Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ചതിക്കുന്നവന് ഭൂമിയിൽ സ്ഥാനമില്ല..അതുകൊണ്ട് നീതി നടപ്പാക്കി': വാക്കത്തിയും കോടാലിയുമായി ഉൾവനത്തിൽ ഒളിച്ചുകഴിയവേ പിടികൂടുമ്പോഴും കൂസലില്ലാതെ ഇക്‌ബാൽ; ഭാര്യ റഷീദയുമായി ലക്ഷ്മണന് ബന്ധമുണ്ടെന്ന് സംശയം; വ്യാജചാരായവാറ്റിൽ തന്നെ ഒറ്റിക്കൊടുത്തതിലെ ഈർഷ്യം പകയായി മാറി; മാങ്കുളത്ത് അയൽവാസിയെ പ്രതി വെട്ടിക്കൊലപ്പെടുത്തിയത് സംശയം മൂലം തന്നെ; വെട്ടേറ്റ ഭാര്യ ഗുരുതരപരിക്കേറ്റ് ചികിത്സയിൽ

'ചതിക്കുന്നവന് ഭൂമിയിൽ സ്ഥാനമില്ല..അതുകൊണ്ട് നീതി നടപ്പാക്കി': വാക്കത്തിയും കോടാലിയുമായി ഉൾവനത്തിൽ ഒളിച്ചുകഴിയവേ പിടികൂടുമ്പോഴും കൂസലില്ലാതെ ഇക്‌ബാൽ; ഭാര്യ റഷീദയുമായി ലക്ഷ്മണന് ബന്ധമുണ്ടെന്ന് സംശയം; വ്യാജചാരായവാറ്റിൽ തന്നെ ഒറ്റിക്കൊടുത്തതിലെ ഈർഷ്യം പകയായി മാറി; മാങ്കുളത്ത് അയൽവാസിയെ പ്രതി വെട്ടിക്കൊലപ്പെടുത്തിയത് സംശയം മൂലം തന്നെ; വെട്ടേറ്റ ഭാര്യ ഗുരുതരപരിക്കേറ്റ് ചികിത്സയിൽ

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: മാങ്കുളത്ത് അയൽവാസിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഇക്‌ബാൽ പിടിയിൽ. ഇന്നലെ രാവിലെ 11 മണിയോടെയാണ് അയൽവാസിയും സുഹൃത്തുമായിരുന്ന ലക്ഷമണനെ ഇക്‌ബ്ബാൽ വാക്കത്തിക്ക് വെട്ടികൊലപ്പെടുത്തിയത്. ഒന്നര വയസ്സുള്ള കുട്ടിയെയും എടുത്തുകൊണ്ട് നിൽക്കുകയായിരുന്ന തന്റെ ഭാര്യ റഷീദയെയും ഇയാൾ വെട്ടി. ഗുരുതരമായി പരിക്കേറ്റ ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികത്സയിലാണ്.

സംഭവത്തിന് ശേഷം മാങ്കുളം വനമേഖലയിലേയ്ക്ക് രക്ഷപെട്ട ഇക്‌ബാലിനെ 12 മണിക്കൂറോളം നീണ്ട തിരച്ചിലിനു ശേഷമാണ് കണ്ടെത്തിയത്. ഈ സമയത്തും വാക്കത്തിയും കോടാലിയുമടക്കമുള്ള ആയുധങ്ങൾ ഇയാൾ സൂക്ഷിച്ചിരുന്നെന്നും തിരച്ചിലിന് നേതൃത്വം നൽകിയ മൂന്നാർ സി ഐ സുമേഷ് സുധാകരൻ മറുനാടനോട് വ്യക്തമാക്കി. അറസ്റ്റിലായ മാങ്കുളം 50-ാം മൈൽ ചിക്കനാംകൂടി ആദിവാസി കോളനിയിലെ താമസക്കാരൻ പുല്ലാട്ട് ഇക്‌ബ്ബാലിനെ പൊലീസ് തെളിവെടുപ്പിന് എത്തിച്ചു.

'ചതിക്കുന്നവന് ഭൂമിയിൽ സ്ഥാനമില്ല..അതുകൊണ്ട് നീതി നടപ്പാക്കി. ഇക്‌ബ്ബാൽ താൻ നടത്തിയ അരുംകൊലയെ ന്യായികരിച്ച് പൊലീസിനോട് വെളിപ്പെടുത്തിയത് ഇങ്ങനെ. സി ഐ യുടെ നേതൃത്വത്തിലുള്ള 18 അംഗ പൊലീസ് സംഘം ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടടുത്താണ് വനമേഖലയിൽ തിരച്ചിൽ ആരംഭിച്ചത്. ശക്തമായ മഴയും അട്ടയുടെ കടിയും വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണിയും അവഗണിച്ചാണ് കുന്നും താഴ്‌വാരങ്ങളും താണ്ടി പൊലീസ് സംഘം തിരച്ചിലുമായി മുന്നേറിയത്. കോളനിയിലെ ഏതാനും യുവാക്കൾ വഴികാട്ടാൻ ഒപ്പമുണ്ടായിരുന്നു.

ഉൾവനത്തിൽ മലയുടെ മുകൾ ഭാഗത്ത് ഷെഡിൽ വിശ്രമിച്ചിരുന്ന ഇക്‌ബ്ബാലിനെ രാത്രി 12 മണിയോടുത്താണ് പൊലീസ് സംഘം കണ്ടെത്തുന്നത്. അപ്പോൾ തന്നെ ഉദ്യോഗസ്ഥ സംഘം ഇയാളെയും കൊണ്ട് കാടിറങ്ങി. പിടിയിലായ അവസരത്തിൽ നടന്ന പൊലീസിന്റെ പ്രാഥമിക ചോദ്യം ചെയ്യലിൽ കൊലനടത്തിയതിൽ തനിക്ക് യാതൊരു മനസ്താപവും ഇല്ലെന്ന തരത്തിലായിരുന്നു പ്രതികരിച്ചത്. താൻ നീതി നടപ്പാക്കുകയായിരുന്നെന്നായിരുന്നു ഇയാളുടെ നിലപാട്.

