Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യസഭാ ഉപാധ്യക്ഷനായി ഹരിവംശ് നാരായൺ സിങിനെ തെരഞ്ഞെടുത്തു; രണ്ടാമൂഴത്തിൽ തെരഞ്ഞെടുക്കപ്പെട്ടത് ശബ്ദ വോട്ടോടെ; ജെഡിയു നേതാവ് ഇക്കുറി പരാജയപ്പെടുത്തിയത് പ്രതിപക്ഷ സഖ്യസ്ഥാനാർത്ഥിയായ ആർജെഡി എംപി പ്രൊഫ. മനോജ് ഝായെ; അഭിനന്ദനം അറിയിച്ച് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്

രാജ്യസഭാ ഉപാധ്യക്ഷനായി ഹരിവംശ് നാരായൺ സിങിനെ തെരഞ്ഞെടുത്തു; രണ്ടാമൂഴത്തിൽ തെരഞ്ഞെടുക്കപ്പെട്ടത് ശബ്ദ വോട്ടോടെ; ജെഡിയു നേതാവ് ഇക്കുറി പരാജയപ്പെടുത്തിയത് പ്രതിപക്ഷ സഖ്യസ്ഥാനാർത്ഥിയായ ആർജെഡി എംപി പ്രൊഫ. മനോജ് ഝായെ; അഭിനന്ദനം അറിയിച്ച് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യസഭാ ഉപാധ്യക്ഷനായി ഹരിവംശ് നാരായൺ സിങിനെ തെരഞ്ഞെടുത്തു. രാജ്യസഭ ചെയർമാൻ എം വെങ്കയ്യ നായിഡുവാണ് ഹരിവൻഷിന്റെ വിജയം പ്രഖ്യാപിച്ചത്. ജെഡിയുവിന്റെ രാജ്യസഭാം​ഗമാണ് ഹരിവൻഷ് നാരായൺ. രണ്ടാം തവണയാണ് ഹഹരിവംശ് നാരായൺ രാജ്യസഭാ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നത്. ബിജെപി ദേശീയ പ്രസിഡന്റ് ജെപി നഡ്ഡയാണ് ഹരിവൻഷിന്റെ പേര് നിർദ്ദേശിച്ചത്. രാജ്യസഭാ ഉപാധ്യക്ഷനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഹരിവൻഷിനെ അഭിനന്ദിക്കുന്നതായി രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. പ്രതിപക്ഷത്തിന്റെ സഖ്യസ്ഥാനാർത്ഥിയായ ആർജെഡി എംപി പ്രൊഫ. മനോജ് ഝായെയാണ് ഹരിവൻഷ് തോൽപ്പിച്ചത്. ശബ്ദവോട്ടോടെയായിരുന്നു രാജ്യസഭാ ഉപാധ്യക്ഷന്റെ തെരഞ്ഞെടുപ്പ്.

നിലവിൽ രാജ്യസഭാ ഉപാധ്യക്ഷനായിരുന്ന ഹരിവംശ് നാരായൺ സിങ്ങിന്റെ കാലാവധി പൂർത്തിയാക്കിയതോടെയുള്ള ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ് എംപിയായിരുന്ന പി.ജെ.കുര്യൻ 2018 ജൂലൈ ഒന്നിന് വിരമിച്ചതിനെ തുടർന്നാണ് ഉപാധ്യക്ഷ സ്ഥാനത്ത് ഒഴിവുവന്നത്. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി ഹരിവംശ് നാരായൺ സിങ്ങ് വിജയിക്കുകയായിരുന്നു. എൻഡിഎ സ്ഥാനാർത്ഥി ജെഡിയുവിലെ ഹരിവംശ് നാരായൺ സംയുക്ത പ്രതിപക്ഷത്തിന്റെ പ്രതിനിധിയായി മൽസരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി ബി.കെ.ഹരിപ്രസാദിനെ 20 വോട്ടുകൾക്കാണ് അന്ന് പരാജയപ്പെടുത്തിയത്. ഹരിവംശ് നാരായൺ സിങ് 125 വോട്ട് നേടിയപ്പോൾ ഹരിപ്രസാദിനു ലഭിച്ചത് 105 വോട്ടുകളാണ്.

അവസാന നിമിഷം വരെ ആർക്കു വോട്ടുചെയ്യുമെന്ന കാര്യം ‘സസ്പെൻസ്’ ആക്കി നിലനിർത്തിയ ഒഡിഷയിലെ ബിജു ജനതാദൾ (ബിജെഡി) ഒടുവിൽ എൻഡിഎ സ്ഥാനാർത്ഥിയെ പിന്തുണച്ചതാണ് നിർണായകമായത്. ഇടയ്ക്ക് ഇടഞ്ഞുനിന്ന ശിവസേന, അകാലിദൾ എന്നീ പാർട്ടികൾ എൻഡിഎ സ്ഥാനാർത്ഥിക്കു പിന്നിൽ ഉറച്ചുനിന്നതും തെലുങ്കുദേശം പാർട്ടിയുടെ (ടിആർഎസ്) പിന്തുണ ലഭിച്ചതും വോട്ടെടുപ്പിൽ നിർണായകമായി.

ഹരിവംശ് നാരായൺ സിങ്ങിന്റെ തിരഞ്ഞടുപ്പോടെ രാജ്യസഭയുടെ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിൽ എൻഡിഎ പ്രതിനിധികളെത്തി. ഉപരാഷ്ട്രപതി കൂടിയായ എം.വെങ്കയ്യ നായിഡുവാണ് രാജ്യസഭാ അധ്യക്ഷൻ. മൂന്നു തവണയൊഴികെ ഉപാധ്യക്ഷപദവി കോൺഗ്രസ് അംഗത്തിനാണു ലഭിച്ചിരുന്നത്. ഉപാധ്യക്ഷ സ്ഥാനം ഭരണഘടനാ പദവിയാണ്. 1952 മുതൽ 2012 വരെ മൊത്തം 19 തവണയാണു രാജ്യസഭ ഉപാധ്യക്ഷനെ തിരഞ്ഞെടുത്തത്. അതിൽ 14 തവണയും മൽസരമില്ലായിരുന്നു. 1992 ജൂലൈയിൽ കോൺഗ്രസിലെ നജ്മ ഹെപ്തുള്ളയാണു മൽസരിച്ചു ജയിച്ച് ഉപാധ്യക്ഷയായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP