രി E. K. നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി പദ്ധതിയിട്ടത്. അന്നത്തെ ആ അർദ്ധരാത്രിയിൽത്തന്നെ കോഴിക്കോട് ക്രൈം ഓഫീസിൽ സൂക്ഷിച്ചിരുന്ന ''------- എം എൽ എ യുടെ ബ്ലൂഫിലിം കാസറ്റ് '' ഉൾപ്പെടെ പല സുപ്രധാന രേഖകളും പൊലീസ് കടത്തിക്കൊണ്ട് പോവുകയുണ്ടായി. (ഇക്കാര്യം M.A.Baby കോടതിയിൽ സത്യം ആണെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു)
എന്താണ് ഇതിനു കാരണം,..? പൊലീസിനെ നിയന്ത്രിച്ചിരുന്ന പി ശശി പൂഴ്ത്തി വെച്ചിരുന്ന കോഴിക്കോട് ഐസ് ക്രീം പെൺവാണിഭക്കേസിൽ കുഞ്ഞാലിക്കുട്ടി മുഖ്യപ്രതിയാണെന്ന ഡിജിപി കല്ലട സുകുമാരൻ റിപ്പോർട്ട് ഉപയോഗിച്ച് കുഞ്ഞാലിക്കുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്തു ഒരു കോടി രൂപ തട്ടിയെടുത്തിരുന്നു . എന്നാൽ കല്ലട സുകുമാരൻ റിപ്പോർട്ട് ചോർത്തി എടുത്തു ക്രൈം പൂർണ്ണരൂപത്തിൽ പ്രസിദ്ധീകരിച്ചു. കൂടാതെ പി. ശശി ഒരു കോടി കൈക്കൂലി വാങ്ങി എന്നും പ്രസിദ്ധീകരിച്ചു. കുഞ്ഞാലിക്കുട്ടി ഐസ്ക്രീം പാർലർ കേസിലെ മുഖ്യ പ്രതിയാണെന്നും ഈ കേസിലെ പി. ശശിയുടെ ഇടപെടലുകളുടെ തെളിവുകളും അടക്കം അന്വേഷണ റിപ്പോർട്ട് 1999 ഫെബ്രുവരി ലക്കം ക്രൈമിൽ പ്രസിദ്ധികരിക്കുകയും ചെയ്തു. ഇതേ തുടർന്ന് മാനനഷ്ടത്തിന് നഷ്ടപരിഹാരമായി 50 ലക്ഷത്തിന്റെ വക്കീൽ നോട്ടീസ് നായനാരുമായി ചേർന്ന് പി ശശി എനിക്കെതിരെ അയച്ചു. എന്നാൽ അവരെ രണ്ടുപേരെയും വെല്ലുവിളിച്ചു കൊണ്ട്, മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മാഫിയ പ്രവർത്തനങ്ങൾ നടക്കുന്നതുൾപ്പെടെയുള്ള വാർത്തകൾ തെളിവുകൾ സഹിതം ഞാൻ വീണ്ടും ക്രൈംമിൽ പ്രസിദ്ധികരിക്കുകയുണ്ടായി. ഇതാണ് പി ശശിക്ക് എന്നോടുള്ള വിരോധത്തിന് കാരണം .
ഈ സമയത്ത് തന്നെയാണ് -------- എം എൽഎ യെ കുറിച്ച് ഒരു അന്വേഷണ റിപ്പോർട്ട് ഞാൻ ക്രൈംമിൽ പ്രസിദ്ധികരിക്കുന്നത്. ഒരു എൻജിനീയറിങ് സീറ്റിന് വേണ്ടി ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നും, ഉന്നത സ്വാധീനമുള്ള പ്രമുഖനുമായി അടുത്ത ബന്ധം പുലർത്തുന്ന ---------ന്റെ' ബ്ലൂ ഫിലിം കാസെറ്റ് പ്രചാരത്തിലുണ്ടെന്നും, അത് കേരള രാഷ്ട്രീയത്തെ ഞെട്ടിപ്പിക്കുന്നതാണെന്നുമുള്ള വാർത്തയായിരുന്നു ക്രൈം പുറത്തു വിട്ടത്. ഇതിൽ കുപിതയായ ------ ചെങ്ങന്നൂരിൽ വച്ച് ആ ലക്കം ക്രൈം കോപ്പികൾ ഗുണ്ടകളെ വിട്ട് പിടിച്ചെടുക്കുകയും, എന്റെ ലേഖകനെ കസ്റ്റഡിയിൽ എടുത്തു പൊലീസിനെ ഉപയോഗിച്ചു പീഡിപ്പിക്കുകയും ചെയ്തു. പ്രതിപക്ഷത്തെ ------ എംഎൽഎ., ഭരണപക്ഷത്തെ പൊലീസിനെ നിയന്ത്രിച്ചിരുന്ന പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെ സ്വാധീനിച്ച് , എന്നെ അറസ്റ് ചെയ്യാനും കൊല്ലാനുമുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു.