വ്യാജവാറ്റുമായി ബന്ധപ്പെട്ട് ഇക്‌ബ്ബാലും ലക്ഷമണനും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് ലക്ഷ്്മണനെ എക്സൈസ് സംഘം വ്യാജവാറ്റുകേസ്സിൽ അറസ്റ്റുചെയ്തിരുന്നു. പിന്നാലെ ഇക്‌ബ്ബാലിനെയും എക്സൈസ് സംഘം പിടികൂടി. ലക്ഷ്മണൻ ഒറ്റിക്കൊടുത്തതിനാലാണ് താനും കേസ്സിൽ പ്രതിയായതെന്നായിരുന്നു ഇക്‌ബ്ബാലിന്റെ വിശ്വാസമെന്നും ഈ വൈരാഗ്യമാണ് കൊലപാതകത്തിന് പ്രധാന കാരണമെന്നുമാണ പൊലീസ് തെളിവെടുപ്പിൽ വ്യക്തമായിട്ടുള്ളത്.

ഭാര്യ റഷീദയുമായി ലക്ഷമണൻ അടുപ്പം പുലർത്തിയിരുന്നതായി തനിക്ക് നേരത്തെ മുതൽ സംശയമുണ്ടായിരുന്നെന്നും ഇതും കൊലനടത്താൻ പ്രേരണയായെന്നും ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചായി പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. ഇക്‌ബ്ബാലിന് ഇരുമ്പുപാലത്ത് ഭാര്യം മൂന്നുകുട്ടികളുമുണ്ട്. അടുത്തകാലത്താണ് ചിക്കനാംകുടി ആദിവാസി കോളനിയിലെത്തി ഇപ്പോഴത്തെ ഭാര്യയെ വിവാഹം കഴിച്ചത്. ലക്ഷമണനും ഇക്‌ബ്ബാലും വാജവാറ്റിൽ ഏറെക്കാലും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ഇരുവരും അടുത്തടുത്താണ് കുടംബസഹിതം താമസിച്ചിരുന്നത്.

ഇക്‌ബാലിന്റെ ഒപ്പം താമസിക്കുന്ന കുടി നിവാസി ലഷീദ(30)യെയും ആറ് മാസം പ്രായമുള്ള കുഞ്ഞിനെയും ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് ലക്ഷ്മണൻ(54) മരിച്ചത്. ഇന്നലെ രാവിലെ 11നാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ ഇക്‌ബാൽ ലഷീദയുമായുണ്ടായ വാക്കു തർക്കമാണ് കയ്യാങ്കളിയിലും കൊലപാതകത്തിലും കലാശിച്ചത്. ഇരുവരും തമ്മിലുള്ള വഴക്ക് മൂത്തപ്പോൾ ഇക്‌ബാൽ കുഞ്ഞിനെയും ലഷീദയെയും കൊല്ലുമെന്നു പറഞ്ഞ് വാക്കത്തി കൊണ്ട് ആക്രമിക്കാനൊരുങ്ങി. ഇതോടെ ലഷീദ സമീപത്ത് താമസിക്കുന്ന ലക്ഷ്മണന്റെ വീട്ടിലേക്ക് കുഞ്ഞുമായി ഓടി. പിറകെ എത്തിയ ഇക്‌ബാൽ അവിടെ വച്ച് ലഷീദയുടെ കഴുത്തിൽ വെട്ടി. നിലത്തുവീണ ലഷീദയിൽ നിന്ന് കുട്ടിയെ പിടിച്ചുവാങ്ങി.

ഇതു കണ്ട് തടസ്സം പിടിക്കാനെത്തിയ ലക്ഷ്മണനെ ഇക്‌ബാൽ വെട്ടി വീഴ്‌ത്തുകയായിരുന്നു. ലക്ഷ്മണൻ മരിച്ചെന്നു കണ്ട ഇക്‌ബാൽ കുട്ടിയെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. പിന്നീട് നാട്ടുകാർ ലഷീദയെ അടിമാലിയിലെ ആശുപത്രിയിലെത്തിച്ചു. ഭാര്യ മല്ലികയുടെ മുന്നിലാണ് ലക്ഷ്മണനെ വെട്ടിക്കൊലപ്പെടുത്തിയത്. മരിച്ച ലക്ഷ്മണനുമായി ഇക്‌ബാലിന് മുൻവൈരാഗ്യം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സുഹൃത്തുക്കളായ ലക്ഷ്മണനും ഇക്‌ബാലും ഒരു മാസം മുൻപ് അബ്കാരി കേസിൽ ഉൾപ്പെട്ട് ഒളിവിലായിരുന്നു. ലക്ഷ്മണൻ ആണ് പ്രതിപ്പട്ടികയിൽ തന്റെ പേര് പറഞ്ഞുകൊടുത്തതെന്നാണ് ഇക്‌ബാൽ വിശ്വസിക്കുന്നത്. ഇതു സംബന്ധിച്ചുള്ള പക കൊലപാതകത്തിനു കാരണമായിട്ടുണ്ടെന്ന് മൂന്നാർ എസ്എച്ച്ഒ സുമേഷ് സുധാകരൻ പറഞ്ഞു. ലക്ഷ്മണന്റെ മക്കൾ: വിജയൻ, വിജിമോൾ. മരുമക്കൾ: തങ്കച്ചൻ, സുധ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP