താനുമൊരു വൃക്ക രോഗിയാണെന്ന് തിരിച്ചറിയുന്നത് വൃക്ക രോഗികൾക്ക് വേണ്ടി പ്രവർത്തിക്കുന്നതിടെ; കോഴിക്കോട്ടും കോയമ്പത്തൂരും ചികിത്സയുമായി കുറേക്കാലം; മഞ്ചേരിയിലുള്ള ഒരു പാരമ്പര്യ വൈദ്യരുടെ കഷായവും മരുന്നും പഥ്യയുമായി ഒന്നരവർഷം; കാര്യമായ ഒരു പുരോഗതിയും ഇല്ലാതെ വന്നപ്പോൾ വീണ്ടും ആശുപത്രിയിലേക്ക്; ഒടുവിൽ ഭാര്യയിൽ നിന്ന് വൃക്ക സ്വീകരിച്ച് പുതുജീവിതത്തിലേക്ക്; ചേമഞ്ചേരി സ്വദേശി കെ കെ ഫാറൂഖ് ജീവിതം പറയുന്നു
കെ വി നിരഞ്ജൻ
കോഴിക്കോട്: വൃക്ക രോഗികൾക്ക് വേണ്ടി പ്രവർത്തിക്കുന്നതിനിടയിലാണ് താനുമൊരു വൃക്ക രോഗിയാണെന്ന് ചേമഞ്ചേരി സ്വദേശിയും വ്യാപാരിയുമായ കെ കെ ഫാറൂഖ് തിരിച്ചറിയുന്നത്. എന്നാൽ തളരാതെ തന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയി. ഒടുവിൽ ഭാര്യയിൽ നിന്ന് വൃക്ക സ്വീകരിച്ച് പുതുജീവിതത്തിലേക്ക്. തന്റെ ജീവിത കഥ ഫാറൂഖ് പറയുമ്പോൾ അത് പലർക്കും ആശ്വാസവും പ്രചോദനവുമാകുകയാണ്. 2017 തിരുവോണനാളിൽ ഷോപ്പിലെ തിരക്കുകളെല്ലാം കഴിഞ്ഞ് രാത്രി വീട്ടിലെത്തിയപ്പോഴാണ് കാലിൽ നല്ല വേദനയും നീർക്കെട്ടും തിരിച്ചറിയുന്നത്. യൂറിക്ക് ആസിഡിന്റെ അസഹനീയമായ വേദന സ്ഥിരമായുള്ളതിനാൽ വേദന സംഹാരി കഴിച്ച് ഉറങ്ങാൻ കിടന്നു. രാവിലെയായപ്പോൾ ശരീരം അനക്കാൻ കഴിയാത്ത വിധത്തിലുള്ള വേദന. തുടർന്നാണ് പൂക്കാടുള്ള ഡോക്ടറെ കാണുന്നത്. ഡോക്ടർ വിശദമായ ചെക്കപ്പിന് എഴുതി. കോഴിക്കോട്ടെ ഒരു ലാബിൽ യു എസ് ജി എടുത്തപ്പോൾ റിസൾട്ട് കണ്ട് താൻ നിശബ്ദനായിപ്പോയെന്ന് ഫാറൂഖ് പറയുന്നു. ജന്മനാ ഒരു വൃക്കമാത്രമായിരുന്നു തനിക്കുള്ളതെന്ന് അന്നാണ് മനസ്സിലാക്കുന്നത്. അവിടുന്ന് കിട്ടിയ റിസൾട്ട് നോക്കിയപ്പോൾ ക്രിയാറ്റിൻ ലെവൽ 7.4 ആയിരിക്കുന്നു.
ഒരു നെഫ്രോളജിസ്റ്റിനെ അടിയന്തിരമായി കാണണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. തിരിച്ചു വീട്ടിലെത്തിയപ്പോൾ മനസ്സ് ആകെ അസ്വസ്ഥമായിരുന്നെന്ന് ഫാറൂഖ് വ്യക്തമാക്കുന്നു. 2016 മുതൽ വൃക്ക രോഗികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന തണൽ വടകരയിൽ വളണ്ടിയറായി പ്രവർത്തിക്കുന്നുണ്ട് ഫാറൂഖ്. നാട്ടിൽ പാവപ്പെട്ട വൃക്ക രോഗികൾക്കായി ഒരു ഡയാലിസിസ് സെന്റർ രൂപീകരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു അക്കാലത്ത്. തണൽ ചേമഞ്ചേരി എന്ന കൂട്ടായ്മ രൂപീകരിച്ച് അതിന്റെ ട്രഷററായും പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഈ സമയത്താണ് താനൊരു വൃക്ക രോഗിയാണെന്ന് അദ്ദേഹം മനസ്സിലാക്കുന്നത്.
വീട്ടിലെത്തി ആദ്യം ഭാര്യയോട് കാര്യം പറഞ്ഞു. വൃക്കക്ക് ചെറിയ തകരാറുണ്ട് നാളെ ഒരു നെഫ്രോളജിസ്റ്റിനെ കാണിക്കണം. അസാമാന്യ ധൈര്യത്തോടെയായിരുന്നു അവളുടെ പ്രതികരണം. അത് എനിക്ക് തന്ന ആശ്വാസം ചെറുതായിരുന്നില്ല. വീട്ടിൽ അറിയുമ്പോൾ അവരുടെ ടെൻഷൻ കാണുമ്പോൾ ഞാനും പിടി വിട്ടു പോകുമോ എന്ന എന്റെ ഭയം അസ്ഥാനത്തായി. ഉറക്കം കിട്ടാത്ത അന്ന് രാത്രി മുഴുവൻ അവൾ വൃക്കരോഗത്തിന്റെ നൂതനചികിത്സാരീതികളെപ്പറ്റി പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു കൊണ്ടേയിരുന്നു.
രോഗത്തിനൊപ്പമുള്ള തന്റെ യാത്രയെപ്പറ്റി ഫാറൂഖ് ഫേസ് ബുക്കിൽ കുറിച്ചിട്ടുണ്ട്. സുഹൃത്ത് അനസ് മുബാറക്കിനെയും ജ്യേഷ്ഠ സഹോദരനായ മാടഞ്ചേരി സത്യനാഥനെയും വിളിച്ചു കാര്യം പറഞ്ഞു. ഇരുവരും ചേർന്ന് അന്ന് വിദേശത്തായിരുന്ന തണൽ ചെയർമാൻ ഡോക്ടർ ഇദ്രീസുമായി സംസാരിച്ചു. റിസൾട്ടുകളെല്ലാം അദ്ദേഹത്തിന് അയച്ചു കൊടുത്തു. അദ്ദേഹം കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിൽ പോയി സീനിയർ നെഫ്രോളജിസ്റ്റ് ഡോക്ടർ ബെനിൽ ഹഫീഖ് സാറിനെ കാണാൻ പറഞ്ഞു.
ഉടനെ ഇഖ്റയിലെത്തി ഡോക്ടർ കുറച്ച് കൂടി ബ്ലഡ് ടെസ്റ്റുകൾ നടത്തി. രണ്ടാഴ്ചക്ക് ശേഷം വീണ്ടും രക്തം ടെസ്റ്റ് ചെയ്തപ്പോൾ ക്രിയാറ്റിൻ ലെവൽ 9.4 ൽ എത്തിയിരുന്നു. തുടർന്ന് കോയമ്പത്തൂർ കിഡ്നി ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ ഡോക്ടർ രാമലിംഗത്തെ പോയി കണ്ടു. അദ്ദേഹം കുറച്ചു നിർദ്ദേശങ്ങൾ തന്ന ശേഷം കോഴിക്കോട്ട് തന്നെ കാണിച്ചാൽ മതിയെന്ന് പറഞ്ഞു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളെജ് നെഫ്രോളജി വിഭാഗം മേധാവി ഡോക്ടർ ശ്രീലത മാഡത്തെ പോയി കണ്ടു. ഡോക്ടർ മരുന്ന് കുറിച്ച് തന്ന് മൂന്ന് മാസം കഴിഞ്ഞ് കാണിക്കാൻ പറഞ്ഞു.
അതിനിടെ തണൽ ചേമഞ്ചേരി ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ആഘോഷപൂർവ്വം നടത്തപ്പെട്ടു. കൃത്യമായ മരുന്നും ഭക്ഷണ ശീലവുമായി രോഗത്തോട് പൊരുത്തപ്പെട്ട് കച്ചവടവും മറ്റു രാഷ്ട്രീയ സേവന മേഖലകളിൽ പഴയ പോലെ സജീവമാകാൻ ഞാനും ശ്രദ്ധിച്ചു. മൂന്ന് മാസത്തിനു ശേഷം ക്രിയാറ്റിൻ അളവ് കുറഞ്ഞ് 6.7 എന്ന സ്ഥിതിയിലേക്ക് വന്നു അത് എല്ലാവർക്കും പ്രതീക്ഷ നൽകി. പതിയെ ഒരു രോഗി എന്നത് ഞാനും മറന്ന് തുടങ്ങി
ഒരോ മൂന്ന് മാസം കൂടുമ്പോഴും ക്രിയാറ്റിൻ കുറഞ്ഞ് 4.8 വരെ എത്തി. എന്നാൽ പിന്നീട് എല്ലാം താളം തെറ്റി. വൃക്ക മാറ്റിവെക്കൽ അല്ലാതെ പോംവഴികളില്ലെന്ന് ഡോക്ടർ തീർത്തു പറഞ്ഞു. പിറ്റേന്ന് വീട്ടിൽ വന്ന സുഹൃത്ത് മാടഞ്ചേരി എനിക്ക് വൃക്ക നൽകാൻ തയ്യാറാണെന്ന് പറഞ്ഞപ്പോൾ ആ സ്നേഹത്തിനു മുൻപിൽ എന്നോട് വാവിട്ടു കരഞ്ഞു പോയി. പക്ഷേ എന്റെ ഭാര്യ ഒരു ഉറച്ച തീരുമാനമെടുത്തിരുന്നു അവളുടെ വൃക്കയായിരിക്കണം എനിക്ക് വെക്കേണ്ടത് എന്ന്. നിശബ്ദമായി വീട്ടിലിരുന്ന കുറച്ച് ദിവസങ്ങൾക്ക് ശേഷം അത് വരെ പലരും പറഞ്ഞ ആയൂർവേദത്തിൽ ഒരു പരീക്ഷണം നടത്താൻ ഞാനും തീരുമാനമെടുത്തു.
അങ്ങനെ മഞ്ചേരിയിലുള്ള ഒരു പാരമ്പര്യ വൈദ്യരെ കണ്ടു കഷായവും മരുന്നും പഥ്യയുമായി ഒരു വർഷം കടന്നു പോയി. നോൺ വെജ് ഉൾപ്പെടെ പല ഭക്ഷണങ്ങളും ഉപേക്ഷിക്കേണ്ടി വന്നു അങ്ങനെ ഒരു വർഷം കൊണ്ട് 75 കിലോ ഭാരമുണ്ടായിരുന്ന ഞാൻ 58 കിലോ വരെയായി. കാണുന്ന വരുടെ സങ്കടം കലർന്ന നോട്ടവും ശരീരത്തിലെ ക്ഷീണവും കാരണം എല്ലാ മേഖലയിൽ നിന്നും ഞാൻ ഉൾവലിയാൻ തുടങ്ങി. ഏതാണ്ട് ഒന്നര വർഷം ചികിത്സിച്ചിട്ടും കാര്യമായ ഒരു പുരോഗതിയും കിട്ടാതായപ്പോൾ എല്ലാ ചികിത്സയും നിർത്തി ഞാൻ സാധാരണ പോലെ ജീവിക്കുവാൻ തുടങ്ങി. ആറു മാസം ഇങ്ങനെ പോയപ്പോൾ ക്രിയാറ്റിൻ12 ഉം Hb 8 ഉം എന്ന അവസ്ഥയിൽ എത്തി. ക്ഷീണം കാരണം ഷോപ്പിൽ പോകുന്നത് പോലും കുറഞ്ഞു
അങ്ങനെ 2019 ഡിസംബർ 22 ന് ഒരു ചെറിയ ചെവിവേദന വന്നു രണ്ട് മൂന്ന് ദിവസം കൊണ്ട് വേദന കൂടി പിടിച്ചു നിൽക്കാൻ കഴിയാത്ത സ്ഥിതിയായി. ഡോക്ടർ ക്രിപ്രാൽ സാറിനെ കാണിച്ചു ക്രിപാൽ സാർ ചെവിയുടെ പ്രശ്നം കോഴിക്കോട്ടെ മനോജ് ഇ എൻടിയിലെ ഡോക്ടർ മനോജ് സാറിനെ കാണിക്കാൻ ആവശ്യപ്പെടുകയും അപ്പോൾ തന്നെ മനോജ് സാറിനെ വിളിച്ച് കൺസൾട്ടേഷനു വേണ്ട സൗകര്യങ്ങൾ ഏർപ്പാടാക്കിത്തരികയും ചെയ്തു. മനോജ് സാറിനെകാണിച്ചപ്പോൾ വലത് ചെവിയുടെ കേൾവി ശക്തി എഴുപത് ശതമാനം നഷ്ടപ്പെട്ടിരിക്കുന്നു എന്നും ഉടനെ നാല് ദിവസത്തെ ഇഞ്ചക്ഷൻ കോഴ്സ് എടുക്കണമെന്നും പറഞ്ഞു.
ഞാൻ ഡോക്ടറോട് കിഡ്നിയുടെ സ്ഥിതിയും ക്രിയാറ്റിൻ അളവും പറഞ്ഞു. ഉടനെ ഡോക്ടർക്ക് എന്റെ നെഫ്രോളജിസ്റ്റുമായി ഫോണിൽ വിളിക്കണമെന്നും ചർച്ച ചെയ്യണമെന്നും പറഞ്ഞു. രണ്ട് വർഷത്തോളമായി ഒരു നെഫ്രോളജിസ്റ്റിനെയും കാണാത്ത ഞാൻ ആരുടെ നമ്പർ നൽകും? വീണ്ടും ഹോസിപിറ്റലിൽ പോയി ചികിത്സ ആരംഭിച്ചു. പിന്നീട് ക്ഷീണം കൂടിക്കൂടി വന്നു. നെഞ്ചു വേദനയും എരിച്ചിലും ശക്തമായി. വീണ്ടും ഇഖ്റ ഹോസ്പിറ്റലിൽ എത്തി.
പിറ്റേന്ന് രാവിലെ നെഞ്ചിൽ കത്രീറ്റർ ഘടിപ്പിച്ച് ഡയാലിസിസ് ആരംഭിച്ചു. തുടർന്ന് ചേമഞ്ചേരി തണലിൽ വെച്ച് ഡയാലിസിസ് അതുവരെ അവിടെയുള്ള വൃക്കരോഗികളുടെ ക്ഷേമം അന്വേഷിച്ച് അവർക്ക് വേണ്ടി ഓടിയ ഞാൻ അവരോടൊപ്പം ഡയാലിസിസ് തുടർന്നു. ചേമഞ്ചേരി തണലിലെ സ്റ്റാഫ് ജിജോ ഉൾപ്പെടെയുള്ളവരുടെ സ്നേഹപൂർവ്വമായ പരിചരണത്താൽ എന്റെ ആരോഗ്യനില വളരെ നന്നായി മുന്നോട്ട് പോയി. ശരീരത്തിന്റെ പഴയ ഉന്മേഷം മെല്ലെ മെല്ലെ തിരിച്ചു വന്നു. ശരീരഭാരം വീണ്ടും 72 കിലോയിലെത്തി. എല്ലാം പഴയപടിയായി. ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് ഒരു ജീവിതചര്യ പോലെ തുടർന്നു പോന്നു. വീണ്ടും വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയയെപ്പറ്റി ചിന്തിച്ചു തുടങ്ങുമ്പോഴാണ് കോവിഡ് മഹാമാരി പിടിമുറുക്കിയത്. സാമ്പത്തിക പ്രയാസവും രൂക്ഷമായി. ലോണുകളുടെ തിരിച്ചടവുകളും മുടങ്ങി. കയ്യിൽ ചികിത്സക്കായി ആകെയുള്ളത് സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിന്റെ ഒരു പോളിസി മാത്രം അതാണെങ്കിൽ ശസ്ത്രക്രിയാ ചെലവ്ക്ക് മതിയാവുകയുമില്ല.
തുടർന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ജീവനക്കാരായ സുഹൃത്ത് അരുൺ മണമ്മലുമായി സംസാരിച്ചു. തുടർന്ന് മിംസ് സി ഇ ഒ ഫർഹാൻ സാറിനെ പോയി കണ്ടു. ഇതിനിടയിൽ എനിക്ക് വൃക്ക തരാൻ തയ്യാറായി എന്റെ മാതാവും ഭാര്യയുടെ മാതാവും മുന്നോട്ട് വന്നു. പക്ഷേ പരിശോധനകളിൽ രണ്ടും എനിക്ക് അനുയോജ്യമാകുമായിരുന്നില്ല. എനിക്ക് വേണ്ടി ഒരു പാട് സുഹൃത്തുക്കൾ കൂടെ നിന്നു. കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ ചെയർമാൻ ശിഹാബുദ്ദീൻ, മാടഞ്ചേരി സത്യനാഥൻ, അനസ് മുബാറക്, ടി ടി ബഷീർ, വിജയൻ കണ്ണഞ്ചേരി, ദാവൂദ് ശോഭിക, അൻസാർ കൊല്ലം, മുസ്തഫ ഒലീവ് ഇങ്ങനെ ഒരുപാടു പേർ.
ഓഗസ്റ്റ് 15 ന് ഞാനും ഭാര്യയും മിംസിൽ അഡ്മിറ്റായി. ഓഗസ്റ്റ് 18ന് സർജറി മിംസ് ട്രാൻസ് പ്ലാന്റ് വിംഗിലെ എല്ലാ ഡോക്ടർമാരും റൂമിലെത്തി വിവരങ്ങൾ ചോദിക്കുന്നു. ടെൻഷൻ അടിക്കാതിരിക്കാൻ ഉപദേശിക്കുന്നു. 18 ന് രണ്ട് മണിക്ക് തിയേറ്ററിൽ കയറ്റിയ എന്നെ വൈകുന്നേരം ഏഴ് മണിക്ക് ട്രാൻസ് പ്ലാന്റ് ഐ സി യു വിലേക്ക് മാറ്റി. പൂർണ്ണമായും ബോധാവസ്ഥയിലേക്ക് മാറുമ്പോൾ രാത്രി ഒരു മണിയായിരുന്നു. ഡോക്ടർമാരുടെയും നഴ്സുമാരുടെയും സ്നേഹ പരിചരണങ്ങളാൽ ഞാൻ പതിയെ ജീവിതത്തിലേക്ക് തിരിച്ചു വന്നു. എട്ടാം നാൾ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി. ഡോക്ടർമാരായ ഫിറോസ് അസീസ്, സജിത്ത് നാരായണൻ, രവി കുമാർ, ഡോ. ഇസ്മയിൽ, അഭയ് ആനന്ദ്, സുർദാസ്, ആശുപത്രി സി ഇ ഒ ഫർഹാൻ, ആൻഫി മിജോ, അരുൺ മണൽ എന്നിവർക്കെല്ലാം നന്ദി പറഞ്ഞുകൊണ്ടാണ് കെ കെ ഫാറൂഖ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്