അത് ഇങ്ങനെയായിരുന്നു, ഒരു അഡ്വക്കേറ്റിനെക്കൊണ്ട് പി ശശി , ഞാൻ -------നെ ബ്ലാക്ക് മെയിൽ ചെയ്തു എന്ന കള്ള പരാതി ഉണ്ടാക്കുകയും ആ പരാതിയുമായി കോൺഗ്രസ്സിലെ നാല് ഗ്രൂപ്പുകളുടെ പ്രതിനിധികളായ ഉമ്മൻ ചാണ്ടി, ആര്യാടൻ മുഹമ്മദ്, പി.പി. തങ്കച്ചൻ, കാർത്തികേയൻ എന്നിവരെയും കൂട്ടി മുഖ്യമന്ത്രി നായനാർക്ക് പരാതി കൊടുക്കയും ചെയ്യും. പ്രതിപക്ഷനേതാവ് എ കെ ആന്റണിയുടെ നിർദ്ദേശപ്രകാരം ആവണം ഈ നാല് എംഎൽഎമാർ --------ന്റെ കൂടെ വന്നു പരാതി കൊടുക്കേണ്ടത് എന്നും അവർ തീരുമാനിച്ചു. അങ്ങനെ ചെയ്താൽ പ്രതിപക്ഷത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈം ചീഫ് എഡിറ്ററെ അറസ്റ്റ് ചെയ്തു എന്ന് സ്ഥാപിക്കുകയും എന്നെ അപായപ്പെടുത്തുമ്പോൾ കുറ്റം മുഴുവൻ പ്രതിപക്ഷത്തിന്റെ തലയിൽ പോകുകയും ചെയ്യും. ഇതായിരുന്നു പി ശശിയുടെ പദ്ധതി..
അത് പ്രകാരം --------- പ്രവർത്തിക്കുക തന്നെ ചെയ്തു .പൊട്ടി കരഞ്ഞു എ കെ ആന്റണിയുടെ കാൽക്കൽ വീണു. മനസ്സലിഞ്ഞ എ കെ ആന്റണിയുടെ നിർദ്ദേശപ്രകാരം ഉമ്മൻ ചാണ്ടിയും ആര്യാടൻ മുഹമ്മദും പിപി തങ്കച്ചനും കാർത്തികേയനും -------ന്റെ കൂടെപോയി . മുഖ്യമന്ത്രി ഇ കെ നായനാർക്ക് 1999 ജൂൺ 28ന് ഉച്ചയ്ക്ക് പരാതി നൽകുകയും അപ്പോൾ തന്നെ അവിടെയുണ്ടായിരുന്ന പി ശശി അത് ഏറ്റുവാങ്ങുകയും ചെയ്തു. പി ശശിയുടെ നിർദ്ദേശപ്രകാരം പരാതി കൊടുക്കുമ്പോൾ ------- പൊട്ടിക്കരയണം എന്ന് പ്രത്യേകം നിർദേശിച്ചിരുന്നു.
മുൻ മുഖ്യമന്ത്രി ഭീഷ്മാചാര്യർ ആയിരുന്ന k കരുണാകരന്റെ നിർദ്ദേശപ്രകാരം ഡൽഹിയിലെ പഞ്ചനക്ഷത്രഹോട്ടലിൽ വെച്ച് നേരത്തെ പ്ലാൻ ചെയ്ത പോലെ മുസ്ലിം ലീഗ് പ്രമുഖ നേതാവിനെ വലയിൽ വീഴ്ത്തി ബ്ലൂ ഫിലിമിൽ ദേഹം വിയർത്തൊലിച്ച് അഭിനയിച്ച -------ന് ഒന്ന് പൊട്ടിക്കരയാൻ ആണോ അഭിനയ സാമർത്ഥ്യത്തിനു കുറവ്...? ആ പൊട്ടിക്കരച്ചിൽ കണ്ടു ഇ കെ നായനാരും ഉമ്മൻ ചാണ്ടിയും ആര്യാടൻ മുഹമ്മദും കാർത്തികേയനും പിപി തങ്കച്ചനും തങ്ങൾക്ക് -------നോടുള്ള വിരോധം എല്ലാം മറന്നു അറിയാതെ കരഞ്ഞുപോയി ... ഇ കെ നായനാർ ഉടനെ 'ഓനേ പിടിച്ച് ജയിലിലടക്കാൻ ' പൊലീസ് കൈകാര്യം ചെയ്തിരുന്ന ശശിയോട് ഉത്തരവിട്ടു . 'വൈദ്യൻ കൽപ്പിച്ചതും രോഗി ഇച്ഛിച്ചതും പാല് ' എന്ന പഴഞ്ചൊല്ല് പോലെ പി.ശശിയും ------- ഉള്ളാലെ നായനാരുടെ ഉത്തരവ് കേട്ട് പൊട്ടിച്ചിരിച്ചു .. തങ്ങൾ വിരിച്ച വലയിൽ കേരള രാഷ്ട്രീയത്തിലെ അധികായന്മാരായ ഉമ്മൻ ചാണ്ടിയും എ കെ ആന്റണിയും പിപി തങ്കച്ചനും കാർത്തികേയനും ആര്യാടൻ മുഹമ്മദുമാണ് വീണു കിടക്കുന്നത് എന്ന് ശശിയും -------ും അഹങ്കരിച്ചു. പിന്നെന്തു വേണം എന്നെ അറസ്റ്റ് ചെയ്യാനും ക്രൂരമായി മർദ്ദിക്കാനും ജയിലിൽവച്ച് ഗുണ്ടകളെ കൊണ്ട് അപായപ്പെടുത്താനും....? എല്ലാത്തിനും ഉത്തരവാദി എ കെ ആന്റണിയും ഉമ്മൻ ചാണ്ടിയും ആര്യാടൻ മുഹമ്മദും കാർത്തികേയനും പിന്നെ പിപി തങ്കച്ചനും...?
