കോവിഡ് പരക്കവേ മാർച്ചിൽ ലഭിച്ചത് മുഴുവൻ ശമ്പളം; ഏപ്രിലിൽ ചില ജീവനക്കാർക്ക് മാത്രം പകുതി ശമ്പളം; മെയ് മുതൽ ആവശ്യപ്പെട്ടത് ലീവിൽ പോകാൻ; ആറു മാസം കഴിയുന്ന വേളയിൽ പറയുന്നത് വരുന്ന ഏപ്രിൽ വരെ ലീവിനും അല്ലെങ്കിൽ രാജി വയ്ക്കാനും; ശമ്പളവും ബത്തയും ലഭിക്കാതെ ആത്മഹത്യാ മുനമ്പിൽ തുടരുന്നത് ബാലൻസ് ഷീറ്റിൽ എക്കാലവും ലാഭം മാത്രം രേഖപ്പെടുത്തിയ റിയാ ടൂർസ് ആൻഡ് ട്രാവൽസിലെ ജീവനക്കാർ; പ്രതിസന്ധി വ്യക്തമാക്കുന്നത് ടൂറിസം മേഖലയിലെ അനിശ്ചിതത്വം
എം മനോജ് കുമാർ
തിരുവനന്തപുരം: കോവിഡ് തീർത്ത പ്രതിസന്ധിയുടെ ആഴത്തിൽ നിന്ന് മുക്തമാകാതെ ട്രാവൽ ആൻഡ് ടൂറിസം മേഖല തുടരുമ്പോൾ ജീവനക്കാർ പലരും ആത്മഹത്യയുടെ വക്കിൽ. കഴിഞ്ഞ മാർച്ചിനു ശേഷം ഈ മേഖലയിലെ ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ടില്ല. ഇന്ത്യയൊട്ടാകെ ദശലക്ഷക്കണക്കിന് പേരാണ് കോവിഡ് കാരണമുള്ള പ്രതിസന്ധിയിൽ നിന്നും തലയൂരാനാകാതെ വിഷമവൃത്തത്തിൽ കഴിയുന്നത്. പ്രതിസന്ധി ഏറെ പ്രതികൂലമായി ബാധിച്ചത് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളെയാണ്.
ടൂറിസം മേഖലയിൽ നേരിട്ടും അല്ലാതെയുമായി അഞ്ചു കോടി തൊഴിലവസരങ്ങൾ ഇല്ലാതായത്. ജീവനക്കാർക്ക് കഴിഞ്ഞ മാർച്ചിനു ശേഷം ശമ്പളവും ലഭ്യമായില്ല. രാജ്യമാകെ അഞ്ച് ലക്ഷം കോടിയലധികം രൂപയുടെ നഷ്ടമുണ്ടായി എന്നാണ് ഏകദേശ കണക്ക്. ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ ജീവനക്കാർ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ് റിയാ ടൂർസ് ആൻഡ് ജീവനക്കാർ കോഴിക്കോട് ലേബർ ഓഫീസർക്ക് നല്കിയ പരാതി.
ഇന്ത്യയ്ക്ക് അകത്തും പുറത്തും എഴുപതിൽപരം ബ്രാഞ്ചുകൾ ഉള്ള 2500 ഓളം ജീവനക്കാരുള്ള ടൂറിസം മേഖലയിലെ വമ്പൻ സ്രാവുകളിൽ ഒന്നായ റിയാ ടൂർസ് ആൻഡ് ട്രാവൽസിന്റെ കോഴിക്കോട് റീജനൽ ഓഫീസിൽ ജോലി ചെയ്യുന്ന ജീവനക്കാരാണ് ലേബർ ഓഫീസർക്ക് പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ആറു മാസമായി തങ്ങൾക്ക് സ്ഥാപനത്തിൽ നിന്നും ശമ്പളം പോയിട്ട് ബത്തപോലും ലഭിക്കുന്നില്ലെന്നാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ ജൂലായിൽ തന്നെ പരാതി നൽകിയെങ്കിലും പരാതിയിൽ നടപടികൾ വന്നിട്ടില്ല എന്നാണ് അറിയുന്നത്. മൂന്നു പതിറ്റാണ്ടായി ബാലൻസ് ഷീറ്റിൽ ലാഭം മാത്രം രേഖപ്പെടുത്തിയ കമ്പനിയിലെ ജീവനക്കാരാണ് നിത്യവൃത്തിക്ക് പോലും വഴി കാണാനാവാതെ വിഷമിക്കുന്നത്.
