ലൈംഗിക ബന്ധത്തിന് ഉപയോഗിച്ചത് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നിരവധി യുവതികളെ; എല്ലാം യുവതികളുടെ ഇംഗിതം അനുസരിച്ചെന്നും വിശദീകരണം; 18കാരിയുമായി ഒളിച്ചോടിയത് പോക്സോ കേസിൽ ശിക്ഷ അനുഭവിക്കവേ ജാമ്യത്തിലിറങ്ങിയ തക്കത്തിന്; സിബിഐയും ഇന്റർപോളും തപ്പി നടന്നത് രണ്ടു വർഷത്തോളം; ലവ് ഗുരു എന്നറിയപ്പെട്ട 50കാരൻ പിടിയിലായത് തന്റെ പെൺ അനുഭവങ്ങളെ കുറിച്ച് പുസ്തകം എഴുതാനുള്ള തയ്യാറെടുപ്പിനിടെ
മറുനാടൻ ഡെസ്ക്
അഹമ്മദാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളടക്കം നിരവധി സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയ അദ്ധ്യാപകൻ ഒടുവിൽ അറസ്റ്റിലായി. മഹാരാഷ്ട്ര സ്വദേശിയായ ധവാൽ ത്രിവേദിയാണ് അറസ്റ്റിലായത്. ലവ് ഗുരു എന്നായിരുന്നു 50കാരനായ ഇയാൾ അറിയപ്പെട്ടിരുന്നത്. ഹിമാചൽ പ്രദേശിലെ സോളാൻ ജില്ലയിലെ ബദ്ദിയിൽ നിന്നാണ് ഡൽഹി ക്രൈംബ്രാഞ്ച് ഇയാളെ പൊലീസ് പിടികൂടിയത്. നിരവധി വിവാഹ തട്ടിപ്പുകളും പീഡന കേസുകളുമാണ് ഇയാൾക്കെതിരെ നിലവിലുള്ളത്.
രാജ്കോട്ട് ജില്ലയിലെ ചോട്ടിലയിൽ നിന്നുള്ള തന്റെ 18 വയസുള്ള കാമുകിക്കൊപ്പമായിരുന്നു ത്രിവേദി ഒളിച്ചോടിയത്. ഒളിച്ചോടിയ ശേഷം ത്രിവേദിയും പെൺകുട്ടിയും വിവിധ നഗരങ്ങളിലെ ഗുരുദ്വാരകളിൽ താമസിക്കാൻ തുടങ്ങി. ജമ്മു, ഡൽഹി, ഗോരഖ്പൂർ, പട്ന, ഹരിദ്വാർ, നേപ്പാളിലെ കാഠ്മണ്ഡു തുടങ്ങി 25 സ്ഥലങ്ങളിൽ അവർ താമസിച്ചു. നിരവധി ഗുരുദ്വാരകളിൽ വ്യാജ പേരുകളിൽ ത്രിവേദി താമസിച്ചിരുന്നതായും പലയിടത്തും അദ്ധ്യാപന ജോലികൾ ഏറ്റെടുത്തിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. സാങ്കേതിക നിരീക്ഷണത്തിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹിമാചൽ പ്രദേശിൽ നിന്ന് ത്രിവേദിയെ ഡൽഹി പൊലീസ് സംഘം അറസ്റ്റ് ചെയ്തതായി സിബിഐ അധികൃതർ അറിയിച്ചു. താടിയും മീശയും ധരിച്ച "സത്നം സിങ് അഥവാ മുഖ്തിയാർ സിങ്" എന്നയാളായിട്ടാണ് ഇയാൾ കഴിഞ്ഞിരുന്നത്.
സിഖുകാരനായി വേഷമിട്ട് സിഖ് ഗുരുദ്വാരകളിലാണ് ഒളിവിൽ താമസിച്ചിരുന്നതെന്ന് ത്രിവേദി പൊലീസിനോട് വെളിപ്പെടുത്തി. യാത്രയിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിക്കാൻ റെയിൽവേ വെയ്റ്റിങ് ഹാളുകളിൽ തങ്ങിയിരുന്നുവെന്നും ത്രിവേദി പറഞ്ഞു. പട്നയിലെ അറോറ ഇന്റർനാഷണൽ സ്കൂൾ, ചമ്പാരനിലെ നർക്കതിയഗഞ്ചിലെ മൗലാന ആസാദ് പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ ഇംഗ്ലീഷ് പഠിപ്പിച്ചു.
ജംഷദ്പൂരിലേക്ക് പോയ അവർ അഭയാർത്ഥി കോളനി ഗുരുദ്വാരയിൽ അച്ഛനും മകളുമായാണ് കഴിഞ്ഞത്. എന്നാൽ, ആളുകൾക്ക് ഇരുവരുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ അവർ അവിടെ നിന്ന് പോയി. ആദ്യം ഒഡീഷയിലേക്കും പിന്നീട് ഹരിയാനയിലേക്കും പോയി. അവിടെ നിന്ന് സിഖ് മതത്തിന്റെ പ്രസംഗകനായി കാനഡയിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും രേഖകളുടെ അഭാവം മൂലം പരാജയപ്പെട്ടു. പിന്നീട് അയാൾ പെൺകുട്ടിയെ ഹരിദ്വാറിലേക്ക് കൊണ്ടുപോയി. ഏകദേശം രണ്ടാഴ്ച മുമ്പ് ലുധിയാനയിലേക്ക് പോയ ഇദ്ദേഹത്തെ ഹിമാചൽ പ്രദേശിലെ സോളനിൽ വെച്ച് പിടികൂടി. അതേസമയം, പെൺകുട്ടി 11 മാസം പ്രായമുള്ള കുട്ടിയുമായി ജൂണിൽ വീട്ടിലേക്ക് മടങ്ങിയിരുന്നു.