അതെ കേരളം കണ്ട ഏറ്റവും വലിയ ഭരണകൂട ഭീകരതയിൽ ഉമ്മൻ ചാണ്ടിയും പങ്കാളിയായി തീർന്നു. 1999 ജൂൺ 30ന് അർദ്ധ രാത്രി എന്നെ കോഴിക്കോട് വീട്ടിൽനിന്നും പി.ശശിയുടെ നിർദ്ദേശപ്രകാരം ഇപ്പോഴത്തെ കോഴിക്കോട് പൊലീസ് കമ്മീഷണറും അന്നത്തെ കോഴിക്കോട് അസിസ്റ്റന്റ് പൊലീസ് കമ്മീഷണറും ആയിരുന്ന എവി ജോർജ് അറസ്റ്റ് ചെയ്തു . അന്നത്തെ പൊലീസ് കമ്മീഷണർ പത്മകുമാർ അതിന് നേതൃത്വം നൽകി. അന്ന് രാത്രി തന്നെ ക്രൈമിന്റെ ഓഫീസിൽ അതിക്രമിച്ച് കയറി ------- എംഎൽഎ യുടെ ബ്ലൂ ഫിലിം കാസറ്റും, പി.ശശിയുടെ ഞെട്ടിക്കുന്ന പെൺവേട്ടകളുടെയും കൊലപാതകങ്ങളുടെയും കൈക്കൂലി യുടെയും സംഭവ പരമ്പരകളുടെ രേഖകളും എം എ ബേബിയുടെ സ്വരലയ അഴിമതി രേഖകളും അടക്കം പൊലീസ് കടത്തിക്കൊണ്ടുപോയി. 2002 ജൂൺ 28ന് അന്ന് മുഖ്യമന്ത്രി എ കെ ആന്റണി നിയമസഭയിൽ പറഞ്ഞത് ഇപ്രകാരമാണ് 'അടിയന്തരാവസ്ഥയ്ക്കുശേഷം കേരളത്തിൽ നടന്ന ഭരണകൂട ഭീകരതയുടെ ഏറ്റവും വലിയ തെളിവാണ് ഭാര്യയുടെയും കുഞ്ഞിന്റെയും കൂടെ ഉറങ്ങി കിടക്കുകയായിരുന്ന ക്രൈം ചീഫ് എഡിറ്റർ ടിപി നന്ദകുമാറിനെ നിയമവിരുദ്ധമായി അർദ്ധരാത്രി ഇരുട്ടിന്റെ മറവിൽ അറസ്റ്റ് ചെയ്തതും ജയിലിലടച്ചതും അർദ്ധരാത്രി ഓഫീസ് സീൽ ചെയ്തതും ' അതേ സുഹൃത്തുക്കളെ കേരളം കണ്ട ഏറ്റവും വലിയ ഭരണകൂട ഭീകരതയിൽ എന്നെ കൊല്ലാൻ വേണ്ടി ഉമ്മൻ ചാണ്ടിയും കൂട്ടുനിന്നു .
പിന്നെ ഞാൻ എങ്ങനെയാണ് രക്ഷപ്പെട്ടത് ...? ഉമ്മൻ ചാണ്ടി എന്ന വലിയ മനുഷ്യൻ എങ്ങനെയാണ് പിന്നീട് എന്നെ രക്ഷപ്പെടുത്താൻ ശ്രമിച്ചത്..? ------ന്റെ ആ ബ്ലൂ ഫിലിം കാസറ്റ് എവിടെ..? എന്നെ അറസ്റ്റ് ചെയ്യാൻ വന്ന അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ A V ജോർജിനോട് ഞാൻ എന്താണ് പറഞ്ഞത് ..?എന്നെ പുറത്തിട്ടു അപായപ്പെടുത്താൻ ഉള്ള ശ്രമത്തിൽനിന്ന് AV ജോർജ് എങ്ങനെയാണ് എന്നെ രക്ഷപ്പെടുത്തിയത്? ഈ കാര്യം മലയാളികളായ എല്ലാവരും അറിയണം... കേരളത്തിലെ ഏറ്റവും വലിയ ഭരണകൂട ഭീകരതയുടെയും ഗൂഢാലോചനയുടെയും യഥാർത്ഥ കഥകൾ ഞാനിവിടെ വെളിപ്പെടുത്തുകയാണ് ...
തുടരും.....
ടി പി നന്ദകുമാർ , ചീഫ് എഡിറ്റർ CRIME,
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്