ഇരുപത് വർഷത്തോളമായി റിയയിൽ ജോലിയിൽ തുടരുന്നവരാണ് ഞങ്ങളിൽ പലരും.കോവിഡ് പ്രതിസന്ധി തുടരുമ്പോൾ നിരുത്തരവാദപരമായാണ് സ്ഥിരം ജീവനക്കാരായ ഞങ്ങളോട് പെരുമാറുന്നത്. മാർച്ചിൽ മാത്രമാണ് ശമ്പളം ലഭിച്ചത്. ഏപ്രിൽ മാസം ചില ജീവനക്കാർക്ക് പകുതി ശമ്പളം ലഭിച്ചു. കുറച്ച് ജീവനക്കാരോട് മെയ് മാസം മുതൽ കമ്പനി ലീവിൽ പോകാൻ നിർദ്ദേശിച്ചു. ലീവിൽ പോകാൻ നിർദ്ദേശിച്ചവരിൽ ആർക്കും കമ്പനി ബത്തപോലും നൽകിയില്ല. വർഷങ്ങളായി ഇവിടെ
ജോലി ചെയ്യുന്ന ജീവനക്കാർക്ക് വേറെ ഒരു മാർഗവും നിലവിലില്ല. ജീവിതം വഴിമുട്ടിയിരിക്കുകയാണ്. കമ്പനി രേഖാമൂലം ഒരു നിർദ്ദേശവും ഞങ്ങൾക്ക് തന്നിട്ടില്ല. കമ്പനി അധികൃതരുമായി സംസാരിച്ചപ്പോൾ നിരുത്തരവാദപരമായ സമീപനമാണ് തുടരുന്നത്. കമ്പനി അധികൃതരുമായി സംസാരിച്ച് ഒരു പരിഹാരം സൃഷ്ടിക്കണം എന്നാണ് പരാതിയിൽ പറയുന്നത്.
ഇപ്പോൾ അവധിയിൽ തുടരുന്ന ജീവനക്കാരോട് വരുന്ന ഏപ്രിൽ വരെ അവധിയിൽ തന്നെ തുടരാനാണ് കമ്പനി അധികൃതർ ആവശ്യപ്പെടുന്നത്. ഏപ്രിൽ മുതൽ അവധിയിൽ തുടരാൻ പ്രയാസമുണ്ടെങ്കിൽ രാജിവെച്ച് പോകാനാണ് കമ്പനി അധികൃതർ ആവശ്യപ്പെടുന്നത്. പ്രതിസന്ധിയിൽ നിന്നും അടുത്തെങ്ങും കരകയറാൻ റിയക്ക് കഴിയില്ലെന്ന സൂചനകളാണ് ഈ വാക്കുകളിൽ നിന്നും ജീവനക്കാർ വായിച്ചെടുക്കുന്നത്. ഇത്രയും കാലം ഇന്ത്യയിലെ ടൂറിസം മേഖലയിൽ നിന്നും ഏറ്റവും കൂടുതൽ ലാഭം കൊയ്ത കമ്പനിയാണ് നിഷേധാത്മകമായ സമീപനം ജീവനക്കാരോട് തുടരുന്നത്. പ്രതിസന്ധി ഘട്ടത്തിൽ കമ്പനിക്ക് ഒപ്പം നിന്ന് പ്രതിസന്ധികളെ അതിജീവിക്കാനും ലാഭം കൊയ്യാനും കമ്പനിക്ക് പ്രേരകമായത് ജീവനക്കാരുടെ അടിയുറച്ച പിന്തുണ കാരണമാണ്. ഇപ്പോൾ പ്രതിസന്ധി ഘട്ടത്തിൽ കമ്പനി തങ്ങളെ തള്ളിക്കളയുകയാണ് എന്നാണ് ജീവനക്കാർ മറുനാടനോട് പറഞ്ഞത്.
'ഇന്ത്യയിലെ ഏറ്റവും ലീഡിങ് ട്രാവൽ ഏജൻസിയെ വിജയവഴിയിൽ നയിച്ചതിന് ജീവനക്കാർക്കും പങ്കുണ്ട്. പ്രോഫിറ്റബിൾ ബ്രാഞ്ചസാണ് കമ്പനിക്കുള്ളത്. ഇതിനൊക്കെ അടിസ്ഥാനം ജീവനക്കാരുടെ അത്യധ്വാനം തന്നെയാണ്. ഇപ്പോൾ പ്രതിസന്ധിയിലാണ് എന്നാണ് മാനെജ്മെന്റ് ഞങ്ങളോട് പറയുന്നത്. എന്നാൽ മാന്യമായി ഞങ്ങളെ പിരിച്ചുവിടാൻ അവർ തയ്യാറാകണം. ഞങ്ങൾക്കുള്ള നഷ്ടപരിഹാരം അടക്കം നൽകി വേണം പുറത്താക്കാൻ. അതൊന്നും ചെയ്യാതെ രഹസ്യമായി രാജി വെച്ച് പോകാൻ പറയുന്നത് ഒരു സുപ്രഭാതത്തിൽ ഇറങ്ങിപ്പോകാൻ പറയുന്നതിന് തുല്യമാണ്-ഒരു ജീവനക്കാരൻ മറുനാടനോട് പറഞ്ഞു.