2018 ൽ പെൺകുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ ലോക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും ഒരു വർഷത്തിനുശേഷവും ഇരുവരെയും കണ്ടെത്താൻ കഴിഞ്ഞില്ല. പെൺകുട്ടിയെയും അദ്ധ്യാപകനെയും കണ്ടെത്താൻ സിബിഐയോട് ആവശ്യപ്പെട്ട് വിഷയം ഹൈക്കോടതിയിൽ എത്തി. എല്ലാ സംസ്ഥാനങ്ങൾക്കും വിദ്യാഭ്യാസ വകുപ്പുകൾക്കും സിബിഐ സന്ദേശം അയച്ചിരുന്നു. കൂടാതെ ഇന്റർപോൾ വഴി വിവരങ്ങൾക്കായി നേപ്പാൾ, ഭൂട്ടാൻ പൊലീസിനെയും സമീപിച്ചിരുന്നു.
സ്വകാര്യ അദ്ധ്യാപകനായി ജോലി ചെയ്ത ത്രിവേദി നിരവധി പേരെയാണ് ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയത്. നിരവധി സ്ത്രീകളും പ്രായപൂർത്തിയാകാത്ത കുട്ടികളും വരെ ഇയാൾക്ക് ഇരകളായി. കൗമാരക്കാരികൾ ഉൾപ്പെടെ ഒമ്പതു സ്ത്രീകളെ വിവാഹം കഴിച്ചും ഇയാൾ വഞ്ചിച്ചു. 2018 ഓഗസ്റ്റ് മുതൽ ഇയാൾ ഒളിവിലായിരുന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ചുലക്ഷം രൂപ സിബിഐ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
മഹാരാഷ്ട്രയിലെ താനെയിൽ ഫിലോസഫി പ്രൊഫസറുടെ മകനായി ജനിച്ച ധവാൽ ത്രിവേദി, എംഎ ഇംഗ്ലീഷ് ബിരുദധാരിയാണ്. വിവിധ സ്വകാര്യ സ്കൂളുകളിൽ അദ്ധ്യാപകനായിരിക്കെയായിരുന്നു ലൈംഗിക ചൂഷണം നടത്തിയിരുന്നത്. ത്രിവേദി അവസാനം വിവാഹം കഴിച്ച യുവതി കഴിഞ്ഞയിടെ സ്വന്തം അച്ഛനെ വിളിച്ചിരുന്നു. ഇതറിഞ്ഞ പൊലീസും സിബിഐയും നടത്തിയ അന്വേഷണത്തിൽ കോൾ പോയത് യുപിയിൽ നിന്നാണെന്ന് കണ്ടെത്തി. അന്വേഷണസംഘം ഉടൻ യുപിയിലെത്തിയെങ്കിലും ത്രിവേദി ഇതിനകം ഇവിടെ നിന്നും കടന്നു കളഞ്ഞിരുന്നു. തുടർന്ന് ഉത്തരേന്ത്യയിലെ വിദ്യാലയങ്ങളിലടക്കം ധവാൽ ത്രിവേദിയുടെ ഫോട്ടോ അടക്കം നൽകി നടത്തിയ തിരിച്ചിലിലാണ് ഇയാൾ കുടുങ്ങിയത്. തന്റെ ജീവിതത്തിലെ പത്തുവനിതകൾ എന്നപേരിൽ പുസ്തകം രചിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു എന്ന് ധവാൽ ത്രിവേദി പൊലീസിനോട് പറഞ്ഞു. എല്ലാ പെണ്ണുങ്ങളും സ്വമേധയാ തനിക്ക് വഴങ്ങുകയായിരുന്നു എന്നാണ് ഇയാളുടെ നിലപാട്.
നേരത്തെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രാജ്കോട്ട് കോടതി ത്രിവേദിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. കേസിൽ ശിക്ഷ അനുഭവിക്കവെ പരാളിലിറങ്ങി മുങ്ങുകയായിരുന്നു. തുടർന്നാണ് കേസ് ഗുജറാത്ത് ഹൈക്കോടതി സിബിഐക്ക് കൈമാറിയത്. ഗുജറാത്തിലെ രാജ്കോട്ടിലെ പധാരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് ത്രിവേദിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. പരോളിൽ പുറത്തിറങ്ങിയ ത്രിവേദി ഗുജറാത്തിലെ ചോറ്റിലയിൽ നിന്നുള്ള മറ്റൊരു വിദ്യാർത്ഥിനുയുമായി ഒളിച്ചോടി. ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറുകയായിരുന്നു.
സിബിഐ ത്രിവേദിയെ കണ്ടെത്തുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ത്രിവേദിയുടെ ആദ്യ വിവാഹം 1996 ലാണ് നടന്നതെങ്കിലും ഏതാനും മാസങ്ങൾക്ക് ശേഷം ഭാര്യ മരിച്ചു. 1998 ൽ ഇയാൾ വീണ്ടും വിവാഹം കഴിച്ചു. അതിൽ ഒരു മകളുണ്ട്. പക്ഷേ 2002 ൽ ആ ബന്ധവും അവസാനിപ്പിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