ജീവനക്കാരിൽ പലർക്കും ഉയർന്ന ശമ്പളം ലഭിച്ചതിനാൽ റേഷൻ കാർഡ് വരെ മുൻഗണനാ ഇതര വിഭാഗത്തിലാണ്. അതുകൊണ്ട് തന്നെ ശമ്പളമില്ലാതെ മാസങ്ങൾ താണ്ടുമ്പോഴും ആർക്കും സൗജന്യ റേഷന്‍ പോലും അപേക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ജോലിയില്ലാത്ത വിഭാഗക്കാർക്ക് സർക്കാർ ആശ്വാസ ധനം പ്രഖ്യാപിച്ചപ്പോൾ ഈ വിഭാഗങ്ങൾക്ക് കീഴിൽ ഇവർ ആരും വന്നതുമില്ല. ഇതും ഇവർക്കിടയിലെ പ്രതിസന്ധി രൂക്ഷമാക്കി. ജീവനക്കാരിൽ പലർക്കും ഹൗസിങ് ലോൺ ഉൾപ്പെടെയുണ്ട്. ഇതൊക്കെകൊണ്ട് തന്നെ പ്രതിസന്ധിയുടെ നിലയില്ലാക്കയത്തിൽ കൈകാലിട്ടടിക്കുന്ന അവസ്ഥയാണ് ജീവനക്കാർക്ക് വരുത്തിയിരിക്കുന്നത്.
എന്നാൽ ജീവനക്കാരെ ആരെയും ഒഴിവാക്കാൻ പദ്ധതിയില്ലാ എന്നാണ് റിയാ മാനെജ്മെന്റ് മറുനാടനോട് വ്യക്തമാക്കിയത്. ആരെയും പിരിച്ചുവിട്ടിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ട്രാവൽ ആൻഡ് ടൂറിസം മേഖല പൂർണ പ്രതിസന്ധിയിലാണ്. എല്ലാവരോടും ലീവ് എടുക്കാൻ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. മാർച്ചിലെ ശമ്പളം ജീവനക്കാർക്ക് നൽകിയിട്ടുണ്ട്. ചില ജീവനക്കാർക്ക് പകുതി ശമ്പളം അടുത്ത മാസം നൽകിയിട്ടുണ്ട്. ഓഫീസുകൾ പ്രവർത്തിക്കുന്നില്ല. അടഞ്ഞു കിടക്കുകയാണ്. അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിച്ചിട്ടില്ല. അത് ആരംഭിക്കേണ്ടതുണ്ട്. ഇപ്പോൾ ഉള്ളത് ഡൊമസ്റ്റിക്ക് ഫ്ളൈറ്റുകൾ മാത്രമാണ്. ഇപ്പോൾ ബിസിനസില്ല. അതുകൊണ്ടാണ് ഇത്തരം ഒരു നടപടി കമ്പനി സ്വീകരിച്ചത്-റിയയുടെ കോഴിക്കോട് ഏരിയാ മാനേജർ രാജീവൻ മറുനാടനോട് പറഞ്ഞു.
ബിസിനസ് വരുന്നതിനു അനുസൃതമായി ജീവനക്കാരെ തിരിച്ചെടുക്കാം എന്നാണ് കമ്പനി കൈക്കൊണ്ടിരിക്കുന്ന തീരുമാനം. നിലവിൽ ട്രാവൽ ആൻഡ് ടൂറിസം മേഖല നിശ്ചലമാണ്. ഈ ഘട്ടത്തിൽ പോസിബിൾ ആയ തീരുമാനമാണിത്. വരുമാനം ഒന്നുമില്ല. ഘട്ടത്തിൽ ബത്ത നൽകാനും കഴിയാത്ത അവസ്ഥയാണ്. മാനേജ്മെന്റ് കയ്യിൽ നിന്നും എടുത്താണ് ഉള്ള ജീവനക്കാർക്ക് ശമ്പളം നൽകുന്നത്-രാജീവൻ പറയുന്നു.
നിപ്പാ വ്യാപനവും തുടർച്ചയായ രണ്ടുവർഷത്തെ പ്രളയവും കാരണം തകർന്നുകിടന്ന ടൂറിസം പച്ച പിടിച്ചു വരുന്നതിനിടയിലാണ് കോവിഡ് പടർന്നത്. അചിന്ത്യമായ നാശനഷ്ടമാണ് ഈ മേഖലയിൽ കോവിഡ് വിതയ്ക്കുന്നത് എന്നാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്ന ടൂറിസം മേഖലയിലെ പ്രതിസന്ധിയുടെ ആഴങ്ങൾ വിരൽചൂണ്ടുന്നത്. എന്നും ബാലൻസ് ഷീറ്റിൽ ലാഭം മാത്രം നിലനിർത്തിയിരുന്ന റിയാ ജീവനക്കാരുടെ പരാതിയും ഈ അനിശ്ചിതത്വത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